റെനിൽന്‍റെ എക്സ്പ്രഷന്‍ കാണുവാന്‍ അവള്‍ മിഴികള്‍ ഉയര്‍ത്തി നോക്കി.
അവന്‍റെ മുഖത്ത് വിരിഞ്ഞാടുന്ന ഭാവങ്ങള്‍ അവളെ ആവേശഭരിതയാക്കി.
ഇവിടെ ഞാന്‍ നാല്‍പ്പത് കഴിഞ്ഞ മറ്റൊരാളുടെ ഭാര്യ.
റെനിൽ വെറും ഇരുപത്കാരന്‍.
വെറും ഇരുപത്കാരന്‍!
അത് അവളെ കൂടുതല്‍ ആവേശംകൊള്ളിച്ചു.
നിറയൌവ്വനവും ചെറുപ്പത്തിന്‍റെ കരുത്തും മോഹനമായ സൌന്ദര്യവുമുള്ള ഒരു ചെറുപ്പക്കാനെ താന്‍ ആവേശം കൊള്ളിക്കുന്നു!
ഇടയ്ക്ക് അവൻ ക്ളോക്കിലേക്ക് നോക്കി.
പതിനൊന്ന്!
ആറുമണിയായപ്പോഴാണ് താൻ ഇവിടെ വന്നത്.
നീണ്ട മണിക്കൂറുകൾ!
എത്രതവണയാണ് കാമകേളികളാടിയത്!
“എന്താടാ?”
അവൾ ചോദിച്ചു.
“നിനക്ക് പോകേണ്ട സമയമായി അല്ലെ…ശരി!”
അവൾ എഴുന്നേൽക്കാൻ തുടങ്ങി.
അപ്പോൾ റെനിലിന്റെ മൊബൈൽ ശബ്ദിച്ചു.
*************************
.
ഗേറ്റ് തുറന്ന് ഏകാന്തമായ വീട്ടിലേക്ക് അയാൾ നോക്കി.
മഞ്ഞിലും ഇരുട്ടിലും നിലാവിലും പഴയൊരു കൊട്ടാരമോ പ്രേതഭവനമോ ആയി തോന്നി അയാൾക്ക് ആ വലിയ വീട്.
പതിയെ അതിന് നേരെ നടന്ന്, മഞ്ഞ് വീണുകിടക്കുന്ന ഉദ്യാനത്തിന്റെ മുമ്പിലെത്തി അയാൾ.
അവിടെ മഞ്ഞുതുള്ളികളിൽ പൊതിഞ്ഞ ഒരു പാരിജാതത്തിന് മേൽ ഒരു മഞ്ഞ ചിത്രശലഭത്തെ അയാൾ കണ്ടു.
അതിന് നേരെ നോക്കി അയാൾ പുഞ്ചിരിച്ചു.
പിന്നെ അയാൾ സിറ്റൗട്ടിലേക്ക് കയറി.
കതകിൽ മുട്ടി.
അൽപ്പം കഴിഞ്ഞ് സുന്ദരിയായ ഒരു യുവതി കതക് തുറന്നു.
അവളെക്കണ്ടപ്പോൾ അയാൾക്ക് അൽപ്പം ജാള്യത തോന്നി.
കറുത്ത സ്ലീവ് ലെസ്സ് ടോപ്പും കറുത്ത സ്കർട്ടുമണിഞ്ഞ അതി സുന്ദരിയായ ഒരു പെണ്ണ്!
കഴുത്തിറക്കം കൂടിയ ടോപ്പിന്റെ ആദ്യത്തെ രണ്ട് കൊളുത്തുകൾ അഴിഞ്ഞ് കിടന്നിരുന്നു.
അവളുടെ കൊഴുത്തു തുറിച്ച മുലകൾ ഏതാണ്ട് പകുതിയോളം പുറത്തേക്ക് കാണാം.
തുറിച്ച മുലക്കണ്ണുകൾ ടോപ്പിന് മുകളിൽ കല്ലിച്ച് വ്യക്തമായി കാണാം.’
ഏതാണ്ട് തുടയുടെ മധ്യഭാഗം വരെയെത്തുന്ന മിനി സക്കർട്ടാണ്.
കൊഴുത്ത വെളുത്ത തുടകളുടെ മാദകഭംഗി മുഴുവൻ വെളിയിൽ കാണാം.
അവൾ ചോദ്യരൂപത്തിൽ അയാളെ നോക്കി.
“ഞാൻ ആകാശ്…”
അയാൾ പറഞ്ഞു.
“എന്റെ വണ്ടി കേടായി…”
പുറത്തേക്ക്, പാതയോരത്തേക്ക് നോക്കി അയാൾ പറഞ്ഞു.
അവളും പുറത്തേക്ക് നോക്കി.
മഞ്ഞിനിടയിലൂടെ പാതയോരത്ത് ഒരു കറുത്ത കാർ പാർക്ക് ചെയ്ത് കിടക്കുന്നത് അവൾ കണ്ടു.
“ഇവിടെ നെറ്റ് വർക്ക് കിട്ടുന്നില്ല…എനിക്ക്…”
അയാൾ ഒന്ന് സംശയിച്ച് അവളെ നോക്കി.
“ഞാൻ നിങ്ങളുടെ ഫോൺ ഒന്ന് ഉപയോഗിച്ചോട്ടെ?”
അവളുടെ മുഖത്തു നേരിയ ഒരു പരിഭ്രമം അയാൾ കണ്ടു.
“മറ്റൊന്നിനുമല്ല ..എനിക്ക് ഒരു മെക്കാനിക്കിനെ വിളിക്കണം …നിങ്ങൾ പേടിക്കേണ്ട ..ഞാൻ….രണ്ട് ..വെറും രണ്ടേരണ്ട്‍ മിനിറ്റ് മാത്രം ..പ്ലീസ്!”
അവൾ ഒന്ന് സംശയിച്ചു .
പിന്നെ അയാളെ നോക്കി.
“ശരി! വരൂ!”
അവൾ കതക് അൽപ്പം കൂടി തുറന്നു.
“താങ്ക്യൂ ….”
അയാൾ ആശ്വാസത്തോടെ പറഞ്ഞു.
“താങ്ക്യൂ വെരി മച്ച്!”
അയാൾ അവളുടെ പിന്നാലെ അകത്തേക്ക് കയറി.
“ഒരുപാട് നന്ദി …റിയലി ഒരുപാട് നന്ദി…”
അകത്തേക്ക് കയറവെ അയാൾ തുടരെ പറഞ്ഞകൊണ്ടിരുന്നു.
അയാൾക്ക് പക്ഷെ അകത്ത് വല്ലാത്ത അപരിചിതത്വം അനുഭവപ്പെട്ടു.
അതിമനോഹാരിയായ ഒരു ചെറുപ്പക്കാരി താമസിക്കുന്നയിടമാണ്.
പക്ഷേ വളരെ ഭീതിജനിപ്പിക്കുന്ന മുറികൾ.
ചുവരുകൾ.
ഇരിപ്പിടങ്ങൾ.
മങ്ങിയ, പ്രാചീനത മണക്കുന്ന ചിത്രങ്ങളാണ് ചുവരിൽ.
മങ്ങിയ പ്രകാശം മാത്രമേയുള്ളൂ ചുറ്റും.
അയാൾ അസാസ്ഥ്യത പ്രകടിപ്പിച്ചുകൊണ്ട് ചുറ്റും കണ്ണോടിച്ചു.
“ഫോൺ!”
അവൾ മുറിയുടെ മൂലയിലേക്ക് വിരൽ ചൂണ്ടി.
മൂലയിലെ ഒരു വട്ടമേശയ്ക്ക് പുറത്തിരിക്കുന്ന ലാൻഡ് ഫോൺ അയാൾ കണ്ടു.
“താങ്ക് യൂ!”
അതിലേക്ക് നോക്കി അയാൾ വീണ്ടും പറഞ്ഞു.
അയാൾ മൂലയിലേക്ക് നടന്നു.
“എക്സ്യൂസ് മീ..”
അയാളുടെ പിമ്പിൽ നിന്ന് അവൾ പറഞ്ഞു.
അയാൾ തിരിഞ്ഞു നോക്കി.
“രാത്രി വളരെ വൈകി,,,”
അവൾ പറഞ്ഞു.
“ഇപ്പോൾ എങ്ങനെയാണ് ഒരു മെക്കാനിക്ക്? ഇത്രയും രാത്രിയായ സ്ഥിതിക്ക് എവിടെ നിന്നാണ് ഒരു മെക്കാനിക്കിനെ…?’
അയാൾ ആലോചനാമഗ്നനായി.
“ഒന്ന് ശ്രമിച്ചു നോക്കാം …”
“ഇനി കിട്ടിയില്ലെങ്കിൽ?”
അവൾ ചോദിച്ചു.
“കിട്ടിയില്ലെങ്കിൽ…!”
അയാൾ ചിരിച്ചു.
“ഇല്ലെങ്കിൽ..സാരമില്ല …രാത്രി മുഴുവൻ ..പുറത്ത് വഴിയരികിൽ കഴിച്ചുകൂട്ടേണ്ടി വരും…”
അവളും ചിരിച്ചു.
“ചായയോ കാപ്പിയോ എന്തെങ്കിലും എടുക്കട്ടേ?”
അവൾ ചോദിച്ചു.
“ഷ്വർ…”
അയാൾ ആശ്വാസത്തോടെ ചിരിച്ചു.
“താങ്ക് യൂ വെരി മച്ച്…”
അവൾ അയാളെ നോക്കി വീണ്ടും പുഞ്ചരിച്ചു.
പിന്നെ തിരിഞ്ഞു നടന്നു.
അയാൾ ഒരു നിമിഷം അവളുടെ പോക്ക് നോക്കി നിന്നു.
പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു.
അയാൾ ചോദ്യരൂപത്തിൽ അവളെ നോക്കി.
അവൾ ഒരു പ്രത്യേകഭാവത്തിൽ അയാളെ നോക്കി.
അവൾ എന്താണ് പറയാൻ പോകുന്നതെന്നറിയാം അയാൾ കാത്തു.
“മുകളിൽ…”
അവൾ പറഞ്ഞു.
“അപ്‌സ്റ്റെയറിൽ ഒരു എക്സ്ട്രാ ബെഡ് റൂമുണ്ട്…”
അവൾ പറഞ്ഞു.
അത് പറയുമ്പോൾ അവൾ അധരം പതിയെ കടിച്ചത് പോലെ അയാൾക്ക് തോന്നി.
പ്രകാശത്തിൽ മുലകൾ അൽപ്പം കൂടി നഗ്നമായത് പോലെയും.
മനസ്സിനെ തകിടം മറിയ്ക്കുന്ന അതിവശ്യമായ പുഞ്ചിരിയോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
പിന്നെ അവൾ വീണ്ടും മുമ്പോട്ട് തിരിഞ്ഞു.
അടുക്കളയുടെ ഭാഗത്തേക്ക് നടന്നു പോയി.
നടന്നുപോകുന്നതിനിടയിൽ പക്ഷെ പലതവണ അവൾ തിരിഞ്ഞ് തന്നെ നോക്കുന്നത് ജനൽ വിരികളുടെ നിഴലുകൾക്കും ജനലിലൂടെ അരിച്ചെത്തുന്ന പ്രകാശങ്ങൾക്കുമിടയിൽ അയാൾ കണ്ടു.
അയാൾ ഫോണിന്റെ നേരെ തിരിഞ്ഞു.
അയാൾ ചുറ്റും നോക്കി.
വലിയ, ആഡംബരങ്ങൾ തിങ്ങിയ ചുറ്റുപാടുകൾ.
രാത്രിയുടെ ഇരുട്ടിന് മറച്ചുവെക്കാനാവുമായിരുന്നില്ല വീട്ടിലെ പണക്കൊഴുപ്പിന്റെ തിളക്കം.
നിഴലും വെളിച്ചവും ഇടകലർന്ന ചുറ്റുപാടുകളാണ് മുമ്പിലെങ്കിലും.
പെട്ടെന്ന് അയാളുടെ കണ്ണുകൾ മേശപ്പുറത്തിരുന്ന ഫ്രെയിം ചെയ്ത ഒരു ഫോട്ടോയിൽ പതിഞ്ഞു.
മുമ്പ് കണ്ട സുന്ദരിയും അവളുടെ മുഖത്തിന്റെ വശത്തോട് മുഖമമർത്തി നിൽക്കുന്ന ഒരു മധ്യവയസ്‌ക്കന്റെയും ഫോട്ടോ.
ഭാര്യയും ഭർത്താവുമാണ് അവരെന്ന് ആരും ഒറ്റനോട്ടത്തിൽ പറയും.
പക്ഷെ അതി സുന്ദരിയായ ആ യുവതിയ്ക്ക് ഒരു തരത്തിലും ചേർച്ചയുള്ള ആളായിരുന്നില്ല അയാൾ.
നീണ്ട തലമുടി.
വായിലേക്ക് വീണു കിടക്കുന്ന മീശ.
നിരതെറ്റിയ പല്ലുകൾ.
എന്തെങ്കിലുമാകട്ടെ!
തനിക്കെന്ത്?
അയാൾ വീണ്ടും ഫോണിന് നേരെ തിരിഞ്ഞു.
പെട്ടെന്ന് പിമ്പിൽ അയാൾ ആരുടെയോ സാന്നിധ്യം മണത്തു.
തിരിഞ്ഞു നോക്കി.
ഒന്ന് നടുങ്ങിപ്പോയി.
ആ സുന്ദരിയായ യുവതി കോഫി കപ്പുമായി മുമ്പിൽ നിൽക്കുന്നു.
“ഇതാ കോഫി,”
അവൾ കപ്പ് അയാളുടെ നേരെ നീട്ടി.
“”താങ്ക്യൂ…”
കൈനീട്ടി കപ്പ് വാങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.