അരളിപ്പൂന്തേൻ – 4 Like

: എന്ന പിന്നെ എന്റെ മോള് അവനെ കേറി പ്രേമിച്ചോ…അല്ലപിന്നെ

: അമ്മയാണത്രെ അമ്മ….. പ്രേമിക്കാനൊന്നും എന്നെ കിട്ടില്ല. ഒന്ന് പോയേ..ഞാൻ കിടക്കട്ടെ

: ഞാൻ പോവാം… നീ എന്താ എന്നെ കണ്ടപ്പോൾ മറച്ചുവച്ചത്, ആദ്യം അത് കാണിക്ക്.

: എന്ത്…

: എനിക്കീ കുന്ത്രാണ്ടം ഉപയോഗിക്കാൻ അറിയില്ലെങ്കിലും നീ എന്നെ അത്രയ്ക്ക് പൊട്ടിയാക്കല്ലേ, തുറക്കെടി കമ്പ്യൂട്ടർ

: ഇന്ന കാണ്…

(കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിഞ്ഞ ഫോട്ടോ കണ്ട് ഇന്ദിര മൂക്കത്ത് വിരൽവച്ചുകൊണ്ട് തുഷാരയെ അടിമുടി നോക്കി… )

: ഇതാണോ നീ പറഞ്ഞ ആള്.. കണ്ടാൽ പറയില്ലല്ലോ പഠിക്കുന്ന കുട്ടിയാണെന്ന്

: ആള് കുറേകാലം ദുബായിൽ ജോലി ചെയ്യുവാരുന്നു. ഇപ്പൊ വീണ്ടും പഠിക്കണം എന്ന് തോന്നിയിട്ട് കോളജിലേക്ക് വന്നതാ. എന്നെക്കാളും ഒരു ഏഴോ എട്ടോ വയസ് കൂടുതൽ ഉണ്ടാവും.

: അടിപൊളി… അവൻ അറിഞ്ഞൊന്ന് തല്ലിയാൽ നിന്നെ നിലത്തൂന്ന് തൂത്തുവാരി എടുക്കേണ്ടിവന്നേനെ…

: ശരിയാ. ഫോട്ടോയിൽ കാണുന്നപോലൊന്നും അല്ല, നല്ല കട്ടയ്ക്ക് ഉരുട്ടിയെടുത്ത ബോഡിയാണ്.. ആള് ചുള്ളനാ

: ഉം… അപ്പൊ പെണ്ണിന്റെ മനസ്സിൽ എന്തോ ഒരു ചാഞ്ചാട്ടം ഉണ്ടല്ലോ..

: മണ്ണാങ്കട്ട… പോയേ

: നീ ഒരാളെ നല്ലതുപറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല… നിന്നെ നോക്കുന്ന ചെക്കന്മാരെ മൊത്തം നിനക്ക് പുച്ഛമല്ലേ.. ആദ്യായിട്ടാണല്ലോ ഒരുത്തനെപ്പറ്റി നല്ലത് പറഞ്ഞത്. അതുകൊണ്ട് ചോദിച്ചതാ

: ആണോ… ഒന്ന് മിണ്ടാതെ പോയെ… മോളെ വഴിതെറ്റിച്ചേ അടങ്ങൂ അല്ലെ
: നീ നോക്കിക്കോടി… കേട്ടെടുത്തോളം നല്ല പയ്യനാ. പിന്നെ ആവശ്യത്തിലധികം സ്വത്തും ഉണ്ട്. കാണാനും ഗ്ലാമർ ആണ്. ഞാൻ അച്ഛനോട് പറയട്ടെ

: അങ്ങനെ സ്വത്തും പണവും നോക്കിയിട്ട് ആരും എനിക്കുവേണ്ടി ചെറുക്കനെ തിരയണ്ട. എനിക്ക് ഇഷ്ടപെട്ട ആളെ ഞാൻ കണ്ടെത്തും. അപ്പൊ കെട്ടിച്ചുതന്നാൽ മതി… ഇനി എന്റെ ഇന്ദിരമോള് പോയേ. ഗുണ്ടാ രാജീവൻ കാത്തിരിപ്പുണ്ടാവും…

: ഓഹ്… അത് ഇരുന്നാലും ഇല്ലേലും ഒക്കെ കണക്കാ…

: അയ്യേ… നാണമില്ലല്ലോ. മോളോടാ പറയുന്നെന്നുള്ള വിചാരം പോലും ഇല്ല

: ഇതിലൊക്കെ എന്താ നാണിക്കാൻ. നാണിച്ചിരുന്നെങ്കിൽ നിന്നെപോലൊന്ന് ഉണ്ടാവുമായിരുന്നോ…

: എന്റെ ഗുരുവേ… തൊഴുതിരിക്കുന്നു. ഗുഡ് നൈറ്റ്. ഉമ്മ

ഇന്ദിര പോയിക്കഴിഞ്ഞും തുഷാരയുടെ കണ്ണുകൾ ആ ഫോട്ടോയിലേക്ക് തന്നെ തറച്ചുനിന്നു. മാമാറിമാറി ഓരോ ഫോട്ടോ കാണുമ്പോഴും അവൾ മനസുകൊണ്ട് എത്രയോ തവണ പശ്ചാത്തപിച്ചുകൊണ്ടിരുന്നു. ഒരുപാട് പേരോട് മോശമായും അഹങ്കാരത്തോടെയും പെരുമാറിയിട്ടുണ്ടെങ്കിലും, ഇതുവരെ അവരെയാരെയും ഒരുകൂട്ടം ആളുകൾക്ക് മുന്നിൽവച്ച് നാണംകെടുത്തുന്ന പ്രവർത്തി തന്നിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അവളുടെയുള്ളിൽ ഞാൻ എന്ന മനുഷ്യജീവി വേറിട്ടുനിന്നു. മനസ്സിൽ ഒരുപാട് തവണ മാപ്പ് എന്ന രണ്ടക്ഷരം ഉരുവിട്ടെങ്കിലും അവളുടെ മനസ് അസ്വസ്ഥമാണ്. അമ്മ പറഞ്ഞ വാക്കുകളും എന്റെ ആ സമയത്തുള്ള മൃദു സമീപനവും, മധുര പ്രതികാരവും എല്ലാം ഓർക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ വീണ്ടും വീണ്ടും എന്നെ കാണണമെന്ന് കൊതിച്ചുകൊണ്ടിരുന്നു. ഒപ്പം ഒരുകൂട്ടം ചോദ്യങ്ങൾ അവളുടെ മനസിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു….

… നേരിട്ട് ആ മുഖത്തുനോക്കി മാപ്പുപറയാനുള്ള ധൈര്യം തനിക്കുണ്ടാവുമോ,

ഇതുവരെ ആരുടെ മുന്നിലും തോറ്റുകൊടുത്ത ചരിത്രവും എനിക്കില്ല…അതുകൊണ്ട് നേരിട്ട് പോയി മാപ്പുപറയാനും ഒരു മടി… ആകെ കുഴഞ്ഞല്ലോ… എന്ത് ചെയ്യും, നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചെങ്കിലും പറയാമായിരുന്നു,

….ഐഡിയ, സ്നേഹ വഴി മനുവിന്റെ കയ്യിൽ നിന്നും നമ്പർ ഒപ്പിക്കാം… ആ പണ്ടാരക്കാലി ആണെങ്കിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടാവും.. എന്തായാലും വിളിച്ചുനോക്കാം അല്ലെ… ദൈവമേ എടുക്കണേ….

തെണ്ടി… ഫോൺ മുഴുവൻ റിങ് ചെയ്തിട്ടും എടുക്കുന്നില്ലല്ലോ. ഒന്നുകൂടി നോക്കാം…

ഭാഗ്യം ചത്തിട്ടില്ല ….

: ഹലോ…

: എന്താടി ഈ നട്ടപ്പാതിരയ്ക്ക്…നിന്റെ ആരെങ്കിലും ചത്തോ

Leave a Reply

Your email address will not be published. Required fields are marked *