Related Posts
തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന കഥയാണ്, പലരുടെയും ജീവിതവുമായി സാമ്യം ഉണ്ടാകും. പതിനൊന്ന് ദിവസങ്ങളിൽ ആയി സമയം ഒപ്പിച്ചു എഴുതി. ചിലതൊക്കെ വിട്ടു പോകുന്നുണ്ട്..
കഥാ പാത്രങ്ങൾ
റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25
റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42
സമയം രാവിലെ പത്ത് മണി കഴിഞ്ഞു പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഒരു പ്രധാന പള്ളിയിൽ (ചർച്ച്) വീട്ടുകാർ പറഞ്ഞു തീരുമാനിച്ചത് പ്രകാരം മനസമ്മതം നടക്കാൻ പോകുന്നു….
പറമ്പിൽ മാത്യൂസിൻ്റയും(55) റീജ (48) മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസും (25) ഈട്ടിക്കൽ പോൾ വർഗീസിൻ്റെയും (59) മരിയ (51) പോൾ വർഗീസിൻ്റെയും മകൻ എബിൻ (29) പോളിൻ്റെയും മനസമ്മതം ആണ് ഗംഭീരമായി നടക്കാൻ പോകുന്നത്… ..
പറമ്പിൽ മാത്യൂസിൻ്റ രണ്ട് പുത്രന്മാർ എല്ലായിടത്തും ഓടി നടന്നു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു….
അവരുടെ കൂടെ മറ്റൊരു പയ്യനും ഉണ്ട്…..
ഏതാ ആ പയ്യൻ , നല്ല ചുറു ചുറ്ക്കുണ്ടല്ലോ…….
ഈ മാത്യൂസിന് മോളെ ഈ പയ്യന് കല്യാണം കഴിച്ചു കൊടുത്താൽ പോരെ……
എടാ,. അതാ ജോസിൻ്റെ മോനാ ജിജോ…
ആ,, ചെറുക്കനോ…
ഇവൻ എവിടെ ആണ് ..
ആ പയ്യന് നല്ല മാറ്റം.. ഗ്ലാമർ വച്ചിട്ടുണ്ട്….
ഹേ.. മാത്യൂസിൻ്റ കൂടെ പണി എടുത്ത് മടുത്തു സെമിനാരി പോയതാണ്…….
അപ്പൊൾ അച്ഛനായി…..
നമ്മുടെ അച്ഛൻ്റെ കൂടെ ഇവിടെ ഉണ്ടാകും ഇനി ചിലപ്പോൾ….
നാട്ടുകാരുടെ കാര്യമേ…
അതാണ് ഞാൻ ജിജോ ജോസ് (24 )
പറമ്പിൽ മാത്യൂസിൻ്റ കൂട്ടുകാരൻ്റെ മകൻ ആണ്…..
എന്നാലോ വീട്ടു വേലക്കാരനെ പോലെ ആണ്…..
അതിനിടക്ക് രണ്ടര വർഷത്തോളം നാട്ടിൽ നിന്നും മാറി നിൽകേണ്ടി വന്നു……
സെമിനാരി ചേരാൻ എന്ന രീതിയിൽ ആണ് മാത്യൂസ് അങ്കിളിനോട് പറഞ്ഞത് അത് വീട്ടിലും നാട്ടിലും അറിഞ്ഞു……
ഒടുവിൽ വർഗീസ് അച്ഛൻ ഇടപെട്ട് ശരിയാക്കി….
പക്ഷേ ഞാൻ പോകുന്നത് മുസോറി ഐഎഎസ് ട്രെയിനിംഗ് അക്കാദമിയിലേക്ക് ആണെന്ന് വർഗീസ് അച്ഛന് മാത്രം അറിയാം….
നാട്ടിൽ എനിക്ക് ക്ലോസ് ആയ കൂട്ടുകാർ രണ്ടു പേരാണ് ഉള്ളത്
നിതിൽ വാരിയർ പിന്നെ ഷമീർ , ഇവർക്ക് പോലും അറിയില്ല ഞാൻ പോകുന്ന യഥാർത്ഥ സ്ഥലം…….
പറയാൻ ഒരുപാട് ഉണ്ട് എൻ്റ ശ്രമങ്ങൾ ചിലപ്പോൾ പാളിപോയാലോ എന്നത് കൊണ്ട് അച്ഛൻ മാത്രം എല്ലാം അറിഞ്ഞാൽ മതി എന്ന് സ്വയം തീരുമാനിച്ചതാണ്….
ഇപ്പൊൾ വലിയ കടമ്പകൾ കഴിഞ്ഞ് എന്നാലും ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർ അറിയാകൂ എന്നത് സ്വാർഥത അല്ല , മറിച്ച് നിലനിൽപ്പിന് വേണ്ടി പോരാടുന്ന എൻ്റ ശരികൾ ആണ്….
പള്ളിയിൽ ആക്റ്റീവ് ആയി ഓടിനടക്കുന്ന മറ്റു രണ്ടു പേർ റോജിൻ മാത്യൂസ് ( 21 ) റോബിൻ മാത്യൂസ് ( 27 ) ……
പറമ്പിൽ മാത്യൂസിൻ്റ കൂട്ടുകാരൻ ജോസ് കുരുവിളയും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡൻ്റിൽ മകൻ ആയ എന്നെ ബാക്കി വച്ച് പപ്പയെയും മമ്മിയെയും കർത്താവ് കൊണ്ടുപോയി….
പപ്പയുടെയും മമ്മിയുടെയും പ്രേമ വിവാഹം ആയതിനാൽ അവർ നാട് വിട്ടു വന്നതാണ് ഇങ്ങോട്ട്……
മമ്മി ആര്യ അന്തർജനം കോട്ടയം ജില്ലയിലെ ഒരു ഇല്ലത്തെ ആണ്….
പപ്പ ജോസ് കുരുവിളയും പേര് കേട്ട പുലികാട്ടിൽ തറവാട്ടുകാരാണ്….
പപ്പയുടെ വീട്ടുകാരെയും മമ്മിയുടെ വീട്ടുകാരെയും മരണം അറിയിച്ചപ്പോൾ പോലും വരാത്ത ആളുകൾ……
അവർ എന്നെ ഏറ്റെടുക്കില്ലല്ലോ….
പപ്പ വീടും പറമ്പും ബങ്കിൽ പണയം വെച്ച് ലോൺ എടുത്ത് ബിസിനസ്സ് നടത്തി നല്ലരീതിയിൽ പോവുകയായിരുന്നു……
11 വയസിൽ അവരെ നഷ്ടപ്പെടുമ്പോൾ എനിക്ക് ആശ്രയം മാത്യൂസ് അങ്കിൾ മാത്രമായിരുന്നു….
വീടും പറമ്പും ബാങ്ക് കൊണ്ടുപോയി……
പള്ളിയിലെ അച്ഛൻ്റെ ഒത്ത് തീർപ്പ് പ്രകാരം ബാങ്ക് വീടും പറമ്പും വിറ്റു അവരുടെ പൈസ ഈടാക്കി ബാക്കി നാല് ലക്ഷം രൂപ എൻ്റ പേരിലും അച്ഛൻ്റെ പേരിലും ആയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു…….
