ചേട്ടൻ കാരണം രാഹുലിന് കാലത്തെണീറ്റ് ഓടുന്ന ശീലമുണ്ടായിരുന്നു. ചേട്ടനവനേം കൊണ്ട് സ്റ്റേഡിയത്തിൽ ട്രാക്കിലോടിയപ്പോൾ ദിവസങ്ങൾക്കകം അവനതു മടുത്തിരുന്നു. മെല്ലെ നിരത്തുകളിലോടാൻ തുടങ്ങിയപ്പോൾ…
ആ ഞൊടികൾ നീണ്ടു നിമിഷങ്ങളിലേക്കും പിന്നെ മണിക്കൂറുകളിലേക്കും നീളുമ്പോഴാണ് അവൻ ചിന്തകളോടൊപ്പം ജീവിച്ചു തുടങ്ങിയത്. നാലുമണിക്കെണീറ്റ് പല്ലു തേച്ചു മുഖം കഴുകി നൈലോണിൻ്റെ ബനിയനും നിക്കറുമണിഞ്ഞ് ജോഗിംഗ് ഷൂസുകളിലേക്ക് കാൽപ്പാദങ്ങൾ തിരുകുമ്പോൾ എന്തിനാണ് പേശികളെ നൊമ്പരപ്പെടുത്തുന്നത് എന്നവനൊരിക്കലും ചിന്തിച്ചില്ല.
നിരത്തുകളുടെ ഓരം പിടിച്ച് പതിഞ്ഞ താളത്തിലോടുമ്പോൾ മഴയും, ചൂടും, പുഴുക്കവും, മഞ്ഞും… കാലങ്ങൾ മാറിമറയുന്നതവനറിഞ്ഞിരുന്നു… പതിയെ കാലത്തു ചരക്കുകളുമായി വലിഞ്ഞോടുന്ന ലോറികളും… പത്രക്കെട്ടുകളുടെ വാനുകളും…
പിന്നെ പാതിയാവുമ്പോൾ തട്ടുകടകളും ചെറിയ ഹോട്ടലുകളും തുറക്കുന്നതും… അവിടെ നിന്നും നിരത്തുകളിലേക്കു വീഴുന്ന വെളിച്ചത്തിൻ്റെ എത്തിനോട്ടങ്ങളും…മനസ്സിലൂടെയൊഴുകുന്ന ചിന്തകളുടെ… ഇതുവരെയുള്ള ജീവിതത്തിൻ്റെ…
പ്രേമേച്ചി വാടകയില്ലാതെ തന്ന മുറിയിൽ കഴിയുന്നതിൻ്റെ മടുപ്പില്ലായ്മ… ചരിത്രത്തിൻ്റെ താളുകളിലൂടെ മനസ്സോടുമ്പോൾ കിട്ടുന്ന സുഖം… ഓടുന്ന വഴിയിൽ അടുത്ത വഴിയിലെ ഓമനച്ചേച്ചി പരപരാ വെട്ടം വെയ്ക്കുമ്പോൾ വെളുത്ത ഒറ്റ മുണ്ടുമുടുത്ത് കൊഴുത്തു വിടർന്ന കുണ്ടികൾ കണ്ണുകൾക്കു വിരുന്നാക്കി കുനിഞ്ഞു തൊഴുത്തിലെ ചാണകം വാരുന്ന കാഴ്ച്ച…
വീട്ടിൻ്റടുത്തുള്ള ഓലപ്പുരയിൽ ലതികമോള് കാലത്തെണീറ്റു പാഠപുസ്തകം പാരായണം ചെയ്യുന്ന മന്ത്രം പോലുള്ള സ്വരം…
ഇടയ്ക്കെല്ലാം വാണമടിയ്ക്കുമ്പോഴൊക്കെ വഴിയോരക്കാഴ്ച്ചകൾ മനസ്സിലൂടെ ഒരു ഫിലിമിലെന്നപോലെ കടന്നുപൊയ്ക്കൊണ്ടിരുന്നു…
ആറടിപ്പൊക്കമുള്ള, വെളുത്തു മെലിഞ്ഞ, കാലുകളിലും കൈകളിലും ഉറച്ച പേശികളുള്ള രാഹുലിന് അടുപ്പമുള്ള പെണ്ണുങ്ങളില്ലെന്നറിഞ്ഞപ്പോൾ ദിയയ്ക്ക് അമ്പരപ്പായിരുന്നു. അത്രേമുയരമുള്ള തടിയനായ കിരണിന് ഹൃദയമർപ്പിച്ചിരുന്നെങ്കിലും രാഹുലിൻ്റെ ചുരുണ്ടു നെറ്റിയിലേക്കൂർന്നു വീണ മുടിയിഴകൾ മാടിയൊതുക്കുന്നത് അവൾക്കിഷ്ട്ടമായിരുന്നു. ഹിസ്റ്ററിയുടെ വ്യാഖ്യാനങ്ങളിൽ ആണ്ടുമുങ്ങുന്ന കൂട്ടുകാരൻ ജീവിതത്തെ മറക്കുന്നുവോ എന്നവൾ ഇടയ്ക്കെല്ലാം വേവലാതിപ്പെട്ടിരുന്നു.
ഡാ ചെക്കാ! നീയിങ്ങനെ തപസ്സിരുന്നോടാ. കേട്ടിട്ടില്ലേ! പിങ്ക് ഫ്ലോയിഡിൻ്റെ പാട്ട്.. ടൈം!
“And then one day you find ten years have got behind you…
No one told you when to run, you missed the starting gun”
ചെറിയ ഫ്രിഡ്ജിൽ നിന്നും തണുത്ത പൊന്മാനിൻ്റെ ബിയർ കുപ്പിയിൽ നിന്നും ഒരിറക്കിറക്കി ചിറി തുടച്ചിട്ടവൾ പ്രഖ്യാപിച്ചു..
എന്നാലും മോനേ! രാഹുലാ! നീയൊണ്ടല്ലോ! നീ വീഴുവാണേല്… അതൊരൊന്നൊന്നര വീഴ്ച്ചയായിരുക്കുമെടാ ചെക്കാ! അന്നീ ദിയച്ചേച്ചി പറഞ്ഞത് മറക്കരുത്! അവൾ മനോഹരമായി ചിരിച്ചുകൊണ്ട് ഷോർട്ട്സിൻ്റെ വെളിയിൽ തെളിഞ്ഞ കൊഴുത്തുവെളുത്ത കാൽവണ്ണകൾ അവൻ്റെ മടിയിലേക്കു നീട്ടിവെച്ചു. തിരുമ്മെടാ!
രാഹുൽ അവളുടെ സ്വാതന്ത്ര്യമോർത്ത് മന്ദഹസിച്ചു…
ഹലോ! ഇന്നലെ ഡോക്ടർ കൊസാംബീടെ അവസാനത്തെ പുസ്തകത്തിന് ഒരു റിക്വസ്റ്റ് കൊടുത്തില്ലായിരുന്നോ? പ്രൊഫസർ നമ്പീശനോട് അപേക്ഷിച്ചിട്ടാണ് ഇന്നു കിട്ടിയത്. നനുത്ത തേനിറ്റുന്ന സ്വരം. മന്ത്രിക്കുന്നപോലെ…
ഇതാരാണീ കൊച്ചുപെണ്ണ്? രാഹുൽ മുഖമുയർത്തി. ഒരു നിമിഷം! ഹൃദയം നിന്നുപോയി! വലിയ കണ്ണുകളിൽ വശ്യമായ മന്ദഹാസമൊളിപ്പിച്ച മുതിർന്ന സുന്ദരി. കറുത്ത സ്ലീവ്ലെസ്സ് ബ്ലൗസിൽ നിന്നും തുടുത്തൊഴുകുന്ന മനോഹരമായ ഒഴുക്കുള്ള തോളുകളും മേൽക്കൈകളും… ഇരുണ്ട സ്വർണ്ണത്തിൻ്റെ നിറം.. നനുത്ത സാരിയ്ക്ക് പൊതിയാനാവാത്ത മുട്ടൻ മുലകളുടെ മുഴുപ്പ്…
രാഹുലല്ലേ! സിതാറിൻ്റെ കമ്പികൾ മീട്ടുന്നുവോ? പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് അവനെണീറ്റു.
