വർഷങ്ങൾക്ക് ശേഷം – 4അടിപൊളി  

വർഷങ്ങൾക്ക് ശേഷം 4

Varshangalkku Shesham 4 | Author : Verum Manoharan

[ Previous Part ] [ www.kambi.pw ]


ജനൽപാളി തുറന്ന് വെളിയിലേക്ക് നോക്കവേ, നേരത്തെ കണ്ട നിഴൽ ചേച്ചിയുടെ പടികടന്നു റോഡിലേക്ക് ഓടുന്നത് അവന്റെ കണ്ണിൽപ്പെട്ടു. ഒരു ഞെട്ടലോടെ ആ നിഴലിന്റെ ഉടമയെ അവൻ തിരിച്ചറിഞ്ഞു.

“അത് വിമലായിരുന്നു.”


അടുക്കളയിൽ, ഉച്ചക്കത്തേക്കുള്ള കൂട്ടാന് വട്ടം കൂട്ടുകയായിരുന്ന ഭാർഗ്ഗവി വഴിവക്കിലൂടെ നടന്നു വരുന്ന റോഷനെ കണ്ടു ഉറക്കെ വിളിച്ചു….

ഭാർഗ്ഗവി : “ഡാ റോഷാ… എവിടെ പോവാടാ..?”

“ഇവിടേക്ക് തന്നാ അമ്മേ..”, വീടിന്റെ ഗേറ്റ് തുറക്കുന്നതിനൊപ്പം, റോഷൻ ഭാർഗ്ഗവി കേൾക്കാനായി ഉറക്കെപ്പറഞ്ഞു.

ഗ്യാസ്സിന്റെ ഫ്ലയ്മ് കുറച്ചിട്ടു, അവനോട് കൊച്ചുവർത്തമാനം പറയാനായി ഭാർഗ്ഗവി ഉമ്മറത്തേക്ക് ചെന്നു.

ഭാർഗ്ഗവി: “വന്നിട്ട്, ഇവിടെക്ക് വരാൻ ഇപ്പഴെ നേരം കിട്ടിയുള്ളൂ, അല്ലേടാ…”

“അതിന് ഞാൻ ഇന്നലെ വന്നല്ലെയുള്ളൂ, അമ്മേ…”, സ്വന്തം വീടെന്നവണ്ണം തിണ്ണയിലേക്ക് കയറിയിരിക്കുന്നതിനൊപ്പം, റോഷൻ തന്റെ കയ്യിലുണ്ടായിരുന്ന കവർ അമ്മയെ ഏൽപ്പിച്ചു.

ഭാർഗ്ഗവി കവർ ഒന്ന് തുറന്ന് നോക്കി. ഒരു സെറ്റ്മുണ്ടാണ്…. അവന്റെ സ്ഥിരം പതിവ്… റോഷനെ സ്നേഹത്തോടെ നോക്കി, ആ സ്ത്രീ പുഞ്ചിരിച്ചു. തുടർന്ന് എന്തോ ഓർത്തെന്നപ്പോലെ ധൃതിയിൽ അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി.

“നീ ഇരിക്ക് ഞാൻ ചായ എടുക്കാം.”, നടക്കുന്നതിനിടെ അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

“അതൊന്നും വേണ്ടമ്മേ.. ഞാനിപ്പോ കുടിച്ചേയുള്ളൂ..”, റോഷനും അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു.

“മിണ്ടാതെ കുടിച്ചിട്ട് പോയാ മതി, കേട്ടോ..”, വെള്ളം അടുപ്പത്തേക്ക് വക്കുന്നതിനൊപ്പം അധികാരസ്വരത്തിൽ ഭാർഗ്ഗവി പറഞ്ഞു.

റോഷൻ പിന്നെ കൂടുതൽ മറുത്ത് പറയാൻ നിന്നില്ല. അവൻ പപ്പടഭരണിയിൽ നിന്നും ഒരെണ്ണം തുറന്നെടുത്ത്, ശേഷം അതിരുന്നിരുന്ന തട്ടേലേക്ക് തന്നെ കയറിയിരുന്നു.

ആ പഴയ അടുക്കളയുടെ ചൂരും നിറവും അവന് എന്തെന്നില്ലാത്ത സന്തോഷം നൽകി. ഗ്യാസിലോട്ട് മാറിയെങ്കിൽ കൂടി, അടുപ്പിൽ നിന്നും പുക പൊന്തി, മച്ചിലെ ഓട് വഴി വെളിയിലേക്ക് മറയുന്ന കാഴ്ച്ച അവനിൽ പഴയ വൈകുന്നേരങ്ങളിലെ ചായയുടെയും എണ്ണപലഹാരങ്ങളുടെയും ഓർമ്മകൾ തിരികെയുണർത്തി.

“അവൻ എണീറ്റില്ലേ….?”, പപ്പടത്തിന്റെ ഒരരിക് പൊട്ടിക്കുന്നതിനൊപ്പം റോഷൻ ചോദിച്ചു.

ഭാർഗ്ഗവി : “അവൻ കുറച്ചു മുന്നേ ഇവിടുന്ന് ഇറങ്ങിയല്ലോ.. ഒന്ന് വിളിച്ചു നോക്ക്യേ..”

“ആ ഞാൻ വിളിച്ചോളാം..”, അവൻ പറഞ്ഞു.

വിമലിനെ ഫോൺ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് താൻ വീട്ടിലേക്ക് വന്നതെന്ന വിവരം റോഷൻ ഭാർഗ്ഗവിയോട് പറയാൻ നിന്നില്ല. അവനൊന്നു ചുറ്റുപാടും കണ്ണോടിച്ചു.

റോഷൻ : “അഞ്ജു ജോലിക്ക് കേറിയോ..?”

“ആ.. അവൾക്ക് പിന്നെ ഹോം വർക്കല്ലേ..!”, ഭാർഗ്ഗവി നിഷ്കളങ്കമായി പറഞ്ഞു.

“വർക്ക് ഫ്രം ഹോം”, റോഷൻ തിരുത്തിക്കൊടുത്തു. പക്ഷെ അവന്റെ മെല്ലെയുള്ള പറച്ചിലിൽ ഭാർഗ്ഗവി അത് കേട്ടിരിക്കാൻ സാധ്യതയില്ലന്ന് അവൻ ഊഹിച്ചു.

“ആർക്കാ ഇപ്പോ എന്റെ കാര്യം അറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാത്തെ..?”, അപ്രതീക്ഷിതമായി, പിന്നിൽ നിന്നും അഞ്ജുവിന്റെ ശബ്ദം അവിടേക്ക് വിരുന്നെത്തി.

തലേ രാത്രിയിലെ സംഭവങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ടോ എന്തോ, അവളെ കണ്ടതും കാരണവന്മാരോടൊക്കെ ബഹുമാനം കാണിക്കും വിധം റോഷൻ തട്ടിൽ നിന്നും ചാടി നിലത്തോട്ടിറങ്ങി. അവന്റെ ഈ കാട്ടായം കണ്ട അഞ്ജു “എന്തോന്നടെയ്..” എന്ന മട്ടിൽ, അമ്മ കാണാതെ അവനോട് കൈ മലർത്തിക്കാണിച്ചു. റോഷൻ ചമ്മിയ മുഖത്തോടെ പപ്പടത്തിന്റെ പൊട്ടിച്ച കഷ്ണം വായിലേക്ക് വച്ചു വിഴുങ്ങി.

ഭാർഗ്ഗവി: “നിനക്ക് ചായ വേണോടി..?”

“ആ… മ്മേ….”, ഇതും പറഞ്ഞുകൊണ്ട് അവൾ ഫ്രിഡ്ജ് തുറന്ന് ജോലി ചെയ്യുമ്പോൾ കഴിക്കാനായി സൂക്ഷിച്ചു വച്ചിരുന്ന ചോക്ക്ലേറ്റ്സിൽ ഒരെണ്ണം കയ്യിലെടുത്തു.

തുടർന്ന്.. വന്നപ്പോ തൊട്ടു താൻ എന്താ ചെയ്യുന്നതെന്ന് ഒളിക്കണ്ണിട്ട് നോക്കുന്ന റോഷനോടായി, സ്ഥിരം ആറ്റിട്യൂഡിൽ ചൊക്കലേറ്റ് വേണോ എന്ന് ആംഗ്യത്തിൽ ചോദിച്ചു. കേട്ടപാടെ വേണ്ട’ എന്ന് റോഷനും തോളുകുലുക്കി. ഇന്നലെ രാത്രി തൊട്ടു റോഷന് തന്നോട് കുടുങ്ങിയ ഈ പേടി അഞ്ജു നല്ലോണം ആസ്വദിക്കുന്നുണ്ടായിരുന്നു… ഇതേ സമയം ചായ ഇരുകപ്പിലേക്കായി പകർത്തി, ഭാർഗ്ഗവി ഒരെണ്ണം റോഷനും അടുത്തത് അഞ്ജുവിനും കൊടുത്തു.

മൂവരും ഉമ്മറത്തിണ്ണയിൽ വട്ടം കൂടി. ഭാർഗ്ഗവി നടുക്ക് ഒരു കസേരയിട്ട് ഇരുന്നു. റോഷൻ തിണ്ണയിലും, അഞ്ജു വാതിലിനോട് ചാരിയും നിന്നു.

ഭാർഗ്ഗവി : “എന്നിട്ട് രോഹിണീം കൊച്ചും എന്തു പറയുന്നു..?”

റോഷൻ : “അവൾക്ക് സുഖമാണ്.. അമ്മ ഉള്ളതുകൊണ്ട് പിന്നെ കുഞ്ഞിനെ കാര്യത്തിലും വേറെ പേടിക്കാനില്ലല്ലോ..!”

ഭാർഗ്ഗവി: “അതെ.. ചിത്രയെ കണ്ടിട്ടും എത്ര കാലായി. ഏടത്തിയേ ‘ന്നും വിളിച്ചോണ്ടുള്ള അവളുടെ ആ വരവൊക്കെ ദാ ഇന്നാള് എന്നപോലെ മനസ്സിൽ കിടക്കാ..”

അമ്മയെ ഓർത്തുകൊണ്ട് റോഷൻ ചായയിൽ നിന്നും ഒരു കവിൾ ഇറക്കി.

“അവള് കാനഡക്ക് പോയ ശേഷം ഞാനും പിന്നെ അധികമൊന്നും പുറത്തോട്ടു ഇറങ്ങാറില്ല….”, ഭാർഗ്ഗവി ആരോടെന്നില്ലാതെ തന്റെ സങ്കടം പറഞ്ഞു.

അതിന് എന്താണ് മറുപടി നൽകേണ്ടത് എന്നറിയാതെ, റോഷനും വെളിയിലേക്ക് നോട്ടം തിരിച്ചു. സീൻ സെന്റിയിലേക്കാണ് നീങ്ങുന്നതെന്നു കണ്ട്, അഞ്ജു വിഷയം മാറ്റാനൊരു ശ്രമം നടത്തി.

അഞ്ജു : “ചേച്ചിക്കവിടെ ജോലിന്തേലും നോക്കുന്നുണ്ടോ..?”

റോഷൻ : “ആൾറെഡി ഇണ്ട്.. മറ്റേണിറ്റി ലീവ് കഴിഞ്ഞാ തിരിച്ചു കേറണം.”

ഭാർഗ്ഗവി : “കുഞ്ഞിന് എങ്ങനാഡാ വാശിയൊക്കെ ഉണ്ടോ..?”

റോഷൻ : “ഏയ്.. പാവാ.. കൂടുതൽ സമയോം ഉറക്കാ…”

മറുപടി കേട്ട ഭാർഗ്ഗവി കൗതുകത്തിൽ ചിരിച്ചു. ഒപ്പം അഞ്ജുവും.

ഭാർഗ്ഗവി : “നിനക്കറിയോ അഞ്ജൂ.. പണ്ട് ഇവൻ എത്ര മാത്രം കുറുമ്പനായിരുന്നു എന്ന്…”

കേട്ട വഴി, അമ്മ തന്റെ കഥകളുടെ പണ്ടാരപ്പെട്ടിയാണ് തുറക്കാൻ പോണതെന്ന് തിരിച്ചറിഞ്ഞു, റോഷൻ ഉടനടി ഇടപെട്ടു.

റോഷൻ : “അമ്മേ… അതു വേണ്ട…”

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോടാ..”, ഭാർഗ്ഗവി തമാശാരൂപേണ പറഞ്ഞു.

റോഷൻ : “അമ്മ തുടങ്ങിയാ എങ്ങോട്ടാ പോകാന്നു എനിക്ക് നല്ല പോലെ അറിയാം.. അതോണ്ടേ വേണ്ട..”

“അമ്മ പറയമ്മേ.. ഇവരുടെ പണ്ടത്തെ കഥകളൊക്കെ ഞാനുമൊന്ന് അറിയട്ടെ…”, അഞ്ജു ഭാർഗ്ഗവിയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.

ഇത് കേട്ട് റോഷൻ അമ്മ കാണാതെ, പരിഭവം അറിയിക്കും മട്ടിൽ അവൾക്ക് നേരെയൊന്ന് നോക്കി. എന്നാൽ അതിലും വലിയ ആറ്റിട്യൂഡിൽ അഞ്ജു തിരികെ പിരികമുയർത്തിയതും അവന്റെ തുടർന്നൊന്നും പറയാനാവാതെ മുഖം വെട്ടിച്ചു. ഇത് കണ്ട് അവൾ അവൻ കാണാതെ ഒരു കുസൃതിച്ചിരി ചിരിച്ചു.