ഇരുവരെയും വേർതിരിച്ച് ഒരു കട്ടിയുള്ള ഇരുമ്പ് നെറ്റ്.
അപ്പുറത്ത് ഹംസ… ഇപ്പുറത്ത് മനു.
നെറ്റിനരികിലേക്ക് ചേർന്നുനിന്ന് വിറയുന്ന ശബ്ദത്തിൽ മനു ചോദിച്ചു.
“അവൾ… വന്നില്ലേ?”
ഹംസ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ അടക്കിവെച്ച ദേഷ്യത്തോടെ ചോദിച്ചു.
“ആരെയാണ് നീ അന്വേഷിക്കുന്നത്…? സ്റ്റിഫിയയെയോ?”
മനു ഒന്നും പറയാതെ അയാളുടെ മുഖത്തേക്ക് നോക്കി.
ഹംസ ഒരു ദീർഘനിശ്വാസം വിട്ടു.
“നാട്ടിൽ ഇപ്പോളത്തെ സംസാരവിഷയം നിന്റെ ഭാര്യയാണ്. സ്റ്റിഫിയ യൂസഫിന്റെ കീപ്പാണെന്നു ആളുകൾ പറഞ്ഞപ്പോൾ ആദ്യം ഞാൻ അതൊന്നും വിശ്വസിച്ചില്ല.”
“ഒരു ദിവസം യൂസഫിനെ കാണാൻ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. മുൻവാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. തിരികെ നടക്കുന്നതിനിടെയാണ് കാർ അകത്ത് കിടക്കുന്നത് കണ്ടത്. കാറില്ലാതെ സാർ എങ്ങും പോകില്ല…
സംശയം തോന്നിയ ഞാൻ വീടിന്റെ പിൻവശത്തേക്ക് ചെന്നു. അങ്ങോട്ട് നടക്കുന്നതിനിടയിൽ സാറിന്റെ ബെഡ്‌റൂമിൽ നിന്നും ചില ശബ്ദങ്ങൾ ഞാൻ കേട്ടു. എന്താണെന്ന് അറിയാൻ ഞാൻ ആ മുറിയുടെ ജനാലയുടെ വിടവിലൂടെ നോക്കി.. ഞാൻ അങ്ങനെയൊരു കാഴ്ച്ച സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
നിന്റെ കെട്ടിയോൾ ഒരു നുൽബന്ധപോലുമില്ലാതെ ബെഡിൽ കിടക്കുന്ന യുസഫിന്റെ മടിയിൽ ഇരുന്നു ചാടുന്നു…പറയുമ്പോൾ എല്ലാം പറയണമല്ലോ ആ സമയത്തു സാറും ഒന്നും ഉടുത്തിരുന്നില്ല സത്യമായിട്ടും ആ കാഴ്ച്ച എന്നെ ഞെട്ടിച്ചുകളഞ്ഞു.”
ഹംസയുടെ ശബ്ദം പതറി.
“ആ കാഴ്ച ഇന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. അതിന് ശേഷം ഞാൻ സാറിന്റെ വീട്ടിലേക്ക് പോലും പോയിട്ടില്ല.
ഞാൻ എന്റെ വീട്ടിലെത്തിയിട്ടും മനസ്സിന് ഒരു സമാധാനവും കിട്ടിയില്ല. ഈ കാര്യം നിന്നോട് പറയാതെ എനിക്ക് ജീവിക്കാനാകില്ലെന്ന് തോന്നി.”
ഹംസയുടെ ഓരോ വാക്കും മനുവിന്റെ നെഞ്ചിൽ കല്ലുപോലെ പതിച്ചു.
അവന്റെ ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ശ്വാസം പോലും ഭാരമായി.
മനുവിന്റെ അവസ്ഥ കണ്ട ഹംസ വീണ്ടും പറഞ്ഞു.
“ഞാൻ കണ്ടത് ഞാൻ കണ്ടതുപോലെ നിന്നോട് പറഞ്ഞു. എന്നാൽ നാട്ടിൽ പലവിധ കഥകളാണ് ആളുകൾ പറയുന്നത്. അതിൽ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ അവർ പറയുന്നതിലും കാര്യമുണ്ടെന്നു എനിക്ക് മനസിലായി.
ആ വാക്കുകൾ കേട്ട മനു നെറ്റിൽ തലചായ്ച്ചു നിന്നു.
ആ നിമിഷം, ജയിലിലെ ഇരുമ്പഴികളേക്കാൾ മൂർച്ചയുള്ളത് തന്റെ മനസ്സിലേറ്റ മുറിവുകളാണെന്ന് അവന് തോന്നി.
“സമയം കഴിഞ്ഞു…”
മനുവിന്റെ പുറകിൽ നിന്നിരുന്ന പോലീസുകാരന്റെ കർക്കശമായ ശബ്ദം വിസിറ്റിംഗ് മുറിയിലെ നിശ്ശബ്ദതയെ കീറിമുറിച്ചു.
ആ ശബ്ദം കേട്ട ഹംസ മനുവിനെ ഒരുനോക്ക് നോക്കി.
അയാളുടെ കണ്ണുകളിലും വേദന നിറഞ്ഞിരുന്നു.
“വിഷമിക്കരുത്, മനു… നിന്നെ എങ്ങനെയെങ്കിലും പുറത്തുകൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പ്രതീക്ഷ കൈവിടരുത്.”
അതും പറഞ്ഞ് ഹംസ പതിയെ തിരിഞ്ഞുനടന്നു.
അയാൾ അകന്നുപോകുന്നതുവരെ മനു അനങ്ങാതെ നോക്കിനിന്നു.
പക്ഷേ ഹംസയുടെ രൂപം കണ്ണിൽ നിന്ന് മറഞ്ഞിട്ടും, അയാൾ പറഞ്ഞ വാക്കുകൾ മനുവിന്റെ മനസ്സിൽ നിന്ന് മാഞ്ഞില്ല. പ്രത്യേകിച്ച് സ്റ്റിഫിയയെക്കുറിച്ച് കേട്ട വാർത്തകൾ.
ഓരോ വാക്കും വീണ്ടും വീണ്ടും അവന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
സെല്ലിലേക്ക് തിരികെ നടക്കുമ്പോൾ അവന്റെ കാലുകൾക്ക് പോലും ഭാരമേറിയിരുന്നു. കണ്ണുകളിൽ നിന്ന്
കണ്ണുനീർ നിശ്ശബ്ദമായി ഒഴുകി. ആരും കാണാതിരിക്കാൻ അവൻ പലവട്ടം അത് തുടച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും, ഉള്ളിലെ വേദനയെ മറച്ചുവയ്ക്കാൻ അവന് കഴിഞ്ഞില്ല.
ഇരുമ്പഴികൾക്കുള്ളിലേക്ക് വീണ്ടും കയറുമ്പോൾ മനുവിന് തോന്നിയത്, ജയിലിൽ അടച്ചിരിക്കുന്നത് തന്റെ ശരീരം മാത്രമല്ല… പ്രതീക്ഷകളും സ്വപ്നങ്ങളും ജീവിതവും കൂടിയാണെന്നായിരുന്നു.
സെല്ലിനുള്ളിലേക്ക് തിരികെ കയറിയതും അവിടെയുണ്ടായിരുന്ന ചില തടവുകാർ മനുവിനെ കണ്ടു പരിഹാസച്ചിരി ചിരിച്ചു.
