ജി.ഗുരുമൂര്‍ത്തി. എംഎ. എം.എഡ്. എല്‍.എല്‍.ബി.
അതിന് തൊട്ട് താഴെ അദ്ദേഹത്തിന്റെ ജൂനിയറിന്റെ പേരും രേഖപ്പെടുത്തീരിക്കുന്നു.
ചിത്ര സ്വാമിനാഥന്‍. എല്‍ എല്‍ ബി.
ചെറിയ കാട് പിടിച്ച സ്ഥലത്തില്‍ ഉള്ള ആ പുരാതനമായ തറവാടിന് മുന്നില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ ഉള്ളിലേക്ക് കയറിയതും. ആ വലിയ വീട്ടില്‍ വിളക്കുകള്‍ പെട്ടെന്ന് അണഞ്ഞു. ഞാന്‍. മുന്‍ വശത്തെ വാതിലും തുറന്ന് കിടക്കുന്നു.
എനിക്കെന്തോ മനസ്സില്‍ അപായ സൂചന മുഴങ്ങുന്നത് പോലെ തോന്നി. എന്റെ രക്തോട്ടം ത്വരിതഗതിയില്‍ പായാന്‍ തുടങ്ങി. പേശികള്‍ വലിഞ്ഞു മുറുകി. ഒരു യോദ്ധാവിന്റെ വീര്യത്തോടെ ഞാന്‍ ജാക്കറ്റില്‍ നിന്ന് പിസ്റ്റള്‍ എടുത്തു.
“…വൈഗ….എന്തോ പ്രശനമുണ്ട്….”.
ഇതേ ഭാവത്തോടെ ഐഷയും അവളുടെ വാനിറ്റി ബാഗില്‍ നിന്ന് ചെറിയ പിസ്റ്റള്‍ എടുത്തു പിടിച്ചു. ഞങ്ങള്‍ ചുമര്‍ ചാരി നിന്ന് ഉള്ളിലേക്ക് പാളി നോക്കി. ഇരുട്ടില്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. ചെറു പടിഞ്ഞാറന്‍ കാറ്റില്‍ കരങ്ങളുടെ ചില്ലകള്‍ ഉലയുന്ന ശബ്‌ദ്ധം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങി കേഴ്ക്കുന്നു.
പെട്ടെന്ന് ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന ശബ്‌ദ്ധം കേട്ടു. അതിനൊപ്പം വിളക്കുകളും പ്രകാശിച്ചു.
എനിക്കെന്തോ ആ സമയത്ത് ആശ്വസിക്കാന്‍ കഴിഞ്ഞില്ല. ഐഷയോട് സിഗനല്‍ കാണിച്ച് ഞോടിയിടയില്‍ ഉള്ളിലേക്ക് കയറി പിസ്റ്റള്‍ ചൂണ്ടി. ഇല്ല ആ മുറിയിലാരുമില്ല. പിന്നാലെ കയറിയ ഐഷയും അതിവേഗത്തില്‍ ആ മുറി മൊത്തത്തില്‍ പരതി.
പെട്ടെന്നാണ് കോറിഡോറില്‍ നിന്ന് കാലടി ശബ്‌ദ്ധം കേട്ടത്. എന്റേയും ഐഷയുടേയും പിസ്റ്റളുകള്‍ അങ്ങോട്ടേക്ക് തിരിഞ്ഞു. മുന്നില്‍ നിന്ന് വലത് തിരിഞ്ഞാണ് ആ കോറിഡോര്‍. ഞങ്ങളുടെ നിശ്വാസത്തിന്റെ ചെറു മുഴക്കം പരസ്പരം കേഴ്ക്കാമായിരുന്നു. ആ കാലടി ശബ്‌ദ്ധം അടുത്തുകൊണ്ടിരുന്നു.
“….ഫ്രീസ്സ്…”. ഞാന്‍ അലറികൊണ്ട് കോറി ഡോറിലേക്ക് ചാടി.
അത് ചിത്ര സ്വാമിനാഥനായിരുന്നു. എന്നിലെ നിശ്വാസം നോര്‍മലായി. പക്ഷേ എന്റെ അലര്‍ച്ചയില്‍ ചിത്ര സ്വാമിനാഥിന്റെ കയ്യിലിരുന്ന ഫയല്‍ താഴേ പോയീരുന്നു. അവരും നന്നേ പേടിച്ചീരുന്നു.
“…വൈഗ്ഗാ….എന്താ ഇത്..പേടിച്ചൂട്ട്യോ…എന്റെ നല്ല ജീവനങ്ങ് പോയി….”. ചിത്ര സ്വാമിനാഥന്‍ എന്നെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.
“…വൈഗ മാത്രമല്ലാ …ഞാനുമുണ്ടേ….”. കയ്യിലുള്ള പിസ്റ്റള്‍ വാനിറ്റി ബാഗിലിട്ട് ഐഷ പോക്കര്‍ കടന്നു വന്നു.
“…എന്താ രണ്ടാളും എന്നെ പേടിപ്പിക്കാന്‍ വന്നീരിക്കുകയാണോ കടന്നിരിക്കൂ…മാസ്റ്റര്‍ ഇപ്പോ വരും…”. ചിത്ര സ്വാമിനാഥന്‍ നീണ്ട സോഫ കാണിച്ചു ഇരിക്കാന്‍ പറഞ്ഞു.
എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ ഞാന്‍ സോഫയില്‍ വിസ്തരിച്ചിരുന്നു. ഐഷ ടീവി ഓണ്‍ ചെയ്ത് ന്യൂസ്സ് ചാനല്‍സ് മത്സരിച്ച് മാറ്റികൊണ്ടിരിക്കുന്നു. ഞാന്‍ മുന്നിലെ ടീപ്പോയിയില്‍ അടുത്തിറങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ മറച്ച് നോക്കി. പെട്ടെന്ന് എന്റെ കണ്ണ് ഒരു മാഗസീനിലേക്ക് പോയി. കവര്‍ പേജില്‍ മാസ്റ്ററുടെ ചിത്രം
പാവപ്പെട്ടവരുടെ വക്കീല്‍ എന്ന അടികുറിപ്പോടെ ഗുരുമൂര്‍ത്തി എന്ന മാസ്റ്ററുടെ മുഖചിത്രം. എന്തു തേജ്ജസ്സാണ് അദ്ദേഹത്തിന്റെ മുഖത്തിന്.
ഞാന്‍ പേജുകള്‍ മറച്ച് മാസ്റ്ററേ കുറിച്ചെഴുതിയ ലേഖനം വായിക്കാനാരംഭിച്ചു.
നാട്ടിന്‍പുറത്തെ ഒരു സാധാരണ ഹൈസ്കൂള്‍ വാദ്ധ്യാര്‍. ചെറു പ്രായത്തിലെ തന്നെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ്. സ്കൂളിനടുത്തുള്ളതും കൂടാതെ ആ നാടിനെ ശിഥിലമാക്കുന്ന ഒരു കീടനാശിനി കബനിക്കെതിരെ കഠിനമായ പോരാട്ടങ്ങള്‍. അതു വഴിയുള്ള തുടര്‍ന്നുള്ള ജയില്‍ ജീവിതം. ശിക്ഷക്ക് നിയമ സാദ്ധ്യതയില്ലാ എന്നും അത് കള്ള കേസ്സാണെന്ന് കോടതി വിലയിരുത്തി നീണ്ട നിയമയുദ്ധത്തിനും ജയില്‍ ജീവിതത്തിനും ഒടുവില്‍ സ്വാതന്ത്രം. ജയില്‍ ജീവിതത്തിനവസ്സാനം അദ്ധ്യാപന ജീവിതമുപേക്ഷിച്ച് ഹൈദ്രാബാദിലേക്ക് ജീവിതത്തില്‍ നിന്നൊരു ഒളിച്ചോട്ടം. അതിന് കാരണവും നാട്ടുക്കാര്‍ തന്നെ. ഒരു ജയില്‍ പുള്ളി കുട്ടികളെ പഠിപ്പിക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്ക് മടി. ഹൈദ്രാബാദില്‍ തുടര്‍ന്ന് വക്കീല്‍ പഠനം പിന്നെ നീണ്ട കാലത്തെ പ്രാക്ടീസ്സ് മതിയാക്കി നാട്ടിലേക്ക് മടക്ക യാത്ര.
എഴുത്തുകാരന്‍ വളരെ മനോഹരമായി ആ ലേഖനത്തില്‍ വിശാലമായി തന്നെ വിവരിച്ചീരിക്കുന്നു. സ്വന്തം അപ്പാവെ പോലെ ഞാന്‍ സ്നേഹിക്കുന്ന ഗുരുമൂര്‍ത്തി എന്ന മാസ്റ്ററെ കുറിച്ചുള്ള ആ വാക്കുകള്‍ വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു.
“….മാസ്റ്ററേ കുറിച്ചുള്ള ലേഖനം വായിക്കുകയാവും അല്ലേ….”. ചിത്ര സ്വാമിനാഥന്‍ ഞങ്ങള്‍ക്കായി ഫ്രെഷ് ജൂസ്സ് കൊണ്ടു വന്നു.
“…അതേ…ചിത്ര….എത്ര മനോഹരമായാണ് മാസ്റ്ററേ കുറിച്ചെഴുതീരിക്കുന്നത്….”. ഞാന്‍ ഗ്ലാസ്സെടുക്കുന്നതിനിടയില്‍ പറഞ്ഞു.
“…ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചീട്ടുണ്ടദ്ദേഹം….ആര്‍ക്ക് വേണ്ടിയാണോ പോരാടി ജയിലില്‍ പോയത്…ഒടുവില്‍ അവര്‍ തന്നെ……”. ചിത്ര പല്ലുകള്‍ കടിച്ചു ഞെരിച്ചു. അവളുടെ മുഖം കോപത്താല്‍ ചുവന്നു.
