അയാൾ മാധവ്യയുടെയും ആ കൈ കുഞ്ഞിന്റെയും മുന്നിൽ വച്ച് അവരേ കൊന്ന് കളഞ്ഞു….
തന്റെ മുന്നിലിട്ട് തന്റെ മാതാപിതാക്കളെ കൊന്ന കാരന്നവരോട് അവൾ തന്റെ മകനെയെങ്കിലും വെറുതെ വിടണേ എന്നു പറഞ്ഞെങ്കിലും അയാൾ അതിനും ചെവി കൊടുത്തില്ല…
അവരേ രണ്ടു പേരെയും കൊല്ലുവാൻ തന്റെ അനുയായികളോട് അയാൾ ആവശ്യപെട്ടു…
എന്നാൽ കൈകുഞ്ഞിനേയും ആ അമ്മയേയും കൊല്ലുവാൻ ആർക്കും തോന്നിയില്ല… ഇത് മനസ്സിലാക്കിയ കാരണവർ അവളേ മുടികുത്തിനു പിടിച്ച് വലിച്ചിഴച്ചുകൊണ്ട് അവളുടെ വീട്ടിലേക്ക് നടന്നു… ശേഷം മാധവ്യയേയും അവളുടെ കുഞ്ഞിനേയും അയാൾ ആ ഓലവീടിനകത്തിട്ട് വാതിലടച്ചു….
ശേഷം ഒരു തീപന്തമെടുത്തു അതിലേക്ക് എറിഞ്ഞു…
ആ ഓല കുടിലിൽ നിന്നുയർന്ന തീക്കനലുകൾ രാത്രിയെ വിഴുങ്ങി.
കൂകുന്ന ശബ്ദം, കുഞ്ഞിന്റെ കരച്ചിൽ, സ്ത്രീയുടെ നിലവിളി എല്ലാം ഒരുമിച്ചു ചേർന്ന് ആകാശം പൂർണ ചന്ദ്രനെ മറച്ചു…
അവിടേ നിന്ന ആളുകൾ മുഴുവൻ ഭയത്തോടെ നോക്കി നിന്നു.
പക്ഷേ ആരും ഒന്നും ചെയ്തില്ല.
കാരണം കാരണവരുടെ തീരുമാനം ചോദ്യം ചെയ്യാൻ ആരും ധൈര്യം കാണിച്ചില്ല
എന്നാൽ തന്റെ മകളുടെ അസുഖം ചികിൽസിച്ചു ബേധമാക്കി വരുന്ന ദ്രുവശിൽപ്പി കാണുന്നത് കത്തിയെരിയുന്ന വീടും അതിൽ നിന്നും കേൾക്കുന്ന തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ശബ്ദമാണ്
അതു കണ്ടതു ധ്രുവശിൽപ്പി തന്റെ കയ്യിലുണ്ടായിരുന്ന മകളേ നിലത്ത് വച്ച് കാത്തിയെരിയുന്ന വീട്ടിലോട്ട് ഓടി കയറി എന്നാൽ അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു….. മാധ്യവ്യക്കും കുഞ്ഞിനുമൊപ്പം തന്റെ മകനും വെന്തു മരിക്കുന്നത് ചിത്തിരഭാനു യാതൊരു കുറ്റബോധവുമില്ലാതെ നോക്കി നിന്നു…
ഇതിനിടയിലാണ് തന്റെ മകൻ നിലത്ത് വച്ചു പോയ കുഞ്ഞിനെ അയാൾ ശ്രദ്ധിക്കുന്നതും മാധവ്യ പ്രസവിച്ചത് ഇരട്ടകളെയാണ് എന്നും അയാൾ മനസ്സിലാക്കിയത്…
അയാൾ ആ കുഞ്ഞിനെ എടുത്തുകൊണ്ട് കത്തിയെരിയുന്ന വീടിനടുത്തേക്ക് നടന്നു….
എന്നാൽ വിവരമറിഞ്ഞ അമ്മാളു ഓടി പിടിച്ച് വരുകയും അയാളുടെ കയ്യിൽ നിന്നും ആ കുഞ്ഞിനെ വാങ്ങുകയും ഒറ്റൊരുത്തൻ ആ കുഞ്ഞിനെ തൊട്ടുപോകരുത് എന്നും പറയുന്നു…. ആ കുഞ്ഞിനെന്തെങ്കിലും പറ്റിയാൽ താനും ആ കത്തുന്ന ചിതയിൽ ചാടി ചാവും എന്ന് കൂടേ പറഞ്ഞതിനാൽ ചിത്തിരഭാനു ഒന്നും ചെയ്യാനാകാതെ അവിടേ നിന്നും പോവുന്നു……””””””””””””””
ചേച്ചി ഇത്രയും പറഞ്ഞതും ഞങ്ങളേ വീണ്ടും നോക്കി….
അത്രയും കേട്ടു കഴിഞ്ഞിട്ടും ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല… എങ്ങും മൗനം മാത്രം….
എല്ലാവരുടെയും കണ്ണുകളിൽ നനവു പടർന്നിരുന്നു….
ഒടുവിൽ മൗനം പാറു തന്നെ ബേധിച്ചു…
“പക്ഷേ ചേച്ചി, ചേച്ചി പറഞ്ഞ ഈ കഥയിൽ ഉള്ളവരെല്ലാം കുറച്ചു വർഷം മുൻപ് ജീവിച്ചിരുന്നതല്ലേ…. അപ്പോൾ നമ്മുടെ മുത്തശ്ശിപോലും ഉണ്ടായിട്ടില്ലല്ലോ… അപ്പോ പിന്നെന്തിനാ ചേച്ചി രാവിലേ അവരെയൊക്കെ ചീത്ത പറഞ്ഞേ…. ”
പാറു അവളുടെ ന്യായമായ സംശയം ചോദിച്ചു….
സത്യം പറഞ്ഞാൽ അപ്പോഴാണ് ഞങ്ങൾ പോലും ആ കാര്യത്തെ പറ്റി ചിന്തിച്ചത്….
ചേച്ചിയുടെ മുഖത്തും ഒരമ്പരപ്പ് ഞാൻ കണ്ടു…. ഇവൾക്ക് ഇത്രേം ഓക്കെ ചിന്താ ശേഷി ഉണ്ടായിരുന്നോ എന്ന് കരുതികാണണം…
ചേച്ചി പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു……
ശേഷം…
“””””””കഥ ഇവിടം കൊണ്ട് തീർന്നു എന്നാരാ പറഞ്ഞേ……ഇത് വേലുവിന്റെ അച്ഛൻ അയാളോട് പറഞ്ഞ കഥയാണ്… ഇതിന്റെ ബാക്കി ഇനിയും ഉണ്ട്…
അമ്മാളുവിന്റെയും തപോഭദ്രന്റെയും വിവാഹം ചിത്തിര ഭാനു നടത്തിയെങ്കിലും തന്റെ സഹോദരന്റെ മകളേ അനാഥയാക്കാൻ അമ്മാളു സമ്മതിച്ചില്ല…അമ്മാളു സ്വന്തം മകളേപോലേ ‘ദേവി’ എന്ന പേരിൽ ആ കുട്ടിയേ വളർത്തി…..അവളേ ഇതിൽ നിന്നും കുറേ പേർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരാണിന്റെ തന്റേടമുള്ള അമ്മാളു അതിനൊന്നും ചെവി കൊണ്ടില്ല… കാലം കടന്നു പോയി…. അമ്മാളുവിന് ഒരു പെൺ കുഞ്ഞും അതിനു ശേഷം ഒരു ആണ് കുഞ്ഞും ജനിച്ചു….. അവൾ അവർക്ക് അനന്തലക്ഷ്മി,ശ്രീനിവാസൻ എന്നീ പേരുകൾ ഇട്ടു…. അങ്ങനെ അമ്മാളുവിന് ദേവിയേയും കൂട്ടി മക്കൾ മൂന്നായി… കാലത്തിനനുസരിച്ചു ഇവർ മൂന്ന് പേരുംവളർന്നു വലുതായി…. ദേവി തന്റെ അമ്മ മാധവ്യയെപോലെ തന്നെ ഒരു സ്ത്രീ സൗന്ദര്യമായിരുന്നു…. അവൾ അനന്തലക്ഷ്മിയെയും ശ്രീനിവാസനയും സ്വന്തം കൂടപ്പിറപ്പ് പോലെ കണ്ട് വളർത്തി വലുതാക്കി. എന്നാൽ ശ്രീനിവാസനേ അപേക്ഷിച്ചു അനന്തലക്ഷ്മിക്ക് ദേവിയോട് അസൂയയായിരുന്നു….. അവളെക്കാൾ കൂടുതൽ സൗന്ദര്യവും ബുദ്ധിയും പോരാത്തതിന് സ്വന്തം മകളല്ലാഞ്ഞിട്ടും അമ്മക്ക് അവളെയായിരുന്നു പ്രിയം. ഈ കാരണങ്ങളാൽ അനന്തലക്ഷ്മിക്ക് ദേവിയോടുള്ള ദേഷ്യം കൂടി കൂടി വന്നു…..
