ആവിര്‍ഭാവം, അവന്‍റെയും 11അടിപൊളി 

ഒരു ഞായറാഴ്ച്ച രാവിലെ, സേതുരാമന്‍ സകുടുംബം തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയെസ അമ്പല സന്നിധിയിലെത്തി. മലയാളമാസം ഒന്നാം തിയതിയായിട്ട് അവിടെ പോയി തൊഴുകണം എന്ന് കാമിനിയുടെ അമ്മ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്നാപ്പിന്നെ എല്ലാവര്‍ക്കും കൂടെ പോയി തൊഴുതുകളയാം എന്ന് തീരുമാനിക്കുകയായിരുന്നു.

കാമിനി വലിയ മേക്കപ്പ് ഇല്ലാതെ, വീതി കുറഞ്ഞകസവിന്‍റെ കരയുള്ള സെറ്റ് മുണ്ടുടുത്ത്, നീല ബ്ലൌസുമായി കാഴ്ചക്കാരെ കമ്പി അടിപ്പിച്ചുകൊണ്ട് അതിസുന്ദരിയായിരുന്നു കാണാന്‍. അമ്മ ഗിരിജ, ഒരു പുളിയിലക്കര വേഷ്ട്ടി ചുറ്റിയപ്പോള്‍ അനുജത്തി യാമിനിയാകട്ടെ ചേച്ചിയെ വെല്ലാനെന്നപോലെ ചന്ദന നിറത്തിലുള്ള ബ്ലൌസും ഒരിഞ്ച് വീതിയുള്ള കസവോട് കൂടിയ സെറ്റ് മുണ്ടുമാണ് ചുറ്റിയത്. കാമിനിയുടെ മകള്‍ വേണി പട്ടുപാവാടയും മാച്ചിംഗ് ബ്ലൌസും ഇട്ടപ്പോള്‍, സേതു സാധാരണ ഒരു ഡബിള്‍ മുണ്ടും വെള്ള ഷര്‍ട്ടും ആയി ആശ്രിതനെ പോലെ കൂടെ കൂടി.

അമ്പലത്തിനു പുറത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ഇറങ്ങിയപ്പോഴാണ് അപ്പുറത്ത് കിടക്കുന്ന വെള്ള മെര്‍സെഡിസ് GLC SUV കണ്ടത്. അവരെല്ലാവരും അതിന്‍റെ ഭംഗി ആസ്വദിച്ച് ഒരു നിമിഷം നിന്നു. അപ്പോഴാണ്‌ കസവ് വേഷ്ട്ടി പുതച്ച് നീണ്ട് നിവര്‍ന്ന് അമ്മയോടൊത്ത്‌ നടന്ന് വരുന്ന അരുണിനെ സേതു കണ്ടത്. “ആഹാ, ഇത് അരുണിന്‍റെ യാണ്” എന്ന് പറഞ്ഞ് കൊണ്ടയാള്‍ കൈ ഉയര്‍ത്തി വിഷ് ചെയ്തു.

തുറന്ന് ചിരിച്ചുകൊണ്ട് അരുണ്‍ അടുത്ത് വന്ന്‍ തന്‍റെ അമ്മ അരുണലക്ഷ്മിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. സേതുരാമന്‍ അവരെ നേരത്തെ വീട്ടില്‍ പോയപ്പോള്‍ പരിചയപ്പെട്ടിരുന്നു. ആ പരിചയം വെച്ച് തിരികെ അയാള്‍ തന്‍റെ കുടുബത്തെ അവര്‍ രണ്ടാള്‍ക്കും പരിചയപ്പെടുത്തി. കാമിനി ചെറിയൊരു നാണത്തോടെ അല്‍പ്പം പിറകോട്ട് വലിഞ്ഞു നിന്നപ്പോള്‍ യാമിനി ചെറുതായി ഷൈന്‍ ചെയ്തു. “അങ്കിളിന്‍റെ കാര്‍ നല്ല ഭംഗിയുണ്ട്” എന്ന് വേണി വെടിപൊട്ടിച്ചപ്പോള്‍ എല്ലാവരും തുറന്ന് ചിരിച്ചു, അരുണ്‍ അവളോട് നന്ദിയും പറഞ്ഞു. “അങ്കിളിന്‍റെത് കാണാന്‍ അച്ഛന്‍റെതിനേക്കാള്‍ ഭംഗിയുണ്ട്, അല്ലെ അമ്മേ” എന്ന് വേണി ചോദിച്ചപ്പോള്‍ കാമിനി ലജ്ജയില്‍ കലര്‍ന്ന മന്ദഹാസത്തോടെ അരുണിന്‍റെ മുഖത്തേക്ക് ഒന്നൊളിഞ്ഞു നോക്കി. പ്രതീക്ഷയോടെ എന്നവണ്ണം കണ്ണിമക്കാതെ തന്നെ നോക്കുന്ന അവനെയാണ്‌ അപ്പോള്‍ കണ്ടത്.

പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പോള്‍ സേതു “ങ്ങും … ങ്ങും … ഇപ്പൊ എന്‍റെതിനു ഭംഗി പിടിക്കാതെയായി, അല്ലെ? എടീ പെണ്ണേ ജീപ്പിനെക്കാള്‍ അതിന് അഞ്ച് ഇരട്ടി വിലയുണ്ട്, പക്ഷെ മൈലേജ് എന്താണോ എന്തോ” എന്ന് തിരിച്ചടിച്ചു.

അമ്മമാര്‍ തമ്മിലുള്ള സംസാരത്തിനിടെ, തൊഴുതു കഴിഞ്ഞ് ഹോട്ടലിലെക്കാണ് അവര്‍ പ്രഭാത ഭക്ഷണത്തിന് പോകുന്നത് എന്ന് ഗിരിജ പറഞ്ഞപ്പോള്‍, അരുണലക്ഷ്മി നിര്‍ബ്ബന്ധം പിടിച്ചു അവരുടെ വീട്ടില്‍ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ വരണമെന്ന്. മകന്‍ കൂടി അമ്മയുടെ പക്ഷം ചേര്‍ന്നപ്പോള്‍, കാമിനിക്ക് സമ്മതിക്കെണ്ടിയും വന്നു.

ഉടന്‍ തന്നെ അരുണ്‍ വീട്ടില്‍ വിളിച്ച് ശങ്കരേട്ടനോട് എല്ലാം അടുക്കളയില്‍ സഹായത്തിനുള്ള സ്ത്രീയോടൊത്ത് കൈകാര്യംചെയ്യാന്‍ ഏല്പിച്ചു. അതോടെ സേതുവും കുടുംബവും തൊഴാനായി ക്ഷേത്രത്തിനകത്തെക്ക് നടന്ന്തുടങ്ങിയപ്പോള്‍, “മുത്തശ്ശിയും കൂടെ വരൂ” എന്ന വേണിയുടെ ആവശ്യത്തിനു വഴങ്ങി അരുണലക്ഷ്മിയും കൂടെക്കൂടി. അവര്‍ വരുന്ന വരെ കാത്തിരിക്കാന്‍ അരുണ്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

തൊഴുത് കഴിഞ്ഞ് എത്തിയവര്‍ വാണിയും രണ്ട് അമ്മൂമ്മമാരും ബെന്‍സില്‍ കയറിയപ്പോള്‍ യുവതികള്‍ സേതുരാമനൊപ്പം കൂടി, അരമണിക്കൂര്‍ ദൂരെയുള്ള അരുണിന്‍റെ വീട്ടിലക്ക് അവര്‍ പുറപ്പെട്ടു. കാറില്‍ കയറിയപ്പോള്‍ ചേച്ചി അനുജത്തിയോടു ചോദിച്ചു, “എന്താടി, വല്ലാത്ത ഒരിളക്കം പെണ്ണിന്?” മറുപടി ഉടനെ എത്തി, “ഞാനിവിടെ പുരനിറഞ്ഞു നില്‍ക്കുകയല്ലേ, ചുള്ളന്മാരെ കണ്ടാല്‍ എങ്ങിനെയാണ് ചേച്ചി ഇളകാതിരിക്കുക.” ഇത് കേട്ടു സേതുവും കാമിനിയും ആര്‍ത്തു ചിരിച്ചു. മന്ദഹാസം ഉള്ളിലൊതുക്കി യാമിനി തുടര്‍ന്നു, “അതും ഒരു ഒന്നൊന്നര ആണ് തന്നെ അയാള്‍, അല്ലെ?”

Leave a Reply

Your email address will not be published. Required fields are marked *