പ്രണയരതി – 2

സത്യത്തിൽ വല്ല്യാമീ എന്ന അവളുടെ അമ്മായിക്ക് ബുദ്ധിക്ക് ചെറിയ തകരാറുള്ള അമ്മാവനോട് അനുകമ്പ ഉണ്ടെങ്കിലും പക്ഷെ മനസ്സാ സ്വയം വരിച്ചയാളുടെ ഒപ്പം ജീവിക്കാൻ കഴിയാത്തതിലുള്ള വിഷമത്താൽ കല്ല്യാണ ജീവിതം തന്നെ വെറുത്ത് ജീവിക്കുകയാണ്. കൂടാതെ സഫ്നയുടെ കുടുബക്കാരുടെ കുത്ത് വാക്കുകളും സഹിക്കാൻ വയ്യാതെയായപ്പോൾ സഫ്നയുടെ ഉമ്മ ആ ബന്ധുക്കാരോട് ഇനി ഈ പടി കയറിപോകരുതെന്ന് ഉറപ്പിച്ച് പറഞ്ഞു. അതിൽ പിന്നെ കല്യാണത്താൽ സഫ്നയുടെ ബന്ധുക്കൾ പിന്നെ തിരിഞ്ഞ് നോക്കാതെയായി. താൻ മൂലമാണല്ലോ ഈ കുടുബത്തിന് ഇങ്ങനെയുണ്ടായതെന്ന് എന്ന ചിന്ത അവരിൽ കഠിനമായ നിരാശ ഉളവാക്കുന്നതാണ് വിതുമ്പലായി പുറത്തേക്ക് വന്നതെന്ന് അവസാനം എനിക്ക് മനസ്സിലായി.

“….ആദി…..സത്യത്തിൽ എനിക്ക് ഇപ്പോൾ പേടിയാവുന്നു……എനിക്ക് ആദിയോട് ഇവിടെ നിൽക്കാമോ എന്ന് പറയണമെന്നുണ്ട്…..പക്ഷെ…..”.

“..അത്…..സഫ്ന…..ഹോസ്പിറ്റലിൽ…..റീത്ത തനിച്ചല്ലേ ഉള്ളൂ…..അതാ…..”.

“…..ആദിക്ക് പകരം ഞാൻ പോയാല്ലോ……സത്യത്തിൽ ഈ വീടിന് ഒരു ആൺ തുണയാണ് ഇപ്പോൾ വേണ്ടത്….എന്റെ മൂത്തുമ്മ സുഖല്ല്യാതെ കിടക്കുന്നുണ്ടാ…..ഇല്ലേൽ എനിക്കും വല്ല്യാമീക്കും ഹോസ്പിറ്റലിൽ നിൽക്കാമായിരുന്നു….അവരുടെ അടുത്ത് ആരെങ്കിലും വേണ്ടേ……മൂത്തുമ്മക്കാണെങ്കിൽ വല്ല്യാമീ ഇല്ലാതെ ഒന്നും സമ്മതിക്യെം ഇല്ലാ…..”.

“….അത്…..അത്..സഫ്ന……”. ഞാൻ ഒഴിയാനായി മുതിർന്നെങ്കിലും സഫ്നയുടെ ദയനീയത കലർന്ന മുഖം എന്നെ കുഴപ്പിച്ചു.

ഞാൻ തല കുമ്പിട്ട് കുറച്ച് നേരം ചിന്തിച്ചു. ഇതുവരെയായി മുഖം പോലും കാണിക്കാൻ മനസ്സ് വരാത്ത വല്ല്യാമീ എന്ന അവളുടെ അമ്മായിക്ക് കുട്ടിരിക്കണമെന്നാണ് സഫ്ന പറയുന്നത്. സാമാന്യ മര്യാദ എന്നൊന്നുണ്ടല്ലോ അതിനാൽ അവർ മുഖം കാണിച്ചില്ലെങ്കിലും എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. മനസ്സിൽ പല ചോദ്യങ്ങൾ ഉറപൊട്ടിയെങ്കിലും സഫ്നയുടെ ദയനീയമുഖം എല്ലാത്തിൽ നിന്നും പിന്തിരിപ്പിച്ചു.

“…ആദി…പ്ലീസ്…..പ്ലീസ്….”.

സഫ്നയുടെ മുഖത്തെ ദയനീയത കുട്ടി വന്നു. സത്യത്തിൽ ആണായ ഞാൻ എന്തിന് പേടിക്കണം എന്ന ചിന്തയെന്ന അവളുടെ കെഞ്ചിലിന് വഴങ്ങി കൊടുത്തു.

“…ശരി…..സഫ്ന….ഞാൻ നിൽക്കാം…..”.

“….താങ്ക്സ് ആദി…..താങ്ക്സ് ആദി….”. അവളെന്റെ കയ്യിൽ പിടിച്ച് പറഞ്ഞു.

“…പക്ഷെ എന്റെ ഡ്രസ്സ് ഒന്നുമില്ല….അതൊന്ന് പോയെടുക്കണം…..പിന്നെ റീത്തയെ ഒന്ന് കാണുകയും വേണം….”.

“…അതിനെന്താ….ആടിപ്പോയി പെട്ടെന്ന് ഡ്രസ്സ് എടുത്ത് വരൂ…..പറ്റുമെങ്കിൽ ഞാനും വല്ല്യാമീ ഹോസ്പിറ്റലിലേക്ക് വരാം…..ഒരു മണിക്കൂറൊക്കെ ഇവിടെ നിന്ന് മാറിനിന്നാൽ അങ്ങനെ മൂത്തുമ്മക്ക് പ്രശ്നമൊന്നും ഇല്ലാ….”.

“…ഓഹോ….അല്ലാതെ …..ആ ബിൽഡിങ്ങ് പണിക്കാരെ പേടിച്ചല്ലാ അല്ലെ…..”. ഞാൻ തമാശയിൽ ചോദിച്ചു.

“…സത്യം പറഞ്ഞാൽ അതാണ്…കാര്യം……ഞങ്ങൾ ഹോസ്പിറ്റലിൽ ഉണ്ടാകും….ആദി പോയി ഡ്രസ്സ് എടുത്ത് വരൂ…..”.

സമ്മത ഭാവത്തിൽ ഞാൻ തലയാട്ടികൊണ്ട് ഞാൻ അവളുടെ തോളിൽ തട്ടി ധൈര്യമായിരിക്കാൻ പറഞ്ഞു.യാത്ര പറയാനായി വല്ല്യാമീ കയറി അടയിരിക്കുന്ന മുറിയിലേക്ക് അൽപ്പം നീരസത്തോടെ നോക്കി.

“…വല്ല്യാമീ…ആദി ഡ്രസ്സ് എടുക്കാൻ പോകുകയാ…പോയി കഴിഞ്ഞ് വരും…..”. എന്റെ നീരസം കണ്ട സഫ്ന ആ മുറിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

പുറത്തേക്കിറങ്ങിയ എന്റെ പിന്നാലെ സഫ്ന ഓടി വന്നു. അവളുടെ മുഖത്ത് വലിയ സന്തോഷമായിരുന്നു.

“….വല്ല്യാമീടെ പെരുമാറ്റത്തിൽ ആദിക്ക് ഒന്നും തോന്നരുത്…..”.

“…ഒരിക്കലും ഇല്ലാ…..നീ അതിനെ കുറിച്ചോന്നും ചിന്തിക്കേണ്ട….എല്ലാം ഞാൻ ശരിയാക്കികൊള്ളാം…ശരി…അപ്പൊ ഹോസ്പിറ്റലിൽ കാണാം…”.

“…ആദി ഡ്രെസ്സെടുക്കുബോൾ മൂന്നാല് ദിവസ്സത്തേക്കും കൂടി എടുക്കുമോ…..ഞാൻ ഹോസ്പിറ്റലിലായതുകൊണ്ട് ആദി മൂന്നാല് ദിവസ്സം ഇവിടെ നിൽക്കണം….പ്ലീസ്….”.

“…ആ…ഞാൻ നോക്കട്ടെ…”.

ഞാൻ വണ്ടിയെടുത്ത് എന്റെ ഫ്‌ളാറ്റിലേക്ക് യാത്രയായി. ഒരു ബാഗെടുത്ത് കുറച്ച് നേരം ആലോചിച്ചു. മൂന്നാല് ദിവസ്സത്തേക്കുള്ള ഡ്രെസ്സെടുക്കണോ എന്നതായിരുന്നു ചിന്ത. സഫ്നയുടെ ദയനീയത കലർന്ന മുഖവും അതിനോടോപ്പം ആ വീട്ടിൽ നിന്നുയർന്ന ബിരിയാണിയുടെ മണവും എന്നിലേക്കൊഴുകിയെത്തി.പെട്ടെന്നാണ് ഞാനൊന്നും കഴിച്ചില്ല എന്ന കാര്യം ഓർമ്മ വന്നത്. ഫ്രിഡ്ജ് തുറന്ന് മുട്ടയെടുത്ത് പൊരിച്ച് ബ്രെഡ്ഡ് കുട്ടി കഴിച്ച്. സത്യത്തിൽ എന്റെ ഭക്ഷണം മിക്ക ദിവസ്സവും അത് തന്നെയായിരുന്നു. എന്തായാലും സഫ്നയുടെ വീട്ടിൽ നല്ല ഫുഡ്ഡ് കഴിച്ച് സുഖമായി രണ്ടു മൂന്ന് ദിവസ്സം വീട്ടിൽ കഴിയാം എന്ന ചിന്തയിൽ വസ്ത്രങ്ങൾ വാരി നിറച്ചു. ഒന്ന് കുളിക്കണമെന്നുണ്ടായിരുന്നെങ്കിലും സമയമില്ലാത്തതിനാൽ അത് വേണ്ടെന്ന് വച്ചു.അധികം സമയമെടുക്കാതെ തന്നെ ഞാൻ ഫ്ലാറ്റ്‌ വിട്ടിറങ്ങി.

മഴക്കുള്ള നല്ല കോളുണ്ടായിരുന്നു. വഴിയാത്രക്കാർ അതി വേഗത്തിൽ അവരവരുടെ വിടുകളിലേക്കെത്താൻ പായുകയായിരുന്നു. ആ തിരക്കിലൂടെ ഞാൻ ഹോസ്പിറ്റലിലേക്ക് വണ്ടിയോടിച്ചു. പാർക്കിങ്ങിൽ വണ്ടി വച്ച് ഞാൻ റീത്തയുടെ മുറിയിലേക്ക് നടന്നു. മുറിയിൽ സഫ്‌നയും അവളുടെ അമ്മായി വല്ല്യാമീയും ഉണ്ടായിരുന്നു. എന്നെ കണ്ടതും വല്ല്യാമീ പർദ്ദയുടെ മൂടുപടം വലിച്ചിട്ടു. എനിക്ക് വീണ്ടും അരിശം കയറിയെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.

ഞാനും റീത്തയും സഫ്‌നയും ഓരോന്ന് സംസാരിച്ചിരുന്ന സമയം പോയതറിഞ്ഞില്ല. വല്ല്യാമീ സഫ്നയെ തോണ്ടിയപ്പോഴാണ് അവളും അതിനെ കുറിച്ചോർത്തത്. ആ സമയത്താണ് റീത്തയുടെ ഡ്രസ്സ് മാറാൻ നേഴ്സ് വന്നത്. അതിനാൽ വല്ല്യാമീയെ വീട്ടിലാക്കാൻ സഫ്നക്ക് കഴിയാതെ വന്നു. ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാമെന്ന് വല്ല്യാമീ പറഞ്ഞത് എല്ലാവര്ക്കും സ്വികാര്യമായി. പുറകെ ബൈക്കിൽ ഞാനുള്ളതുകൊണ്ട് സഫ്നക്കും വല്ല്യാമീ ഓട്ടോയിൽ പോകുന്നതിനോട് എതിർപ്പുണ്ടായില്ല.

ബാഗ് തോളിൽ ഞാനും വല്ല്യാമീയും വരാന്തയിലൂടെ നടന്നു. ഓട്ടോയുടെ അടുത്തെത്തും വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഓട്ടോയിൽ കയറിയതിന് ശേഷം വല്ല്യാമീ എന്നെ നോക്കി.

“…ഞാൻ പുറകെ ബൈക്കിൽ വരാം…..”.

ഞാൻ പർദ്ദയുടെ ഉള്ളിലൂടെ അൽപ്പം കാണുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു. വല്ല്യാമീ അതിന് തലകുലുക്കികൊണ്ട് എന്നെ നോക്കി. ഓട്ടോ മുന്നോട്ട് നീങ്ങി. എന്റെ കണ്ണിൽ നിന്ന് ആ മുഖം മായുന്നവരെ വല്ല്യാമീ എന്നെ നോക്കികൊണ്ടിരുന്നു. വേഗത്തിൽ ബൈക്കെടുത്ത് ആ ഓട്ടോയുടെ പിന്നാലെ പാഞ്ഞു.പക്ഷെ തിരിഞ്ഞ് കുറച്ച് പോകുബോഴേക്കും ബ്ലോക്കിൽ ഞങ്ങൾ കുരുങ്ങി. സമയം എട്ടര മണി കഴിയാറായി.ഓട്ടോയിലേക്ക് നോക്കിയപ്പോൾ വളരെ അക്ഷമയായി വല്ല്യാമീ ഇരിക്കുന്നത് കണ്ടു. മൂത്തുമ്മായുടെ അടുത്തെത്താനുള്ള അവരുടെ തിരക്കാണ് അവരെ അക്ഷമയാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഞാൻ ഓട്ടോ ഡ്രൈവറോട് ഇപ്പോൾ എങ്ങാനും ബ്ലോക്ക് തീരുമോ എന്ന് ചോദിച്ചു. അയാൾ ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഓട്ടോവിൽ നിന്ന് ഇറങ്ങിപ്പോയി ആരോടൊക്കെയോ ബ്ലോക്കിനെ പറ്റി തിരക്കുന്നുണ്ടായിരുന്നു. ഏതോ ഒരു മന്ത്രി വരുന്നുണ്ടെന്നും നക്‌സലുകാരുടെ ഭീഷണിയുള്ളത് കൊണ്ട് സുരക്ഷാ ശക്തമാക്കിരിക്കുകയാണെന്നും പറഞ്ഞു. ബ്ലോക്ക് തീരാൻ ഇനിയും ഒരു അരമണിക്കൂർ എടുക്കുമെന്ന് പറഞ്ഞു. എന്റെ മനസ്സിൽ ആകെ നിരാശ പടരാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *