സുറുമ എഴുതിയ കണ്ണുകളിൽ- 4

കുറച്ച് ദിവസം കഴിഞ്ഞ് ആള് പിന്നെയും കോളേജിൽ വന്നു… ഇത്തവണ എന്നെ കാണാൻ ആയിരുന്നു… ഞാനങ്ങനെ കുറേ കാലം പിന്നാലെ നടത്തിച്ചിട്ട് ഉണ്ട് പാവത്തിനെ… കുറേ കാലം പിന്നാലെ നടന്നപ്പോൾ ഞാൻ വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞു… അങ്ങനെ ആണ് ആളുടെ വീട്ടുകാര് ഇവിടെ വരുന്നതും കല്യാണം ഉറപ്പിക്കുന്നതും…

കല്യാണം ഉറപ്പിച്ചതിന് ശേഷം ഞങ്ങൾ ഫോണിൽ കൂടെ എന്നും സംസാരിക്കുമായിരുന്നു. ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അടുക്കാൻ തുടങ്ങി… ആളുടെ സംസാരവും സംസാരത്തിലെ മാന്യതയും എന്നെ വല്ലാതെ ആകർഷിച്ചു… എന്നെ ഒന്നിനും നിർബന്ധിപ്പിക്കില്ല.. എല്ലാം എൻറെ ഇഷ്ടത്തിന് വിട്ടു തരും… ഞാൻ അത്രക്ക് കംഫർട്ടബിൾ ആയിരുന്നു ആളെ അടുത്ത്.. ഷാനുക്കാനെ ഞാൻ പതിയെ പതിയെ ഇഷ്ടപ്പെടാൻ തുടങ്ങി… കളിയും ചിരിയുമായി എന്നോ നഷ്ടപ്പെട്ട എന്റെ സന്തോഷം തിരിച്ചു തന്നത് അത് ന്റെ ഷാനുക്കയാണ്… ജീവിതത്തിന് ഒരു അർത്ഥം ഉണ്ടെന്നു തോന്നിയത് ആളെ കണ്ടതിനുശേഷമാണ് ”

റുബീന പഴയ കാലം ഓർത്തെന്നോണം പറഞ്ഞു

“ഇത്രക്ക് നിഷ്കളങ്കനായിട്ടാണോ നിൻറെ ഷാനുക്കാനെ പോലീസ് പിടിച്ചത്?? അതും കഞ്ചാവ് കേസിൽ”

സ്വാലിഹ അവളുടെ സ്വാഭാവിക സംശയം എന്നോണം ചോദിച്ചു…

“ഷാനുക്ക ഇതിൽ കുടുങ്ങിയത് എങ്ങനാ ന്നാ നിക്കും പിടികിട്ടാത്തത്…. ആരെങ്കിലും മനപ്പൂർവ്വം കുടുക്കിയത് ആകാനെ വഴിയുള്ളൂ… എല്ലാം ന്റെ വിധി ന്ന് പറഞ്ഞാൽ മതിയല്ലോ…”

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…
“സ്വാലീ… നിനക് എന്നെ സഹായിക്കാൻ എന്തെങ്കിലും വഴി തോന്നുന്നുണ്ടെങ്കിൽ പറയൂ… ഞാൻ ആകെ കൺഫ്യൂസ്ഡ് ആണ്… എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല”

“ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് എൻറെ മേലേക്ക് ചാടിക്കയറാൻ വരില്ല എങ്കിൽ ഞാനൊരു കാര്യം പറയാം…”

“ഹ്മ്…. പറ..”

“എന്നെ സംബന്ധിച്ചിടത്തോളം ഷാജഹാൻ നിനക്ക് നല്ലൊരു ചോയിസ് ആണ്… ആള് നല്ലൊരു ക്യാരക്ടർ ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്… സോ മനസ്സുകൊണ്ട് നീ അവനെ അക്സെപ്റ്റ് ചെയ്യാൻ ട്രൈ ചെയ്താൽ തീരാവുന്ന പ്രശ്നമേ നിനക്കിപ്പോൾ ഉള്ളു…. സമയം കൊടുത്താൽ അവന് നിന്നെ മനസ്സിലാക്കാൻ പറ്റും അതെനിക്ക് ഉറപ്പാ… ആ കാണുന്ന രൂപം ഒക്കെ ഉണ്ടെന്നേ ഉള്ളൂ അവൻ ആളൊരു പാവമാണ്…. പിന്നെ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ലൈഫിൽ നടക്കണം എന്നില്ലല്ലോ.. വീ ഹാവ് റ്റു കോംപ്രമൈസ് സം ടൈംസ്…. ”

“ഈ ഷാജഹാനെ എനിക്കറിയാം ഞാൻ കണ്ടിട്ടുണ്ട്.. എൻറെ കോളേജിൽ ഒരു കോൺഫറൻസിന് വന്നിട്ടുണ്ടായിരുന്നു. പേഴ്സണാലിറ്റി ഒക്കെ കൊള്ളാം കൊള്ളാം പക്ഷേ ആള് ഒരു പഠിപ്പി ആണെന്നാ തോന്നുന്നത്…. ഐ തിങ്ക് സോ…”

“ആഹാ… അതെപ്പോ?? പഠിപ്പിയേ… അതും ഓനേ… നിനക്ക് വെറുതെ തോന്നുന്നതാ കേരളത്തിലെ ടോപ്പ് ക്യാമ്പസിൽ പഠിച്ചു എന്ന് കരുതി അവൻ പഠിപ്പി ഒന്നുമല്ല… ഹീ ഈസ് ആൻ ആവറേജ് ഗായ്…”

സ്വാലിഹ അൽപം പുച്ഛം നിറഞ്ഞ വാക്കുകളോടെ പറഞ്ഞു

“ഓ പിന്നേ… കേരള സയൻസ് കോൺഗ്രസിൽ പേപ്പർ പ്രെസന്റ് ചെയ്ത് സസ്റ്റൈനബിൾ ഡെവലപ്മെൻറ് കാറ്റഗറിയിൽ ബെസ്റ്റ് പേപ്പർ അവാർഡ് കിട്ടിയ മൊതലിനെ പഠിപ്പി എന്നല്ലാതെ പിന്നെ എന്താ വിളിക്കാ…അതും ഒരു ബിടെക് സ്റ്റുഡൻറ്…”

“പിന്നെ ഒന്ന് പോയെടീ… നിനക്ക് ആളു മാറിയതാവും… ബിടെക്കിന് ആറേഴ് പേപ്പർ സപ്ലി അടിച്ചു നടന്നവൻ അല്ലേ പേപ്പർ പ്രസെൻറ് ചെയ്യുന്നത്… നിനക്കെന്താ ഭ്രാന്തുണ്ടോ?? വെറുതെ ആളെ ചിരിപ്പിക്കാൻ ആയിട്ട്….”

റുബീനയുടെ വിശാഖഭാഗം അല്പം കുറഞ്ഞിട്ടുണ്ട്. ചെറുപുഞ്ചിരിയോടെ ആണ് അവൾ ഇപ്പോൾ സംസാരിക്കുന്നത്…

“ഞാൻ കണ്ണു പൊട്ടി ഒന്നുമല്ല…. എനിക്ക് ആളെ മാറിയിട്ട് ഒന്നുമില്ല അത് അവൻ തന്നെയാ…. ഷാജഹാൻ…”

അവൾ ഒട്ടും സംശയം ഇല്ലാതെ ദൃഢതയോടെ പറഞ്ഞു.

” നീ അവനെ എവിടെ വെച്ചു കണ്ടു എന്നാ പറഞ്ഞേ?? നിൻറെ കോളേജിൽ വച്ച് അല്ലേ?? അവൻറെ കോളേജിലെ ക്ലാസിന് പോലും അവൻ പോകാറില്ല പിന്നെയല്ലേ നിൻറെ കോളേജിലെ കോൺഫറൻസിന് അവൻ വരുന്നത് അത്….”

സ്വാലിഹ ആകാംക്ഷയോടെ അതിലേറെ ആശ്ചര്യത്തോടെ ചോദിച്ചു.
“എടീ സംഗതി ഭയങ്കര രസാ… എൻറെ കോളേജിൽ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് ലെവൽ കോൺഫറൻസില് വെച്ചാ സംഭവം….

കോഡിനേഷൻ കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു… ചീഫ് ഗസ്റ്റിനും മറ്റു ഗസ്റ്റുകൾക്കും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി…

ഐഎസ്ആർഒ റിട്ടേർഡ് സയന്റിസ്റ്റും യൂണിവേഴ്സിറ്റി എമിറേറ്റ്സ് പ്രൊഫസറുമായ ഗീതാ മാഡം ആയിരുന്നു ചീഫ് ഗസ്റ്റ്. ഞാൻ ബിഎസ്സി കെമിസ്ട്രി സെക്കൻഡ് ഇയർ ആയിരുന്നു അപ്പോ… ഞങ്ങളുടെ ഡിപ്പാർട്ട്മെൻറ് ഹെഡ് സുനിതാ മേഡത്തിന്റെ ഫ്രണ്ടായിരുന്നു ഗീതാ മാഡം. ഗീതാ മാഡത്തിന്റെ കൺഫർമേഷൻ കിട്ടിയതു മുതൽ ഞങ്ങൾ എക്സൈറ്റഡ് ആയിരുന്നു. സുനിതാ മേഡത്തിന്റെ ഗീത മേഡത്തെ കുറിച്ചുള്ള തള്ളു കൂടി കേട്ടപ്പോൾ എല്ലാവരുടെയും എക്സൈറ്റ്മെന്റ് ഇരട്ടിച്ചു…

കോൺഫ്രൻസിന്റെ തലേദിവസം ഗീത മേഡം ചില ശാരീരിക അസ്വസ്ഥത കാരണം വരാൻ സാധിക്കില്ല എന്ന് അറിയിച്ചപ്പോൾ എല്ലാവർക്കും നിരാശയായി… ഉയർന്ന ഇമ്പാക്ട് ഫാക്റ്റർ ലഭിച്ച ഗീത മേഡത്തിന്റെ റിസർച്ച് പേപ്പറിനെ അടുത്തറിയാനുള്ള ഉള്ള അവസരം നഷ്ടപ്പെട്ടതിൽ ഉള്ള നിരാശയായിരുന്നു മിക്കവർക്കും… സ്റ്റുഡൻസ് നിരാശ മാഡത്തെ അറിയിച്ചപ്പോൾ ഒരു ഉപാധി മാഡം മുന്നോട്ടുവെച്ചു… മേഡത്തിന്റെ സ്റ്റുഡന്റും ആ റിസർച്ച് പേപ്പറിന്റെ ഓതറുമായ ഷാജഹാനെ ആ പേപ്പർ പ്രസന്റ് ചെയ്യാൻ പറഞ്ഞയക്കാം എന്ന് പറഞ്ഞു… ചീഫ് ഗസ്റ്റ് ആയി വേറൊരു സൈന്റിസ്റ്റിനെ റെഫർ ചെയ്യുകയും ചെയ്തു.

അങ്ങനെ പ്രശ്നം ഒരുവിധം സോൾവ് ആയപ്പോഴാണ് ഞങ്ങൾ അറിയുന്നത് പേപ്പർ പ്രസൻറ് ചെയ്യാൻ വരുന്ന ഷാജഹാൻ എന്ന വ്യക്തി ഒരു ബിടെക് ഫോർത്ത് ഇയർ സ്റ്റുഡൻറ് ആണെന്ന്. ഞങ്ങളുടെ സമപ്രായക്കാരൻ ആയ ഒരാൾ നേടിയെടുത്ത ബഹുമതിയിൽ തോന്നിയ ഈഗോ കാരണമോ എന്തോ ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതിനുമപ്പുറം ആയിരുന്നു.. ഞാനടക്കമുള്ള എല്ലാവരുടെയും മുഖത്ത് ഒരു തരം നിരാശ തളംകെട്ടി നിന്നിരുന്നു…

സ്പെഷ്യൽ ഇൻവൈറ്റഡ് ഗസ്റ്റ് ആയിട്ട് പോലും ഞങ്ങൾ ഷാജഹാനെ അവഗണിക്കുകയാണ് ഉണ്ടായത്.. ആശംസ പറയുന്ന കൂട്ടത്തിൽ പോലും അവനെ ഉൾപ്പെടുത്തിയില്ല എന്ന് മാത്രമല്ല പേപ്പർ പ്രസൻറ് ചെയ്യാൻ ഏറ്റവും അവസാനത്തെ സ്ലോട്ട് ആണ് നൽകിയത് പോലും… വിളിച്ചുവരുത്തി പുച്ഛിച്ചു എന്ന് തോന്നണ്ട എന്ന് കരുതി പ്രസന്റേഷനു ശേഷം ഒരു പതിനഞ്ചു നിമിഷ നേരം ഇന്ട്രാക്ഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തി.

എല്ലാ കാര്യങ്ങളും വെൽ പ്ലാൻഡ് ആയ കാരണവും എല്ലാവരും കട്ടക്ക് കട്ട നിന്നതു കൊണ്ടും പ്രോഗ്രാം കോഡിനേഷനിൽ ഒരുവിധ സമ്മർദ്ദവും ഉണ്ടായിരുന്നില്ല. എല്ലാവരും എൻജോയ് ചെയ്തു അവരവരുടെ ഡ്യൂട്ടികൾ വളരെ കൃത്യമായി ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *