ലക്ഷ്മി – 10അടിപൊളി 

കിച്ചുവിന്റെ ശോസമെടുക്കാനുള്ള പരാക്രമങ്ങൾ  കാരണം കണ്ണനുണർന്ന് അവനും തൊട്ടിലിൽ കിടന്ന് കരയാൻ തുടങ്ങി.

 

കിച്ചുവിന്റെ പുറത്ത് ഒന്ന് തടവി ബെഡിൽ നിന്നിറങ്ങി ഞാൻ കണ്ണനെ എടുക്കാൻ പോയി. ഞാനവനെ തൊട്ടിലിൽ നിന്നെടുത്ത് ലൈറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഇട്ട് തിരികെ ബെഡിലേക്ക് കയറി. ബെഡ് റെസ്റ്റിൽ ചരിയിരുന്ന് കാലും നീട്ടി വച്ച് കണ്ണന് പാല് കൊടുക്കാൻ തുടങി. അതോടെ അവന്റെ കരച്ചിൽ നിന്നു. കണ്ണൻ കണ്ണടച്ചു  പാലു കുടിക്കുമ്പോ അവന്റെ തുടയിൽ തട്ടി ഉറക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.

അപ്പോഴൊക്കെയും കിച്ചു മുട്ടിന്മേൽ കൈകളമർത്തി അതിന്മേൽ തലയും വച്ച് ഇരിക്കായിരുന്നു.

അതോടെ ഞാൻ അവനെ എന്റെ അടുക്കലേക്ക് വിളിച്ചു.

 

:കിച്ചു ഇങ്ങോട്ട് കിടന്നേ

 

അതോടെ അവനെന്റെ തുടയിൽ തലവച്ചു കണ്ണടച്ചു കിടന്നു. ഞാനവന്റെ നെഞ്ചിൽ തടവി കൊണ്ടിരുന്നു. ഇടതു കൈലിരുന്നു കണ്ണനപ്പോഴും മുലക്കണ്ണ് വായിലിട്ട് ഉറിഞ്ചി പാലുകുടിക്കുന്നുണ്ടായിരുന്നു.

തായെ വീണ ഡ്രെസ്സൊക്കെ രാവിലെ എടുത്തു വയ്ക്കാന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ആ വൈറ്റ് ഷർട്ട്‌ കണ്ണിൽ പെടുന്നത്. അത് കണ്ടപ്പോ എന്റെ മനസ്സ് മാസങ്ങൾ പിറകിലേക്ക് പോയി.

ആ പോലീസ് സ്റ്റേഷനിൽ വിറങ്ങലിച്ചു നിൽക്കുന്ന എന്നെ തന്നെ എനിക്ക് ഓർമ വന്നു പോയി.

എന്റെ മുന്നിലേക്ക് വന്ന ആ സ്റ്റേഷനിലെ മുതിര്ന്ന ഉദ്യോഗസ്ഥനായ കിരൺ എന്നെ കുറച്ചു നേരം നോക്കി നിന്നു. ആ സമയം ഒരു ലേഡി കോൺസ്റ്റബിൾ എന്റെ തലയിൽ വണ്ടിയുടെ ഹാൻഡിലിൽ ഇടിച്ചുണ്ടായ ചെറിയ മുറിവിൽ പഞ്ഞിക്കൊണ്ട് മരുന്ന് വയ്ക്കുകയായിരുന്നു.

 

“നിങ്ങളാ കാർത്തികിന്റെ വൈഫല്ലേ ”

അതിന് ഞാൻ തല മാത്രം കുലുക്കി

കാരണം ശബ്ദമൊന്നും വെളിയിലേക്ക് വരുന്നില്ലായിരുന്നു.

 

“ഒക്കെ…നിങ്ങളൊക്കെയല്ലേ ”

അതിനും ഞാൻ തലയാട്ടി കൊണ്ടിരുന്നു.

 

“ശെരി.. എന്താണ് നിങ്ങള് ഇത്ര തത്രപെട്ട് പേടിച് ഇങ്ങോട്ടേക്ക് വരാനുള്ള കാരണം.”

എന്റെ ചുറ്റുമുള്ളവരെല്ലാം എന്റെ വാക്കുകൾക്കായി ആകാംഷഭരിതരായി

ശോസമടക്കി പിടിച് എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു.

ആ നേരത്ത് പുറത്ത് ഒരു ബൈക്ക് വന്നു നിർത്തുന്ന ശബ്ദം കേട്ടിരുന്നു.

ഞാനാ കാര്യം പ്രസക്തമായ ചോദ്യത്തിന് ഉത്തരം നൽകാൻ വിറയലോട് കൂടി ചുണ്ടനാക്കാൻ തുടങ്ങിയപ്പോ രണ്ടാളുകൾ സ്റ്റേഷനകത്തേക്ക് ഓടി വരുന്നത് ആ നിശബ്ദത തളം കെട്ടി നിൽക്കുന്നയവസ്ഥയിൽ പ്രതിധ്യോനിച്ചു. അതോടെ എല്ലാവരുടെയും ശ്രേദ്ധ വാതിൽക്കലേക്ക് അടുത്തുകൊണ്ടിരിക്കുത് കാലോച്ചകളിലേക്കായി. എന്റെ മുന്നിൽ നിൽക്കുന്ന കിരണെന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഒരു പോലീസുകാരനോട് എന്താണെന്ന് നോക്കാൻ കണ്ണു കൊണ്ട് പറഞ്ഞു.

അതനുസരിച്ചുകൊണ്ട് ആ പോലീസുകാരൻ വാതിലിന് പുറത്തേക്ക് ഇറങ്ങി നിന്നു.

 

“ആരാ എന്തു വേണം ”

ആ വന്നവരെ തടഞ്ഞു നിർത്തികൊണ്ട് പോലീസുദ്യോഗസ്ഥൻ  ആരാഞ്ഞു

 

“സാറേ എന്റെ ഭാര്യടെ വണ്ടിയാണ് പുറത്ത് നിൽക്കുന്നത് അവൾക്കെന്തേലും പറ്റിയോ ”

ആ വ്യാകുലതയോടെയുള്ള പുരുഷ ശബ്ദം ആരുടേതെന്ന് തിരിച്ചറിയാൻ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. കിച്ചുവായിരുന്നു  അത്. അതോടെ എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

 

“സാറേ ഈ കൊച്ചൻ അവന്റെ ഭാര്യയാണെന്നാ പറയുന്നേ ”

അയാൾ അവരെയും കൊണ്ട് മുറിക്കുള്ളിലേക്ക് പ്രവേശിച്ചു കൊണ്ട് പറഞ്ഞു.പുറകെ കിച്ചുവും. അവന്റെ പിറകിൽ കവിനും.

ഞാൻ കിച്ചുവിനെ നോക്കി.

ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസുമാണ് വേഷം. നേരത്തെ ഞാൻ കണ്ട ഭീകരമായ സന്ദർഭത്തിന്റെ ഒരു പ്രതിഭാസം പോലും അവന്റെ മുഖഭാവത്ത് കണ്ടിരുന്നില്ല. തികച്ചും എന്നെ കുറിച്ചുള്ള വേവലാതികൾ മാത്രമായിരുന്നു ആ മുഖത്ത് നിഴലിച്ചിരുന്നത്. അവന്റെ പിറകിൽ നിൽക്കുന്ന കവിൻ അവിടുള്ള പോലീസുകാരോട് എന്താണ് സംഭവമെന്ന് അന്വേഷിക്കുന്നുണ്ട്. അവര് അവർക്കറിയുന്നത് പറഞ്ഞും കൊടുക്കുന്നുണ്ട്.

കിച്ചു മുന്നിലുള്ള പോലീസുകാരനെയും മറി കടന്ന് എന്റെ അരികിലേക്ക് വരാൻ തുടങ്ങി. കുറച്ചു മുന്നേ ഒരു കറുത്ത ഹൂടിയിട്ട് ആ വികൃതമായ മനുഷ്യന്റെ മുന്നിൽ ആസ്വദിച്ചു നിൽക്കുന്ന കിച്ചുവിന്റെ ഒരു ഭാവം പോലും ഞാൻ കണ്ടിരുന്നില്ല. എന്തിനേറെ പറയുന്നു. ഞാൻ അവനെ കണ്ടിട്ടുണ്ടെന്ന് പോലും അറിയാത്ത പോലെയാണ് അവന്റെ നിൽപ്. ആ മുഖത്ത് ഭയത്തിന്റെ ഒരംശം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോ ഇവിടെ വച്ച് ഞാൻ അവനെ ആ വീട്ടിൽ വച്ച് കണ്ട കാര്യം പറഞ്ഞാൽ പോലീസുകാർ ഇവനെ പിടിക്കത്തില്ലേ.. സാക്ഷിയായി ഞാൻ ഇല്ലേ.. എന്നിട്ട് പോലും ഇവന് പേടിയില്ലേ. ദൈവമേ എന്താണിത്.

എനിക്ക് സംശയമായി. ഞാൻ കണ്ടത് സ്വപ്നമാണോന്ന് വരെ എനിക്ക് തോന്നി പോയി.

 

“ലച്ചു.. എന്താ പറ്റിയെ ”

കിച്ചുവെന്നെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നുകൊണ്ടിരുന്നു. എന്റെ ശക്തിയെല്ലാം ഭയം കൊണ്ട് ചോർന്നൊലിക്കുന്ന പോലെ തോന്നി. അവനടുത്തേക്ക് വരും തോറും അത് കൂടി കൊണ്ടിരുന്നു. കുറേശ്ശെ തല ചുറ്റാൻ തുടങ്ങി. സൈഡിൽ നിന്നു വരുന്ന കിച്ചു ഒന്നുള്ളത് രണ്ടായി മാറി. രണ്ടുള്ളത് മൂന്നായി മാറി. മൂന്നുള്ളത് ഒൻപതായി മാറി. അത് കൂടി കൂടി അവസാനം കണ്ണിലേക്കു ഇരുട്ട് കയറി കസേരയിൽ നിന്ന് വശത്തേക്ക് ചെരിഞ്ഞു വീണു. അത് കണ്ടിട്ടേന്നോണം കിച്ചുവിന്റെ മുഖഛായയിലുള്ള അനേകം കിച്ചുകൾ പിടിക്കാൻ വേഗത്തിൽ വരുന്നത് അവസാനം കണ്ണടയുമ്പോൾ കാണുന്നുണ്ടായിരുന്നു.

 

പിന്നെ കണ്ണു തുറക്കുന്നത് ഒരു ആശുപത്രയുടെ വാർഡിൽ നിന്നാണ്. കയ്യിലേക്ക് ഡ്രിപ്പ് കയറ്റുന്നുണ്ട്. നെറ്റിയിലെ മുറിവിൽ ബാൻഡേജ് ഒട്ടിച്ചുവച്ചിട്ടുണ്ട്. വലതു കൈ ആരുടെയോ കൈകൾക്കുള്ളിലാണ്. ചരിഞ്ഞു നോക്കിയപ്പോ കിച്ചുവാണ്. അവനെന്റെ കൈ കോർത്തു പിടിച്ച

സ്റ്റൂളിലിരുന്ന് തല ഞാൻ കിടക്കുന്ന ബെഡിൽ വച്ചു കിടന്നുറങ്ങാണ്. അവന്റെ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയപ്പോഴാണ് സമയത്തെ കുറിച്ച് ഞാൻ ബോധവതിയായത്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഞാനിവിടെ എത്തിയതെന്ന് ചിന്തിച്ചപ്പോഴാണ്. മുൻപേ നടന്ന സംഭവവികാസങ്ങൾ എന്റെ മനസ്സിലേക്ക് കടന്നു വന്നത്. അതോടെ ഭയമെന്റെ ശരീരത്തിലേക്ക് ഇരച്ചു കയറി. ഉടനെ തന്നെ ഞാൻ കിച്ചുവിന്റെ കൈകൾക്കുള്ളിൽ നിന്ന് കൈ വലിച്ചെടുത്തു നീങ്ങിയിരുന്നു. അതോടെ ഉറങ്ങി കിടന്ന കിച്ചു എണീറ്റ് എന്നെ നോക്കി.

 

“എന്താ ലച്ചു ”

അവനെന്നെ ആക്ഷര്യത്തോടെ നോക്കി കൊണ്ട് വിളിച്ചു.

 

“നില്ല് ഞാൻ സിസ്റ്ററെ വിളിച്ചിട്ട് വരാ ”

അവൻ എന്റെ അരികിൽ നിന്ന് അതും പറഞ് പോയി. ആ വാർഡിന്റെ മൂലയിലുള്ള ഒരു റൂമിൽ നിന്നും എന്നേക്കാൾ പ്രായമുള്ള നേഴ്സിനെ വിളിച്ചു കൊണ്ട് അരികിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *