അടച്ചുവെച്ചിരുന്ന റെഫറൻസ് ഗ്രന്ഥം തുറന്നു. ദേ! അക്ഷരങ്ങൾ നൃത്തം വെയ്ക്കുന്നു! ഒന്നുമങ്ങോട്ട് തലയിൽ കേറണില്ല! ചേച്ചീടെ മെസേജുണ്ടായിരുന്നു. എങ്ങിനെയോ പന്ത്രണ്ടായി… എന്നത്തേയും പോലെ ആ ഗന്ധമവനെ മെല്ലെപ്പൊതിഞ്ഞു. അവൻ്റെ മുന്നിൽ നിന്ന് അവൾ രാഹുലിനെ ഉറ്റുനോക്കി.
ചെക്കനു പ്രിയതമയെ നോക്കാൻ സങ്കോചമായിരുന്നു. യമുനയ്ക്ക് അവൻ്റെ പരുങ്ങലും പരിഭ്രമവും കണ്ട് ചിരിവന്നു. തന്നെ മിസ്സു ചെയ്യണ ചെക്കൻ! കണ്ടില്ലേ! തന്നെ നോക്കാനവനു നാണം! ൻ്റെ കുട്ടാ! നിയ്യെങ്ങിനെയാടാ പെങ്കുട്ട്യോളോട് ഇടപഴകാൻ പോണത്!
അവൾ അധികമാലോചിക്കാൻ നിക്കാതെ ഫോണിലൂടെ ബോസിനൊരു മെസേജയച്ചു. പാതി ദിവസം അവധിയാക്കാൻ. ഡാ ചെക്കാ! അവൾ കുനിഞ്ഞ് അവൻ്റെ ചെവിയിൽ മന്ത്രിച്ചു. എന്നിട്ട് ആരും കാണാതെ അവൻ്റെ മുടിയലങ്കോലമാക്കി. അരമണിക്കൂറിൽ ഇതെല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിക്കോണം. ഇന്നത്തേക്ക് മതിയാക്ക്.
രാഹുലൊന്നു ഞെട്ടി മുഖമുയർത്തി. ദൈവമേ! യമുനേച്ചി ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു! കടും ചാരനിറത്തിലുള്ള സാരിയും കറുത്ത കയ്യില്ലാത്ത ബ്ലൗസും വിങ്ങിപ്പൊട്ടുന്ന മുഴുത്ത മാറിടവും…
വായടയ്ക്കടാ ചെക്കാ! ന്നിട്ട് നിൻ്റെ പേപ്പറുകളും ലാപ്പുമൊക്കെ എൻ്റെയോഫീസിലെ ഷെൽഫിൽ വെച്ചിട്ട് വാ. വെളിയിൽ വരാന്തയിൽ കാണാം. അവൾ നടന്നകന്നപ്പോൾ പിൻഭാഗം മറച്ചിരുന്ന സാരിത്തലപ്പ് മെല്ലെ താഴേക്കിട്ടു. തടിച്ച ചന്തികൾ ഇത്തിരിക്കൂടെ തുളുമ്പിച്ചു. അവൻ്റെ ശ്വാസഗതി കൂടിയോ!
രാഹുൽ റെക്കോർഡ് സ്പീഡിലാണ് ലാപ്പ്ടോപ്പോഫാക്കി, പേപ്പറുകളും ലാപ്പും സഞ്ചീലാക്കി യമുനേച്ചീടെ ഓഫീസിൽ ഡെപ്പോസിറ്റു ചെയ്ത് വെളിയിൽ ഹാജരായത്.
വാഷ്റൂമിൽ പോയി ഫ്രെഷായി വന്ന യമുന വരാന്തയിൽ നിന്നു കറങ്ങുന്ന രാഹുലിനെ കണ്ടു മന്ദഹസിച്ചു.
നീ വന്നേ! അവൻ്റെ കയ്യിൽ കൈകോർത്ത് അവൾ വെളിയിലേക്കു നടന്നു.
ചേച്ചീ! സ്കൂട്ടർ… അവനെ മുഴുമിക്കാൻ അവളനുവദിച്ചില്ല. ഓട്ടോ! അവൾ നിരത്തിലെത്തി കൈ കാട്ടി… ബീച്ചിലേക്കു വിട്ടോ. ഓട്ടോയിൽ കേറിയപ്പോൾ അവൾ ഡ്രൈവറോടു പറഞ്ഞു.
പതിനഞ്ചു മിനിറ്റ്.. അവളൊന്നും പറഞ്ഞില്ല. വെളിയിലേക്കു നോക്കിയിരുന്നു. അവനാകെ അമ്പരന്നിരിപ്പായിരുന്നു. എന്നാലും റിക്ഷയുലയുമ്പോൾ അവളുടെ കൊഴുത്ത തുടയും പാർശ്വങ്ങളും മേലുരയുന്നത് അവനാസ്വദിച്ചു… അവളണിഞ്ഞ കൊളോണിൻ്റെ സുഗന്ധം അവനെപ്പൊതിഞ്ഞിരുന്നു…
നിനക്കു വിശക്കുന്നുണ്ടോ? കടൽക്കാറ്റിൻ്റെ മണം അവരെ എതിരേറ്റപ്പോൾ അവളാരാഞ്ഞു…
അപ്പഴാണ് രാഹുൽ വയറിൻ്റെ മുരൾച്ചയറിഞ്ഞത്. ഉവ്വ് ചേച്ചീ! അവൻ തുറന്നു പറഞ്ഞു. യമുന മന്ദഹസിച്ചു. നീ രാവിലേ ഒന്നും നേരേചൊവ്വേ കഴിച്ചു കാണില്ല…
ബീച്ച് റോഡിൻ്റെ വശത്തുള്ള പഴയ കെട്ടിടത്തിലേക്ക് അവളവനേം കൊണ്ടു നടന്നു. മഞ്ഞുകാലത്തെ ഉച്ചവെയിൽ മേഘങ്ങളുടെ അരിപ്പയിലൂടെ അവരെപ്പൊതിഞ്ഞപ്പോൾ ചൂടറിഞ്ഞില്ല..
പഴമയുടെ ഗന്ധമുള്ള തടിക്കസേരകളും ചുവന്ന കള്ളികളുള്ള തുണി വിരിച്ച മേശകളുമുള്ള കോഫീഷോപ്പിലെത്തിയപ്പോൾ അവൻ കൗതുകത്തോടെ ചുറ്റിലും നോക്കി. അങ്ങിങ്ങായി ചില ജോഡികളും ഒറ്റയാന്മാരും ഇരിക്കുന്നുണ്ടായിരുന്നു.
ഡാ… ബാറു കണ്ടോ! യമുന അവൻ്റെ ഇടുപ്പിൽ കൈമുട്ടുകൊണ്ടു കുത്തി. റമ്മും വിസ്ക്കിയും ജിന്നും വോഡ്ക്കയും വൈനും മാത്രം വിന്യസിച്ച ചെറിയ ഭംഗിയുള്ള ബാർ. അവനൊന്നിളകി..
കടൽക്കാറ്റു തഴുകുന്ന ജനാലയ്ക്കരികിലുള്ള ടേബിളിൽ അവരിരുന്നു. അവനൊരു ബിയർ. അവൾക്ക് വൈൻ. ഇത്തിരി നേരം അവർ ഡ്രിങ്കുകൾ മൊത്തി അന്യോന്യം നോക്കിയിരുന്നു.
ന്താടാ ചെക്കാ! നോക്കണ്? അവളുടെ കണ്ണിൽ കുസൃതി മിന്നിമാഞ്ഞു.
സുന്ദരമായ വസ്തുവിനെക്കണ്ടാൽ നോക്കിപ്പോവില്ലേ! ബിയറവൻ്റെ നാവിൻ്റെ കെട്ടഴിച്ചു വിട്ടു!
പറവാല്ലിയേ! കുഴന്തൈ അഴഹായി പേശറ്ത്! അവൾ കുണുങ്ങിച്ചിരിച്ചു.. അവനും ചിരിച്ചു പോയി.
വെയിറ്റർ ഫ്രൈഡ് റൈസും ചില്ലി ചിക്കനുമായി ഹാജരായപ്പോൾ ആ മൂഡു മുറിഞ്ഞു.. വിശപ്പു ബാധിച്ചതുകൊണ്ട് ഡയലോഗ് കമ്മിയായിരുന്നു.
