ജാക്കി അഥവാ ജെയിംസ് വർഗീസ് കുഴൽനാടൻ.
കോളജിലെ ടെറർ സീനിയർ .അമേരിക്കൻ വ്യവസായി വർഗീസ് കുഴൽനാടന്റെ തലതെറിച്ച സന്തതി. കോളജിലെ കഞ്ചാവ് ബിസിനസ്സും മറ്റു വിധ്വംസക പ്രവർത്തികളും ഏറ്റെടുത്തു നടത്തുന്ന ജാക്കി ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയ്ക്കു വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു.കടൽ പോലെ സപ്ലി പേപ്പറുകൾ കിടപ്പുണ്ടെങ്കിലും വാവിനും സംക്രാന്തിക്കുമൊക്കേ കോളേജിൽ വരികയുള്ളൂ.എന്നാൽ അവന്റെ മസിൽ, മണി പവറു പേടിച്ചു സാറന്മാരൊക്കെ അറ്റൻഡൻസ് വാരിക്കോരി ഇട്ടു കൊടുക്കും.അവരുടെ പേടിക്കും കാരണമുണ്ട്.ജാക്കി തനി സൈക്കോയാണ്.
ജാക്കി ഇത്രയ്ക്കു കുപ്രസിദ്ധി നേടിയത് അവൻ സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം നിമിത്തമാണ്. ആയിടയ്ക്കു കോഴിക്കോട്ടു നിന്ന് ഒരധ്യാപിക സ്ഥലം മാറി കോളജിലെത്തി. അൽപം സ്ട്രിക്റ്റ് ആയിരുന്നു അവർ. ജാക്കിക്ക് അറ്റൻഡൻസും ഇന്റേണലുമൊക്കെ അവർ പൂജ്യമിട്ടുകൊടുത്തു. ആരൊക്കെ ശുപാർശ ചെയ്തിട്ടും അവർ കേട്ടില്ല. ഒടുവിൽ കോപിഷ്ഠനായ ജാക്കി ആ അധ്യാപികയെ നടുറോഡിൽ വച്ച് ബ്ലൗസ് വലിച്ച് കീറി അപമാനിച്ചു.ആകെ തകർന്നുപോയ അധ്യാപിക കേസിനൊക്കെ പോയെങ്കിലും സാക്ഷിമൊഴിയില്ലാത്തതിനാൽ ഒന്നും നടന്നില്ല.അവസാനം ആ പാവം ടീച്ചർ രാജി വച്ച പോയി.അധ്യാപകരും അവരുടെ സംഘടനയുമൊക്കെ പ്രതിഷേധിച്ചെങ്കിലും ജാക്കിയുടെ അപ്പൻ വർഗീസ് കുഴൽനാടന്റെ കാശിന്റെ പിൻബലത്തിൽ പ്രതിഷേധം വെള്ളത്തില്‍ വരച്ച വര പോലെയായി
മാറി.ജാക്കിയെ കോളേജിലെ കിരീടം വയ്ക്കാത്ത രാജാവാക്കി മാറ്റിയ സംഭവമായിരുന്നു അത്.
മെക്കാനിക്കൽ എന്നു പറഞ്ഞാൽ തന്നെ പൊതുവേ മറ്റു ബാച്ചുകാർക്കു പേടി മൂക്കും.പെൺപിള്ളേർ വളരെ കുറവായതിനാൽ ഇവൻമാർ എപ്പോൾ എന്തു ചെയ്യുമെന്നൊന്നും പറയാന്‍ പറ്റില്ല.ജാക്കിയുടെ ബാച്ചിൽ ഒറ്റ പെൺകുട്ടി മാത്രമാണുള്ളത്.റീന… മെക്ക് റാണി എന്ന് അറിയപ്പെടുന്ന അവൾ ജാക്കിയുടെ സ്വന്തം ഗേൾഫ്രണ്ടാണ്.ജാക്കിയെപ്പോലെ തന്നെ ഒരു ഒന്നൊന്നര പെൺസൈക്കോ.
റോണി പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും മെക്കാനിക്കലുകാർ സഞ്ജുവിന്റെ ക്ലാസിൽ എത്തി കഴിഞ്ഞിരുന്നു.മുൻപിൽ തന്നെ ജാക്കി.ക്രൂരമായ മുഖഭാവം,മുടിയും താടിയും വളർത്തി അർജുൻ റെഡ്ഡി സിനിമയില്ലെ വിജയ് ദേവരക്കൊണ്ടയെ അനുസ്മരിപ്പിക്കുന്ന ലുക്.അവൻ ക്ലാസ്സിൽ വന്നു ഒരു ബെഞ്ചിന്റെ മുകളിലേക്ക് ചാടി കയറി ഇരുന്നു.അടുത്ത് തന്നെ അവന്റെ ഗേൾഫ്രണ്ട് റീനയും നില ഉറപ്പിച്ചു.സൈക്കോ ആണെങ്കിവും അവൾ ഒരു ആറ്റൻ ചരക്കു തന്നെ.കാതിലും മൂക്കിലും ചുണ്ടിലുമെല്ലാം മൂക്കുത്തി പോലുള്ള സ്റ്റഡുകൾ.കയ്യിലും കഴുത്തിലും ടാറ്റൂ..
‘കപ്യൂട്ടർ സയൻസിലെ പാലുണ്ണികളേ…..’ ജാക്കിയുടെ ഇണമുറിയാത്ത കൂട്ടുകാരനും എർത്തുമായ ‘കീരി’ എന്ന് ഇരട്ടപ്പേരുള്ള ഷെഫിൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.
‘നിങ്ങളെ ഒന്ന് പരിചയപ്പെടാനും ചെറുതായി ഒന്ന് റാഗ് ചെയ്യാനുമാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.നിങ്ങളുടെ സീനിയേർസിനെ പോലെ മാങ്ങാത്തൊലി ‘പാട്ടുപാടിയേ മോനേ’ ടൈപ് റാഗിങ് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത്.ഈ കോളേജിന്റെ ഒരേ ഒരു രാജാവും മെക്കാനിക്കൽ സിംഹവും ആയ സാക്ഷാൽ ജാക്കിയേട്ടൻ തന്നെ ഇവിടെ എത്തിയിട്ടുണ്ട്.ദേ മുത്ത് ആ ബെഞ്ചിന്റെ മോളിൽ ഇരിക്കണ കണ്ടോ’.ജാക്കിയെ ചൂണ്ടിക്കാട്ടിയിട്ടു കീരി പറഞ്ഞു നിർത്തി.ജാക്കി കൈ ഉയർത്തി കാട്ടി.തല താഴ്ത്തിയുള്ള അവന്റെ ഇരുപ്പ് കണ്ടു ജൂനിയേഴ്സിൽ പേടി വളർന്നു.
‘അപ്പോ മക്കളേ, എല്ലാവരും വലിച്ചൂമ്പാൻ തയാറായിക്കോ, റാഗിംഗ് ചടങ്ങുകൾ തുടങ്ങാൻ സമയമായി.’
ഇത് അനൗൺസ് ചെയ്തിട്ട് കീരി ഇറങ്ങിപ്പോയി.ജാക്കി പിന്നെയും തല താഴ്ത്തി ഇരിക്കുകയാണ്.റീന വിദ്യാർത്ഥികളെ ആകെയൊന്നു നോക്കി.ചുരിദാർ അണിഞ്ഞവർ, ജീൻസും ടോപ്പും ധരിച്ചവർ…പച്ച ധാവണിയും വെള്ള ബ്ലൗസും ധരിച്ച് കാച്ചെണ്ണ കൊണ്ട് തലമുടി ചീകി കെട്ടി,തുളസ്സിക്കതിരും ചൂടി ചന്ദനക്കുറിയുമിട്ട വാരസ്യാരു കുട്ടിയുടെ മേലെ അവളുടെ ശ്രദ്ധ ഉറച്ചു.പേടിച്ചരണ്ടു നിൽക്കുകയായിരുന്നു ദേവു. സഞ്ജുവിന് ആ കുട്ടിയെ അറിയാം.ഒരു പാവം ക്ഷേത്രം കഴകക്കാരൻ മാധവൻ വാര്യരുടെ ഇളയമകൾ.കുടുംബത്തിൽ രണ്ടുനേരം തികച്ചുണ്ണാനോ ഉടുത്തതൊന്നു മാറിയുടുക്കാനോ വകയില്ലാത്ത ദരിദ്രക്കുട്ടി.ഒരു കോച്ചിങ്ങും ഇല്ലാതെ മകൾക്ക് എഞ്ചിനീയറിങ്ങിനു അഡ്മിഷൻ കിട്ടിയപ്പോൾ കുടുംബത്തിലെ കഷ്ടപ്പാട് മാറും എന്ന് കരുതിയാണ് അവളുടെ അച്ഛൻ പാങ്ങില്ലാഞ്ഞിട്ടും കോളജിൽ