പ്ലേറ്റുകൾ ഒഴിഞ്ഞപ്പോൾ അവർ കടുപ്പമുള്ള ചായയും മൊത്തി വെളിയിലേക്കു നോക്കിയിരുന്നു. യമുനയുടെ നീണ്ട വിരലുകൾ അവൻ്റെ കൈപ്പത്തിയിൽ അലസമായി ചിത്രങ്ങൾ വരഞ്ഞു…. അവൻ്റെ വിരലുകൾ അവളുടെ വിരലുകളുമായി പിണഞ്ഞു… രാഹുലിന് അവിടെ നിന്നുമെണീക്കാനേ തോന്നിയില്ല. കൊഴുത്ത സുന്ദരിയായ യമുനേച്ചി അടുത്തുള്ളപ്പോൾ വേറെന്തു വേണം! പോവാടാ… അവളുടെ താഴ്ന്ന സ്വരം കേട്ടപ്പോൾ അവൻ വേണ്ടെന്നു തലയാട്ടി.
യമുന മന്ദഹസിച്ചു. എണീക്കടാ കുട്ടാ. വെളിയിൽ ചൂടില്ല. സാധാരണ തീ പൊള്ളുന്ന വെയിലാണ്. ഇത്തിരി നടക്കാം… ബില്ലുമായി വന്ന വെയിറ്റർക്ക് നോട്ടുകളും നൽകി അവളവനെ വെളിയിലേക്കു നയിച്ചു.
വെയിലില്ലായിരുന്നു. തണുത്ത കാറ്റ്… കടലിൽ നിന്നും. അവൾ റോഡു മുറിച്ച് കടൽത്തീരത്തെ പാർക്കിലേക്കു നടന്നു. അവൻ പിന്നാലെയും. തെങ്ങുകളും പൈൻ മരങ്ങളും പന്തലിട്ട കുളിർമ്മയുള്ള പാർക്കിൻ്റെ ഓടു പാകിയ വഴികളിലൊന്നിലൂടെ അവളവൻ്റെ കയ്യിൽ കൈ കോർത്തു നടന്നു. അവിടെയാരും അവരെ തുറിച്ചു നോക്കിയില്ല. നഗരത്തിൻ്റെ സ്വാഭാവികമായ ഒളിഞ്ഞുനോട്ടം എത്തിപ്പെടാത്ത ചുരുക്കം ഇടങ്ങളിലൊന്ന്.
രാഹുലിൻ്റെ ദിവസത്തിൽ നിറഞ്ഞിരുന്ന ഇരുണ്ട മേഘങ്ങളിൽ നിന്നും, ചാഞ്ഞുപെയ്യുന്ന പൊടിമഴയിൽ സൂര്യൻ ചിരിക്കുമ്പോൾ തെളിയുന്ന മഴവില്ലിൻ്റെ നിറങ്ങളിലേക്ക് മെല്ലെയൊഴുകി.. തിരകളുടെ താളം… വല്ലപ്പോഴും കേൾക്കുന്ന അള്ളാരഘായുടെ തബലയുടെ സംഗീതമാണോ… അതോ… മണി അയ്യരുടെ മൃദംഗത്തിൻ്റെ ബാണിയാണോ? ഒപ്പം നടക്കുന്ന കൊഴുത്ത പെണ്ണിൻ്റെ ഗന്ധം കടൽക്കാറ്റിൽ കലരുമ്പോൾ ഇളം കള്ളിൻ്റെ നുരയുന്ന ലഹരി…
കുട്ടാ! ഇവിടിരിക്കാം. അവർ കടലിനെ നോക്കുന്ന ഒരു സിമൻ്റ് ബെഞ്ചിലിരുന്നു. അവൻ്റെ കൈപ്പത്തി അവൾ കവർന്നു മടിയിൽ വെച്ചു.
കുറച്ചു നേരം അവർ തിരകളുടെ താളം മാത്രം കേട്ട്… കടൽക്കാറ്റിൻ്റെ നനവുള്ള ആലിംഗനത്തിലമർന്ന് സുഖമുള്ള നിശ്ശബ്ദതയിൽ അവിടെയിരുന്നു.
രാഹുൽ! യമുനയുടെ സ്വരത്തിലെ ഗൗരവം അവനെയുണർത്തി.
ന്താ ചേച്ചീ? അവൻ്റെ സ്വരമിത്തിരി വിറയാർന്നിരുന്നു.
നിനക്ക് ഭാവിയെപ്പറ്റി എന്തേലും പ്ലാനുകളുണ്ടോ? എംഏ കഴിഞ്ഞാൽ എന്തു ചെയ്യും?
അങ്ങിനൊയൊന്നുമില്ല ചേച്ചീ! അവനൊന്നു പതറി. സത്യം പറഞ്ഞാൽ അതുവരെ അവനതൊന്നുമങ്ങിനെ സീരിയസ്സായി കണ്ടിട്ടില്ലായിരുന്നു.
യമുന അവനെ ഇത്തിരി ആശ്ചര്യത്തോടെ നോക്കി. ഡാ! ഇപ്പഴത്തെ പിള്ളാര്… മിക്കവാറും രണ്ടു ടൈപ്പാണ്. ഒന്നുകില് അവർക്ക് കൃത്യമായി എന്തുചെയ്യണമെന്നറിയാം. അല്ലേല് റീൽസും കണ്ട് വീട്ടുകാരുടെ ചെലവില് ജീവിക്കുന്നവർ. വല്ലപ്പോഴും വീണുകിട്ടുന്ന തരികിട പണീം ചെയ്ത് വെള്ളമടിയോ ഡ്രഗ്സോ.. ഒക്കെ ചെയ്യണവർ. അല്ലാതേം പണിയെടുത്ത് കഷ്ട്ടപ്പെട്ട് ജീവിക്കണവരുമുണ്ട് കേട്ടോ…
പിന്നേ… അവൾ തുടർന്നു. ലീലേച്ചി പറഞ്ഞിരുന്നു. നീ നല്ല സ്റ്റുഡൻ്റാണ്. കാണാപ്പാഠം പഠിക്കുന്ന ടൈപ്പല്ല. സബ്ജക്റ്റിൽ താല്പര്യമുണ്ട്… അങ്ങനെയൊക്കെ. അതിനപ്പുറം എനിക്ക് നിന്നെപ്പറ്റിയൊന്നുമറിയില്ല. വീട്ടിലാരൊക്കെയുണ്ട്?
അമ്മയില്ല. നേരത്തേ പോയി. ഒരു ചേട്ടനുണ്ട്. ഗൾഫിലാണ്. ഞങ്ങള് രണ്ടും ക്ലോസാണ്. എനിക്ക് കാശയച്ചു തരും. പിന്നെ… അച്ഛൻ. രണ്ടാമത് കെട്ടി. രണ്ടു പെൺകുട്ടികളാണ്. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച മട്ടാണ്. ചെറിയമ്മേം കുട്ട്യോളേം കണ്ട കാലം മറന്നു… അവൻ അതുവരെയുള്ള ആത്മകഥ ചുരുക്കം രേഖകളിൽ വരഞ്ഞു കാട്ടി.
യമുനയുടെ വിരലുകൾ അവൻ്റെ കൈയിലമർന്നു. നീയെന്നാടാ അച്ഛനേം ചെറിയമ്മേം അനിയത്തിമാരേമൊക്കെ കണ്ടത്?
അവനിത്തിരിയാലോചിച്ചു. ഓർമ്മയില്ല. ഒരു ചളിപ്പോടെയവൻ പറഞ്ഞു. അവളൊന്നു നിശ്വസിച്ചു. അവനോടിത്തിരി ചേർന്നിരുന്നു. ചേച്ചീടെ കൊഴുത്ത തുടയും കൈത്തണ്ടയും മേലുരുമ്മിയപ്പോൾ അവനൊന്നിളകി. യമുന അവൻ്റെ കൈ കവർന്ന് തൻ്റെ ചൂടുള്ള മടിയിലേക്കമർത്തി. മെല്ലെത്തഴുകി..
കണ്ണാ! നീ വീട്ടിൽ പോണം. അവൻ്റെ ശരീരം പെട്ടെന്ന് വലിഞ്ഞുമുറുകിയത് യമുനയറിഞ്ഞു. അവൾ മന്ദഹസിച്ചു. ന്നെ നോക്കടാ!
