സര്‍പ്പസുന്ദരി – 3 1

പക്ഷേ എന്റെ കാതുകളിലേക്ക് കുറേ മോട്ടോര്‍ ബൈക്കുകളുടെ ഇരബല്‍ കേട്ടു. അതടുത്ത് വരികയാണ്‌. ഓവര്‍ ജാക്കറ്റിനുള്ളിലെ പിസ്റ്റളില്‍ എന്റെ വിരലോടി. കാദറിക്കയോടെ മനസ്സില്‍ നന്ദി പറയാനും ഞാന്‍ മറന്നില്ല.
വളവ്‌ തിരിഞ്ഞ് ആറോ എഴോ ബൈക്കുകള്‍ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നു. നാടുകാണാന്‍ ഇറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരാണെന്ന് തോന്നിയെങ്കിലും എന്റെ മനസ്സിലെ ഭയം അയഞ്ഞില്ല. ഞാന്‍ എന്റെ വണ്ടിക്കടുത്ത് തന്നെ മുട്ടി നിന്നു.
മരം വഴിയില്‍ കിടക്കുന്നത് കണ്ട ആ ബൈക്ക് സഞ്ചാരികള്‍ സ്പീഡ് കുറച്ചു. അധികം വൈകാതെ തന്നെ എന്റെ അരികിലായി അവര്‍ ബൈക്കുകള്‍ നിര്‍ത്തി.
“…ചതിച്ചല്ലോ…ബ്രോ….ദേ മരം….” അതിലൊരുത്തന്‍ മറ്റുള്ളവരേ നോക്കി പറഞ്ഞു.
“..ഡാര്‍ക്ക് സീനായല്ലോ മച്ചാനേ…..”. ഒരു ഹിപ്പിയേപോലെ ഇരിക്കുന്നവന്‍ കൂട്ടാളികളോടായി പറഞ്ഞുകൊണ്ട് എന്റെ നേര്‍ക്ക് വശപിശക് നോട്ടം നോക്കി.
ശത്രുക്കളല്ലായെന്നുള്ള തിരിച്ചറിവ് എനിക്ക് മനസ്സിലായതോടെ എന്റെ മനസ്സില്‍ ആശ്വാസം ചെറുകാറ്റെന്ന പോലെ ഒഴുകിയെത്തി.
“…ഹാ ഇനി എന്തു ചെയാം….എന്തായാലും നല്ല അമറന്‍ സ്ഥലം…”. എന്നു പറഞ്ഞ് കൂട്ടത്തിലൊരുവന്‍ ടിന്‍ ബിയര്‍ പൊട്ടിച്ച് വായയിലേക്ക് ചേര്‍ത്തു.
വൈകുന്നതിനെ കുറിച്ച് എന്റെ മനസ്സില്‍ സമയമാകുന്ന ഘടികാരം ഓര്‍മ്മിപ്പിച്ചു. മരത്തിന്റെ സൈഡിലൂടെ ചെറിയ ചെകുത്തായ ഭാഗത്തുകൂടി പോയാല്‍ തിരിച്ച് റോഡിലേക്ക് തന്നെ കടക്കാം എന്നെനിക്ക് മനസ്സിലായി. ഞാന്‍ റോഡിനരികിലേക്ക് നടന്ന് നന്നായി ഒന്ന് വീക്ഷിച്ചു. ശരിയാണ്‌ ഇതിലേ പോയാല്‍ തിരികെ മുന്നിലെ റോഡിലേക്ക് കയറാം എന്നു മനസ്സില്‍ തോന്നി.
“..നല്ല കാടല്ലേ….”. ആ ഹിപ്പിപോലുള്ളവന്‍ എന്റെ അടുത്ത് വന്ന് ദൂരേക്ക് നോക്കികൊണ്ട് പറഞ്ഞു.
ഞാനതിന്‌ മറുപടി പറഞ്ഞില്ല. എന്റെ കണ്ണും മനസ്സും പോകാനുള്ള വഴി അതിസൂക്ഷ്മായി വീക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ ആ ഹിപ്പിയുടെ കൈവിരലുകള്‍ എന്റെ നിതംബത്തിലൂടെ ഇഴയാന്‍ തുടങ്ങി. എന്റെ മാംസത്തില്‍ അവന്‍ അമര്‍ത്തിയപ്പോള്‍ എനിക്ക് ദ്വേഷ്യം പുകഞ്ഞ് വന്നു.
“..കയ്യെടുക്കടാ….”. ഞാന്‍ ശബ്‌ദ്ധം അധികം ഉയര്‍ത്താതെ പറഞ്ഞു.
“..ഒരു കയ്യല്ലേ….അതവിടെ ഇരിക്കട്ടേ….”. അവന്റെ ചുണ്ടില്‍ ഒരു വഷള ചിരി വിരിഞ്ഞു.
ഞാന്‍ കാലുകള്‍ നിലത്ത് അമര്‍ത്തി ചവിട്ടി ശക്തി സംഭരിച്ച് അവനെ പുറകിലോട്ട് തള്ളി. മലക്കം മറയാന്‍ പോയ അവനെ ചാടി വായുവില്‍ തിരിഞ്ഞ്‌ ശക്തിയോടെ ഒരു കിക്ക് ചെയ്തു. കഴുത്തിലില്‍ പതിഞ്ഞ ആ കിക്കിന്റെ ആഘാതത്താല്‍ നിലവിളിച്ചുകൊണ്ട് മലര്‍ന്നടിച്ചവന്‍ പുറകോട്ട് വീണു.
“..ഡീ…”. എന്നു വിളിച്ച് കൂട്ടത്തിലൊരുവന്‍ എന്റെ നേര്‍ക്കടുത്തതും ഞാന്‍ മുന്നോട്ടാഞ്ഞ് കുനിഞ്ഞവന്റെ നാഭിക്ക് അമര്‍ത്തി ഇടി കൊടുത്തു. വയര്‍ പൊത്തികൊണ്ടവനും പുറകിലോട്ട് വീണു.
ഞെട്ടിതരിച്ച് നിന്ന ആ തെമ്മാടിക്കൂട്ടത്തെ മൊത്തത്തില്‍ പാളി നോക്കി. അവര്‍ എഴുപേരുണ്ട്. മൂന്നോ നാലോ സെക്കന്റുകളുടെ വിത്യാസം കിട്ടുകയാണെങ്കില്‍ എല്ലാത്തിനേയും നേരിടാം എന്നുള്ള അസാമാന്യ ധൈര്യം മനസ്സിലേക്ക് പാഞ്ഞു കയറി. പക്ഷേ സമയം വൈകുന്നു, അതും കൂടാതെ കോടമഞ്ഞും കൂടുന്നു. ഇവരോട് മല്ലിട്ട് സമയം കളയണ്ട എന്ന് മനസ്സരുളിയതിനാല്‍ നിലത്ത് വീണ്‌ കിടക്കുന്ന രണ്ടിനേയും രൂക്ഷമായി നോക്കികൊണ്ട് വണ്ടിയില്‍ കയറി ഞാന്‍ കിക്ക് സ്റ്റാര്‍ട്ട് ചെയ്തു. മുരള്‍ച്ചയോടെ അഞ്ഞൂറ്‌ സീസീ എന്‍ഞ്ചില്‍ മുരണ്ടു. ആക്സലേറ്ററില്‍ കൈകൊടുക്കുബോള്‍ മുരള്‍ച്ച വന്യമായി കതിന പൊട്ടുന്ന ശബ്‌ദ്ധത്താല്‍ പുറത്ത് വന്നു.
ചെറു ഭീകരത ആ അന്തരീക്ഷത്തില്‍ നിറച്ചുകൊണ്ട് ഞാന്‍ ആ പടകുതിരയെ റോഡരികിലേക്ക് ചാടിച്ചിറക്കി. വഴു വഴുപ്പുള്ള മണ്ണിലൂടെ മരങ്ങള്‍ക്കിടയിലൂടെ അതി സാഹസ്സമായ ഞാന്‍ വടിയോടിക്കുന്നതിനിടയില്‍ പുറകില്‍ നിന്ന് ആക്രോഷങ്ങള്‍ കേഴ്ക്കാമായിരുന്നു. അതിന്‌ പുറകിലായി ആ ബൈക്കുകള്‍ സ്റ്റാര്‍ട്ടാകുന്ന ശബ്‌ദ്ധവും കേട്ടു.
തലയെടുപ്പോടെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്നതിനിടയിലൂടെ വഴുവഴുപ്പുള്ള മണ്ണിലൂടെ ഞാന്‍ മോട്ടോര്‍ സൈക്കില്‍ പാഞ്ഞു. ഈ വഴിയില്‍ എന്തും സംഭവിക്കാം. പെട്ടെന്ന് കണക്ക് തെറ്റി മുന്നില്‍ മരം വന്നാല്‍ ഈ വഴുവഴുപ്പുള്ള മണ്ണില്‍ ബ്രേക്കിങ്ങ് പോലും അസാദ്ധ്യം. ഇതൊന്നും പോരാഞ്ഞ്‌ എന്നെ ചെയ്സ്സ് ചെയ്ത് വരുന്ന എഴോളം വരുന്ന തെമ്മാടി കൂട്ടങ്ങളും.
ആ തെമ്മാടി കുട്ടങ്ങളുടെ ചില ബൈക്കുകള്‍ എന്നോടൊപ്പമെത്തി. അട്ടഹസ്സിച്ചുകൊണ്ടവര്‍ വീറോടെ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു.
കാദറിക്ക എനിക്ക് തന്നീട്ടുള്ള ട്രൈനിങ്ങില്‍ എപ്പോഴും പറയാറുള്ളത് എനിക്കോര്‍മ്മ വന്നു. സര്‍പ്രൈസ്സിങ്ങ് അറ്റാക്ക് ഇസ് ദ ബെസ്റ്റ് വേ ടു ഡീഫീറ്റ് എനിമീസ്സ്.

Leave a Reply

Your email address will not be published. Required fields are marked *