: അയാളെ വിട്ടുകള, പറഞ്ഞ വാക്കിനും ചെയ്ത പ്രവർത്തിക്കും വിലയില്ലാത്ത പൂറൻ. (ഞാൻ അവനെ സമാധാനിപ്പിച്ചു, ഞാൻ അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നു)
: ആ മൈരൻ അച്ഛനോട് എന്തൊക്കെയാ പറയാന്ന് ഉറപ്പില്ല, ഞാൻ അവിടെ വേണം.
: നീ ചെല്ല്, ഇവിടെ ഇനി വേറെ പരിപാടികൾ ഒന്നും ഇല്ല, നാളെ ഇവളെ കൊണ്ടുപോയി ഹോസ്റ്റലിൽ വിടണം, സമാധാനം ആയിട്ടൊന്നു കിടന്നു ഒറങ്ങണം. (ഞാൻ അവനെ ചേർത്ത് നിർത്തി പറഞ്ഞു)
എന്റെ അസാധാരണമായ ജീവിത സാഹചര്യങ്ങൾ കണ്ടിട്ടോ എന്തോ, അവൻ എന്റെ പുറത്തു വെറുതെ തട്ടി സമാധാനിപ്പിക്കാൻ നോക്കി.
ഞങ്ങൾ രണ്ടുപേരും ഉള്ളിലെ ചുരുണ്ടുകിടക്കുന്ന ഇരുട്ടിലേക്കും നോക്കി അലപനേരം നിന്നു.
അപ്പോഴേക്കും മീനാക്ഷി ഇണ്ടാക്കി കൊടുത്ത ഒരു കപ്പ് ചായയും പിടിച്ച് കാവടിയാടി അജുവും അങ്ങോട്ട് വന്നു, ആദ്യം ചായ അവനു കിട്ടിയേൻറെ എല്ലാ അഹങ്കാരവും മുഖത്തുണ്ട്, ഞാൻ അവനെ സഹതാപത്തോടെ നോക്കി ചിരിച്ചു. കയ്യിൽ പുകയുന്ന സിഗരറ്റ് ഒരു വലികൂടെ ഉള്ളിലേക്കെടുത്ത അവൻ ആഘോഷത്തോടെ ഒരു വലിയ കവിൾ ചായ കുടിച്ചിറക്കി. ഞാൻ നെറ്റി ചുളിച്ചു അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നലെ ആ കൂതറ റം വെള്ളം പോലും ഒഴിയാതെ അടിച്ചു കയറ്റുമ്പോൾ പോലും ഇങ്ങനെ ഒരു ഓഞ്ഞഭാവം അവന്റെ മുഖത്തു ഞാൻ കണ്ടില്ല. തൊണ്ടയിൽ കൂടി ഇറങ്ങിയ സാധനം എന്താണെന്നു മനസിലാവാതെ അവനെന്നെ നോക്കി. ഞാൻ ഒരു കണ്ണടച്ചു നെറ്റി ചുളിച്ചു സഹതാപത്തോടെ നിൽക്കുന്ന കണ്ടപ്പോൾ അവനു ആകെ പൊളിഞ്ഞു വന്നു.
: നിന്റെ ഭാര്യാ അല്ലടാ മൈരേ, നിനക്ക് അങ്ങനെന്നെ വേണം പൂറാ. എനിക്കും അഭിക്കും ചിരിപൊട്ടി.
(അവൻ ചായേടെ വാട മാറ്റാൻ രണ്ടു പഫ് പെട്ടന്ന് വലിച്ചു വിട്ടു)
പിന്നാലെ അതെ ആഘോഷത്തിൽ വരണ ജോണിനെയും ശരത്തിനെയും കണ്ടപ്പോൾ ഞങ്ങൾ ഡീസന്റ് ആയി നിന്നു, അവര് കൂടി കുടിച്ചു, ആ ഊമ്പിയ ഭാവങ്ങൾ കൂടി കണ്ടപ്പോൾ ഞങ്ങൾക്ക് തൃപ്തി ആയി. മൂന്നാളും സിഗെരെറ്റിനു വേണ്ടി അടിപിടി ആയി.
വിചാരിച്ച പോലെ മീനാക്ഷി ഒരു അസാധ്യ പാചകക്കാരി ആണ്, എല്ലാം അവളെ കെട്ടാൻ പോകുന്നവന്റെ ഭാഗ്യം. ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു, അല്ല ഞാൻ അല്ലെ ഇവളെ കെട്ടിയെ, പെട്ടന്ന് ചിരി എവിടെയോ പോയി മറഞ്ഞു.
: എന്താടാ പൊട്ടന്റെ പോലെ ഇളിക്കണത്. (ജോൺ ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു)
എന്നെ ഒരു വട്ടം നോക്കിയാ ശേഷം റോഡിലെ തിരക്കിൽ കണ്ണോടിച്ചു, അജു സീരിയസ് ആയിട്ട് പറഞ്ഞുതുടങ്ങി.
: എടാ കെട്ടണത് എന്തായാലും കെട്ടി. അത് നിലനിർത്താന്നൊക്കെ പറയണത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്. അത് നിലനിർത്തുന്നതും പൊട്ടിച്ചെറിയുന്നതും നിന്റെ കൈയിൽ ആണ്. (അവൻ ഒരു പഫ് കൂടി ഇരുത്തി വലിച്ചിട്ടു പറഞ്ഞു) ഞാൻ ഒക്കെ ആണങ്കി അളിയാ, കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ.
അവൻ ഇന്നലെ അവളോട് പറഞ്ഞതിന് പരസ്പരവിരുദ്ധം ആയ കര്യം ആണ് എന്നോടിപ്പൊ പറയുന്നത്. പക്ഷെ പറഞ്ഞ കാര്യം അഭിയടക്കം സർവ്വരും ഐക്യകണ്ഡേണ ഒരേസ്വരത്തിൽ തിരഞ്ഞെടുത്തു. കെട്ടിയ പെണ്ണിനെ വേറൊരുത്തന് വിട്ടു കൊടുക്കുക എന്നത് സത്യസന്ധമായി പറഞ്ഞ ഒരാണിനും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ. ഞാൻ കടന്നു പോയിക്കൊണ്ടിരുന്നു ജീവിതസങ്കർഷം അവരിലും പ്രതിഫലിച്ചു.
ഞങ്ങൾ മൗനമായി ആത്മസങ്കര്ഷങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, അതിനിടയിലേക്കു മീനാക്ഷി എന്തോ വിശിഷ്ടവസ്തു കൊണ്ട് വരുന്നപോലെ, അവളുണ്ടാക്കിയ ചായയുമായി കടന്നുവന്നു.
എനിക്കും അഭിക്കും അത് തന്ന് അഭിപ്രായം അറിയാൻ അവൾ പോകാതെ അവിടെ തന്നെ ഞങ്ങളെ നോക്കി നിന്നു. ആ കുഞ്ഞുപളുങ്ക് കണ്ണുകൾ ഞങ്ങളുടെ പ്രശംസക്ക് വേണ്ടി കാത്തിരുന്നു.
ഞാൻ അഭിയെ നോക്കി, അവന്റെ ബങ്കറിലേക്കു പാക്കിസ്ഥാൻകാർ എറിഞ്ഞ ഗ്രനേഡ് പോലെ അവൻ ചായകപ്പിലേക്കു നോക്കിയിരുപ്പുണ്ട്. ഞാൻ കണ്ണടച്ച് എന്തും വരട്ടെ എന്ന് വച്ച് ഒറ്റവലിക്ക് അത് കുടിച്ചു, മുഖഭാവം വ്യത്യസ്തപെടുത്താതെ ഒരു ചിരി വരുത്തി. ഇത്ര കൂതറ ചായ ഞാൻ അടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല, അജുവും പിള്ളേരും ചിരി അടക്കി പിടിച്ച് നിപ്പുണ്ട്. പക്ഷെ അവൾ എന്റെ ചിരിക് വലിയൊരു മൈൻഡ് തന്നില്ല, ഒറ്റ ദിവസം കൊണ്ട് ഞാൻ അവൾക് താല്പര്യം ഇല്ലാത്തവരുടെ ലിസ്റ്റിൽ കയറിയിരിക്കുന്നു. അവൾ അഭിയെ ആകാംഷയോടെ നോക്കി. വേറെ വഴിയില്ലാതെ അഭിയും ഒരു കാവിൾ ചായ ഇറക്കി നന്നായിട്ടുണ്ടെന്നു തലകുലുക്കി കാണിച്ചു. അവൾ സന്തോഷത്തിൽ ചാടിതുള്ളി അടുക്കളയിലേക്കു പോയി. അഭി തിരിഞ്ഞു “മയിര്, ഊമ്പ്യ ചായ” ന്ന് പറഞ്ഞു പൊറത്തേക്കു തുപ്പി. എല്ലാവര്ക്കും ചിരിപൊട്ടി.
പിന്നെ കാര്യങ്ങൾ ശടപടേന്നായി, എല്ലാവരും ഒരുങ്ങി ഇറങ്ങി അജു താഴെ വണ്ടിയുടെ റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്നുണ്ട്, മീനാക്ഷിയും മറ്റു വാനരപ്പടയും അവന്റെ മാരക തള്ളുംകേട്ട് സഹിച്ചു അതുംനോക്കി നിൽപ്പുണ്ട്. ഇതും നോക്കി സ്റ്റെപ്പിന്റെ ഏറ്റവും മുകളിലത്തെ പടിയിൽ നിന്നിരുന്ന എന്റെ കൈയിൽ അഭി വന്നുപിടിച്ചു.
: ഇന്നലെ പറഞ്ഞതൊന്നും ഫിറ്റിന്റെ പുറത്തല്ല. ശരിക്കും മനസ്സിൽ തട്ടി തന്നെ പറഞ്ഞതാണ്. നീ ആലോചിക്ക്, എന്നിട്ട് വാ, ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി കാത്തിരിക്കും. (അവന്റെ കണ്ണിൽ വീണ്ടും ഇന്നലെ രാത്രി കണ്ട കാർമേഘം ഉരുണ്ടു കയറി പെയ്യാൻ കാത്ത് നിന്നു. അത് പെയ്തൊടുങ്ങതു തടയാൻ, അവൻ തിരിഞ്ഞു നോക്കാതെ സ്റ്റെപ് ഇറങ്ങി നടന്നു. അജു ബോണറ്റ് അടച്ചു വണ്ടിയിൽ കയറി, ജോൺ അത് സ്റ്റാർട്ട് ചെയ്തു, ഉറക്കത്തിലായിരുന്ന കാർ, തപ്പി പിടഞ്ഞു എഴുന്നേറ്റു ഒന്നു മുരണ്ട്, കോട്ടുവായിട്ടു മുന്നോട്ടു നീങ്ങി, അഭി ഒരിക്കൽ കൂടി എന്നെ നോക്കി. കാർ ലോകത്തിനെ അങ്ങേ മൂലയിൽ മറയുന്നതു വരെ ഞാൻ നോക്കി നിന്നു.
അതുവരെ സന്തോഷത്തിൽ നിന്നിരുന്ന മീനാക്ഷി ദേഷ്യത്തിൽ ചവിട്ടിതുള്ളി മുകളിലേക്ക് കയറിപ്പോയി.
ദേഷ്യം മാറിയിട്ടില്ല. ഞാൻ മുകളിൽ കയറിചെന്നപ്പോൾ അവളുടെ മുഖം തുലാവര്ഷ രാത്രികൾ എന്നപോലെ ഇരുണ്ടു കൂടിയിട്ടുണ്ട്. അവളുടെ ട്രാവൽ ബാഗിൽ, അവിടവിടെ ചിതറികിടക്കുന്ന വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നുണ്ട്, ഇടയിൽ എന്റെ ഒരു ബനിയനും കയറിപ്പോയി അവളതു ദേഷ്യത്തിൽ തിരിച്ചെടുത്തു കട്ടിലിന്റെ ഒരു കോണിലേക്കു വലിച്ചെറിഞ്ഞു അടുക്കിപെറുക്കൽ തുടർന്നു.
: മീനാക്ഷി (ഞാൻ വിളിച്ചത് അവളുടെ ദേഷ്യത്തെ ഇരട്ടിപ്പിച്ചേ ഉള്ളു, മടക്കി വയ്ക്കൽ നിർത്തി ഡ്രെസ്സുകൾ കുത്തി കയറ്റി തുടങ്ങി)
: എനിക്ക് അപ്പോ അവരുടെ കൈയിൽ നിന്ന് നിന്നെ രക്ഷിക്കാൻ മറ്റൊരു വഴിയും തോന്നിയില്ല. പറ്റിപ്പോയി.