അരളിപ്പൂന്തേൻ – 6 1

രാജീവൻ…. അതൊരു സമസ്യയായി തുടരുന്ന കാര്യം ഇവർക്കറിയില്ലല്ലോ. എന്തായാലും തുഷാരയെ മറ്റൊരാൾക്ക് കെട്ടിച്ചുകൊടുക്കാമെന്നുള്ള അദ്ദേഹത്തിന്റെ വാശി നടക്കാൻ പോകുന്നില്ല. പക്ഷെ അവരുടെ സമ്മതത്തോടെയല്ലാതെ അവളും ഞാനും ഒരു തീരുമാനവും എടുക്കുകയുമില്ല. ഇനി ഇതുപോലെ രണ്ടുവീട്ടിൽ കഴിയേണ്ടിവന്നാലും അത് ഞങ്ങൾ സഹിച്ചു. എന്നെങ്കിലും മനസ് മാറുമല്ലോ. എന്തായാലും പോയി നോക്കാം, പുള്ളി എന്താ പറയുന്നതെന്ന് നോക്കാം.

***********

: അച്ഛാ… രാവിലെ ചോദിച്ചതിന്റെ ഉത്തരം പറയാനുണ്ട്.. കഴിച്ചു കഴിഞ്ഞിട്ട് വാ.

കയ്യിലൊരു കത്തിയുമായി നിൽക്കുന്ന തുഷാരയുടെ സംസാരം കേട്ട് രാജീവന്റെ കണ്ണ് തള്ളി, കുടിച്ചുകൊണ്ടിരുന്ന വെള്ളം തൊണ്ടവഴി അയാൾ വിഴുങ്ങി. ഇന്ദിരയെ അന്താളിച്ചു നോക്കികൊണ്ട് അയാൾ എന്തായിരിക്കും എന്ന ഭാവത്തിൽ മുഖം ചുളിച്ചു. എന്നാലും ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാ. എന്തോ തീരുമാനിച്ച് ഉറപ്പിച്ചുള്ള വരവാണ് പെണ്ണിന്റേത്. ദൈവമേ ഇനി ഒളിച്ചോടാനെങ്ങാനും ആണോ.. എന്തായാലും കുറച്ച് മാറിനിന്ന് സംസാരിക്കാം. പെണ്ണൊന്തോ കടുത്ത തീരുമാനവുമായിട്ടായിരിക്കും വന്നിരിക്കുന്നത്. കയ്യിലാണെങ്കിൽ ഒരു കത്തിയും ഉണ്ടല്ലോ.. ദൈവമേ ഇനി കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാൻ ആയിരിക്കുമോ, അതോ ആത്മഹത്യാ ഭീഷണി ആയിരിക്കുമോ… രാജീവന്റെ മനസ് ചോദ്യങ്ങൾകൊണ്ട് നിറഞ്ഞു. കഴിച്ചു കഴിഞ്ഞ് ഇന്ദിരയെയും കൂട്ടി ഹാളിലേക്ക് നടന്ന രാജീവൻ കാണുന്നത് കയ്യിൽ പിടിച്ചിരിക്കുന്ന ആപ്പിൾ നോക്കി ചിരിച്ചുകൊണ്ട് ഒറ്റവെട്ടിന് അത് രണ്ട് തുണ്ടമാക്കുന്ന തുഷാരയെയാണ്..

: എടിയേ.. പെണ്ണൊന്തോ ഉറപ്പിച്ച് ഇറങ്ങിയതാ.. നീ പോയി ആ കത്തി എങ്ങനെങ്കിലും എടുത്തു മാറ്റിയേ

: ഇതുപോലൊരു പേടിത്തൂറി… ഒന്ന് നടക്ക് മനുഷ്യാ

തുഷാരയ്ക്ക് അടുത്തെത്തിയ രാജീവന്റെ മുഖത്ത് ഗൗരവം വന്നു. വന്നതല്ല വരുത്തിച്ചു.. അവളുടെ അടുത്ത് ഇരിക്കാതെ അയാൾ അവൾക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന സോഫയിൽ ഇടംപിടിച്ചു.

: പറ മോളേ.. എന്താ നിന്റെ തീരുമാനം

: അച്ഛന് ആപ്പിൾ വേണോ..

: എനിക്ക് വേണ്ട.. നീ കാര്യത്തിലേക്ക് വാ
: ആരാ എന്നെ കാണാൻ വരുന്നേ, അവരുടെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് പറയെന്നേ. ചെറുക്കനെക്കുറിച്ച് ഒന്നും അറിയാതെ അവരുടെ മുന്നിൽ പോയി നില്ക്കാൻ പറ്റോ..

( ഓഹ്.. അപ്പൊ അവന്റെ വീട്ടിൽ പോയി കല്യാണം മുടക്കാമെന്നുള്ള പരമ്പരാഗത രീതിയാണല്ലേ… ഛേ.. ഇത്രയും ചീപ്പായിരുന്നോ എന്റെ മോള്. എല്ലാം പ്രതീക്ഷയും പോയി…എന്നാലും ശ്രീലാൽ ഈ വൃത്തികേടിന് കൂട്ടുനിൽക്കോ… ആഹ്, എന്തെങ്കിലും ആവട്ടെ…)

: അതൊന്നും നീ അറിയണ്ട.. ചെറുക്കൻ വരുന്നുണ്ട്, അവനോട് നേരിട്ട് സംസാരിച്ചോ

: ശരി… അവരെത്രമണിക്കാ വരുന്നേ

: ഉച്ച കഴിയും.. എന്തേ, നിനക്ക് എവിടെങ്കിലും പോകാനുണ്ടോ

: ചിലപ്പോ പോകേണ്ടിവരും..

: എവിടേക്ക്… ക്ലാസൊന്നും ഇല്ലല്ലോ

: അതൊന്നും അച്ഛനറിയണ്ട, എന്റെ ചെറുക്കനും വരുന്നുണ്ട്, എന്തെങ്കിലും ചോദിയ്ക്കാൻ ഉണ്ടെങ്കിൽ നേരിട്ട് ചോദിച്ചോ.. ഏട്ടൻ രാവിലെ വരും. അച്ഛൻ ഇവിടെത്തന്നെ ഉണ്ടാവണം

( ദൈവമേ… ഇത്രപെട്ടെന്ന് ഈ ഡയലോഗ് തിരിച്ചുവന്നോ..)

: ഓഹോ.. അത്രയ്ക്ക് ധൈര്യം ആയോ എന്റെ മോൾക്ക്. എനിക്ക് ആരെയും കാണണ്ട. അവനെന്തിനാ ഇവിടെ വരുന്നേ

: അമ്മയെ പെണ്ണുകാണാൻ… ഒന്ന് പോ അച്ഛാ. എനിക്ക് കൂടുതൽ ഒന്നും പറയാനില്ല. എന്ന ശരി

…………

ലെച്ചുവും ഞാനും സംസാരിച്ചിരിക്കുമ്പോഴാണ് തുഷാരയുടെ ഫോൺ വന്നത്. എഴുന്നേറ്റ് പോകാൻ നോക്കിയ ലെച്ചുവിനെ അവിടെത്തന്നെ പിടിച്ചിരുത്തി. അവൾ അറിയാത്ത എന്ത് രഹസ്യമാ എനിക്കുള്ളത്. തുഷാരയുടെ സംസാരം എല്ലാം കേട്ട് ലെച്ചു കണ്ണ് തള്ളി. ഇത് കാന്താരി തന്നെയാണല്ലോ എന്ന് തോന്നുന്നുണ്ടാവും ലെച്ചുവിന്.

: ശ്രീകുട്ടാ… പ്രശ്നമാവുമോ… പുള്ളിക്കാരൻ ഉടക്കിയാൽ എന്ത് ചെയ്യും

: ഒന്നും ചെയ്യാനില്ല… പുള്ളിയുടെ മനസ് മാറുന്നവരെ കാത്തിരിക്കാം, അല്ലാതെ ഒളിച്ചോടാനൊന്നും ഞങ്ങളില്ല

Leave a Reply

Your email address will not be published. Required fields are marked *