മരുഭൂമിയിൽ പെയ്ത മഴ 35അടിപൊളി  

വണ്ടി ആലുവ പാലം കടക്കുകയാണ്. കായലിലെ കാറ്റിൽ ആതിരയുടെ ചുവന്ന സാരി വീണ്ടും പാറി. അവൾ ഇപ്പോൾ പഴയതിനേക്കാൾ റിലാക്സ്ഡ് ആയ പോലെ തോന്നി. എന്റെ കയ്യിലുള്ള ആതിരയുടെ സ്പർശനം ഞാൻ പതുക്കെ മാറ്റിയില്ല. അത് അവൾക്കും ഒരു ആശ്വാസമാണെന്ന് എനിക്ക് തോന്നി.

”അപ്പോ ആതിരാ… ഇനി ഈ സ്പൈഡർമാന്റെ കൂടെ ഒരു കോഫി കുടിക്കാൻ വരാൻ നിനക്ക് രണ്ട് വയസ്സ് കൂടുതൽ ഉള്ളത് ഒരു തടസ്സമാവില്ലല്ലോ?” ഞാൻ കണ്ണു ചിമ്മി ചോദിച്ചു.

“ആതിര… നീ എന്റെ കാൽക്കുലേഷൻ മൊത്തം തെറ്റിച്ചു കളഞ്ഞു. സത്യം പറഞ്ഞാൽ നിന്നെ കണ്ടപ്പോൾ ഒരു 28 അല്ലെങ്കിൽ 30, അതിൽ കൂടുതൽ പ്രായം എനിക്ക് തോന്നിയില്ല!”
ആ മറുപടി ആതിരയ്ക്ക് നന്നായി ‘സുഖിച്ചു’ എന്ന് അവളുടെ ആ വിടർന്ന ചിരിയിൽ നിന്ന് എനിക്ക് മനസ്സിലായി. ആ ചുവന്ന സാരിയുടെ തുമ്പ് ഒന്ന് കൂടി ഒതുക്കിയിട്ട് അവൾ എന്നെ കളിയാക്കി നോക്കി.

”ഓ… നീ നിന്റെ കസ്റ്റമേഴ്സിനെ സോപ്പിടുന്നത് പോലെ എന്നെയും സോപ്പിടുകയാണോ വൈശാഖ്?”

ഞാൻ വിട്ടുകൊടുത്തില്ല, അവളുടെ കണ്ണുകളിലേക്ക് നോക്കി അല്പം ഗൗരവത്തിൽ പറഞ്ഞു. “കസ്റ്റമേഴ്സിനെ സോപ്പിടുന്നത് ബിസിനസ്സിന് വേണ്ടിയാണ് ആതിരാ… നിന്നെ സോപ്പിട്ടിട്ട് എനിക്ക് എന്ത് കിട്ടാനാണ്? ഞാൻ കണ്ട ഒരു നഗ്നസത്യം അങ്ങോട്ട് പറഞ്ഞു, അത്ര തന്നെ!”
എന്റെ ആ ഡയലോഗ് കേട്ടപ്പോൾ ആതിര ഒന്ന് പതറി. അവളുടെ ആ ചുവന്ന പൊട്ടിന് താഴെ ചെറിയൊരു വിയർപ്പുതുള്ളി പൊടിഞ്ഞു. “ഇത്രയും ‘നഗ്നമായ’ സത്യങ്ങൾ വിളിച്ചു പറയാൻ നിനക്ക് ഒരു മടിയുമില്ലല്ലേ?” അവൾ പതുക്കെ ചോദിച്ചു.

 

വണ്ടി എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് പതുക്കെ ഇഴഞ്ഞു കയറുകയാണ്. ജനക്കൂട്ടം വാതിലിനടുത്തേക്ക് നീങ്ങിത്തുടങ്ങി. ആതിര സീറ്റിൽ നിന്നെഴുന്നേറ്റ് തന്റെ ബാഗ് തോളിലേക്കിട്ടു.

”അതുപോട്ടെ വൈശാഖ്… നിന്റെ കല്യാണം കഴിഞ്ഞോ?” അവൾ ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചു. “എനിക്ക് കല്യാണം കഴിക്കാൻ നിലവിൽ പ്ലാൻ ഒന്നുമില്ല ആതിരാ. I am a free bird! എനിക്കിങ്ങനെ പാറി നടക്കണം. ഒരു ലോക്ക് എനിക്ക് ഒട്ടും ഇഷ്ടമല്ല…”
”അപ്പോൾ ഗേൾഫ്രണ്ട്? ആരെങ്കിലും ഉണ്ടോ?”

”ഉണ്ട്…” ഞാൻ അത് പറഞ്ഞതും ആതിരയുടെ മുഖം പെട്ടെന്ന് ഒന്ന് ഇരുണ്ടു. ആ ചന്ദനക്കുറിയുടെ തിളക്കം മങ്ങിയോ എന്ന് എനിക്ക് തോന്നി.

”എവിടെയാ? നാട്ടിൽ തന്നെയാണോ?” അവൾ പതുക്കെ ചോദിച്ചു.

”അതെ, നാട്ടിൽ തന്നെയാണ്. പക്ഷെ അവളോട്‌ ഇത്‌ വരെ ഞാൻ കാര്യം പറഞ്ഞിട്ടില്ല…”
ആതിരയ്ക്ക് അത് കേട്ടപ്പോൾ ഒരു ആശ്വാസം വന്നോ എന്ന് അറിയില്ല, എങ്കിലും അവൾ ഒന്ന് ഉപദേശിക്കാൻ മുതിർന്നു. “അല്ലടോ, പറയാനുള്ളത് ഇങ്ങനെ വച്ചോണ്ടിരിക്കണോ? പറഞ്ഞൂടെ? അവസാനം അത് കയ്യിൽ നിന്നു പോവില്ലേ?”

ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി പതുക്കെ പറഞ്ഞു. “ശരിയാണല്ലോ… എന്നാൽപ്പിന്നെ ഇപ്പോൾ തന്നെ പറഞ്ഞേക്കാം. ആതിരേ… എനിക്ക് നിന്നോട് ഒരു ഇഷ്ടം തോന്നുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ആകെ 4 മണിക്കൂർ പരിചയമേ ഉള്ളു. പക്ഷെ ഈ ‘Love at first sight’ എന്നൊക്കെ പറയില്ലേ… അതുപോലെ!”

ആതിരയുടെ കണ്ണുകൾ വിടർന്നു. അവൾ ഒന്ന് പകച്ചുപോയി. എന്നിട്ട് എന്റെ തോളിൽ പതുക്കെ ഒന്ന് തട്ടി ചിരിച്ചു. “അയ്യോ… ഒന്ന് പോടാ സ്പൈഡർമാനെ, എന്നെ കളിയാക്കാതെ!”

”കളിയല്ല ആതിരാ… ഇത് ലഗേജ് റാക്കിൽ നിന്ന് ചാടിയിറങ്ങിയ ഒരുത്തന്റെ ഹൃദയമിടിപ്പാണ്. വിശ്വസിക്കണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം.”
വണ്ടി നിന്നു. അവൾ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഒരു ആയിരം കാര്യങ്ങൾ പറയാതെ പറയുന്നുണ്ടായിരുന്നു.

ആതിര പ്ലാറ്റ്‌ഫോമിലൂടെ വേഗത്തിൽ നടന്നു നീങ്ങി. അപ്പോഴാണ് എനിക്ക് ബോധം വന്നത്—”അയ്യോ! നമ്പർ വാങ്ങിയില്ല, കൊടുത്തുമില്ല!” ഒന്നും നോക്കിയില്ല, ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ പാഞ്ഞോടി.

”ആതിരേ…!”

അവൾ പതുക്കെ തിരിഞ്ഞു നോക്കി. ആ ചന്ദനക്കുറിയും തുളസിക്കതിരും ഇപ്പോഴും ആ മുഖത്തിന് ഒരു വല്ലാത്ത ഗാംഭീര്യം നൽകുന്നുണ്ട്. ഞാൻ കിതച്ചുകൊണ്ട് അവളുടെ അടുത്തു ചെന്നു. കയ്യിലുണ്ടായിരുന്ന എന്റെ ബിസിനസ്സ് കാർഡ് അവൾക്ക് നേരെ നീട്ടി.
”ആതിരാ… ഞാൻ നിന്റെ ഒരു കോളോ അല്ലേൽ ഒരു മെസ്സേജോ പ്രതീക്ഷിക്കുന്നുണ്ടാവും. മറക്കരുത്…”

Leave a Reply

Your email address will not be published. Required fields are marked *