: അമ്മേ.. എനിക്ക് ആ ഏട്ടനോട് പ്രേമം ഒന്നും ഇല്ല, പക്ഷെ എന്തോ ഒരു…. ആഹ്.. എനിക്കറിയില്ല. ടീച്ചർ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്കെന്തോ ആളെ നല്ലൊരു ഹീറോ ആയിട്ടാ തോന്നിയത്.
: അതിനുമാത്രം ടീച്ചർ എന്താ നിന്നോട് പറഞ്ഞത്
: രാജ്യം മുഴുവൻ ആദരിക്കുന്ന ഒരു പട്ടാളക്കാരന്റെ മകനാ. അതിന്റെ എല്ലാ തന്റേടവും ഒത്ത നല്ലൊരു മനസുള്ള ആളാ. തെറ്റ് കണ്ടാൽ ആളും തരവും നോക്കാതെ ഇടപെടും, അടിയാണെങ്കിൽ അടി, അതാണ് പണ്ടത്തെ ശ്രീലാൽ. ഒരു പെണ്ണിനോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. പണ്ട് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു പോലും പക്ഷെ അവൾ തേച്ചിട്ടുപോയി. തന്റെ ആഗ്രഹങ്ങളൊക്കെ വേണ്ടെന്ന് വച്ചിട്ട് ഇയാൾക്ക് വേണമെങ്കിൽ ആ പണക്കാരി പെണ്ണിനെയും കെട്ടി അവളുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി ജീവിക്കാമായിരുന്നു. പക്ഷെ അവിടെയും ശ്രീ വേറിട്ടുനിന്നു. സ്വന്തം ആഗ്രഹങ്ങൾ സാധിക്കാൻ പറ്റാത്ത ആൾക്ക് എങ്ങനാ അമ്മേ മറ്റൊരാളുടെ ആഗ്രഹങ്ങളുടെ ആഴം മനസിലാക്കാൻ പറ്റുക. അങ്ങനെ നോക്കുമ്പോ ശ്രീയേട്ടൻ ചെയ്തതല്ലേ ശരി. പുള്ളിയെ കെട്ടുന്ന പെണ്ണ് ശരിക്കും ഭാഗ്യമായുള്ളവളായിരിക്കും
: ശ്രീയേട്ടനോ…അവിടംവരെയൊക്കെ ആയോ
: ആ ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയതാ എന്റെ പൊന്നോ… ഇനി അതിൽ പിടിച്ച് കേറണ്ട
: അല്ല ഇത്രയും ഒക്കെ മനസിലാക്കിയിട്ടും പിന്നെ നീ എന്തിനാ നേരത്തെ അവനോട്
അങ്ങനെ സംസാരിച്ചത്. നിനക്ക് ഒരു സോറി പറഞ്ഞൂടായിരുന്നോ
: ഹീ… അഭിമാൻ സമ്മതിക്കണ്ടേ…
: എന്തായാലും അവൻ നല്ല മോനാ, പാതിരാത്രി ഏതെങ്കിലും പെണ്ണ് വിളിച്ചാൽ അപ്പൊ തന്നെ നിലപാട് മാറ്റി ഒലിപ്പിച്ചോണ്ട് വരുന്ന പയ്യന്മാരെപോലെയല്ല..മോൾ എന്തായാലും നാളെ നേരിട്ട് സംസാരിക്ക്. ജാഡയൊന്നും ഇല്ലാതെ നല്ല മോളായിട്ട് വേണം പോകാൻ. പിന്നേ, നിന്റെ മിസ്റ്റർ വിളിയും, നിങ്ങൾ വിളിയും ഒന്നും വേണ്ട. ഏട്ടാന്ന് വിളിച്ചാൽ മതി.
: ഉത്തരവ് മഹാറാണി… നോക്കട്ടെ. പക്ഷെ തൊട്ടാവാടി ആവാനൊന്നും എന്നെകൊണ്ട് പറ്റില്ല. എന്നോട് കോർക്കാൻ വന്നാൽ ഞാനും വിടില്ല
: നീ എന്തെങ്കിലും ആക്ക്…
***********
പുലർച്ച മുതൽ പെയ്യുന്ന മഴയാണ്. ഇതുവരെ നിന്നിട്ടില്ല. നല്ല മഴ കാരണം പുതപ്പിനടിയിൽ നിന്നും ലെച്ചുവിന്റെ നഗ്നമേനി വിട്ടുപിരിയാൻ ശരീരം മടിച്ചു നിന്നു. സാധാരണ എണീക്കുന്നതിലും അരമണിക്കൂർ വൈകിയാണ് ലെച്ചു എണീച്ചത്. പെട്ടെന്ന് കുളിച്ചൊരുങ്ങി തണുത്ത കൈകളാൽ എന്നെ വന്ന് കെട്ടിപിടിച്ചതും ഞാൻ ഞെട്ടിയെണീച്ചുപോയി. മഴയുടെ സംഗീതവും കുളിരും ജനലിലൂടെ അരിച്ചിറങ്ങുന്നത് ആസ്വദിച്ച് അവളെയും കെട്ടിപിടിച്ച് ഇത്തിരിനേരം കിടന്നു. ഒന്നാമത് ലെച്ചു വൈകിയാണ് എഴുന്നേറ്റത്, അതിന്റെ കൂടെ എന്റെ കെട്ടിപിടിച്ചുള്ള കിടത്തം കൂടിയായാൽ ശരിയാവില്ലെന്ന് തോന്നിയാവും അവൾ എന്നെ പിടിച്ചെഴുന്നേല്പിച്ച് ബാത്റൂമിലേക്ക് തള്ളിവിട്ടു. ഞാൻ കുളിച്ചൊരുങ്ങി താഴേക്ക് വന്നപ്പോഴേക്കും ‘അമ്മ കഴിക്കാൻ എല്ലാം എടുത്തുവച്ചിട്ടുണ്ട്. കഴിച്ചു കഴിയുമ്പോഴും മഴ തകർത്ത് പെയ്യുകയാണ്. വരാന്തയിൽ ഇരുന്നുകൊണ്ട് മഴ കണ്ടിട്ട് എത്ര കാലമായി. മേൽക്കൂരയിൽ നിന്നും ഒഴുകിയിറങ്ങിയ വെള്ളം മുറ്റത്ത് കൂടി കുത്തിയൊലിച്ച് പോകുമ്പോൾ കടലാസ് തോണിയുണ്ടാക്കി കളിച്ച ആ കാലമൊക്കെ എത്ര പെട്ടെന്നാണ് മറഞ്ഞുപോയത്.
: ശ്രീ… മഴ കണ്ടിരുന്നാ മതിയോ, പോണ്ടേ
: ലെച്ചു ഇന്ന് ലീവാക്കിയാലോ…
: എന്തായാലും എഴുന്നേറ്റു, ഇനിയിപ്പോ ലീവാക്കിയിട്ട് എന്താ കാര്യം. നീ കാർ എടുക്ക്. സമയം ആയി
: കാറൊക്കെ എടുത്തിട്ട് കോളേജിൽ പോയാൽ പരമ ബോറാവില്ലേ..
: നീ വന്നേടാ ചെറുക്കാ… ഒരു ബോറും ഇല്ല
ലെച്ചുവിനെ ഇറക്കിവിട്ട് കോളജിന്റെ പാർക്കിങ്ങിൽ വണ്ടിയും ക്ലാസിലേക്ക് നടന്നു. എന്തൊരു മഴയായിരുന്നു, പ്രളയത്തിനുള്ള കോപ്പുകൂട്ടുവാണോ എന്തോ… ഇരുവശത്തും തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾക്ക് നടുവിലൂടെ ഓരോ ചുവടുകൾ മുന്നോട്ട് എടുത്ത് വയ്ക്കുമ്പോൾ മുകളിലെ വരാന്തയിൽ അരമതിലിൽ കൈകൾ ഊന്നി മഴക്കാല സൗന്ദര്യം ആസ്വദിക്കുന്ന കമിതാക്കളെ കാണാം. കമിതാക്കൾ മാത്രമല്ല, വായിനോക്കികളും ഉണ്ട്. അതിൽ പിന്നെ ആണെന്നോ പെണ്ണെന്നോ വെത്യാസം ഒന്നും ഇല്ല.
