അയാളുടെ പരിശ്രമങ്ങൾ ഫലം കണ്ട് തുടങ്ങുകയും, പ്രതീക്ഷകൾ കൂടിക്കൂടി വരികയും ചെയ്തു..
ഇപ്പോൾ മേനോന് കാര്യങ്ങൾ ഏറെക്കുറേ ഉറപ്പായി..അതൊന്നു കൂടി ഉറപ്പിക്കാനായി അയാൾ ഒരു യാത്ര പോയി.. രണ്ട് ദിവസത്തെ യാത്ര… ആ യാത്ര കഴിഞ്ഞ് വന്ന മേനോൻ ആഹ്ലാദഭരിതനായിരുന്നു.. അയാളുദേശിച്ചതെല്ലാം ആ യാത്രയിൽ അയാൾ മനസിലാക്കിയിരുന്നു..
പക്ഷേ, താൻ നടത്താൻ പോവുന്ന ദൗത്യം അങ്ങേയറ്റം അപകടം പിടിച്ചതാണെന്ന് മേനോന് നന്നായറിയാം.. ഒറ്റക്കത് നടക്കില്ലെന്നും അയാൾക്ക് മനസിലായതാണ്..അതിന് കരുത്തും തന്റേടവുമുളള ചുരുങ്ങിയത് രണ്ടാളെങ്കിലും കൂടെ വേണം..ആര്..?..
ആരാണ് ഈ ദൗത്യത്തിന് കൂടെക്കൂട്ടാൻ പറ്റുന്ന രണ്ട് പേർ..?.
മേനോൻ പിന്നെ അതിനുള്ള അന്വോഷണത്തിലായിരുന്നു.. ദിവസങ്ങളോളം അയാൾ പലരേയും നിരീക്ഷിച്ചു.. അതിന് പറ്റിയ രണ്ടാളുകളെ അയാൾ കാമ്പസിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.. അവരറിയാതെ അവരുടെ ഓരോ നീക്കങ്ങളും ഒരു ഡിറ്റക്ടീവിനെപ്പോലെ നിരീക്ഷിച്ചാണ് മേനോൻ അവർ മതിയെന്ന തീരുമാനത്തിലെത്തിയത്..
✍️…. അനന്തു… പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന എം എ ചരിത്രവിദ്യാർത്ഥി.. പഠനച്ചിലവുകൾക്കായി പാർട്ട്ടൈമായി പല ജോലിയും അനന്തു ചെയ്യുന്നുണ്ട്.. പഠിക്കാൻ മിടുക്കൻ.. സ്പോർട്ട്സിലും, കലാ രംഗത്തും കഴിവുളളവൻ.. നല്ല ആരോഗ്യവാൻ..പക്ഷേ, അവന്റെ കലാ കായിക താൽപര്യങ്ങൾ സാമ്പത്തികം എന്ന പ്രതിസന്ധിയിൽ തട്ടി നിൽക്കുകയാണ്.. കഴിവുണ്ടായാൽ മാത്രം പോര, കലയും സ്പോർട്ട്സും പരിപോഷിക്കാൻ പണം കൂടി വേണം എന്ന തിരിച്ചറിവിൽ തന്റെ സ്വപ്നങ്ങളെല്ലാം തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ് അനന്തു..
അവന് സാമ്പത്തിക പ്രതിസന്ധി മേനോൻ അന്വേഷിച്ച് കണ്ടെത്തി..അവനെ വിളിച്ച് അതേ പറ്റി സംസാരിച്ച് അവനെ പറഞ്ഞയക്കുകയും ചെയ്തു..
സുഹൈൽ.. കോളേജിലെ മോശം വിദ്യാർത്ഥി..അഡിക്റ്റ്… ലഹരിയുപയോഗത്തിനായി പൈസക്ക് വേണ്ടി നെട്ടോടമോടുന്നവൻ.. അല്ലറചില്ലറ ഗുണ്ടായിസം കാട്ടിയും, കാമുകിയെ ഊറ്റിപ്പിഴിഞ്ഞും ലഹരിക്കായി പൈസ കണ്ടെത്തുവൻ.. നല്ല ആരോഗ്യവാനും സുമുഖനും…
പഠനത്തിൽ മോശം.. എം എ ചരിത്ര വിദ്യാർത്ഥി..
ഈ രണ്ട് പേരെയുമാണ് മേനോൻ തന്റെ ദൗത്യത്തിൽ പങ്കാളികളാക്കാനായി തെരെഞ്ഞെടുത്തത്.. അവരോട് സമ്മതം ചോദിച്ചിട്ടില്ലെങ്കിലും അവരതിന് തയ്യാറാവുമെന്ന് തന്നെയാണ് മേനോന്റെ വിശ്വാസം.. കാരണം അവർക്ക് തള്ളിക്കളയാനാവാത്ത ഓഫറാണ് അയാൾ മുന്നോട്ട് വെക്കാൻ പോവുന്നത്..രണ്ടാളും കോളേജ് ഹോസ്റ്റലിലാണ് താമസം എന്നതും അനുകൂല ഘടകമാണ്..
ഇനിയും കടമ്പകൾ ബാക്കിയാണെങ്കിലും, ഇനി ഇവരോട് കാര്യങ്ങൾ സംസാരിച്ചിട്ട് മതി മുന്നോട്ടുള്ള നീക്കം എന്ന് മേനോൻ തീരുമാനിച്ചു.. ഇവർ കൂടെ നിൽക്കില്ലെങ്കിൽ വേറെ ആളെ നോക്കണം..
✍️… ക്ലാസ് കഴിഞ്ഞ് മേനോന്റെ വീട്ടിലേക്ക് നടക്കുകയാണ് അനന്തു.. ചെറിയൊരു പേടിയോടെയാണവൻ അങ്ങോട്ട് ചെല്ലുന്നത്.. കോളേജിൽ നിന്ന് നടക്കാവുന്ന ദൂരത്താണ് സാറിന്റെ വീട്..
എന്നാലും അനന്തുവിന് അൽഭുതമായിരുന്നു..ഇന്നുച്ചക്കാണ് തന്നെ വിളിച്ച് സാറ് വീട്ടിലേക്ക് വൈകിട്ട് വരാൻ പറഞ്ഞത്.. ഇത് വരെ അങ്ങിനെയൊന്നുണ്ടായിട്ടില്ല.. മറ്റാരും ഇതറിയരുതെന്നും പറഞ്ഞു.. എന്തോ രഹസ്യസ്വഭാവമുള്ള ഒരു സംഗതിയായി അനന്തുവിന് തോന്നി.. ഏതായാലും പഠിപ്പിക്കുന്ന സാറല്ലേ, പോയി നോക്കാം എന്ന തീരുമാനത്തിൽ സാറിന്റെവീടിന്റെ അടുത്തെത്തിയതും ഗേറ്റിനടുത്ത് ഒരാൾ നിന്ന് പരുങ്ങുന്നത് അനന്തു കണ്ടു.. അടുത്ത് വന്നപ്പോഴാണ് അത് സുഹൈലാണെന്ന് മനസിലായത്..
അവർ ഒരു കോളേജിലാണെങ്കിലും തമ്മിൽ വലിയ അടുപ്പമില്ല…രണ്ടാളും വിപരീത സ്വഭാവക്കാരാണ്..
“നീയെന്താടാ ഇവിടെ… ?”.
സുഹൈലിനെ കണ്ട് അനന്തു ചോദിച്ചു..
