അനന്യ ആ വ്യക്തിയുടെ മുഖത്തേക്ക് നോക്കി. വെള്ളി നിറത്തിലുള്ള ആ മുഖംമൂടിക്ക് പിന്നിലെ കണ്ണുകളിൽ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു. അത് അർജുൻ ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു. അർജുൻ അവളുടെ കാതിനടുത്ത് പതുക്കെ പറഞ്ഞു: “പേടിക്കേണ്ട അനു, ഞാൻ ഇവിടെയുണ്ട്. ഇന്ന് രാത്രി നിനക്ക് ചുറ്റുമുള്ള ഈ മുഖംമൂടികൾ ഓരോന്നായി അഴിഞ്ഞു വീഴും.”
അവന്റെ സാമീപ്യം അവൾക്ക് ഒരു വലിയ സുരക്ഷിതത്വം നൽകി. അതേസമയം, ദൂരെ നിന്ന് മാളവികയും വിക്രമും അസൂയയോടെയും അത്ഭുതത്തോടെയും ആ ജോഡികളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.?
പാർട്ടിയുടെ ബഹളങ്ങളിൽ നിന്ന് മാറി വിശ്വനാഥനും അദ്ദേഹത്തിന്റെ നിഗൂഢരായ നിക്ഷേപകരും വീടിനുള്ളിലെ സ്വകാര്യ സ്റ്റഡി റൂമിലേക്ക് കടന്നു. പുറത്തെ സംഗീതം അവിടെ ഒരു നേർത്ത മുഴക്കം മാത്രമായി ഒതുങ്ങി.
വിശ്വനാഥൻ തന്റെ പുതിയ ബിസിനസ് മോഡലിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാൻ തുടങ്ങി. മാസ്കിന് പിന്നിലെ ആ കണ്ണുകളിൽ ഒരുതരം ഭയവും അത്യാഗ്രഹവും കലർന്നിരുന്നു.
വിശ്വനാഥൻ: “നമ്മുടെ ഈ പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വന്നാൽ മാർക്കറ്റിലെ എല്ലാ സെക്യൂരിറ്റി ലെയറുകളും നമുക്ക് നിയന്ത്രിക്കാൻ കഴിയും. ഇത് കേവലം ഒരു ബിസിനസ് മാത്രമല്ല, ഇതൊരു സാമ്രാജ്യമാണ്. പക്ഷേ…” അയാൾ ഒന്ന് നിർത്തി. “ഇത്രയും വലിയൊരു തുക നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ, എനിക്ക് ഇതിന്റെ സ്രോതസ്സ് (Source of fund) അറിയേണ്ടതുണ്ട്. നാളെ ഒരു ലീഗൽ ഇഷ്യൂ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
നിക്ഷേപകരിൽ ഒരാൾ തണുത്ത സ്വരത്തിൽ മറുപടി പറഞ്ഞു: “ഫണ്ടിന്റെ സ്രോതസ്സിനെക്കുറിച്ച് നിങ്ങൾ ആകുലപ്പെടേണ്ടതില്ല വിശ്വനാഥ്. അത് പല ചാനലുകളിലൂടെ വൈറ്റ് ആയി തന്നെ നിങ്ങളുടെ അക്കൗണ്ടിൽ എത്തും. നിങ്ങൾക്ക് ആവശ്യം പണമാണ്, ഞങ്ങൾക്ക് അധികാരം. ആ ഡീൽ അവിടെ അവസാനിക്കുന്നു. സ്രോതസ്സ് തിരയുന്നത് അപകടമാണ്.”
വിശ്വനാഥൻ ആ മറുപടിയിൽ തൃപ്തനായിരുന്നില്ലെങ്കിലും, തന്റെ തകർച്ച തടയാൻ ആ പണം അത്യാവശ്യമാണെന്ന് അയാൾക്ക് അറിയാമായിരുന്നു…
മറുഭാഗത്ത്, ഹാളിന്റെ ഒരു കോണിൽ ശാലിനിയും അനന്യയും സംഭാഷണത്തിലായിരുന്നു. ശാലിനിയുടെ കണ്ണുകൾ അനന്യയെ അളക്കുകയായിരുന്നു.
ശാലിനി: “അനന്യ, നീ ഇന്ന് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. നിന്റെ ഈ ആത്മവിശ്വാസം എനിക്ക് ഇഷ്ടപ്പെട്ടു. കമ്പനിയിൽ നിന്നെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നത്. പക്ഷേ, നിന്റെ കൂടെയുള്ള ആ ആൾ… അയാളെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ?”
അനന്യ: “താങ്ക്സ് മാം. അത് എന്റെ പേഴ്സണൽ ലൈഫ് ആണ്. ചില കാര്യങ്ങൾ സർപ്രൈസ് ആയി ഇരിക്കുന്നതല്ലേ നല്ലത്?”
അനന്യയുടെ മറുപടിയിലെ കൃത്യത ശാലിനിയെ അല്പം അസ്വസ്ഥയാക്കി. ശാലിനിക്ക് എന്തോ ഒരു അപായസൂചന തോന്നുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് അനന്യയുടെ കൂടെയുള്ള ആ വെള്ളി മാസ്ക് ധരിച്ച വ്യക്തിയെ കണ്ടപ്പോൾ.
അനന്യ അവിടുന്ന് മാറി നടക്കുമ്പോഴാണ് മാളവിക അവളുടെ മുന്നിൽ വന്നുനിന്നത്. മാളവികയുടെ മുഖത്ത് അസൂയയും ദേഷ്യവും പ്രകടമായിരുന്നു.
മാളവിക: “നല്ല ഡ്രസ്സിംഗ് സെൻസ് ആണല്ലോ അനന്യ. പക്ഷേ, ഇത് പപ്പയുടെ പാർട്ടിയാണ്. ഇവിടെ സെന്റർ ഓഫ് അട്രാക്ഷൻ ആകാൻ നോക്കുന്നത് അല്പം ചീപ്പ് ആയി തോന്നി. പിന്നെ, നിന്റെ ആ ഫിയാൻസെ… അയാൾക്ക് ഇത്രയ്ക്ക് ജാഡ വേണോ? എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുകയാണല്ലോ.”
അനന്യ: (ശാന്തമായി ചിരിച്ചുകൊണ്ട്) “മാളവിക, ഒരാളുടെ ക്വാളിറ്റി ഡ്രസ്സിലല്ല, അയാളുടെ സ്വഭാവത്തിലാണ്. പിന്നെ എന്റെ കൂടെയുള്ള ആൾ… അയാൾക്ക് എല്ലാവരോടും സംസാരിക്കാൻ താല്പര്യമില്ല. കാരണം, ചില മുഖംമൂടികൾ കണ്ടാൽ അയാൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. അത് നിനക്ക് മനസ്സിലാകില്ല.”

Super ഒന്നും പറയാനില്ല.