ഒന്ന് വിറകൊണ്ട അവൻ്റെ ഛേതനയറ്റ ശരീരം, കാറ്റാടിക്കുന്നിൻ്റെ ഉച്ചിയിൽ നിന്ന് ഇഴുകി താഴേക്ക് വീണു. ഇരുപതടി താഴെ വലിയ ഒരു ഉരുളൻ കല്ലിൽ ആ മൃതദേഹം അലച്ചുതല്ലി വീണു.
അങ്ങനെ ആ കഥ അവസാനിച്ചു, ഒരുപാട് സ്നേഹം ഉള്ള മാങ്കുവിന്റെ സൂപ്പർഹീറോ, നമ്മുടെ പ്രിയപ്പെട്ട അപ്പേട്ടന്റെ കഥ.
**************
പ്രണയാതുരമായ മേഘങ്ങൾ ഇതൊന്നും അറിയാതെ അവിടെ നിന്നും ഒഴുകിയിറങ്ങി, കാട്ടിൽ എവിടേയോ, പെയ്തിറങ്ങി. എല്ലാ മൃഗങ്ങളും അതിൽ നനയാതെ മാറി നിന്നു. ആ മഴ, അതൊരു സാധാരണ ഒരു മഴ ആയിരുന്നില്ല. അത് വീഴുന്നിടം പൊള്ളി വീർത്തു കരിഞ്ഞു ഉണങ്ങി വികൃതമായി. ഒരു പുല്ലു പോലും മുളയ്ക്കാത്ത അവസ്ഥയായി. ഒന്നും നോക്കാതെ, ആരെയും ഭയക്കാതെ അത് പലവർണ്ണത്തിൽ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഒരു ഉണക്ക മരത്തിൽ തൂങ്ങിയാടിയിരുന്ന വവ്വാൽകുട്ടൻ, ആ വിഷജലം ഒരുപാട് കുടിച്ചു, അതിൽ നനഞ്ഞു കുതിർന്നു. അത് ചത്തു താഴെ വീണു. താഴെ വന്നു പതിക്കുന്നതിനു അത് മുൻപേ ചിറകടിച്ചു പറന്നുയർന്നു. അതിനു സാധാരണ കടവാതിലുകളിൽ നിന്ന് എന്തൊക്കെയോ മാറ്റങ്ങൾ വന്നിരിക്കുന്നു, കണ്ണിൽ കടുത്ത രക്തവർണ്ണം ഈ കുറ്റാകുറ്റിരുട്ടിലും തിളങ്ങി നിന്നു. വരാൻ ഇരിക്കുന്ന കൊടുംഭീകരതയുടെ മുഖപടമെന്നോണം.
*************
കൂറ്റൻ ഒരു ഉരുണ്ട കരിങ്കല്ലിൽ വീണു അപ്പൂട്ടൻ മരിച്ചു കിടന്നു, പെട്ടന്ന് അവന്റെ കൈപ്പത്തി വന്നിടിച്ച ഭാഗം പാറ മുകളിലേക്കും താഴേക്കും നെടുങ്ങനെ വിണ്ടുകീറി പൊട്ടിവിടർന്നു വിരിഞ്ഞു വന്നു. മുകളിൽ നിന്ന് നോക്കിയാൽ അതൊരു മിന്നലിന്റെ ആകൃതി ആയിരുന്നു. മങ്കു കൊടുത്ത ബനിയനിൽ അവൻ വരച്ചത് പോലെ അതും പൂർണ്ണതയൊത്തോരു മിന്നൽ ആയിരുന്നില്ല. എങ്കിലും അത് നയനസുഭഗമായ ഒരു കാഴ്ച തന്നെ ആയിരുന്നു എന്ന് ഞാൻ ഒട്ടും സംശയിക്കാതെ തന്നെ നിങ്ങളോടു പറയും.
അവൻ്റെ ചുരുട്ടി പിടിച്ച ആ കൈകൾക്കു രചിക്കാൻ, ഇനിയും കഥകളുണ്ടായിരുന്നു…..
കാടും… ഈ മേടും പ്രകമ്പനം കൊള്ളുന്ന ശൗര്യത്തിൻ്റെ കഥകൾ….
***************
മീനാക്ഷി കല്യാണത്തിൻ്റെ ക്ലൈമാക്സിനു ശേഷം ഇതിന്റെ ബാക്കി ഭാഗം പബ്ലിഷ് ചെയ്യും….
അപ്പേട്ടൻ്റെ സ്നേഹം നിങ്ങൾ കണ്ടു, ഇനി അപ്പേട്ടൻ്റെ വീരം കാണാം….
