സീതാരാമം – 1അടിപൊളി  

ഞാൻ എൻ്റെ കയ്യിലുണ്ടായിരുന്ന ചാവിക്കൂട്ട് ടേബിളിൽ വെക്കവേ അവിടെ ഒരു കവർ കിടക്കുന്നതു എൻ്റെ ശ്രദ്ധയിൽ പെട്ടു, ഇതാരുടേയോ കവർ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അത് തുറക്കുമ്പോയേക്കും എൻ്റെ പിന്നിൽ വന്നു നിന്ന സീതയുടെ നിഴൽ ഞാൻ ശ്രദ്ധിച്ചിരുന്നു.

ഞാൻ ആ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ബാങ്കിന്റെ പാസ്ബുക്ക് ആയിരുന്നു, അതിൽ അക്കൗണ്ട് ഹോൾഡറിന്റെ പേര് അനന്ദു എന്നും കാണപ്പെട്ടു.

അത്, അനന്ദുവിന്റെ ആയിരിക്കും (എൻ്റെ പിന്നിൽ നിൽക്കുന്ന സീത ഒരു വിറയലോടെ പാറയുന്നതു ഞാൻ കേട്ടു)

ഞാൻ: അതിനു അനന്ദു ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയോ? (ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു )

സീത: ആ,, ഇന്ന് തിരിച്ചെത്തി , നിങ്ങളെ കാണാൻ ഇവിടെ വന്നിരുന്നു ,,,

അവളുടെ ആ മറുപടി കേട്ടപ്പോൾ എനിക്ക് എൻ്റെ രക്തം തിളച്ചു, കാരണം ഞാൻ ഈ സമയത്തു മിക്കവാറും കടയിൽ ആയിരിക്കുമെന്ന് ഇവളെ പോലെ തന്നെ അനന്ദുവിനും അറിയാം, എന്നിട്ടും അവൻ എന്നെ കാണാൻ ഷോപ്പിൽ വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് വന്നത്, പോരാത്തതിന് സീത അവൻ ഗിഫ്ട് ആയി കൊടുത്ത സാരിയിൽ പിങ്ക് മുല്ലപ്പൂക്കളും വെച്ച് പതിവിലും ഭംഗിയായി ഒരുങ്ങിയിരിക്കുന്നു, എന്നിലെ സംശയ രോഗി വീണ്ടും ഉണർന്നു , ഒരിക്കൽ കൂടി എനിക്ക് സീതയുടെയും അനന്ദുവിന്റെയും ബന്ധത്തിൽ സംശയം തോന്നി തുടങ്ങി.

അന്ന് രാത്രി സീത എൻ്റെ അരികിൽ സുഖമായി കിടന്നുറങ്ങുമ്പോൾ ഞാൻ മനസ്സമാധാനം നഷ്ടപ്പെട്ടു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു , അന്ന് ഞാൻ ഉച്ച വരെ കടയിലേക്ക് പോയില്ല, കാരണം അന്വേശിച്ച സീതയോടു (മനസ്സിന് പകരം) ശരീരത്തിന് നല്ല സുഖം പോരാ എന്ന ഒരു കള്ളവും പറഞ്ഞു !!

വൈകുന്നേരം കടയിലേക്ക് പോകുമ്പോൾ എനിക്കെതിരെ വരുന്ന പൂകാരിയെ കണ്ടു ഞാൻ അവരുടെ ഓരം ചേർന്നു എൻ്റെ ബുള്ളറ്റ് നിർത്തി .

ഇന്നലെ അവൾ ചൂടിയ മുല്ലപ്പൂക്കൾ അനന്ദു കൊടുത്തതാണെന്നു ഏറെക്കുറെ ഉറപ്പുണ്ടായിരുന്നെങ്കിലും, ഒരു അവസാന പ്രതീക്ഷയെന്നോണം ആ പൂകാരിയോടും കൂടി ചോദിച്ചു അതിനു ഒരു അടിവരയിടാം എന്ന് ഞാൻ തീരുമാനിച്ചു!!

ഞാൻ പൂകാരിയോടായി ചോദിച്ചു: ” ആഹ്,,, പിന്നെ നിങ്ങൾ ഇന്നലെ സീതയ്ക്ക് മുല്ലപ്പൂക്കൾ കൊടുത്തിരുന്നില്ല? അവൾ അതിൻറെ കാശ് നിങ്ങൾക്ക് തന്നിരുന്നോ എന്ന് അവൾക്കൊരു സംശയം (എൻ്റെ കള്ള നാടകത്തിനു ഒറിജിനാലിറ്റി കിട്ടാൻ ഞാൻ എൻ്റെ കീശയിൽ നിന്നും പെയ്സ് എടുത്തു അതിൽ നിന്നും പൈസ പുറത്തേക്കെടുക്കുന്നതു പോലെയും അഭിനയിച്ചു)

“ഇല്ല മുതലാളി, ഞാൻ ഇന്നലെ നിങ്ങളുടെ ഭാര്യയ്കു പൂക്കൾ കൊടുത്തിരുന്നില്ല”

പൂകാരിയുടെ ആ മറുപടി കേട്ടതും എൻ്റെ ഉള്ളിലെ അവസാന പ്രതീക്ഷയും നഷ്ട്ടപ്പെട്ടു, എങ്കിലും മനസ്സിലെ വിഷമം പുറത്തു കാണിക്കാതെ ഞാൻ വീണ്ടും അവരോടു ചോദിച്ചു

ഞാൻ:ചിലപ്പോൾ നിങ്ങൾ മറന്നതാകും, ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൾ പൂവ് ചൂടിയിരുന്നു, നിങ്ങൾ അല്ലാതെ പിന്നെ മറ്റാരാണ് ഈ ഭാഗത്തു പൂക്കൾ വിൽക്കുന്നത്?

പൂകാരി: ഇല്ല മുതലാളി, എനിക്ക് തെറ്റിയിട്ടില്ല, കാരണം കഴിഞ്ഞ മൂന്ന് ദിവസമായി എൻ്റെ ഭർത്താവു സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഞാൻ ഈ വഴി വന്നിട്ടില്ല!!

പൂകാരിയുടെ ആ ഉറച്ചു മറുപടി കേട്ടതും എൻ്റെ മനസ്സു വല്ലാതെ വിങ്ങി, പെട്ടെന്നുണ്ടായ എൻ്റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ ആ പൂകാരി എൻ്റെ മുഖത്തേക്കു കുറച്ചു നേരം കൂടെ തുറിച്ചു നോക്കി നിന്നതിനു ശേഷം അവരുടെ സ്വദ സിദ്ധമായ ശൈലിയിൽ ” പൂവേണോ പൂവ്” എന്ന് വിളിച്ചു കൂവിക്കൊണ്ടു എന്നിൽ നിന്നും നടന്നകന്നു!!

എൻ്റെ മനസ്സിലേക്ക് വീണ്ടും ഇരുട്ട് കയറിത്തുടങ്ങി, ആകാശത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങൾ സുര്യനെ മറച്ചു എനിക്ക് ചുറ്റും അന്ധകാരം പരത്തിയപ്പോൾ, പ്രകൃതിയും എൻ്റെ മനസ്സിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായി എനിക്ക് തോന്നി!!

കടയിൽ ചെന്നിട്ടും എനിക്ക് എൻ്റെ ജോലിയിൽ തീരെ ശ്രദ്ധിക്കാൻ സാധിച്ചില്ല, എൻ്റെ തൊണ്ട വരളുന്നത് പോലെയും, പനി പിടിക്കുന്നത് പോലെയും ഒക്കെ എനിക്ക് തോന്നി, കടയിലെ ജോലിക്കാര് എന്നോട് എന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ, അത് അവർ രണ്ടു ആവർത്തി ചോദിച്ചാൽ മാത്രമേ എൻ്റെ കാതുകളിൽ എത്തിയിരുന്നുള്ളൂ.

ഞാൻ വീണ്ടും കാര്യങ്ങളെ ഒന്നൂടെ വിശകലനം ചെയ്തു,

ഞാൻ ആ സമയത്തു കടയിൽ ആയിരിക്കും എന്ന് വ്യക്തായി അറിയാവുന്ന അനന്ദു എന്നെ കാണാൻ കടയിലേക്ക് വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് പോയത്.

ഞാൻ ആ ബേങ്ക് പാസ്ബുക്ക് കാണുന്നത് വരെ അനന്ദു വീട്ടിൽ വന്ന കാര്യം സീത എന്നോട് പറഞ്ഞിരുന്നില്ല

അവൾ അന്ന് അവൻ പിറന്നാൾ സമ്മാനമായി കൊടുത്ത സാരിയിൽ പതിവിലും അണിഞ്ഞൊരുങ്ങി നിന്നിരുന്നു.

പൂകാരിയുടെ വാക്കുകളിൽ നിന്നും അന്ന് അവൾക്കു മുല്ലപ്പൂക്കൾ കൊടുത്തത് അനന്ദു ആണെന്ന് ഉറപ്പുള്ള കാര്യമാണ്.

എങ്ങനെയൊക്കെ വിശകലനം ചെയ്തിട്ടും സീതയെയോ അനന്ദുവുനിയോ ന്യായീകരിക്കാനുള്ള ഒരു കരണവു എനിക്ക് കണ്ടെത്താൻ സാധിച്ചില്ല.

ആ പൂക്കൾ അവൾ സ്വയം ചൂടിയതാകുമോ, അതോ അനന്ദു അവളുടെ തലയിൽ ചാർത്തിക്കൊടുത്തതോ ??

എൻ്റെ ചിന്തകൾ കാട് കയറി, മനസ്സിലെ അസ്വസ്ഥത കൂട്ടാനെന്നോണം മറ്റൊരു കാര്യം കൂടെ എൻ്റെ ഓർമകളിലേക്ക് തെളിഞ്ഞു വന്നു!!

മുമ്പൊരിക്കൽ ഞാനും അനന്ദുവും റോഡരികിൽ സംസാരിച്ചിരിക്കെ ഞങ്ങളുടെ മുന്നിലൂടെ ഒരു സുന്ദരിയായ സ്ത്രീ “പിങ്ക് മുല്ലപ്പൂക്കൾ” ചൂടി കടന്നു പോഴി, അപ്പോൾ അനന്ദു എൻ്റെ മുതുകിൽ കരങ്ങൾ അമർത്തിക്കൊണ്ടു പറഞ്ഞു ” എടാ രാമാ,, ഈ സുന്ദരിയായ സ്ത്രീകൾ പിങ്ക് മുല്ലപ്പൂക്കൾ കൂടി ചുടിയാൽ ആവർക് ഒരു പ്രത്യേക ഭംഗിയാണ്, ഞാൻ കല്യാണം കഴിച്ചാൽ എൻ്റെ പെണ്ണിന് ഞാൻ പിങ്ക് മുല്ലപ്പൂക്കൾ മാത്രമേ വാങ്ങിക്കൊടുക്കുകയുള്ളൂ,,,”

അവൻ്റെ ആ വാക്കുകൾ കൂടി എൻ്റെ ഓർമകളിലേക്ക് വന്നു ചേർന്നപ്പോൾ,കൂടുതൽ നേരം കടയിൽ ഇരിക്കാൻ എനിക്കു സാധിച്ചില്ല, ഏകദെശം എട്ടു മണിയോടടുപ്പിച്ചു ഞാൻ വീട്ടിൽ തിരിച്ചെത്തി!

ഞാൻ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ, എൻ്റെ കുട്ടികൾ അത്തായം കഴിക്കുകയായിരുന്നു, എന്നെ കണ്ടതും സീത എനിക്കും കൂടെ ദോശ ചുടട്ടെ എന്ന് ചോദിച്ചു, സത്യം പറഞ്ഞാൽ എനിക്കപ്പോൾ ഭക്ഷണനം കഴിക്കാൻ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ലെങ്കിലും സീതയ്ക്ക് ഒന്നും തോന്നണ്ട എന്ന് കരുതി ഞാൻ എനിക്കും രണ്ടു ദോശ എടുത്തുകൊള്ളുവാൻ ആവശ്യപ്പെട്ടു.

എനിക്ക് മുന്നിൽ ഭക്ഷണങ്ങൾ നിരത്തി അടുക്കളയിലേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങിയ സീതയുടെ നേർക്കു ഞാൻ ഒരു ചോദ്യം എറിഞ്ഞു

“നീ ഈയിടെയായായി ഇപ്പോൾ പിങ്ക് മുല്ലപ്പൂക്കൾ മാത്രമാണല്ലോ തലയിൽ ചൂടുന്നത്”??

Leave a Reply

Your email address will not be published. Required fields are marked *