മിഴി – 6അടിപൊളി  

“ഇറങ്ങിക്കോ നിന്നെ എനിക്ക് ഇനി കാണണം എന്നില്ല…. എന്റെ മുന്നിൽ വന്നു പോവരുത്. എനിക്ക് ഇങ്ങനെ ഒരു മോനില്ല ന്ന് കരുതിക്കോളാം…” വാക്കുകളെല്ലാം എവിടെയൊക്കെ വന്നു കൊണ്ടെന്ന് എനിക്കറിയില്ല.. പിടിച്ചു വലിച്ചു അമ്മ പുറത്തേക്ക് തള്ളിയത് ഓർമ ഉണ്ട്.

കൂടെ” ഇവൾ മതിയെനിക്ക്” എന്ന് പറഞ്ഞതും, ചെറിയമ്മ ഓടി വന്നു അമ്മയെ പിടിച്ചു കരഞ്ഞതും.

അവൾ അവിടെയും വിജയിച്ചു.. എന്നെ ആരുമില്ലാത്തവനാക്കി!! വാതിൽ മുന്നിൽ അടഞ്ഞു.ചെറിയമ്മ ഉള്ളിൽ നിന്ന് ഒച്ചയിടുന്നത് കേട്ടു.. കരയുന്നതും. എന്നെകേൾപ്പിക്കാനാവും എന്റെ കൂടെ നിൽക്കുന്ന പോലെ തോന്നിപ്പിക്കാൻ .

ഒന്നെനിക്ക് മനസ്സിലായി എല്ലാം കഴിഞ്ഞു. ആരും എനിക്കില്ലന്ന്. അച്ഛന് വന്നാലും ഇതേ പറയു. അനുനെ ആണല്ലോ കാര്യം.ശെരിക്കും ഞാൻ അവരുടെ മകൻ തന്നെ ആണോ.. ആയിരിക്കില്ല!!. ഇല്ലേൽ ഇങ്ങനെ ഇറക്കി വിടോ?
ഇറങ്ങി നടന്നു.. എങ്ങോട്ട് പോവും അറിയില്ല.ഉള്ളിലും പുറത്തും ഇരുട്ടാണ് . നല്ലത്. കരയുന്നത് ആരും കാണില്ലല്ലോ.

അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല. അല്ലേലും ഞാൻ എന്ത് ചെയ്തു.. അവളെ കരയിച്ചതിന് എന്നെ പുറത്താക്കോ??ഇതൊക്കെ എത്ര കാലം നടന്നു.അതും ചെറിയമ്മയുടെ കളിയാവും.എന്നെ പുറത്താക്കാൻ തക്ക കാരണമവൾ നിരത്തിക്കാനും. എപ്പോഴേലും.മകനേക്കാൾ സ്നേഹം അവളോടല്ലെ.. ഞാൻ വെറും ശവം. ചാവാനാണ് തോന്നുന്നത് എവിടെ പോവും.ഉള്ളിലുള്ള വേദന അങ്ങനെ എങ്കിലും നിക്കുമല്ലോ. മുന്നിൽ ഒന്നും തെളിയുന്നില്ല. ഈ ഇരുട്ടുള്ള ഇടവഴിയിലൂടെ എവിടെ വരെ നടക്കും.

പോക്കറ്റിലെ ഫോൺ മൂളി. കണ്ണുതുടച്ചു കൂർപ്പിച്ചു നോക്കി. ചെറിയമ്മ. കയ്യിലെ ഞെരമ്പ് മുറുകി. ഉയർത്തി നിലത്തെറിയാൻ ആഞ്ഞു.. അവളുടെ അമ്മൂമ്മയുടെ ഫോൺ.കാൾ കട്ട്‌ ആയി.. പിന്നെ തോന്നി വേണ്ടെന്ന്.വിശന്നാൽ കൊടുക്കാൻ എന്തേലും വേണം.ഫോൺ വിറ്റാൽ എന്തേലും കിട്ടും.എന്നാലും ആ പേര് കാണുമ്പോ കലി വരുന്നുണ്ട്.

നടന്നു മടുത്തു. വീടൊന്നുമില്ലാത്ത കുറേ മരങ്ങളുള്ള ഇരുണ്ടയന്തരീക്ഷം. എവിടെയെങ്കിലും ഒന്ന് ഇരിക്കണം. നിലത്തിരുന്നു.പിന്നെ കിടന്നു… ഫോൺ വീണ്ടും വന്നു.. ഇത്തവണ സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റിലിട്ടു.

ദേഷ്യവും വാശിയുമാണ് ഉള്ളിൽ നിറയുന്നത്.ചെറിയമ്മയുടെ മുഖം നിറയുമ്പോൾ കലി കേറുന്നു… എന്നാൽ അവളുണ്ടായിരുന്ന നിമിഷങ്ങൾ ഓരോന്നും ഓർക്കുമ്പോ നെഞ്ചിൽ തീ കോരി ഇടുന്ന പോലെ.

അമ്മ…. ആ കണ്ണ് നിറഞ്ഞത്. മകനില്ലാന്നു പറഞ്ഞത്. ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത നശിച്ച ദിവസം..

ഒറ്റക്ക് ആവുന്നതാ നല്ലത് ആരുടേയും ശല്യം ഇല്ലല്ലോ. ഓടണം എങ്ങോട്ടേലും.. കുറച്ച് ദൂരെ എങ്കിലും. അവൾ പോയാലും എനിക്ക് പുല്ലാണെന്ന് കാണിച്ചു കൊടുക്കണം. മനസ്സിൽ എന്തോ വന്നു നിറയുന്നുണ്ട്.ഇത്തിരി നേരം ഉറങ്ങി. ചെറിയ കാറ്റ്.. ഓടിയെത്തിയ തിരയിളക്കം- മഴ. കണ്ണ് തുറന്നു ,ഇരുട്ട്.ഫോൺ ഓൺ ചെയ്തു ഫ്ലാഷ് ലൈറ്റിൽ നടന്നു.

റോട്ടിൽ വണ്ടികൾ എല്ലാം കുറവ്. വന്ന ഒരു ബൈക്കിന്റെ പിറകിൽ കേറി. ഏതോ ഒരുത്തൻ.ചെന്ന് നിന്നത് ഏതോ ഗോഡൗണിൽ. ഇവിടെ വരെയുള്ളു എന്ന് പറഞ്ഞപ്പോ. തിരിഞ്ഞു പുറത്തേക്ക് പോന്നു .വേറെ വണ്ടി കിട്ടണം. സിറ്റിയിൽ എത്തിയാൽ ഏതേലും ബസ് കേറാം. കയ്യിൽ കാർഡ് ഉണ്ട് മാക്സിമം ഒരു ഇരുപതിനായിരം കാണും. എങ്ങോട്ടേലും പോവാം ഇത്തിരി സ്വസ്ഥത കിട്ടുന്ന ഒരിടത്.
വണ്ടിയൊന്നും വന്നില്ല.ഗോടൗണിനുള്ളിൽ എന്തോ ജന്തു മുരണ്ടു.പുറത്തേക്ക് എത്തിയപ്പോ നേരത്തെ എന്നെ കൊണ്ടുവന്ന ബൈക്കിൽ ഉണ്ടായിരുന്ന ആൾ.

നീളമുള്ള ലോറി.ഓടി കേറി. കോയമ്പത്തൂർക്ക്. അയാൾ കുറേ സംസാരിച്ചു.എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു മിണ്ടാൻ.. എന്നെ പറ്റി ഒന്നും ചോദിച്ചില്ല അയാൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

സൈഡിലെ തട്ടുകടയിൽ കേറി ഒരു കട്ടൻ വാങ്ങി.. ഒന്നും കഴിക്കാൻ വേണ്ട ഫോൺ വീണ്ടും അടിഞ്ഞു.. എടുക്കേണ്ടന്ന് വിചാരിച്ചതാ.. ഒന്ന് പാളി നോക്കി.. അച്ഛന്.

തള്ള പറഞ്ഞതിനുള്ള ബാക്കി പറയാൻ ആവും..

എന്നാലും എടുത്തു..

“അഭി നീ വരാറായില്ലേ…?സമയമെടുക്കോ?” ആദിയോടെയുള്ള ആ ചോദ്യം.കണ്ണ് നിറഞ്ഞു പോയി.നാശം പിടിക്കാൻ.കൂടെയുള്ള പുള്ളി എന്നെയൊന്നു പാളി നോക്കി. ഫോൺ കട്ട്‌ ചെയ്തു എന്ത് പറയാൻ.

വീണ്ടും വണ്ടി നീങ്ങി.. കണ്ണടഞ്ഞു തുടങ്ങിയപ്പോ വീണ്ടും ഫോൺ. അച്ഛന്..

“അഭീ സമയംകുറേ ആയല്ലോ .. നീ വന്നിട്ട് വേണം എനിക്കും ഉറങ്ങാൻ.. വേഗം വരോ നീ?” ഇത്തവണ പിടി വിട്ടു പോയി..

“അച്ഛാ ഞാൻ ഇനി അങ്ങോട്ടില്ല.. എന്നെ കാണുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ട് അവിടെ.. പിന്നെ എന്തിനാ ഞാൻ വരുന്നേ. അച്ഛന് ഉറക്കം കളയണ്ട!!” ഫോൺ വെച്ചു. സ്വിച്ച്ഓഫ് ചെയ്തു… വണ്ടിയോട്ടുന്ന പുള്ളിയെ നോക്കിയപ്പോ.. എനിക്കൊന്ന് കണ്ണടച്ചു കാട്ടി.. ജിൽബിൻ. M tech റാങ്ക് ഹോൾഡർ.ആരുമില്ലാത്തൊരു ഒറ്റത്തടി. പഠിച്ചതെല്ലാം ഒറ്റക്ക് പണി എടുത്തിട്ട്. മുരണ്ടു കേറുന്ന ലോറിയുടെ ശബ്ദത്തിനൊപ്പം പുള്ളി ചിരിച്ചുകൊണ്ട് പരിചയ പെടുത്തി തന്നു.ഉറങ്ങി.

രാവിലെ കോയമ്പത്തൂർ.നമ്പർ തന്നു പുള്ളി സലാം പറഞ്ഞു പോയി. പബ്ലിക് ടോയ്‌ലെറ്റിൽ കേറി ഓക്കാണിച്ചു കൊണ്ട് കാര്യം സാധിച്ചു.. ചായ ഇഡലി, സാമ്പാർ. വിഴുങ്ങി..ബസ്റ്റാൻഡിൽ പോയി കുറേ നേരം ഇരുന്നു ഇനിയെന്ത് എന്നാലോചിച്ചു. ഉത്തരം കിട്ടീല്ല.

ഫോൺ എടുത്ത് നോക്കി.. ഒരുപാട് മിസ്സ്‌ കാളുകൾ. ചെറിയമ്മ തന്നെ കൂടുതൽ.അച്ഛന്, മീനാക്ഷി, ഹരി, ഗായത്രി, ഉഷാന്റി. അപ്പൊ എല്ലാരും അറിഞ്ഞിട്ടുണ്ട്.. ചുണ്ടിൽ വല്ലാത്ത ഒരു ചിരി വിരിഞ്ഞു.

ഉച്ചവരെ തെണ്ടി.. രണ്ടു മൂന്ന് ഡ്രസ്സ്‌ വാങ്ങി.. ഒരു ബാഗും,വിശന്നപ്പോ മലയാളത്തിൽ ഹോട്ടൽ എന്നെഴുതിയ കടയിൽ കേറി കഴിച്ചു..ഇന്ന് എടുത്ത മൂവായിരം തീർന്നു. ഇങ്ങനെ പോയാൽ എത്ര ദിവസം നിക്കും.നേരത്തെ കേറിയ ഹോട്ടലിലെ ഒരു തടിയൻ മലയാളിയെ കണ്ടു കാര്യം പറഞ്ഞു.. പണിയൊന്നും ഇല്ലന്ന് പറഞ്ഞു വിട്ടു.വൈകിട്ടും അവിടുന്ന് ഫുഡ്‌. പിന്നെ ബസ്റ്റാൻഡിൽ തന്നെ പേപ്പർ വിരിച് ഉറങ്ങി.പിറ്റേ ദിവസവും അതേപോലെ.
ഒടുവിൽ തടിയൻ കനിഞ്ഞു.പാത്രം കഴുകാണും, മേശ തുടക്കാനും ഏല്പിച്ചു.രാവിലെ മുതൽ രാത്രി പത്തു വരെ.. ആകെ മൂന്നൂറ്.നടു ഒടിഞ്ഞു എന്നാലും മൂന്ന് നേരത്തെ ഫുഡ്‌ അവിടുന്ന് കിട്ടി..ഉറക്കം ബസ്റ്റാൻഡിൽ.

പലപ്പോഴും ഉറക്കമില്ലാതെ കിടന്നു. ചെറിയമ്മ മുന്നിൽ വന്നു നിൽക്കും.ചിരിക്കും പിന്നെ അന്ന് കണ്ട കാഴ്ച മുന്നിലൂടെ മറയുമ്പോ. അറിയാതെ കരഞ്ഞു പോവും.

ഫോണിൽ കാൾ നിറഞ്ഞു.. ചെറിയമ്മ നിർത്താതെ വിളിച്ചു.. എടുത്തില്ല. ഓരോ ദിവസം കൂടും തോറും പ്രാന്ത് പിടിക്കുന്ന പോലെ തോന്നി അനു മാത്രമാണ് മനസ്സിൽ.. ആ തകർന്നുന്ന കാഴ്ചയും.. വയ്യാതായി.. ഒരാഴ്ചകൊണ്ട് മടുത്തു.. പണിയും, ജീവിതവും.

Leave a Reply

Your email address will not be published. Required fields are marked *