നമുക്കിടയിലെ പ്രണയത്തിൻറെ അനന്തരഫലമായി ഒരു വർഷം തികയുമ്പോയേക്കും ഞങ്ങൾക്കു ഒരു പെൺകുട്ടി ജനിച്ചു,അപ്പോഴും സാമ്പത്തികം ഒരു പ്രശ്നമായിരുന്നെങ്കിലും, സീതയും എൻ്റെ വാവയും അടങ്ങുന്ന എൻ്റെ കൊച്ചു കുടുംബത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു, ഇതിനിടയിൽ എനിക്കെൻറെ അമ്മയെയും നഷ്ടപ്പെട്ടു, അന്ന് എൻ്റെ കയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നെങ്കിൽ ക്യാൻസർ എന്ന മഹാ രോഗം എൻ്റെ അമ്മയെ മരണത്തിലേക്ക് വലിച്ചിഴക്കുന്നത് എനിക്ക് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരില്ലായിരുന്നു.
ജീവിതത്തിൽ ഏറ്റവും മുഖ്യമായി വേണ്ടത് പണം ആണെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ഞാൻ പിന്നീടങ്ങോട്ട് പ്രതികൂല സാഹചര്യങ്ങളുമായി പടവെട്ടാൻ തുനിന്നിറങ്ങി, ആ യുദ്ധം ജയിക്കാൻ എനിക്ക് രക്ഷാ കവജമായും,ബുദ്ധി ഉപദേഷ്ട്ടാവും ആയി മുന്നിൽ നിന്നതു എൻ്റെ ജീവൻറെ പതിയായ സീത തന്നെ ആയിരുന്നു, അവൾ ഒരിക്കൽ പോലും എന്നോട് സ്വർണാഭരണങ്ങൾക്കോ, പുതിയ വസ്ത്രങ്ങൾക്കോ ആവശ്യപ്പെട്ടിരുന്നില്ല, അവളുടെ ആ നുണക്കുഴി കാട്ടിയുള്ള മനോഹരമായ പുഞ്ചിരി ആയിരുന്നു അവളുടെ ആഭരണങ്ങൾ,അവളുടെ ശരീര സൗന്ദര്യത്തിനു എത്ര പഴകിയ വസ്ത്രം ധരിച്ചാലും അതിനു പുതുമയുടെ മാറ്റു കാണും,അതുപോലെ വരവ് ചിലവ് കൈകാര്യം ചെയ്യുന്ന കാര്യത്തിലും സീത വളരെ മിടുക്കു കാണിച്ചിരുന്നു, ഇതെല്ലാം കൊണ്ട് ഞാൻ സീതയുടെ ബാഹ്യ സൗന്ദര്യത്തെക്കാൾ അവളുടെ മനസ്സിന്റെ സൗന്ദര്യമാണ് കൂടുതലും ഇഷ്ടപ്പെട്ടതും, ഉള്ളു കൊണ്ട് ബഹുമാനിച്ചതും!!
അവളുടെ ബുദ്ദിയും, എൻ്റെ കഠിന പ്രയത്നവും ഒന്ന് ചേർന്നപ്പോൾ ഞങ്ങളുടെ സാമ്പത്തിക നില അല്പാല്പമായി മെച്ചപ്പെട്ടു വരാൻ തുടങ്ങി, അടുത്ത 2 വർഷം കൂടി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ദാമ്പത്യം കെട്ടുറപ്പുള്ളതാണെന്നു തെളിയിച്ചു കൊണ്ട് ഞങ്ങൾക്കു ഒരു ആൺകുട്ടി കൂടി ജനിച്ചു, 3 വർഷത്തിനിടയിൽ രണ്ടു കുട്ടികളുടെ അച്ഛനായ ഞാൻ ജീവിതത്തോടുള്ള പടവെട്ടൽ ഒന്നൂടെ ശക്തമാക്കി, അവസാനം വിധി എനിക്ക് മുന്നിൽ അടിയറവു പറഞ്ഞു, നാളിന്നേവരെ എന്നെ ഒരു ശാത്രവിനെ പോലെ കണ്ട ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ എന്നോട് സൗഹൃദം കാണിച്ചു തുടങ്ങി !!
കൂടുതൽ കാല താമസം ഇല്ലാതെ, എൻ്റെ കയ്യിലേക്ക് ആവശ്യത്തിൽ അധികം പണം വന്നുചേർന്നു, ജീവിതം നല്ലവണ്ണം പച്ച പിടിച്ചു എന്ന് ഉറപ്പു വന്നപ്പോൾ ഞാൻ വീണ്ടും എൻ്റെ സ്വന്തം നാട്ടിലേക്കു തന്നെ എൻ്റെ കുടുമ്പത്തോടൊപ്പം തിരിച്ചു പോയി, എൻ്റെ അച്ഛനായി നഷ്ടപ്പെടുത്തിയ കുടുമ്പ സ്വത്തെല്ലാം ഞാൻ പൊന്നും വില കൊടുത്തു തിരിച്ചു പിടിച്ചു (മുമ്പ് അരപ്പട്ടിണിയുമായി ജീവിച്ചിരുന്ന കാലത്തു, വിശപ്പ് കാരണം ഉറങ്ങാൻ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി വെളിപ്പിക്കുമ്പോൾ ഞാൻ പല തവണ മനസ്സിൽ കുറിച്ചതാണ്, വലുതായാൽ എങ്ങനെയും കുറെ പണമുണ്ടാക്കി ഞാൻ ജനിച്ചു വളർന്ന വീടും, അച്ഛനായി നഷ്ടപ്പെടുത്തിയ സ്വത്തുക്കളും തിരിച്ചു പിടിക്കണം എന്ന കാര്യം).
എൻ്റെ മടങ്ങി വരവ് അൽബുദ്ധതയോടെയും അല്പം അസൂയയോടെയും ആയിരുന്നു നാട്ടുകാർ നോക്കി കണ്ടത്, കാരണം എൻ്റെ മുപ്പതാം വയസ്സിൽ ഞാൻ സ്വന്തം നാട്ടിലേക്കു തിരിച്ചു ചെല്ലുമ്പോൾ, എൻ്റെ അത്രയും ധനികൻ ആയിട്ടുള്ള മറ്റൊരാൾ എൻ്റെ നാട്ടിൽ വേറെ ഇല്ലായിരുന്നു, അതുപോലെ സുന്ദരിയായ ഭാര്യയും, 5 വയസ്സുള്ള ഒരു സുന്ദരി മോളും, മൂന്ന് വയസ്സുള്ള മിടുക്കനായ മകനും അടങ്ങുന്ന ഇത്ര സന്തുഷ്ടമായ കുടുമ്ബവും നമ്മുടെ നാട്ടിൽ വേറെ ഇല്ലെന്നു തന്നെ പറയാം.
നാട്ടുകാർക്ക് എന്നോടുള്ള സമീപനം മാറാൻ കൂടുതൽ സമയം വേണ്ടി വന്നില്ല, കാരണം ഞാൻ അവിടെ ഒരു ഇരുനില കെട്ടിടത്തിൽ അത്യാവശ്യം വലിയ രീതിയിൽ തന്നെ ഒരു തുണിക്കട ആരംഭിച്ചു, (സീതാരാമം ടെക്‌സ്‌റ്റൈൽസ്) അങനെ ഒരു സംരംഭം തുടങ്ങിയപ്പോൾ, അതുവഴി അവിടെയുള്ള കുറെ പേർക്ക് ജോലി ലഭിച്ചു, ഒരുപാടു കുടുംബങ്ങൾക്ക് നിത്യ ജീവിതത്തിനുള്ള വഴി ഞാൻ നിമിത്തം വന്നു ചേർന്നപ്പോൾ അവർ എന്നെ രാമൻ മുതലാളി എന്ന് വിളിച്ചു തുടങ്ങി, എന്നെക്കാൾ വയസ്സിനു മൂപ്പുള്ളവർ വരെ എന്നോട് വളരെ ബഹുമാനത്തിൽ മാത്രമേ ഇടപഴകിയിരുന്നുള്ളൂ, കൂടാതെ അവിടെയുള്ള ഏതു വിശേഷങ്ങൾക്കും, ആഘോഷങ്ങൾക്കും ഞാൻ ജാതി മത രാഷ്ട്രീയമെന്യേ ധന സഹായം നൽകിയിരുന്നു, നാട്ടിൽ ആരുടെ കല്യാണമായാലും,അതുപോലെ മറ്റു എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യത്തെ ക്ഷണം എനിക്ക് തന്നെ ആയിരിക്കും!!
ഇങ്ങനെയൊക്കെ ആണെങ്കിലും, എന്റെയോ സീതയുടെയോ വ്യക്തി സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു,അതിനാലാവണം ഒരു സ്ത്രീ എങ്ങനെ ആകണം എന്ന ഉദാഹരണത്തിന് പല വീടുകളിലും സീതയുടെ പേര് ഉയർന്നു കേട്ടത്, ഒരു നല്ല ഭാര്യ ആയാൽ സീതയെ പോലെ ആകണം, ഒരു നല്ല മകൾ ആയാൽ സീതയെ പോലെ ആകണം,ഒരു നല്ല അമ്മ ആയാൽ സീതയെ പോലെ ആകണം ഇങ്ങനെ പല പല ഉദാഹരണങ്ങൾക്കും സീതയുടെ പേരിനു ആയിരുന്നു ആദ്യ പരിഗണന!!
ഒരു ദിവസം കടയിൽ നിന്നും ഇറങ്ങി, ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോകുവാനായി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും, പുറകിൽ നിന്നും ആരോ എൻ്റെ പേര് വിളിക്കുന്നത് കേട്ടു ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി, വർഷങ്ങൾ കുറച്ചു കടന്നു പോയതിനാൽ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായില്ലെങ്കിലും, ഒരുപാടു സമയം വേണ്ടി വന്നില്ല എനിക്ക് എൻ്റെ കളിക്കൂട്ടുകാരനായ അനന്ദുവിന്റെ മുഖം തിരിച്ചറിയുവാൻ, ഞാൻ ബുള്ളറ്റ് ഓഫ് ചെയ്തു എന്നെ നോക്കി നിറ പുഞ്ചിരിയോടെ നിൽക്കുന്ന എൻ്റെ കളിക്കൂട്ടുകാരൻറെ അടുത്ത് ചെന്ന് അവനെ ആശ്ലേഷിച്ചു.
ചെറുപ്രായത്തിൽ എനിക്ക് ക്രിക്കറ്റ് കളിയോട് വലിയ ഹരമായിരുന്നു, അന്നൊക്കെ ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നത് എൻ്റെ വീട്ടിൽ നിന്നും അല്പം അകലെയുള്ള അനന്ദുവിന്റെ വീടിനടുത്തുള്ള വഴൽ പാടത്തിൽ വെച്ചായിരുന്നു, അങ്ങനെയാണ് ഞങ്ങളുടെ സ്കൂളിലെ കണക്കു മാഷിൻറെ മകനും, എന്നെക്കാൾ മൂന്ന് വയസ്സ് ഇളപ്പം ഉള്ള അനന്ദുവുമായി ഞാൻ സുഹൃത് ബന്ധം സ്ഥാപിക്കുന്നത്!!
കുറേയധികം വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയത് കൊണ്ട് തന്നെ, നമ്മൾ ഇരുവർക്കും ഒരുപാടു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു , അതിനാൽ അടുത്തുള്ള ചായക്കടയിൽ ചെന്ന് ഓരോ ചായ കുടിച്ചു കൊണ്ടായി സംസാരത്തിന്റെ പുരോഗമനം, ഞങ്ങൾ സംസാരിച്ചിരുന്ന് സമയം കടന്നു പോയത് അറിഞ്ഞേ ഇല്ല,സംസാരിച്ചു കൈയ്യാറായപ്പോയേക്കും ചായയുടെ എണ്ണം നാലായി, സിഗററ്റു കുറ്റികൾ തറയിലേക്ക് വീണുകൊണ്ടേയിരുന്നു,
അവൻ അബുദാബിയിലാണ് ജോലി ചെയ്യുന്നത് എന്നും, ഇപ്പോൾ ലീവിന് വന്നതാണെന്നും സംസാരത്തിനടയിൽ എന്നോട് പറഞ്ഞിരുന്നു, കല്യാണം കഴിച്ചോ എന്ന ചോദ്യത്തിന് ഇതുവരെ ആയിട്ടില്ല,അവൻ്റെ പെങ്ങൾ അപ്പുവിന് (അപര്ണയ്ക്) ഒരു കല്യാണ ആലോചന വന്നിട്ടുണ്ടെന്നും അതിൻ്റെ കാര്യങ്ങൾക്കു വേണ്ടിയാണു ഇപ്പോൾ നാട്ടിൽ വന്നതെന്നും അവൻ എന്നെ അറിയിച്ചു.