സര്‍പ്പസുന്ദരി – 3 1

എന്നെ അതിശയിപ്പിച്ചുകൊണ്ട് അരികിലെത്തിയ ഒരുവന്റെ ചുവപ്പ് നിറമുള്ള ബൈക്ക് ഞാന്‍ കാലുയര്‍ത്തി ചവിട്ടി. ബാലന്‍സ്സ് തെറ്റി അവന്‍ മറഞ്ഞ് വീണു. നൈറ്റ് വിഷനുള്ള എന്റെ കണ്ണാട ഞാന്‍ മുഖത്തേക്ക് അമര്‍ത്തി വച്ച് ആക്സലേറ്ററില്‍ ആഞ്ഞമര്‍ത്തി.
കാദറിക്കയുടെ സ്പെഷ്യല്‍ ട്യൂണിങ്ങ് നടത്തിയ ആ എഞ്ചിന്‍ ശരിക്കും പടകുതിര തന്നെയായിരുന്നു. ആ വഴുവഴുപ്പുള്ള മണ്ണിനെ ചേദിച്ഛുകൊണ്ട് ടയര്‍ മുന്നോട്ട് കുതിച്ചുരുണ്ടു. റിവ്യൂ മിററിലൂടെ നോക്കിയപ്പോള്‍ ആ ചുവന്ന ബൈക്ക് കാണാനില്ല. അപ്പോള്‍ ഒരുത്തന്റെ കാര്യം തീരുമാനമായെന്ന് മനസ്സിലായി. എന്റെ ഇരു വശങ്ങളായി അവരുടെ ബൈക്കുകള്‍ നിരന്നു. അവര്‍ എന്റെ അരികിലേക്ക് അടുക്കുകയാണ്‌. ഒരു പെണ്ണിനോടുള്ള പോരാട്ടമായതെന്നതിനാല്‍ ആ തെമ്മാടികൂട്ടത്തിന്‌ കൊടും വീര്യം കൂടിയെന്ന് മനസ്സിലായി. പെണ്ണിന്റെ അടുത്ത് തോല്‍ക്കുന്നത് മനോവൈകല്ല്യം പിടിച്ച ചില ആണ്‍ സമൂഹത്തിന്‌ വലിയ കുറച്ചിലാണല്ലോ.
കാടിനെ നടുക്കികൊണ്ട് ബൈക്കുകളുടെ ശബ്‌ദ്ധം കൊടും ഭീകരത വര്‍ദ്ധിപ്പിച്ചു. മനസ്സില്‍ നിമിഷം തോറും നിറയുന്ന വല്ലാത്ത ധൈര്യം എന്നെ തന്നെ അതിശയിപ്പിച്ചു. ഒരു പെണ്ണെന്ന നിലയില്‍ ഈ തെമ്മാടികൂട്ടത്തിന്‌ നേര്‍ക്കുള്ള വിജയം എനിക്ക് വലിയ ആത്മവിശ്വാസം തരുന്നത് തന്നെ. ഈ കൊടും ഉള്‍കാടിന്റെ വന്യതയില്‍ മരണം പതുങ്ങി ഇരുപ്പുണ്ട്‌.
ദിശയറിയാതെ പായുകയാണ്‌. എന്തെങ്കിലും പ്രവര്‍ത്തിച്ചേ മതിയാകൂ. ഇങ്ങനേ പോയാല്‍ കാടിനുള്ളില്‍ കുരുങ്ങാനും സാദ്ധ്യത എറേയാണ്‌. ഈ തെമ്മാടിക്കൂട്ടങ്ങളെ റോഡില്‍ തന്നെയിട്ട് പെരുമാറിയാല്‍ മതിയായിരുന്നു. ഒന്നു രണ്ടെണ്ണത്തിന്റെ എല്ലുകള്‍ ഒടിച്ചാല്‍ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ഇനി ഇവിടെ വണ്ടി നിര്‍ത്തി പെരുമാറാന്‍ വിചാരിച്ചാല്‍ വഴുക്കലുള്ള മണ്ണില്‍ കാലുറക്കാന്‍ വളരേ പ്രയാസമാണ്‌ താനും. അതു കൂടുതല്‍ അപകടം വരുത്തുകയേ ഉള്ളൂ. പോരാത്തതിന്‌ ഈ തെമ്മാടിക്കൂട്ടത്തിന്‌ വീര്യം കൂടീട്ടുമുണ്ട്. എന്നെ കീഴ്‌പ്പെടുത്താനായി എന്തു റിസ്ക്കും ചെയ്യാന്‍ തയ്യാറായീട്ടാണ്‌ അവര്‍ എന്റെ ഒപ്പം പായുന്നത്. പോയ ബുദ്ധി ആനപിടിച്ചാലും കിട്ടില്ലെന്നാണല്ലോ. അതിനാല്‍ ഇനി വരാന്‍ പോകുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുക എന്ന് മനസ്സില്‍ ഒരാവര്‍ത്തി പറഞ്ഞുകൊണ്ട് വണ്ടിയുടെ വേഗത കൂട്ടി. മരങ്ങള്‍ക്കിടയില്‍ പുതഞ്ഞിരിക്കുന്ന ചെറു കൊടമഞ്ഞിനേ വകഞ്ഞ് മാറ്റി സധൈര്യം ഞാന്‍ പാഞ്ഞു.
ഈ കാട്ടില്‍ ഒളിഞ്ഞു കിടക്കുന്ന എന്തെങ്കിലും കെണിയുണ്ടാകും. അതു കണ്ട്പിടിച്ച് പ്രാവര്‍ത്തീകമാക്കുക എന്ന ദ്യഡനിശ്ചയം ഞാനെടുത്തു. ഞാന്‍ ബ്രേക്കില്‍ ആഞ്ഞമര്‍ത്തി വലത്തോട്ട് വെട്ടിച്ചു. ഇടതിങ്ങി നില്‍ക്കുന്ന മരങ്ങളുടെ ഇടയില്‍ ഒരു ബൈക്കിന്‌ മാത്രം കടന്ന് പോകാനാകുന്ന വഴിയായിരുന്നു ലക്ഷ്യം. നിരങ്ങിപോകുന്ന ടയര്‍ ഒരു
പാറയില്‍ ഉരഞ്ഞ് കിട്ടിയ ഘര്‍ഷണത്താല്‍ ഞാന്‍ ബാലന്‍സ്സ് വീണ്ടെടുത്ത് മരങ്ങള്‍ക്കിടയിലെ ഒരേ ഒരു ഞെരുങ്ങിയ വഴിയിലൂടെ അഭ്യാസിയേ പോലെ വണ്ടി സ്പീഡില്‍ പറത്തി. പുറകേ വരുന്ന ബൈക്കുകള്‍ മരത്തില്‍ ഇടിച്ച് തകരുന്ന ശബ്‌ദ്ധം എനിക്ക് വ്യക്തമായി കേഴ്ക്കാന്‍ സാദ്ധിച്ചു.
പെട്ടെന്നിതാ മുന്നില്‍ വിശാലമായ മൈതാനം. പക്ഷേ അവിടേക്ക് വണ്ടി തിരിഞ്ഞാല്‍ അതാപത്താണെന്നറിയാമെങ്കിലും മുന്നോട്ട് പോയേ മതിയാകു. തിരിക്കാനുള്ള സമയവും ഇല്ല. ഞാന്‍ ആക്സ്ലേറ്ററില്‍ ആഞ്ഞു തിരിച്ചു. വണ്ടി ചെറിയ വരമ്പ് ചാടികൊണ്ട് വായുവില്‍ പൊങ്ങി, അതിനോടൊപ്പം തെമ്മാടിക്കൂട്ടങ്ങളുടെ ബൈക്കുകളും പൊങ്ങുന്നതായി ശബ്‌ദ്ധം കൊണ്ട് തിരിച്ചറിഞ്ഞു. മുന്‍ടയര്‍ നിലത്തമര്‍ന്നപ്പോള്‍ വഴുതിപ്പോയ ബാലന്‍സ്സ് ഞോടിയിടയില്‍ വീണ്ടെടുത്തു. ഒപ്പം വന്ന പല ബൈക്കും ശരിയായി ലാന്‍ന്റ് ചെയ്യാത്തതിനാല്‍ കവണം മറഞ്ഞ വീഴുന്നത് തിരിഞ്ഞു നോക്കിയപ്പോള്‍ കാണാന്‍ സാദ്ധിച്ചു. കുറച്ച് മുന്നോട്ട് പോയി ഞാന്‍ റിവൂ മീറ്ററില്‍ നോക്കിയപ്പോള്‍ ഇപ്പോള്‍ വെറും രണ്ടു ബൈക്കുകള്‍ മാത്രം. ഞാന്‍ ആ വിശാലതയിലേക്ക് പാഞ്ഞു.
ഫോഗ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാനടുത്ത അപകടം മണത്തു. മുന്നില്‍ കാട്ടാനകൂട്ടം. കൂട്ടം കൂടി നില്‍ക്കുന്ന ആ കാട്ടാനകളുടെ ഇടയില്‍ കുട്ടിയാനകളേയും കാണാന്‍ സാദ്ധിച്ചു. കുട്ടിയാനകള്‍ ഉണ്ടെങ്കില്‍ അവ അപകടകാരികാളുമെന്നുറപ്പാണ്‌. വണ്ടിയുടെ ഇരബലില്‍ കാട്ടാനകള്‍ പലഭാഗത്തേക്കായി ചിഹ്നം വിളിച്ച് ചിതറിയോടാന്‍ തുടങ്ങി. ഇതിനിടയിലേക്ക് ഈ തെമ്മാടികൂട്ടത്തെ കൊണ്ടുപോകുന്നത്‌ അവര്‍ക്ക്‌ മരണം വരുത്തി വയ്ക്കുകയേ ഉള്ളൂ. എനിക്ക് ഇവരെ ഒരു പാഠം പഠിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കളി കാര്യമായിരിക്കുന്നു. ചിന്തിക്കാനും വണ്ടി തിരിക്കാനും നേരമില്ല. ചില കൊബന്‍മാര്‍ ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞു വരുന്നുമുണ്ട്. മരണം എന്ന റിസ്ക്ക് എനിക്കും ഇവന്‍മാര്‍ക്കും സമാസമമല്ലേ എന്ന പുനര്‍ചിന്തയില്‍ ഞാന്‍ നിര്‍വ്വാഹമില്ലാത്തെ വണ്ടിയേ പായിച്ചു. വീറും വാശിയോടെ ആ രണ്ടു ബൈക്കുകളും.
പലഭാഗത്തേക്ക് ചിതറിയോടുന്ന കാട്ടാനക്കൂട്ടത്തിന്റെ ഇടയിലൂടെ സ്പീഡ് ഒട്ടും കുറക്കാതെ ഞാന്‍ പാഞ്ഞു. സത്യത്തില്‍ കാദറിക്ക പറഞ്ഞ മാതിരി എന്നില്‍ നിന്നും മരണ ഭീതി പൂര്‍ണ്ണമായും വിട്ടകന്നീരിക്കുന്നു. എന്തും സംഭവിക്കാവുന്ന എതു സാഹചര്യവും നേരിടാന്‍ എന്റെ ചിന്തകളും മനസ്സും സുസജ്ജമായിരിക്കുന്നു. ഞാന്‍ മറ്റൊരു പെണ്ണായി മാറിയത് പോലെ ഒരു തോന്നല്‍. കാഠിന്യമേറിയ ബാലകാല അനുഭവങ്ങളായിരിക്കും ഒരു പക്ഷേ എന്റെ മനസ്സിനെ ഇപ്പോള്‍ പാറ പോലെ ഉറച്ച തീരുമാനങ്ങളും അതിനോടൊത്ത് പോരാടാനും പ്രേരിപ്പിക്കുന്നത്. പായുന്ന കാട്ടാനക്കൂട്ടത്തിന്റെ ഈടയിലൂടെ വെള്ളവും മൂടി കിടക്കുന്ന പ്രതലത്തിലൂടെ ആവേശത്തോടെ വണ്ടി പറത്തി. ഇരു വശങ്ങളിലേക്കും

Leave a Reply

Your email address will not be published. Required fields are marked *