വേട്ടക്കിറങ്ങിയവർ – 1 15

 

 

“ അതാ ഞാൻ ആദ്യം പറഞ്ഞത്, ഈ ഒരൊറ്റ കാര്യത്തിനായി നിങ്ങളവരുടെ കഴുത്തിൽ താലി കെട്ടണം… ഒരു വിധം പെൺകുട്ടികൾ അത് സമ്മതിക്കാൻ തരമില്ല… പക്ഷേ, നിങ്ങളവരെ പറഞ്ഞ് സമ്മതിപ്പിക്കുന്നതിലാണ് മിടുക്ക്…”..

 

 

“പക്ഷേ സാർ… ഞങ്ങളവരെ താലി കെട്ടി ഭാര്യമാരാക്കിയാലും സാറിത് വരെ കല്യാണം കഴിച്ചിട്ടില്ലല്ലോ… സാറിന് ഭാര്യയുമില്ല… പിന്നെങ്ങിനെ മൂന്ന് ദമ്പതിമാരാകും… ?”..

 

 

സുഹൈൽ ബുദ്ധിപരമായ ചോദ്യം ചോദിച്ചു.. അത് കേട്ട് മേനോനൊന്ന് ചിരിച്ചു…

 

 

“ നിന്റെ ചോദ്യം ശരിയാണ്… ചുരുങ്ങിയത് മൂന്ന് ദമ്പതിമാർ വേണം… എനിക്കാണേൽ ഭാര്യയുമില്ല… എന്നാലും ഈ ഒരെറ്റക്കാര്യത്തിനായി ഞാനുമൊരു വിവാഹം കഴിക്കാം… “..

 

 

“ അതിന് സാറിന് കാമുകിയുണ്ടോ…?”..

 

 

അനന്തു ചിരിയോടെ ചോദിച്ചു..

 

 

“ഇല്ല… എന്നാലും നിങ്ങൾ രണ്ടാളും കാമുകിമാരെ പറഞ്ഞ് സമ്മതിപ്പിക്കുമ്പോഴേക്കും ഞാനുമൊരാളെ റെഡിയാക്കും…

പിന്നെ നിങ്ങളുടെ കാമുകിമാരോട് ഈ ദൗത്യത്തെ കുറിച്ച് വളരെ ലാഘവത്തോടെ പറഞ്ഞാ മതി… മേനോൻ സാറിനൊപ്പം പഠനത്തിന്റെ ആവശ്യത്തിനായി ഒരു ചരിത്രാന്വോഷണത്തിന് പോവുകയാണെന്നോ മറ്റോ… അവർക്ക് സമ്മതമാണെങ്കിൽ മാത്രം എന്റടുത്തേക്ക് കൊണ്ടുവരിക… ബാക്കായൊക്കെ ഞാൻ പറഞ്ഞോളാം… നമ്മുടെ താലി കെട്ടൽ ചടങ്ങും ഇവിടെ വെച്ചാവും നടക്കുക… വെറുതെ താലി കെട്ടിയാൽ മാത്രം പോര… ഒരു ദിവസമെങ്കിലും ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയും, അവരുമായി ലൈംഗികമായി ബന്ധപ്പെടുകയും വേണം…പിന്നെ അവർക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും പുറത്താരും ഇതറിയരുതെന്ന് പ്രത്യേകം പറയണം…”..

 

 

മേനോൻ അവർ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കുകയാണ്..

 

 

“നിന്റെ കാമുകി മുസ്ലിമാണോടാ… ?”..

 

 

മേനോൻ, സുഹൈലിനോട് ചോദിച്ചു..

 

 

“ഏത് മതത്തിൽ പെട്ടവരും ഉണ്ട് സാറേ… “..

 

 

അവൻ ചിരിയോടെ പറഞ്ഞു..

 

 

“ എന്നാൽ ഇതിന് നീ തെരെഞ്ഞെടുക്കേണ്ടത് ഹിന്ദു പെൺകുട്ടിയെ മതി… വേറൊന്നും കൊണ്ടല്ല, ഈ ഒരൊറ്റ കാര്യത്തിനാണ് അവരെ നമ്മൾ വിവാഹം കഴിക്കുന്നതെങ്കിലും അത് എല്ലാ ചടങ്ങോടും കൂടിത്തന്നെ നടത്തണം… മുസ്ലീം വിവാഹം ചടങ്ങോടെ നടത്താൻ നടത്താൻ തൽക്കാലം നമുക്ക് ബുദ്ധിമുട്ടാവും…”..

 

 

“അയ്ക്കോട്ടെ സാർ… എനിക്കാരായാലും പ്രശ്നമില്ല…”..

 

 

“പിന്നെ സാർ… ഇതിനായി നമ്മൾ എത്ര ദിവസം കോളേജിൽ നിന്ന് മാറി നിൽക്കേണ്ടിവരും…?”..

 

 

അനന്തു ചോദിച്ചു..

 

 

“ഏറിയാൽ രണ്ട്… അല്ലെങ്കിൽ മൂന്ന് ദിവസം… “..

 

 

“ ഇത്ര ദിവസം മാറി നിന്നാൽ കോളേജിൽ എന്ത് പറയും… ?.. അതുമല്ല ആ പെൺകുട്ടികൾ വീട്ടിലെന്ത് പറയും… ?”..

 

 

“ അത് ഞാനേറ്റു… ഞാനൊരു ഗവേഷണത്തിലാണെന്ന് പ്രിൻസിപ്പലിനറിയാം… അതിനായി ഞാൻ അദ്ദേഹത്തിന്റെ അനുമതിയോടെ ചില യാത്രകളും പോവാറുണ്ട്… ഈ പ്രാവശ്യം പഠനാവശ്യാർത്ഥം ഗവേഷണ വിദ്യാർത്ഥികളായ നിങ്ങളെ നാല് പേരെയും കൊണ്ട്പോകുന്നു…

അവരുടെ വീട്ടിലും ഞാൻ വിളിച്ച് കാര്യം പറഞ്ഞോളാം… “..

 

 

മേനോൻസാർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടാണ് ഇതിന് തയ്യാറായതെന്ന് സുഹൈലിനും അനന്തുവിനും മനസിലായി..

 

 

“ എന്നാ സാർ ഈ ദൗത്യത്തിനായി ദിവസം കണ്ടത്…?”..

 

 

“അങ്ങനെ ദിവസമൊന്നും കണ്ടിട്ടില്ല… നമുക്കൊരു പാട് ഒരുങ്ങാനുണ്ട്… ശാരീരികമായും, മാനസികമായും… ആദ്യം നിങ്ങൾ ചെയ്യേണ്ടത് രണ്ടാളും ഹോസ്റ്റലിൽ ഒരു മുറിയിലേക്ക് മാറുക എന്നുള്ളതാണ്… സമയാസമയങ്ങളിൽ വേണ്ട നിർദേശങ്ങൾ ഞാൻ തരും… അതനുസരിച്ച് മാത്രം പ്രവർത്തിക്കുക… പിന്നെ പ്രധാനമായും പറയാനുള്ളത് ആ പെൺകുട്ടികളുടെ കാര്യം തന്നെയാണ്… അവരെത്ര എതിർത്താലും സമ്മതിപ്പിക്കണം… ഈ കോടികളുടെ കാര്യമൊക്കെ പറയണം… നല്ല ഓഫറും കൊടുക്കണം… പൈസക്ക് അത്യാവശ്യമുള്ളവരാണെങ്കിൽ എളുപ്പം കാര്യം സാധിക്കാൻ പറ്റും… ആ ടാസ്ക്കാണ് ആദ്യം നമ്മൾ വിജയിപ്പിച്ചെടുക്കേണ്ടത്… സമയമെടുത്ത് സാവധാനം മതി… ഇനി രണ്ടാൾക്കും എന്തെങ്കിലും ചോദിക്കാനുണ്ടോ… ?”..

Leave a Reply

Your email address will not be published. Required fields are marked *