അനുപല്ലവി – 4

കാണണം എന്നുണ്ട്.. പക്ഷെ അതിനു ശ്രീലകത്തേക് ഞാനില്ല ഉണ്ണീ… നമ്മൾ ഇവിടെ ഉള്ളത് ശ്രീലകത്തെ ആരും അറിയണ്ട…
ഞാൻ കൊണ്ട് കാണിക്കാം അമ്മേ…

എങ്ങനെ..?

അതറിയില്ല.. നോക്കാം എന്തെങ്കിലും വഴി കാണാതിരിക്കില്ല…

പണ്ട് എല്ലാ മലയാള മാസം ഒന്നാം തീയ്യതിയും.. ഇവിടെ കൃഷ്ണന്റെ അമ്പലത്തിൽ അമ്മ തൊഴാൻ വരുമായിരുന്നു ഇപ്പോൾ അറിയില്ല..

എന്നാൽ ഈ ഒന്നാം തീയ്യതി നമുക്ക് നോക്കാം അമ്മേ..

ഒന്ന് കണ്ടാൽ മതി… എത്ര വർഷായി… ദേവേട്ടൻ മരിച്ചപ്പോളാണ് അവസാനമായി ശ്രീലകത്തിന്റെ പടി ചവിട്ടിയത്… കൃഷ്ണേട്ടൻ അന്ന് പറഞ്ഞത് ഇന്നും മുള്ളു പോലെ ഉള്ളിൽ ഉണ്ട്..

“സാവീ എന്റെ ദേവനെ നിന്റെ ദേവേട്ടനെ അവൻ വിശ്വൻ കൊന്നതാ… അവൻ അതിനു അനുഭവിക്കും… എന്നെങ്കിലും ഞാൻ അത് പോലെ മരിക്കാൻ ഇടയായാൽ നീ മക്കളേം കൊണ്ട് എങ്ങോട്ടെങ്കിലും പൊക്കോണം പിന്നെ ഈ നാട്ടിലേക്കു.. ഈ നശിച്ച നാട്ടിലേക്ക് തിരിച്ചു വരരുതെന്ന്… “

അന്ന് ഞാൻ ആ വാ പൊത്തി പിടിച്ചു.. വേണ്ടാത്തതൊന്നും പറയരുതെന്ന് പറഞ്ഞു… പക്ഷെ…” അമ്മയുടെ ശബ്ദതിൽ വിറയൽ പടരുന്നത് ഞാൻ അറിഞ്ഞു…

അമ്മ എണീറ്റു പാത്രങ്ങൾ എടുത്തു കഴുകി വെച്ചു….ഞാനും അമ്മയുടെ കൂടെ കിച്ചണിൽ തന്നെ നിന്നു… അമ്മയെ റൂമിൽ കൊണ്ട് പോയി കിടത്തിയതിനു ശേഷം ആണ്‌ ഞാൻ റൂമിലേക്കു നടന്നത്…

സാവിത്രി ഓർക്കുക ആയിരുന്നു… കൃഷ്ണേട്ടൻ പറഞ്ഞ മറ്റൊരു കാര്യം ഇത് വരെ ഉണ്ണിയോട് പോലും പറയാതിരുന്ന ഒരു കാര്യം…കുട്ടികൾ കളിയായി കഴുത്തിൽ പരസ്പരം തുളസി മാല ഇട്ടു കളിച്ചതിനു…ചിന്നുവിനെ വിശ്വവേട്ടൻ അടിക്കുന്നത് കണ്ടാണ് ഉണ്ണിക്കിട്ടും കൃഷ്ണേട്ടൻ അടിച്ചത്… അവൻ കരഞ്ഞുറങ്ങി അന്ന് രാത്രി യാണ് തന്നോട് ആ വല്ല്യ രഹസ്യം പറയുന്നത്… ചിന്നു എന്റെ ദേവേട്ടന്റെ മോളാണെന്നു… ആദ്യം വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു പക്ഷെ ദേവേട്ടനും കൃഷ്ണേട്ടനും ഇടയിൽ രഹസ്യങ്ങൾ ഒന്നുമില്ലായിരുന്നു… ഉണ്ണി അവൻറെ പെണ്ണിന്റെ കഴുത്തിൽ തന്നെയാ മാലയിട്ടതെന്നു… വലുതാകുമ്പോൾ അവരുടെ വിവാഹം നടത്തണം എന്നു… പക്ഷെ വിശ്വവേട്ടൻ.. പേടിയാണ്.. തനിക്കു… അനിയനെ കൊല്ലാനും പെങ്ങളുടെ താലി ചരട് അറക്കാനും കൂട്ട് നിന്ന ഒരാളായിട്ടേ തനിക്കു ഇപ്പോളും ആ മനുഷ്യനെ കാണാൻ കഴിയുന്നുള്ളൂ… കൃഷ്ണേട്ടനെ വെട്ടി വീഴ്ത്തി ഓടിയ ഗുണ്ടകളുടെ കൂട്ടത്തിൽ… അഴിഞ്ഞു വീണ മുഖം മൂടി വീണ്ടും എടുത്തു പൊത്തുമ്പോൾ വ്യക്തമായി താൻ കണ്ടതാണ് ആ മുഖം….
ഓർമകൾക്ക് ചുവപ്പ് നിറം കൈ വരുന്നത് അവർ അറിഞ്ഞു… കൂടെ വല്ലാത്തൊരു ഭീതിയും…അരികിലെ സൈഡ് സ്റ്റാൻഡിൽ ഇരുന്ന കൃഷ്ണേട്ടന്റെ..ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്തു… ഒരു സാന്ത്വനം പോലെ ജനലഴികളിലൂടെ വന്ന കാറ്റു.. സാവിത്രിയെ തഴുകി…

അമ്മയെ കിടത്തി റൂമിലേക് വരുമ്പോൾ എത്രയും പെട്ടെന്ന് നേരം വെളുത്താൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു…മനസ്സിൽ തന്റെ സ്വന്തം ആകേണ്ടവളെ കുറിച്ചുള്ള ചിന്ത മാത്രം…

തുറന്നിട്ട ജനലഴികളിലൂടെ കണ്ട തെളിഞ്ഞ ആകാശം… അരിച്ചെത്തുന്ന തണുത്ത കാറ്റു… എന്റെ മനസ്സിൽ ഒരെ ഒരു മുഖം മാത്രം..

പല്ലവി നീയെനിക്കു വെറും ഭ്രമം മാത്രം ആയിരുന്നില്ല.. ഒരു പത്തു വയസ്സുകാരനിൽ അന്ന് പേരറിയാതിരുന്ന ഇന്ന് അറിയുന്ന പ്രണയം എന്ന വികാരം ആദ്യമായി… അവസാനം ആയും ജനിപ്പിച്ചവൾ.. നിന്റെ കണ്ണുനീർ എന്റെ എത്രയോ നിദ്രകളെ നിദ്രാ വിഹീനങ്ങൾ ആക്കിയിരിക്കുന്നു

കോട മഞ്ഞു പോലെ എന്നിലേക്കു പെയ്തിറങ്ങിയ ഓരോ അണുവിലും നിറഞ്ഞിരുന്നത് നീയാണ്….നിന്റെ ഓർമകളെ പുൽകാൻ ഓരോ പുലരിയെയും രാവിലെക് എത്തിക്കാൻ എത്ര വെമ്പിയിരുന്നു എന്നു നിനക്ക് അറിയുവോ..

നിനക്കായി ഒരുക്കിയിട്ട കിടക്കയിൽ ഞാൻ പരിപാലിച്ചിരുന്ന സുഗന്ധം വമിപ്പിക്കുന്ന പൂ ദളങ്ങൾ ആയിരുന്നു..

ഓരോ രാത്രിയും ഓരോ സുഗന്ധങ്ങൾ കൊണ്ട് നിന്നെ ഞാൻ എന്നിലേക്കു ആവാഹിച്ചിരുന്നു.. നിദ്രയുടെ തേരിൽ.. മുഖമില്ലാതെ നീയെന്നിൽ രാസലീലകൾ ആടിയിരുന്നു.. മറ്റൊരു മുഖവും എന്നിൽ പതിയാത്ത വണ്ണം… പെണ്ണെ.. എന്റെ സ്വപ്നങ്ങളുടെ തേര് തെളിക്കാൻ മാത്രമല്ല…

എന്റെ ജീവിതത്തിന്റെ കടിഞ്ഞാണും നിന്നെ ഏല്പിക്കുന്ന നിമിഷത്തിനായാണ് എന്റെ കാത്തിരിപ്പു…

ഉറക്കത്തിലേക്കു വഴുതി വീഴുമ്പോളും കണ്ണിലും മനസ്സിലും നിറഞ്ഞിരുന്നത് ഒരു രൂപം മാത്രം…

**** ***** ***** ***** ***** ***** ***** *****

പിറ്റേ ദിവസം പല്ലവി നേരത്തെ ഹോസ്പിറ്റലിലേക് എത്തിയിരുന്നു.. വീട്ടിൽ നിന്നും ഒന്നും കഴിക്കാൻ നിന്നില്ല.. ഒരുതരത്തിൽ വിശ്വനാഥൻ എന്ന ആൾ തന്റെ അച്ഛൻ അല്ല എന്നറിഞ്ഞത് പല്ലവിക് വലിയൊരു ആശ്വാസം ആയിരുന്നു… ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന് അവളുടെ മനസ്സിൽ അവൾ പല രൂപങ്ങളും നൽകി….

ശ്രുതിയെ വിളിച്ചു അവളോടും നേരത്തെ വരാൻ പറഞ്ഞിരുന്നു…ഹോസ്പിറ്റലിന്റെ ഗേറ്റിൽ നിന്നും രണ്ടു പേരും നേരേ ക്യാന്റീനിലേക്കാണ് നടന്നത്..

കാന്റീനിലെത്തി ശ്രുതിക് ഒരു ചായ മാത്രം മതിയായിരുന്നു…പല്ലവി ചായക്കും ഒരു സെറ്റ് ദോശയ്ക്കും ഓർഡർ കൊടുത്തു..
അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്‌.. ശ്രുതി പറഞ്ഞത്… ഡീ.. പല്ലവി.. എങ്ങനുണ്ടാരുന്നു ഇന്നലെ

“ഞാൻ അത് നിന്നോട് ചോദിക്കാൻ ഇരിക്കുവാരുന്നു “

ഓഹ് നൂറ് ആയുസ്സാണല്ലോ കാല മാടന് ശ്രുതി പറയുന്നത് കേട്ടു അവളുടെ മുഖത്തേക്കു നോക്കി

ആർക്ക് ? പല്ലവി ഉദ്വേഗത്തോടെ തിരക്കി…

ദാ തിരിഞ്ഞു നോക്കു..അവൾ കണ്ണ് കൊണ്ട് പുറത്തേക് കാണിച്ചു..

തിരിഞ്ഞു നോക്കുമ്പോൾ വണ്ടി പാർക്ക്‌ ചെയ്തിട്ട് ദൂരെ ഗേറ്റിൽ നിന്നും അനുഡോക്ടർ നടന്നു വരുന്നത് കണ്ടു… കൂടെ പൃഥ്‌വിയും ഡോണയും..

ഇവരെന്താ ത്രീ ഇഡിയറ്റ്സ് ആണൊ.. പല്ലവി ശ്രുതിയോടു ചോദിച്ചു..

അതല്ല… മറ്റേ സാധനം ഇല്ലേ വാ പൊത്തി കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കുന്ന മൂന്നു കുരങ്ങൻ മാർ… അതാ…

ചോദിക്കാൻ മറന്നു എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ മോർണിംഗ് സെക്ഷൻ…പല്ലവി ശ്രുതിയോടു ചോദിച്ചു..

പല്ലവി ഒന്ന് കൂടെ തിരിഞ്ഞു നോക്കി അവരെ കണ്ടില്ല… ഹോസ്പിറ്റലിനുള്ളിലേക് പോയിട്ടുണ്ടാവും എന്നവൾക് തോന്നി..

ഹോ ഭീകരം… പക്ഷെ ആള് പുലിയാണെന്നു മനസ്സിലായി…

പക്ഷെ സ്റ്റാഫിനെ നിർത്തി പൊരിക്കും

എനിക്ക് ചെറുതായിട്ട് വഴക്ക് കിട്ടി… എന്തായാലും ഞാൻ MD യോട് റിക്വസ്റ്റ് ചെയ്യാൻ പോകുവാ.. ഗൈനകിൽ നിന്നും ഒഴിവാക്കി തരാൻ..

നീ ഇനി റിക്വസ്റ്റ് ചെയ്യണ്ട.. എന്നെ അവിടെ അടിമയായി അവരോധിച്ചു…

താങ്ക്സ് ഡാ… ആ പൃഥ്‌വി സാറിനെ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരുമ്മ കൊടുക്കാരുന്നു… പറഞ്ഞത് കുറച്ചു ഉറക്കെ ആയി പോയി..

……… ……… ….

ഞാനും പൊറിഞ്ചുവും ഡോണയും കാന്റീനിലേക് കയറിയപ്പോൾ കേട്ടത് ശ്രുതിയുടെ വാക്കുകൾ ആണ്‌

Leave a Reply

Your email address will not be published. Required fields are marked *