അപ്പൊ പിന്നെ പുഴുവിന്റെ ആകൃതിയിലുള്ള ബോഡി വച്ച ട്രെയിനിൽ കയറി ആശ്വസിച്ചു. കിച്ചു കയറിയില്ല. അവൻ ഞങ്ങള് അതില് പോകുന്നത് വീഡിയോ എടുത്തോണ്ടിരുന്നു. കണ്ണൻ ഒരു കൈകൊണ്ട് അതിലുള്ള കമ്പിയിൽ പിടിച് മറു കൈകൊണ്ട് കിച്ചുവിനു നേരെ കൈ വീശി റ്റാറ്റാ ഒക്കെ കൊടുക്കുന്നുണ്ട്. അതിനനുസരിച്ചു കിച്ചുവും. രണ്ട് മൂന്നുവട്ടം അതിൽ കറങ്ങി ഞങ്ങള് ഇറങ്ങി നടക്കുമ്പോഴാണ് എന്റെ കണ്ണില് മരണ കിണർ കാണുന്നത് . ഉത്സവങ്ങളിലും ഇതുപോലെയുള്ള പരിപാടികൾക്കും ഇത് കുറെ കണ്ടിട്ടുണ്ടെങ്കിലും കയറി നോക്കാൻ പറ്റിയിരുന്നില്ല. അതോണ്ട് കിച്ചുവിനോട് കണ്ണുകൊണ്ട് അതിന് നേരെ കാണിച്ചു.
:എന്താ അതില് കയറാണോ
:ആ
:ന്നാ ബാ…
ടിക്കറ്റുമെടുത്ത് ഞങ്ങളതില് കയറി അഭ്യാസക്കാർക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവര് കിണറിനുള്ളിലേക്ക് വന്നു. ഞങ്ങളാ കിണറിന്റെ ഉത്തരത്തിൽ കൈ വരിയിൽ പിടിച് താഴേക്ക് നോക്കി നിന്നു. അവര് ബൈക്കും കാറുമൊക്കെയെടുത്ത് കിണറിനെ ചുറ്റാൻ ചുടങ്ങി. കാണികളിൽ ചിലർ അവർക്ക് നേരെ നോട്ടുകൾ നീട്ടുന്നുണ്ട്. അവര് വണ്ടി മുകളിലേക്ക് വന്നു നീട്ടിയ നോട്ടുകൾ പിടിച്ച് കൊണ്ട് പോകുന്നുമുണ്ട്. ആ ഷോ മുഴുവനാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കണ്ണൻ ബൈക്കിന്റെ ശബ്ദവും ആ കിണറിന് ചുറ്റും ബൈക്ക് പോകുമ്പോഴുള്ള ശബ്ദമെല്ലാം കേട്ടിട്ട് കരയാൻ തുടങ്ങി. അതോടെ അതീന്നു ഞങ്ങളിറങ്ങി.
സമയം അപ്പോഴേക്കും കുറെ മുന്നേറി കഴിഞ്ഞിരുന്നു. അവിടുന്ന് നേരെ ഞങ്ങള് ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ചു തിരികെ വീട്ടിലേക്ക് തിരിച്ചു. കണ്ണൻ ഉറങ്ങിയത് കൊണ്ട് മുന്നിലിരുത്താതെ പിന്നിലിരുത്തിയാണ് യാത്ര ചെയ്തത്. ഞങ്ങളങ്ങനെ പോകുമ്പോഴാണ് ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.
പോകുന്ന വഴി എന്റെ വീട്ടിലേക്കുള്ള വഴിയല്ല മറിച് കിച്ചുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് ഇതെന്ന് മനസ്സിലായത്.
:അല്ല ഇതെങ്ങാട
:വീട്ടിലേക്ക്
:ആരേ വീട്ടിലേക്ക്
:നീ എന്താ വഴി ഒക്കെ മറന്നോ
:ഞാൻ വഴി ഒന്നും മറന്നിട്ടില്ല, ഞാൻ പറഞ്ഞതല്ലേ നീ എല്ലാ കാര്യവും പറയാതെ വീട്ടിലേക്ക് ഇല്ലെന്ന്. പിന്നെന്താ കേട്ടാൽ…നിർത്തിയെ ഞാനിറങ്ങാ
:ഓ.. പിന്നെ
അവനെന്റെ വാക്കിനെ പുച്ഛിച്ച് കൊണ്ട് തള്ളി
:ദേ ഇവിടെ നിർത്തിക്കോ ഇല്ലേൽ ഞാൻ ചാടും
അതും പറഞ്ഞോണ്ട് ഞാൻ ബൈക്കിൽ നിന്ന് എണീക്കാൻ ശ്രേമിച്ചു.
ഞാൻ സീരിയസ് ആയിട്ട് ചാടാൻ പോകുകയാണെന്ന് വിചാരിച്ചിട്ടായിരിക്കാം കിച്ചു വേഗം വണ്ടി സൈഡിലോട്ട് നിർത്തി
:എടി പൊട്ടിക്കാളി നിനക്ക് ബുദ്ധിയില്ലേ.. വീണ് പോകത്തില്ലേ
അവനെന്നെ നോക്കി കണ്ണുരുട്ടി.
:ഞാനിത്രയും പറഞ്ഞിട്ട് എന്റെ വാക്കിന് വിലയില്ലേ.. മര്യാദക്ക് എന്നെ വീട്ടിലേക്ക് ആക്കി തന്നോ.
:പറ്റത്തില്ല..
കിച്ചു ഒറ്റയടിക്ക് മറുപടി തന്നപ്പോ എനിക്ക് എന്തോ പോലെ തോന്നി.
:എന്നാ നീ ആക്കി തരേണ്ടടാ…എനിക്ക് പോകാനറിയ
ഞാനതും പറഞ് ഉറങ്ങി കിടന്ന കണ്ണനെ തോളത്തെടുത്തിട്ട് നടക്കാൻ തുടങ്ങി.
സംഭവം അത്ര പന്തിയെല്ലെന്ന് കണ്ട കിച്ചു ബൈക്കിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് ഓടി വന്നു.
:എടി ലച്ചു ഞാൻ പറയുന്നത് കേൾക്ക്.. നിൽക്ക്
പുറകിൽ നിന്ന് കിച്ചു പറയുന്നുണ്ട്
:ഇല്ലടാ.. നീ ഒന്നും പറയണ്ടാ.. വാക്കിന് വില വേണം മനുഷ്യനായ
:എടി തെണ്ടി ഞാനൊന്നങ്ങട് തന്നാലുണ്ടല്ലോ
കിച്ചുവെന്റെ കൈ പിടിച്ചു അവന്റെ നേരെ നിർത്തിക്കൊണ്ട് പറഞ്ഞു
ഞാനതിന് മറുപടിയൊന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.
:കണ്ണുരുട്ടി നോക്കുവൊന്നും വേണ്ട. ഞാൻ പേടിക്കത്തൊന്നുമില്ല
അതിനും ഞാൻ ഒന്നും പറഞ്ഞില്ല.
:നിനക്ക് എപ്പോഴുമുള്ള സ്വഭാവമാണ് ഒരാൾക്ക് പറയാനുള്ളത് കേൾക്കാതെ ഓരോന്ന് ചെയ്യുന്നത്. എടി ഞാ..
അപ്പോഴേക്കും കിച്ചുവിന്റെ കീശയിലുള്ള ഫോൺ ബെല്ലടിക്കാൻ തുടങ്ങിയിരുന്നു. നോക്കിയപ്പോ മാമിയാണ്.
