ബിസിനസ് പാർട്ണർ: “തീർച്ചയായും വിശ്വൻ, പക്ഷേ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ ടീം സജ്ജമാണോ?”
മറ്റൊരു വശത്ത് മാളവിക തന്റെ കോളേജ് സുഹൃത്തുക്കൾക്കൊപ്പം ഫാഷനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
മാളവിക: “ഈ സീസണിൽ മിനിമലിസ്റ്റിക് ലുക്കിനാണ് ഡിമാൻഡ്. ഓവർ ആയി ഡെക്കറേറ്റ് ചെയ്യുന്നതിനേക്കാൾ ക്ലാസിക് ആയി ഡ്രസ്സ് ചെയ്യുന്നതാണ് ഇപ്പൊഴത്തെ ട്രെൻഡ്. നോക്കൂ, എന്റെ ഈ മാസ്ക് ഇറ്റലിയിൽ നിന്ന് സ്പെഷ്യലായി ഡിസൈൻ ചെയ്തതാണ്.”
വിക്രം തന്റെ സ്കൂൾ കൂട്ടുകാർക്കൊപ്പം ആവേശത്തിലായിരുന്നു.
വിക്രം: “ക്രിക്കറ്റിൽ ഇപ്പോൾ പവർ ഹിറ്റിംഗിനാണ് പ്രാധാന്യം. അടുത്ത ഐ.പി.എൽ സീസണിൽ നമ്മൾ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടാകും. സ്പോർട്സ് എന്ന് പറഞ്ഞാൽ അതൊരു ഇമോഷനാണ് ഗയ്സ്!”
പെട്ടെന്നാണ് ഹാളിലെ സംഭാഷണങ്ങൾ ഒന്ന് നിലച്ചത്. എല്ലാവരുടെയും കണ്ണുകൾ വാതിലിലേക്ക് നീണ്ടു. കറുപ്പും ചുവപ്പും കലർന്ന അതിമനോഹരമായ ഒരു സരി ധരിച്ച്, അതേ നിറത്തിലുള്ള മാസ്ക് അണിഞ്ഞ് അനന്യ അവിടേക്ക് കടന്നുവന്നു. ഒരു രാജ്ഞിയെപ്പോലെയുള്ള അവളുടെ വരവ് ആരെയും ആകർഷിക്കുന്നതായിരുന്നു.
അനന്യയെ കണ്ടതും മാളവികയുടെ മുഖം മാറി.
മാളവികയുടെ ഫ്രണ്ട്: “നോക്കൂ മാളവിക, ആ സരി കണ്ടോ? എന്തൊരു എലഗൻസ്! ആ മാസ്ക് അവളുടെ മുഖത്തിന് വല്ലാത്തൊരു എസ്സെൻസ് നൽകുന്നുണ്ട്.”
മാളവിക അസൂയയോടെ പതുക്കെ പറഞ്ഞു: “അത്രയ്ക്കൊന്നുമില്ല, വെറും ഷോ കാണിക്കാൻ വേണ്ടി ഓരോന്ന് അണിഞ്ഞു വരുന്നു.”
വിക്രമിന്റെ കൂട്ടുകാർക്കിടയിലും അനന്യ തന്നെയായിരുന്നു താരം.
വിക്രമിന്റെ ഫ്രണ്ട്: “ഡേയ് വിക്രം, ആരാണത്? അവളോട് ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ!”
അനന്യ നേരെ ശാലിനിയുടെ അടുത്തേക്ക് നടന്നു.
അനന്യ: “ഹാപ്പി ബർത്ത്ഡേ മാം. നിങ്ങൾ ഇന്ന് വളരെ മനോഹരിയായിട്ടുണ്ട്.”
ശാലിനി: “താങ്ക്യൂ അനന്യ. നീ വന്നതിൽ എനിക്ക് ഒത്തിരി സന്തോഷം. ഈ സരി നിനക്ക് നന്നായി ഇണങ്ങുന്നുണ്ട്. ആരും നോക്കിപ്പോകുന്ന ഒരു സൗന്ദര്യം!”
തുടർന്ന് അനന്യ വിക്രമിന് അരികിലെത്തി. “ഹാപ്പി ബർത്ത്ഡേ വിക്രം.”
വിക്രം അവളിലേക്ക് തന്നെ നോക്കി നിന്നുപോയി. അവളുടെ കണ്ണുകളിലെ ആ തിളക്കം അവനെ മയക്കിക്കളഞ്ഞു. “താങ്ക്സ്… താങ്ക്സ് എ ലോട്ട്,” അവൻ വിക്കി വിക്കി പറഞ്ഞു.
അധികം വൈകാതെ തന്നെ ഒട്ടുമിക്ക ആളുകളും അനന്യയെ പൊതിഞ്ഞു. എല്ലാവർക്കും അവളോട് സംസാരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആ തിരക്കിനിടയിലും അനന്യയുടെ കണ്ണുകൾ ഒരാളെ തിരയുന്നുണ്ടായിരുന്നു.
ആ തിരക്കിനിടയിൽ, അപരിചിതരായ പുരുഷന്മാരുടെ ചോദ്യങ്ങൾക്കും നോട്ടങ്ങൾക്കും ഇടയിൽ ശ്വാസം മുട്ടി നിൽക്കുകയായിരുന്നു അനന്യ. പെട്ടെന്നാണ് കാതിനടുത്ത് ആ ശബ്ദം മുഴങ്ങിയത്.
“സഹായം വേണോ?”
അനന്യ ഒന്ന് ഞെട്ടി. ആ ശബ്ദം അവൾക്ക് പരിചിതമായിരുന്നു. പക്ഷേ ഈ മുഖംമൂടിക്കുള്ളിൽ അത് ആരാണെന്ന് തിരിച്ചറിയാൻ ഒരു നിമിഷം എടുത്തു. പെട്ടെന്ന്, തികച്ചും അപ്രതീക്ഷിതമായി ഒരാൾ അവളുടെ അരക്കെട്ടിൽ കൈ ചേർത്തുപിടിച്ചു. മറ്റുള്ളവരുടെ മുന്നിൽ താൻ അവളുടെ കാമുകനോ പ്രതിശ്രുത വരനോ ആണെന്ന വ്യക്തമായ സൂചന നൽകുന്ന രീതിയിലായിരുന്നു ആ സാമീപ്യം.
അനന്യയുടെ ചുറ്റും നിന്നിരുന്ന പുരുഷന്മാർ നിരാശയോടെ പരസ്പരം നോക്കി. ആ നിഗൂഢ സൗന്ദര്യത്തിന് ഇതിനകം തന്നെ ഒരു അവകാശിയുണ്ടെന്ന തിരിച്ചറിവ് അവരെ പിൻവാങ്ങാൻ പ്രേരിപ്പിച്ചു.
ഹാളിന്റെ മറുവശത്ത് നിന്നിരുന്ന വിക്രമിന്റെ കൂട്ടുകാർ നിരാശയോടെ അത് നോക്കി നിന്നു. അവരിലൊരാൾ പറഞ്ഞു: “ഓ, അത് സ്വാഭാവികം! അങ്ങനെയുള്ള പെൺകുട്ടികൾക്ക് എപ്പോഴും ഒരു ബോയ്ഫ്രണ്ട് കാണും. നമ്മൾ വെറുതെ സമയം കളയണ്ട.”

Super ഒന്നും പറയാനില്ല.