അനന്ദുവിന്റെ വിവരണത്തിൽ എനിക്ക് അസാധാരണത്വം ഒന്നും തോന്നിയില്ല , കാരണം നിത്യ അമ്പല സന്ദർശികയായ സീത ഈ സമയത്തു വീട്ടിലേക്കു മടങ്ങുന്നത് പതിവുള്ള കാര്യമാണ് , പിന്നെ അനന്ദു സ്കൂളിൽ പഠിക്കുന്ന കാലത്തേ മനസ്സിൽ എന്തെങ്കിലും വിഷമം വന്നാൽ ഒറ്റയ്ക്കു വന്നിരിക്കുന്ന സ്ഥലമാണ് നമ്മുടെ പഴയ സ്കൂൾ മൈതാനം, എങ്കിലും സീതയുടെ മുഖത്തു എന്തിനാണ് ഇത്ര പരിബ്രഹ്മം എന്ന് ഞാൻ ചിന്തിച്ചു.
കുട്ടികൾ എവിടെ ? (ഞാൻ സീതയോടു ചോദിച്ചു)
സീത: അവർ എന്നോടൊപ്പം ഇവിടെ ഇണ്ടായിരുന്നു, പിന്നെ പ്രമീളലേച്ചിയെ കണ്ടപ്പോൾ അവർ കൂടെ പോയി (സീത വിക്കി വിക്കി പറഞ്ഞു)
(പ്രമീളേച്ചി ഞങ്ങളുടെ അയൽവക്കം ആണ്, അവർക്കു കുട്ടികൾ ഇല്ല, ആയതിനാൽ പകൽ സമയം കൂടുതലും എൻ്റെ മക്കളെ അവർ അവരുടെ വീട്ടിലേക്കു കൊണ്ട് പോകും, അത് സീതയ്ക്ക് ഒരു സഹായമായിരുന്നു, കാരണം കുട്ടികളുടെ ശല്യം ഇല്ലാതെ അവൾക്കു വീട്ടിലെ പണികൾ പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിക്കും).
സീതയുടെ ഭയപ്പാടുള്ള മുഖവും, വിറയാർന്ന സംസാരവും കേട്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു, സീത പരിഭ്രമിച്ച മുഖത്തോടെ എൻ്റെ കണ്ണുകളിലേക്കും!!
അപ്പോൾ നമുക്കിടയിൽ ഉണ്ടായ ആ മൗന നിമിഷങ്ങൾ മനസ്സിലെ സമ്മർദ്ദം കൂട്ടുന്നതിന് മുന്നേ അനന്ദു വീണ്ടും സംസാരിച്ചു തുടങ്ങി.
അനന്ദു: അല്ല രാമാ, നീ എന്താ ഇന്ന് നടന്നു വരുന്നേ, നിൻറ്റെ ബുള്ളെറ്റിനു എന്ത് പറ്റി?
ഞാൻ നടന്ന കാര്യങ്ങൾ അവനോടു വ്യക്തമാക്കി, കാര്യങ്ങൾ കേട്ട അനന്ദു എനിക്ക് അവൻ്റെ ബൈക്ക് കൈമാറി അതുമായി സീതെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോളൂ, ബൈക്ക് അവൻ രാവിലെ വന്നു എടുത്തോളാം എന്ന് പറഞ്ഞു.
ആനന്ദുവിൻറെ ബൈക്കിൽ സീതയെയും കൂട്ടീ വീട്ടിലേക്കു മടങ്ങുമ്പോൾ, എൻ്റെ ഷോൾഡറിൽ വെച്ച അവളുടെ കയ്യുടെ വിറയലും, താളം തെറ്റിയ അവളുടെ ഹൃദയമിടിപ്പും എനിക്ക് ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു!!
ഞങ്ങൾ വീടിന്റെ ഗേറ്റ് കടന്നതും, ബൈക്കിന്റെ ശബ്ദം കേട്ട എൻ്റെ കുട്ടികൾ പ്രമീളേച്ചിയുടെ വീട്ടിൽ നിന്നും ഓടി വന്നു എൻ്റെ കാലുകളിൽ ചുറ്റിപ്പിടിച്ചു അവരുടെ സ്നേഹം അറിയിച്ചു, പക്ഷെ സീത എന്നെയോ മക്കളെയോ ശ്രദ്ധിക്കാതെ, ഒന്നും ഉരിയാടാതെ വീട്ടിലേക്കു ഓടിക്കയറി!!
കല്യാണം കഴിഞ്ഞ നാള് തൊട്ടു, ഇരു മെയ്യും ഒരു മനസ്സുമായി കഴിഞ്ഞത് കൊണ്ട് തന്നെ സീതയുടെ ചെറിയ ഭാവ വ്യത്യാസം പോലും എനിക്ക് മനസ്സിലാകും, അതിനാൽ തന്നെ അവളുടെ മനസ്സ് എന്തോ കാരണത്താൽ വേവലാതിപ്പെട്ടിരിക്കയാണെന്നു എനിക്ക് നിഷ്പ്രയാസം മനസ്സിലായി!!
ഞാൻ വീടിനകത്തേക്ക് ചെന്ന് അടുക്കളയിൽ എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന സീതയുടെ മുതുകിൽ കൈവെച്ചു എൻ്റെ സാമീപ്യം അറിയിച്ചു, എന്നെ തിരിന്നു നോക്കിയ സീതയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു, ഭയത്താലോ ഒരു കരച്ചിലിൻറ്റെ തുടക്കമെന്നോ തോന്നും വിധം അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്നും ചോദിക്കാതെ തന്നെ അവൾക്കു എൻ്റെ ചോദ്യവും, അവൾ ഒന്നും പറയാതെ തന്നെ അവളുടെ ഉത്തരവും നമ്മൾ പരസ്പരം മനസ്സിലാക്കി!!
ഞാൻ അവളുടെ ഇരു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് വളരെ വാത്സല്യത്തോടെ പറഞ്ഞു, “എന്തിനാ സീതേ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ? അനന്ദുവിനെ എനിക്ക് കുട്ടികാലം മുതലേ അറിയാം, അതിലുമുപരി നിന്നെ ഞാൻ ഈ ജന്മത്ത് സംശയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
ഞാൻ ഇത്രയും പറഞ്ഞു നിർത്തിയതും, സീത എൻ്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി പൊട്ടി കരയാൻ തുടങ്ങി, അവളുടെ ആ ചുടുകണ്ണീര് എൻ്റെ മനസ്സിനെ വേദനിപ്പിക്കും വിധം എൻ്റെ നെഞ്ജിടം നനയിച്ചു, എനിക്കും നല്ല സങ്കടം വന്നു, കാരണം കല്യാണം കഴിഞ്ഞ നാൾ തൊട്ടു ഇന്നുവരെ ഞാൻ അവളുടെ കണ്ണുകൾ നിറയാൻ അവസരം ഉണ്ടാക്കിയിട്ടില്ല അത്രയ്ക്ക് സ്നേഹവും, മതിപ്പുമാണ് എനിക്കവളോട്.
ഏറെ നേരമായിട്ടും കരച്ചിൽ നിർത്താതായപ്പോൾ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ കണ്ണുനീർ എൻ്റെ കൈകളാൽ തുടച്ചു മാറ്റി അവളെ സാന്ത്വനിപ്പിച്ചു!!
