തീ മിന്നൽ അപ്പേട്ടൻ – 1 2

അതൊരു പ്രത്യേക തരം ധൈര്യം ആയിരുന്നു, തൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ തള്ളക്കോഴി പരുന്തിനോടും, പാമ്പിനോടും, കീരിയോടും, എന്തിനു പുലിയോട് പോലും എതിരിടില്ലെ അത് പോലെ മരണം കാര്യമാക്കാതെയുള്ള ഒരു പ്രതിരോധം.

അമ്പിളി കുട്ടികളെയും കൂട്ടി അവിട നിന്ന് ഓടി, അവൾ സഹായത്തിനു ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കിയാണ് ഓടിയത്. കാരണം ആ ദുഷ്ടന്മാർ പാവം അപ്പൂട്ടനെ എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. കോളേജ് വിട്ടിട്ടു സമയം കുറച്ചു ആയി എല്ലാവരും വീടെത്തിക്കാണും. അവൾ അടുത്തുള്ള കടയിലേക്ക് ഓടി അവിടത്തെ, പൈലിചേട്ടൻ അച്ഛന്റെ കൂട്ടുകാരൻ ആണ്.

അവർ പോയി കഴിഞ്ഞപ്പോൾ ആണ് അപ്പൂട്ടന് മനസ്സിലായത് താൻ പെട്ടത് ചക്രവ്യൂഹത്തിൽ ആണെന്ന്. അഭിമന്യുവിനെ പോലെ അതിനുള്ളിൽ കയറാനെ അവനറിയൂ തിരിച്ചിറങ്ങാൻ മരണം എന്നല്ലാതെ മറ്റൊരു മാർഗ്ഗം അറിയില്ല.

പുല്ലു പറിക്കും പോലെ കാലിലെ ഗ്ലാസ്സ് പിഴുതെറിഞ്ഞു മുരുകൻ എഴുന്നേറ്റു. കൂട്ടാളികളും തട്ടിക്കുടഞ്ഞെഴുന്നേറ്റു. അവർ അത്രേം നേരത്തെ വേദനയുടെ അരിശം മുഴുവൻ അവൻ്റെ ദേഹത്തു ചവിട്ടി തീർത്തു. അപ്പൂട്ടൻ ചത്തപോലെ അനങ്ങാതെ കിടന്നു എല്ലാം ഏറ്റുവാങ്ങി.
അവർ അപ്പൂട്ടൻ്റെ മുണ്ട് പിഴുതെറിഞ്ഞു ഷർട്ടു വലിച്ചു കീറി. അവസാനം അവർ അവന്റെ പഴകിയ കളസത്തിലും കൈ വച്ചു, അപ്പോൾ അവൻ ഒന്ന് തടഞ്ഞു നോക്കി. അതിനു കൂടുതൽ ചവിട്ടു കൊണ്ടു എന്നല്ലാതെ, ഗുണമുണ്ടായില്ല. അവർ അവൻ്റെ അടിവസ്ത്രവും വലിച്ചു കീറി എറിഞ്ഞു. പെട്ടന്ന് തോന്നിയ ദേഷ്യത്തിൽ മുരുകന്റെ കൂട്ടാളി, അവിടെ കിടന്നിരുന്ന, ഗ്ലാസ്സ് കഷ്ണം എടുത്തു അവന്റെ നെഞ്ചിൽ വരഞ്ഞു. അപ്പൂട്ടൻ വേദന സഹിക്കാതെ അലമുറയിട്ടു കരഞ്ഞു.

“അവന്റെ തേരട്ട പോലുള്ള സുന നോക്കടാ ഇതും വച്ചാണ് അവൻ നമ്മളോട് കളിയ്ക്കാൻ നിക്കണത്. ആണും, പെണ്ണും അല്ലാത്ത പൂറൻ”

അപ്പൂട്ടൻ അപമാനഭാരത്തിൽ അങ്ങനെ കിടന്നു അപ്പോൾ അവന്റെ മുഖത്തു ചൂടുള്ള വെള്ളം വീണു, ദുർഗന്ധം, നോക്കുമ്പോൾ മൂത്രം ആണ് അപ്പൂട്ടൻ ഓക്കാനിച്ചു.

അവർ അവൻ്റെ മേത്തു കാർക്കിച്ചു തുപ്പി അവിടെ നിന്നും പോയി,

“അവളെ വേറൊരു ദിവസം ഒതുക്കത്തിൽ എൻ്റെ കൈയിൽ കിട്ടും” മുരുകൻ പറയുന്നുണ്ടായി.

അപ്പൂട്ടൻ കരഞ്ഞു കൊണ്ട് മുണ്ടെടുത്തു പുതച്ചു, അപ്പോഴേക്കും അവിടേക്ക്

“മോനെ അപ്പൂട്ടാ….” ന്ന് വിളിച്ചു ഓടി വന്ന പൈലിച്ചേട്ടൻ അവനെ മുണ്ടു ശരിക്കു ഉടുപ്പിച്ചു. മുഖം കീറിയ ഷർട്ടുകൊണ്ടു തൂത്ത്കൊടുക്കുമ്പോൾ, അയാൾക്ക് അവനോടു പാവം തോന്നി. അപ്പോൾ പിന്നാലെ അങ്ങോട്ട് അമ്പിളിയും പിള്ളേരും ഓടി വന്നു.

അമ്പിളി കുറച്ചു നേരം ഇതൊക്കെ കണ്ടു മരവിച്ചു നിന്നുപോയി. പിന്നെ ഓടിപോയി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു അവന്റെ മുറിവ് നോക്കി തുടങ്ങി. മുറിവിലെ ഗ്ലാസ് എല്ലാം സ്പിരിറ്റും പഞ്ഞിയും വച്ച് ശ്രദ്ധിച്ചു തുടച്ചു മാറ്റി, ബാറ്റഡിൻ പുരട്ടി പഞ്ഞി വച്ച് പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കുമ്പോഴും അവൾക്കു അവൻ്റെ അവസ്ഥകണ്ട്‌ കണ്ണീരു നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു, തനിക്കു വേണ്ടി അല്ലെ, ഇതൊക്കെ തനിക്കു സംഭവിക്കേണ്ടിയിരുന്നതല്ലേ, അവള് തേങ്ങികരഞ്ഞു കൊണ്ട് അവന്റെ മുറിവ് ഡ്രസ്സ് ചെയ്തു കൊടുത്തു. കുട്ടികൾ നിർത്താതെ കരയുന്നുണ്ടായിരുന്നു. അവർ ആകെ പേടിച്ചു പോയി. അപ്പൂട്ടൻ ആകെ മരവിപ്പിൽ തന്നെ ആയിരുന്നു.
അവർ എല്ലാരുംകൂടി പരസ്പരം ഒന്നും സംസാരിക്കാതെ വീട്ടിലേക്കു നടന്നു, അപ്പൂട്ടൻ ഒഴികെ, എല്ലാവരുടെയും തേങ്ങൽ ഇടയ്ക്കിടക്ക്, കേൾക്കുന്നുണ്ടായിരുന്നു. അപ്പൂട്ടൻ മാത്രം കരഞ്ഞില്ല, വിങ്ങുന്ന നെഞ്ചുംപൊത്തി പിടിച്ചു, ഷർട്ട് ഇടാതെ തന്നെ അവൻ വീട്ടിലേക്കു നടന്നു.

*************

രാത്രിയായപ്പോൾ അവനാകെ ഒരു പരവശം, എഴുന്നേറ്റു വെള്ളം കുടിച്ചു, അവൻ കുറച്ചുന്നേരം കട്ടിലിന്റെ വക്കിൽ ഇരുന്നു. മങ്കു കരഞ്ഞു തളർന്നു ഉറങ്ങുകയാണ്. അവൻ ആകെ പേടിച്ചു പോയിരുന്നു. അവന്റെ മനസ്സിൽ അപ്പേട്ടൻ ഇപ്പോഴും ഹീറോ ആയിരിക്കോ?… താൻ നല്ലതല്ലേ ചെയ്തത്?.. പക്ഷേ നായകന്മാർ ഇടികൊണ്ടു, അപമാനം ഏറ്റുവാങ്ങി വീട്ടിൽ വരുമോ.

Leave a Reply

Your email address will not be published. Required fields are marked *