പ്രണയിക്കാനൊരു സ്ത്രീ 9

ചേച്ചീടെ ചിരിക്കുന്ന ഐശ്വര്യമുള്ള മുഖം കണ്ടപ്പോൾ അവനുമൊന്നയഞ്ഞു. നിൻ്റെ അച്ഛൻ്റെ ഇപ്പഴത്തെ ഭാര്യയെ എന്താണ് വിളിക്കണത്?

കുഞ്ഞമ്മ. അവൻ പറഞ്ഞു. യമുന മന്ദഹസിച്ചു. നന്നായി… രണ്ടാനമ്മ, പൂതന എന്നൊന്നുമല്ലല്ലോ!

പോ ചേച്ചീ! ചിരിച്ചുകൊണ്ട് അവൻ യമുനയുടെ ചുമലിൽ കൈത്തണ്ടകൊണ്ടൊന്നു തള്ളി..

അപ്പോ കുഞ്ഞമ്മയോട് നിനക്ക് ദേഷ്യാ?

ഏയ്! അങ്ങനെയൊന്നുമില്ല. പാവാണ്! വാക്കുകൾ വെളിയിൽ വന്നതിനു ശേഷമാണ് പറഞ്ഞതിലെ വാസ്തവം അവനു കത്തിയത്. സത്യമാണ്. കുഞ്ഞമ്മേപ്പറ്റി ചിന്തിക്കാറേയില്ല. എന്നാലോർത്തു നോക്കുമ്പോൾ സൗമ്യയായ ഒരു സ്ത്രീരൂപം മനസ്സിൽ തെളിയുന്നു!

പിന്നെന്താടാ നീ വീട്ടീന്ന് വിട്ടുനിക്കണത്! യമുന അമ്പരപ്പു മറച്ചുവെച്ചില്ല.

അതെൻ്റെ അച്ഛനോടു ചോദിക്കണം. രാഹുലിൻ്റെ ചിരിയിൽ കയ്പു നിറഞ്ഞിരുന്നു. മരിച്ചുപോയ ആദ്യഭാര്യയിലെ പിള്ളാരോട് പുള്ളിക്കു വല്ല്യ അടുപ്പമൊന്നുമില്ലായിരുന്നു… പണ്ടേ അങ്ങനാ. പിന്നെ ഞങ്ങളെ അടുപ്പിച്ചിട്ടില്ല… അമ്മ പോയേപ്പിന്നെ ഞങ്ങളെ നാടുകടത്തുവായിരുന്നു. ചേട്ടനുമെനിക്കും അങ്ങേരോട് ഒരടുപ്പോമില്ല… അന്നുമിന്നും.

യമുന ഇത്തിരി നേരം നിശ്ശബ്ദയായിരുന്നു… നമുക്കിത്തിരി നടക്കാം.. അവളെണീറ്റു.

ചെരിപ്പുകളഴിച്ചു കയ്യിൽപ്പിടിച്ച് അവർ മെല്ലെ തിരമാലകൾ ചുംബിക്കുന്ന കടൽത്തീരത്തുകൂടി നടന്നു. യമുന സാരി നനയാതെ ഇത്തിരി പൊക്കിപ്പിടിച്ചു. തീരെ വെയിലില്ല. അങ്ങിങ്ങായി കുട്ടികളോടൊപ്പം വന്ന അമ്മമാർ… ഉച്ചതിരിഞ്ഞ സമയം. ഈർപ്പമുള്ള കാറ്റവരെപ്പൊതിഞ്ഞു… അവളൊന്നു കിടുത്തപ്പോൾ രാഹുലിൻ്റെ കയ്യവളുടെയരയിൽ ചുറ്റി അവനോടടുപ്പിച്ചു. തണുക്കുന്നോ? അവനവളുടെ ചെവിയിൽ മന്ത്രിച്ചു. ഉം… തലയാട്ടി അവളവനോടു ചേർന്നുരുമ്മി നടന്നു. ചെരിപ്പുകൾ അവനെയേൽപ്പിച്ച് അവൾ സാരിത്തുമ്പെടുത്ത് ചുമലിലൂടെ പുതച്ചു.

യമുനയുടെ ഇടുപ്പിലെ കൊഴുപ്പിൻ്റെ മടക്കിലാണ് രാഹുലിൻ്റെ വിരലുകളമർന്നത്. അവർക്ക് രണ്ടുപേർക്കും ഒരേ സമയത്താണ് അതിനെപ്പറ്റി ബോധം വന്നത്. അവൻ്റെ വിരലുകൾ പുതയുന്ന അവളുടെ കൊഴുപ്പിൻ്റെ ചൂട്… അതു വിട്ടുപോവാൻ അവനായില്ല. ഈ മുതിർന്ന സുന്ദരി ഒന്നും പറയുന്നില്ല. അവളുടെ നനുത്ത പാർശ്വങ്ങൾ തന്നോടുരുമ്മുന്നു… അവളുടെ ശ്വാസം കടൽക്കാറ്റിലും താനറിയുന്നു… അവൻ്റെ കരുത്തുള്ള വിരലുകൾ ഇടുപ്പിലെ കൊഴുപ്പിൽ ഞെരിച്ചമർത്തി അവനിലേക്കമർത്തിയപ്പോൾ അവളൊരു പൂച്ചക്കുട്ടിയെപ്പോലെ കുറുകിക്കൊണ്ട് അവനെയുരുമ്മി നടന്നു… എത്ര നാളായി ഇങ്ങനെയൊറ്റയ്ക്കു തുഴയുന്നു! കരുത്തുള്ള ആൺകുട്ടിയുടെ കൈയ്യിലൊതുങ്ങി അവനോടു ചേർന്നു നടക്കുമ്പോൾ കൈവിട്ടുപോയ സുരക്ഷിതത്വം തിരികെ വന്നപോലെ! അവൻ്റെ മണം… കടൽക്കക്കകളുടെ ഗന്ധത്തിലും വേറിട്ടറിയാനാവുന്നുണ്ട്…

രാഹുൽ! അവൾ മൃദുവായി വിളിച്ചു.

നമുക്കു പോയാലോ! നീ ലാപ്പെൻ്റെ ഓഫീസിൽ നിന്നുമെടുത്തോളൂ. ഞാനങ്ങോട്ടില്ല. നിന്നെ ഡ്രോപ്പു ചെയ്തിട്ട് ഞാൻ പോവാണ്. ഇത്തിരി മയങ്ങണം… അവളുടെ കണ്ണുകളിൽ ഉറക്കം വന്നു തൂങ്ങി..

അവനെ വിട്ട് അതേ ഓട്ടോയിൽ അവൾ വീട്ടിലേക്കു വിട്ടു. നോക്കിയപ്പോൾ മൊബൈലോഫാണ്. വീട്ടിലെത്തി ചാർജിനിട്ടപ്പോൾ ഗോപേട്ടൻ്റെ മെസേജ്. നിന്നെ മൊബൈലിൽ കിട്ടിയില്ല. ഓഫീസിൽ വിളിച്ചപ്പോൾ ഇല്ലെന്നറിഞ്ഞു. എനിക്ക് നിന്നെ കാണണം… ഹേമ…

അവൾക്കരിശം വന്നു. ഒരു കേമ! എപ്പഴും സ്വന്തം കാര്യം മാത്രം! ഇത്രേം സ്വാർത്ഥനാവാമോ ഗോപേട്ടാ!

എനിക്ക് സുഖമില്ലേട്ടാ! ഞാനിന്ന് രാധികേടൊപ്പമാണ്…

ഓ! ശരി. ഗോപേട്ടൻ കോളു കട്ടു ചെയ്തു. അവളുടെയുള്ളിൽ എന്തോ ഉടഞ്ഞുതകർന്നു… വാവേ! നിനക്കെന്തു പറ്റി? എന്താണസുഖം? ഡോക്ടറെ കാണണോ? നീയെന്തേലും ടാബ്ലെറ്റ് കഴിച്ചോ….

ഒരു ചോദ്യവുമില്ല! എംടീടെ “കാലം” നോവലിലെ സുമിത്ര പറയണപോലെ “ഗോപേട്ടനെന്നും ഒരാളോടേ ഇഷ്ട്ടണ്ടായിരുന്നുള്ളൂ… ഗോപേട്ടനോടു മാത്രം…”

ഇത്തിരി നേരം പഴയ കോമഡി സിനിമയും കണ്ടിരുന്നു. വൈനിൻ്റെയൊപ്പം ഒരോംലെറ്റും, ചമ്മന്തിയും പപ്പടവും കൂട്ടി ഇത്തിരി കഞ്ഞിയകത്താക്കി. ഇടയ്ക്കു വന്ന രാഹുലിൻ്റെ സന്ദേശത്തിന് മറുപടി നൽകി. പിന്നെ ടെൻഷനില്ലാതെ തുണികളെല്ലാമുരിഞ്ഞ് പുതപ്പിനുള്ളിൽ കേറി സുഖമായുറങ്ങി… രാഹുലിൻ്റെ ചുണ്ടുകൾ തൻ്റെ മുലഞെട്ടിലിറുകുന്നതും സ്വപ്നം കണ്ടുറങ്ങിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *