ഓ ഗോപേട്ടാ! ലീലേച്ചീടെ സ്റ്റുഡൻ്റാണ്. എംഏയ്ക്ക് റിസച്ച് പേപ്പറു ചെയ്യാൻ ഞാനിത്തിരി റെഫറൻസ് ബുക്ക്സ് സജസ്റ്റു ചെയ്യുന്നുണ്ട്. യൂണി ലൈബ്രറീലാണ് റിസർച്ചിൻ്റെ ഈ ഭാഗം. അവളീസിയായി പറഞ്ഞു.
റിസർച്ചൊക്കെ ലൈബ്രറീൽ പോരേ! ഇവനെയൊക്കെ വീട്ടില് വിളിച്ചു കേറ്റണോ? ഗോപേട്ടൻ്റെ ചൊറിച്ചിലുള്ള വർത്താനം കേട്ട് യമുന ഉള്ളിൽ ചിരിച്ചു..
ആ… അവനെ വിടേട്ടാ! വന്നേ! അവൾ ഗോപൻ്റെ കയ്യിൽ കൈകോർത്ത് ഉള്ളിലേക്കു നടന്നു. രാഹുലിൻ്റെ കണ്ണുകൾ ഇവിടെയാണെന്ന് അവൾക്കറിയാമായിരുന്നു. ഗോപേട്ടൻ്റെ അസൂയയും രാഹുലിൻ്റെ വേവലാതിയും! ഡീ! നീ കൊള്ളാമല്ലോ! അവൾക്ക് സ്വയമൊരു മതിപ്പൊക്കെ തോന്നി.
ഇരുന്നേ! എന്താണ് ഇന്നത്തെ ചിന്താവിഷയം? അവൾ ഗോപനെ സോഫയിലിരുത്തിയിട്ട് ചോദിച്ചു. വാവേ! എനിക്ക് ഡെൽഹിയിൽ ഫിനാൻസ് മിനിസ്റ്റ്രീലേക്ക് ഒരു കോളു വന്നിട്ടുണ്ട്. നിനക്കറിയാല്ലോ. ഞാൻ സ്റ്റേറ്റിൻ്റെ ഫിനാൻസ് സെക്രട്ടറിയായിരുന്നു. ദിസ് ഈസ് എ ഗ്രേറ്റ് ഓപ്പർച്യൂണിറ്റി.
ഗോപേട്ടാ! അവൾ ശരിക്കും ഹാപ്പിയായി. എന്താണ് പ്രശ്നം. ടേക്ക് ഇറ്റ്.
ഹേമയ്ക്ക് താല്പര്യമില്ല… ആ ദുർബ്ബലമായ സ്വരം കേട്ടപ്പോൾ യമുനയുടെയുള്ളിൽ അരിശം നുരഞ്ഞു. അതൊന്നും വെളിയിൽ കാട്ടാതെ അവൾ ശാന്തസ്വരത്തിൽ സംസാരിച്ചു. ഗോപേട്ടാ. ഇവിടത്തെ ഹൈ സൊസൈറ്റി വിട്ടുപോവാനുള്ള മടിയാണ്. മോളെന്തായാലും ഓസ്റ്റ്രേലിയേലല്ലേ. അപ്പോ നോ സ്റ്റ്രിങ്ങ്സ്. ഡെൽഹിയിൽ പഴയ ഐഏഎസ് കൊളീഗ്സ് കാണില്ലേ? ഇവിടെ നിന്നും അങ്ങോട്ടു പോയവർ. അവരുടെ ഭാര്യമാര് ഹേമയോടു സംസാരിച്ചാല് ഇതൊക്കെ തീരാവുന്നതേയുള്ളൂ..
ഗോപേട്ടന് ചായ വേണോ? അവളാരാഞ്ഞു. തിരിഞ്ഞു രാഹുലിനെ നോക്കി. നിനക്കു ചായ?
ശരിയേച്ചീ. അവൻ തലയാട്ടി.
ഓഹോ! അവൻ നിന്നെ ചേച്ചീന്നാണോ വിളിക്കുന്നത്! അവളോടൊപ്പം ഉള്ളിലേക്കു നടന്നുകൊണ്ട് ഗോപൻ പറഞ്ഞു.
ആ… പാവത്തിന് അമ്മയില്ലേട്ടാ… അവൾ നടന്നുകൊണ്ടു പറഞ്ഞു…
നിനക്കവൻ്റെയമ്മയാവാൻ പ്രായമുണ്ടല്ലോ! ആൻ്റീന്നു വിളിച്ചാപ്പോരേ! ഗോപൻ്റെ ചൊറിയുന്ന സ്വരം അവളെ അരിശപ്പെടുത്തി.
നിങ്ങളേം കെട്ട്യോളേം പോലെയല്ല ഞാൻ. ഉള്ളിലും വെളിയിലും ചെറുപ്പമാണ്! അവൾ നീശ്ശബ്ദമായി പറഞ്ഞു. ആ ഗോപേട്ടാ! രാഹുലിൻ്റൊപ്പം എനിക്കിരിക്കണം. ഓഫീസിൽ സമയം കിട്ടില്ല. അപ്പോ വേറെന്തെങ്കിലുമുണ്ടോ? അവൾ ഗോപൻ്റെ നേർക്കു തിരിഞ്ഞ് ദൃഢമായി ചോദിച്ചു..
ഞാൻ… ഞാൻ… നിന്നോട് ഇക്കാര്യം ഇത്തിരി സമയമെടുത്ത് ഡിസ്ക്കസ് ചെയ്യാമെന്നു കരുതി… അയാളുടെ സ്വരമിത്തിരി പതറിയിരുന്നു…
സോറി ഗോപേട്ടാ! ഇന്ന് തീരെ സമയമില്ല. നമുക്ക് നാളെ സംസാരിക്കാന്നേ! പ്ലീസ്… യമുന ഗോപൻ്റെ കൈത്തണ്ടയിൽ പിടിച്ചു.
ഗോപനവളുടെ കൈ വിടുവിച്ചു. ഓ! നിനക്കിപ്പം ചെറുപ്പക്കാരോടാണ് പ്രിയമല്ലേ! ആ മൂർച്ചയുള്ള വാക്കുകൾ അവളെ കുത്തിനോവിച്ചു! ഒപ്പം അമ്പരപ്പിക്കുവേം ചെയ്തു.
ഡോൺട് ബീ സോ ചീപ്പ്! അവളുടെ സ്വരത്തിന് വാൾത്തലയുടെ മൂർച്ചയുണ്ടായിരുന്നു. പ്ലീസ് ഗോ! അവൾ വാതിലിലേക്ക് വിരൽ ചൂണ്ടി…
ഗോപൻ പകച്ചുപോയി! വാവേ…. ഞാൻ… ആ സ്വരം ചിലമ്പിച്ചിരുന്നു…
അവളൊന്നും മിണ്ടാതെ വികാരരഹിതമായ കണ്ണുകളോടെ അയാളെ നോക്കി. ഗോപൻ തലതാഴ്ത്തി ഇറങ്ങിപ്പോയി. ബൈ സർ! വരാന്തയിൽ രാഹുലിൻ്റെ സ്വരം അയാളവഗണിച്ചു. ആകപ്പാടെ ഒരു ഷോക്കിൻ്റെ വലയത്തിലായിരുന്നു ഗോപൻ.
രാഹുൽ! മന്ദഹസിച്ചുകൊണ്ട് യമുനയെത്തിയപ്പോൾ അവൻ്റെയുള്ളം കുളിർത്തു. വാടാ! അവളവൻ്റെ കയ്യിൽ കൈ കോർത്ത് ഉള്ളിലേക്കു നടന്നു.
സാറെന്താ ഓഫ്മൂഡാണോ? വിശാലമായ ഡൈനിങ്ങ് കം അടുക്കളയിലെത്തിയപ്പോൾ അവൻ ചോദിച്ചു.
എൻ്റെ മൊറച്ചെറുക്കനാടാ ഗോപേട്ടൻ. ഞങ്ങൾ തമ്മിലിഷ്ട്ടത്തിലുമായിരുന്നു. എന്നാലേട്ടൻ ഐഏഎസ്സു ക്ലിയർ ചെയ്തപ്പോൾ പുളിങ്കൊമ്പു പിടിച്ചു. പാവം എന്നെയങ്ങു മറന്നു. എന്നാലും എടയ്ക്കോടി വരും. കരയാനൊരു തോളുവേണമല്ലോ! ആ.. നീ അതു വിട്. ഇവിടെയിരിക്ക്. അവളവനെ മേശയ്ക്കടുത്ത് കസേരയിൽ കുടിയിരുത്തി. പിന്നെ തിരിഞ്ഞ് ചായയ്ക്കു വെള്ളം ചൂടാക്കുക, ചായപ്പൊടി, പാല്, പഞ്ചസാര, മാരീ ബിസ്ക്കറ്റുകൾ ഇത്യാദി റെഡിയാക്കുക… ഇവയിൽ മുഴുകി…
