എന്തെ അത്രക്കും.
ഹ്മ്മ് ചിലപ്പോ ഇന്ന് തന്നെ എന്ന് പറയുമ്പോൾ സാവിത്രിയുടെ കരച്ചിൽ ശ്രീയുടെ കാതുകളെ വല്ലാതെ വേദനിപ്പിച്ചു.
ഹ്മ്മ് ശരി അമ്മേഞാൻ വരാം.
ഇപ്പൊ തന്നെ വരാം അമ്മേ എന്ന് പറഞ്ഞു വെച്ചോണ്ട് ശ്രീ അവന്റെ കയ്യിൽ ഫോൺ കൊടുത്തു.
ശ്രീ എന്താ പറ്റിയെ.
എടാ അച്ഛന് അച്ഛന് എന്ന് പറഞ്ഞോണ്ട് വിതുമ്പിയ ശ്രീയെ സമാധാനപ്പെടുത്തികൊണ്ട് തന്നെ അവൻ.
നീ ഏതായാലും ഒരയച്ചത്തേക്ക് ലീവ് പറഞ്ഞതല്ലേ.
ഹ്മ്മ്.
എന്നാ ഇനി അത് ക്യാൻസൽ ആക്കേണ്ട എത്രയും വേഗം പോകാൻ നോക്ക്.
ഞാൻ വരാം റെയിൽവേയേ സ്റ്റേഷൻ വരെ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ശ്രീ വേഗം ഡ്രസ്സ് എല്ലാം മാറി.
അപ്പോഴേക്കും അവൻ വണ്ടിയെടുത്തോണ്ട് ഇറങ്ങി.
ശ്രീയെ റെയിൽവേ സ്റ്റേഷനിൽ ആക്കി കൊണ്ട് വിനു അവനെ കുറെ സമാധാനിപ്പിച്ചു ട്രെയിൻ വന്നതും ശ്രീ കയറിയ ശേഷമാണ് വിനു അവിടെ നിന്നും പോന്നത്.
വണ്ടിയിൽ ഇരുന്നപ്പോയ്യാണ് ശ്രീക് ഫോൺ ഓണാക്കിയില്ലല്ലോ എന്ന് തോന്നിയത്.
വേഗം തന്നെ ഫോണെടുത്തു ഓൺ ചെയ്തതും ഒന്ന് രണ്ടു മെസ്സേജുകൾ വന്നു. പിറകെ കാൾ നോട്ടിഫിക്കേഷനും.
അമ്മയുടെ നമ്പറിൽ നിന്നും 15 ഓളം വന്നിട്ടുണ്ട് വേറെയും ചില നമ്പറുകളും പിന്നെ നിർമ്മാലയുടെ നമ്പറിൽ നിന്നും.
കുറച്ചു കഴിഞ്ഞതും അമ്മയുടെ വിളി വന്നു മോനെ നി പൊന്നോ.
ഹ്മ്മ് അമ്മേ ഞാൻ പുറപ്പെട്ടു.
ഹ്മ്മ്
ഇപ്പോ എങ്ങിനെയുണ്ട് അമ്മേ അച്ഛന്റെ അവസ്ഥ.
അതുപോലെ തന്നെയാ മോനെ
നീ വേഗം എത്തില്ലേ.
ഹ്മ്മ് ഞാൻ വേഗം എത്തും അമ്മേ.
ഹ്മ്മ് എന്നൊക്കെ പറഞ്ഞു അച്ഛന്റെ അവസ്ഥയെ കുറിച്ചോർത്തു കണ്ണീർ ഒഴുക്കിയ യാത്ര..
അതിനിടക്ക് നിർമല വിളിച്ചോണ്ടിരുന്നു.
അവൻ ഫോൺ എടുത്തതേയില്ല.
അവന്എടുക്കണം എന്നും നിർമ്മാലയോടും മീനുട്ടിയോടും സംസാരിക്കണം എന്നൊക്കെയുണ്ടായിരുന്നു.
അച്ഛന്റെ അവസ്ഥയെ കുറിച്ചു ആലോചിച്ചപ്പോൾ അവൻ അവരുടെ മുന്നിൽ കരഞ്ഞു പോകുമോ എന്ന് ചിന്തിച്ചത് കൊണ്ടാണ് ഫോൺ എടുക്കാതിരുന്നേ.
ഉച്ചയോട് അടുപ്പിച്ചു ആണ് അവൻ എത്തിച്ചേർന്നത് അപ്പോയെക്കും നിർമ്മലയുടെ ഫോണിൽ നിന്നും പതിരുപത് മിസ്സ് കാൾ വന്നിരുന്നു.
തിരിച്ചു വിളിക്കാൻ കൈകൾ തരിച്ചു വെങ്കിലും അവൻ വേണ്ടാ എന്ന് വെച്ചു.
ഒരുപക്ഷെ അവനെ കൊണ്ട് താങ്ങാൻ കഴിഞ്ഞില്ലേ എന്നുള്ള ചിന്തകൾ അവനെ പിറകോട്ടു വലിച്ചു.
നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു കയറിയ അവനെ സാവിത്രി കെട്ടിപിടിച്ചോണ്ട് കരഞ്ഞു.
മോനെ അച്ഛൻ അച്ഛൻ ശ്രീ നമ്മുടെ അച്ഛൻ.
അപ്പോയെക്കും സിസ്റ്റർ വന്നു.
അമ്മയും മോനും ഒന്ന് പുറത്തിറങ്ങിക്കെ ഇവിടെ കിടന്നു ബഹളം വെച്ചു മറ്റു രോഗികൾക്കു കൂടെ ശല്യം ഉണ്ടാക്കരുത്.
ഇല്ല സിസ്റ്റർ എന്ന് പറയുമ്പോഴും ശ്രീ യുടെ കണ്ണുകൾ ഈറനണിഞ്ഞു കൊണ്ടേ ഇരുന്നു.
അമ്മ കരയാതെ അച്ഛന് ഒന്നും സംഭവിക്കില്ല എന്നൊക്കെ അവൻ സാവിത്രിയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ദേ നിങ്ങളോടു അല്ലേ പറഞ്ഞേ ഇവിടെ കിടന്നു ബഹളം വെക്കല്ലേ എന്ന്.
എന്നുള്ള സിസ്റ്ററുടെ ദേഷ്യത്തോടെയുള്ള വാക്കുകൾ അവരെ ഒന്നടക്കി.
കുറച്ചു കഴിഞ്ഞതും ശ്രീയും സാവിത്രിയും കൂടെ അച്ഛനെ പോയി കണ്ടു.
ശ്രീ ഡോക്ടറോട് വിവരമെല്ലാം അന്വേഷിച്ചുകൊണ്ടിരിന്നു.
അന്നത്തെ അസ്തമയതിന്നു കാത്ത് നിൽക്കാതെ ശ്രീയുടെ അച്ഛൻ അവരെ വിട്ടു യാത്രയായി.
ശ്രീ ആദ്യം തന്നെ വിശ്വാനാഥൻ മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു.
വിശപ്പകറ്റാൻ വേണ്ടി യാചിക്കാൻ ചെന്നതായിരുന്നു അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രം ആണ് ഇന്ന് ജർവിച്ചിരികുന്നത് എന്നറിയാവുന്ന ശ്രീ അദ്ദേഹത്തോട് കാര്യങ്ങൾ എല്ലാം വിളിച്ചറിയിച്ചു.
കുറച്ചു കഴിഞ്ഞതും നിർമ്മാലയുടെ ഫോണിലേക്കും അവൻ വിളിച്ചു.
ഫോൺ റിങ് ചെയ്തതും മീനുമോൾ അമ്മേ അങ്കിൾ ആണ്.
അത് കേട്ടപ്പോൾ നിർമാലിയുടെ മുഖം ഒന്ന് തെളിഞ്ഞു.
ഫോൺ എടുത്തത് മീനു ആയിരുന്നു.
അങ്കിളെ അങ്കിൾ എവിടെയാ എത്ര നേരമായി മീനുമോൾ വിളിക്കുന്നു അങ്കിൾ എന്താ ഫോണെടുക്കാതെ അങ്കിളിനു മീനുമോളോട് പിണക്കമാണോ എന്നൊക്കെ ഒരൊറ്റ ശ്വാസത്തിൽ എന്നപോലെ മീനു ചോദിച്ചോണ്ടിരുന്നു.
