പ്രണയരതി – 2 2

പ്രായമായ അവരെ വീഴ്ത്തിയിട്ടതിൽ എനിക്ക് വല്ലാത്ത മനസ്താപം തോന്നി. അപ്പോഴേക്കും മഴ പൂർവ്വാധികം ശക്തി പ്രാപിച്ചിരുന്നു.അവിടെ അടഞ്ഞ് കിടക്കുന്ന ഒരു കട ഒഴിച്ച് ആ പരിസരം വിജനമായി കടക്കുകയായിരുന്നു. ഈ മഴയത്ത് വണ്ടിയോടിക്കാൻ അസാദ്ധ്യമായതിനാൽ ഞാനവരുടെ കൈപിടിച്ച് കടയിലേക്ക് ഓടി. അടഞ്ഞ് കിടക്കുന്ന കടയുടെ മുന്നിൽ ചെറിയ പെട്ടികൂട് പോലെ ടെലിഫോൺ ബുത്തുണ്ടായിരുന്നു.

ആ ടെലിഫോൺ ബൂത്തിന്റെ വാതിലിൽ വലിച്ചു. ചെറിയ ബലം പ്രയോഗിക്കേണ്ടി വന്നെങ്കിലും ഒടുവിലത് തുറന്നു. ഞാൻ വേഗത്തിൽ ഉള്ളിലേക്ക് കയറി. തോളിലെ ബാഗ് ടെലിഫോൺ ഇരിക്കുന്നതിന്റെ അടിയിലേക്ക് വച്ച് ഒതുങ്ങി നിന്നു. വല്ല്യാമ്മീ ഉള്ളിലെ സ്ഥല സൗകര്യത്തിന്റെ കുറവ് മൂലം അകത്തേക്ക് കയറാൻ മടിച്ച് നിന്നു. ഞാൻ അവർക്ക് കയറാനായി മാക്‌സിമം ഒതുങ്ങിനിന്നു. കനത്ത മഴകൊണ്ടവർ അപ്പോഴും കയറാൻ മടിച്ച് അതേപോലെ തന്നെ നിൽക്കുന്നു.

“…….ഞാൻ പുറത്ത് നിൽക്കാം….വല്ല്യാമ്മീ…ഉള്ളിൽ നിന്നൊള്ളൂ….”. ഞാൻ പുറത്തേക്കിറങ്ങാൻ ഭാവിച്ചു.

ഞാൻ പുറത്തിറങ്ങി മഴകൊള്ളണ്ട എന്ന് മനസ്സിൽ തോന്നിയതുകൊണ്ടാകാം അവർ ഉള്ളിലേക്ക് കയറി. വാതിലടക്കാത്ത കാരണം എനിക്ക് പിന്തിരിഞ്ഞ് നിൽക്കുന്ന അവരുടെ മുൻവശം കോരിച്ചൊരിയുന്ന മഴയിൽ നനയുകയായിരുന്നു.

“…ഞാൻ പറയുന്നത് കൊണ്ട് തെറ്റുദ്ധരിക്കരുത്………ഈ സ്ഥലം അത്ര നന്നല്ല..കണ്ടമാനം ക്രിമിനൽസ് ഉള്ള ഏരിയയാണ്….വഴിയിലാണെങ്കിൽ ആരും ഇല്ല……..വല്ല്യാമ്മീ…ഇങ്ങനെ നിൽക്കാതെ വാതിലടക്കൂ…പ്ലീസ് …”.

എന്റെ ശബദ്ധത്തിൽ അൽപ്പം ദയനീയത കലർന്നിരുന്നു. കാരണം വിജനമായ ഈ പ്രദേശത്ത് ക്രിമിനൽസിന്റെ കയ്യിൽ ഇങ്ങനെ ഒരു സ്ത്രീയെ കിട്ടിയാൽ എന്താണുണ്ടാകുക എന്നത് ഊഹിക്കാൻ കഴിയാവുന്നതേ ഉള്ളു. എന്തായാലും വല്ല്യാമ്മീ അൽപ്പം ഉള്ളിലേക്ക് കയറി നിന്നു. ഞാൻ അവരുടെ ദേഹത്ത് സ്പർശിക്കാതെ വാതിൽ അടക്കാൻ നോക്കിയെങ്കിലും അവരുടെ മുൻവശം തട്ടുന്നതിനാൽ എനിക്ക് അപ്രാപ്ര്യമായിരുന്നു. ഞാൻ വീണ്ടും പുറകിലേക്ക് ചാരി നിന്ന് കൈയ്യെത്തിച്ചു. ഇത്തവണ വല്ല്യാമ്മീ എന്നിലേക്ക് ചേർന്ന് നിന്നതിനാൽ വാതിലടക്കാൻ സാധിച്ചു. ഉള്ളിലെ നിന്ന് കുറ്റിയിട്ട് ഞാനൊന്ന് ആശ്വാസത്തോടെ നിശ്വസിച്ചു.

“…കാലം നല്ലതല്ല….വല്ല്യാമ്മീ…..നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ സഫ്നയുടെ അടുത്ത് ഉത്തരം പറയേണ്ടത് ഞാനാ…അതാ ടെൻഷൻ….”.

“…അതിനൊന്നും സംഭവിച്ചില്ലല്ലോ…ആദി……..”. വല്ല്യാമ്മീ എന്നോട് പറഞ്ഞു.

ആദ്യമായാണ് വല്ല്യാമ്മീ എന്നോട് സംസാരിക്കുന്നത്. ഞാൻ ശരിക്കും സ്തംഭിച്ച് പോയി. നിശ്ശബ്ദത പേറുന്ന അവരുടെ സാമിപ്യം സത്യത്തിൽ എനിക്ക് നീരസം ഉണത്തിരുന്നെങ്കിലും ഇപ്പോൾ പെട്ടെന്നത് മാറിരിക്കുന്നു എന്നത് ഞാൻ മനസ്സിലാക്കി. എന്തോ അവരുടെ പ്രായത്തെ കരുതിയായിരിക്കാം ആ മാറ്റാമെന്ന് ഞാൻ സ്വയം കരുതി.

കനത്ത മഴ തുള്ളിക്കൊരു കുടം എന്ന പോലെ തകർത്ത് പെയ്യുകയായിരുന്നു. ഹൈദരാബാദിന്റെ മണ്ണിന്റെ പ്രിത്യേകത കാരണം മഴയിൽ പെട്ടെന്ന് വെള്ളം കയറുമായിരുന്നു. അതിവിടെയും സംഭവിച്ചിരിക്കുന്നു. വഴിയിൽ മുട്ടൊപ്പം വെള്ളം നിറഞ്ഞിരിക്കുന്നു.

“…വല്ല്യാമ്മീ…മഴ വെള്ളം വഴിയിൽ ഉയർന്ന് വരികയാണല്ലോ….പെട്ടെന്നൊന്നും പോകാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാ തോന്നുന്നേ….”.

വല്ല്യാമ്മീ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ ഫോണെടുത്ത് അതിൽ പറ്റിയ വെള്ളത്തുള്ളികൾ തുകികളഞ്ഞ് സഫ്നക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. വഴിയിൽ കുടുങ്ങി കിടക്കുകയാണെന്ന് അറിഞ്ഞ അവൾ വല്ലാതെ പേടിച്ചു.അവളെ ആശ്വസിപ്പിക്കാൻ എനിക്കാകുമോ എന്ന ഘട്ടം വന്നപ്പോൾ ഫോൺ ഞാൻ വല്ല്യാമ്മീക്ക് കൊടുത്തു. വല്ല്യാമ്മീ വളരെ ശാന്തതയോടെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. അതിൽ രണ്ടുമൂന്ന് വട്ടം ആദി ഒപ്പം ഉള്ളത്കൊണ്ട് പേടിക്കാനൊന്നും ഇല്ല എന്നെ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അവരിൽ എന്നെ കുറിച്ചുള്ള വിശ്വാസം ഇന്നിം സ്വയം മതിപ്പുളവാക്കി. വല്ല്യാമ്മീ ബാക്കി സംസാരിക്കാനായി ഫോൺ എനിക്ക് തന്നു. സഫ്ന എനിയ്ക്ക് ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടിൽ വളരെ ഖേദം പ്രകടിപ്പിച്ചു. വല്ലാതെ ഫോർമൽ ആകല്ലേ എന്ന പറഞ്ഞ് ഞാൻ അവളുടെ സംസാരത്തെ വഴി തിരിച്ച് വിട്ടു. സത്യത്തിൽ ഞാൻ എന്ന വ്യക്തി ആക്സിഡന്റ് സംഭവിച്ച് കിടക്കുന്ന റീത്തക്കും, അവളുടെ കൂട്ടുകാരിയായ സഫ്നക്കും, അവളുടെ അമ്മാവന്റെ ഭാര്യയായ വല്ല്യാമ്മീക്കും വളരെ വിശ്വാസമുള്ളവനായിരിക്കുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. സഫ്ന ഫോണിലൂടെ അപ്പോഴും എന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *