അരളിപ്പൂന്തേൻ – 6

Related Posts


വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും കാത്ത് വാതിൽപ്പടിയിൽ നിൽപ്പുണ്ട്… തുഷാര ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ചു.

: തുഷാരേ…. നീ എന്റെ മാനം കാത്തു… കൂടെ എന്റെ അനിയന്റെ ജീവിതവും.

: അനിയനൊക്കെ എന്റെ കല്യാണശേഷം…അതുവരെ ഏട്ടനെ ലെച്ചുവിന്റെ ശ്രീകുട്ടനായി തന്നെ കാണാനാ എനിക്ക് ഇഷ്ടം..

ലെച്ചുവിന്റെ ഇടതും വലതുമായി ഞങ്ങൾ നടക്കുമ്പോൾ എന്റെ മനസ് വീണ്ടും പ്രക്ഷുബ്ധമായി… എന്താണ് ഇവർ രണ്ടുപേരും പറഞ്ഞതിന്റെ അർഥം…

……..(തുടർന്ന് വായിക്കുക)……..

തുഷാരയെ യാത്രയാക്കി ലെച്ചുവിനേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. വണ്ടിയുടെ പുറകെ എന്നെയും കെട്ടിപിടിച്ചിരിക്കുന്ന അവളുടെ കൈകൾ പതിവിലും മുറുക്കിയാണ് പിടിച്ചിരിക്കുന്നത്. താടി തോളിൽ ചേർത്തുവച്ച് മുടിയിഴകളെ കാറ്റിൽ പറക്കാൻ തുറന്നുവിട്ടുകൊണ്ട് ഒന്നും മിണ്ടാതെയിരിക്കുന്ന അവളുടെ കണ്ണുകൾ വിടർന്നിനിരിക്കുന്നത് കണ്ണാടിയിലൂടെ കാണാം. ആയിരം ചോദ്യങ്ങൾ മനസിലുണ്ടെങ്കിലും ഒന്നും ചോദിക്കാതെ അവളെയുംകൊണ്ട് വീട്ടിലെത്തി.

ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മയും ലെച്ചുവുമാണെന്ന് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. കഴിച്ചുകഴിഞ്ഞ് കിടക്കാൻ നേരം ലെച്ചു ഓടിവന്ന് കെട്ടിപ്പിടിച്ച് കിടക്കയിലേക്ക് മറിഞ്ഞു. മുഖത്ത് തുരുതുരാ മുത്തം വയ്ക്കുന്ന അവളെ കാണുമ്പോൾ എന്തോ യുദ്ധം ജയിച്ച പ്രതീതിയാണ്.

: ഈ ഒരു ദിവസത്തിനുവേണ്ടിയല്ലേ മോനേ ഇത്രയും നാൾ കാത്തിരുന്നത്…

: നിന്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ നിന്നെയാണ് പ്രേമിക്കുന്നതെന്ന്…

: എന്തിനാടാ ചക്കരേ പ്രേമിക്കുന്നേ… നീ എന്നും എന്റെയല്ലേ..

: പോടി… എനിക്ക് നിന്നെ ഇഷമൊന്നുമല്ല… എനിക്കെന്റെ തുഷാര മതി.

: ഉവ്വ ഉവ്വ… എന്നിട്ടല്ലേ പെണ്ണിനെ ഇത്രയുംകാലം പുറകെ നടത്തിച്ചത്.

: അതൊക്കെ വിട്… നീയെന്താ നേരത്തെ അവളോട് പറഞ്ഞത്… എനിക്കങ്ങോട്ട് മനസിലായില്ല

: എന്ത് പറഞ്ഞെന്ന്….

: ഡീ….ചുമ്മാ കളിക്കല്ലേ, നിന്റെ മാനം കാത്തെന്നോ… അനിയന്റെ ജീവിതമോ..രണ്ടുംകൂടി ഞാൻ അറിയാതെ എന്താ ഒപ്പിച്ചത്..

: അത് ഞാൻ ചുമ്മാ പറഞ്ഞതാ..

: ലച്ചൂ… ഇപ്പൊ ഞാൻ പുറത്തും നിങ്ങൾ രണ്ടാളും അകത്തും അല്ലേ…ഒന്ന് പറയെടോ..

: നീ എന്നോട് എന്തെങ്കിലും ഒളിച്ചിട്ടുണ്ടോ… അത് ആദ്യം പറ.
: ഇല്ല…ഞാൻ എന്ത് ഒളിക്കാൻ

: നീ എന്നെ കാണുന്നതിന് മുന്നേ ഞാൻ നിന്നെ കാണാൻ തുടങ്ങിയതല്ലേ.. ഈ മനസ് വായിക്കാൻ എനിക്ക് പറ്റില്ലെന്നാണോ നീ വിചാരിച്ചേ..

: ലെച്ചു… ഞാ..

മുഴുവിപ്പിക്കുന്നതിന് മുൻപ് ലെച്ചുവിന്റെ ചൂണ്ടുവിരൽ എന്റെ ചുണ്ടുകളിൽ അമർന്നു.

: ഒന്നും പറയണ്ട, നമ്മുടെ പരിമിതികളിൾക്കുള്ളിൽ നിന്ന് പ്രണയിക്കാനാണ് എനിക്ക് ഇഷ്ടം. ഞാനൊരു ഭാര്യയാണ്. എന്റെ ശ്രീകുട്ടൻ ആൾക്കാരുടെ മുന്നിൽ തലകുനിച്ച് നടക്കരുത്. പ്രണയിക്കാൻ നമുക്കൊരു താലിയുടെ ആവശ്യമുണ്ടോ, അതുണ്ടായിട്ടാണോ നീ എന്നെ ഇത്രയും കാലം പ്രേമിച്ചത്. ഇനിയും അങ്ങനെ മതി.

: ലച്ചൂ നീ എങ്ങനെ…

: നിന്റെ കാമം പ്രണയമായത് മനസിലാക്കാൻ വലിയ ബുദ്ദിയൊന്നും വേണ്ട. ഒരാണ് പെണ്ണിനോട് അടുത്തിടപഴകുമ്പോൾ തന്നെ മനസിലാവും അത് ഏത് അർത്ഥത്തിലാണെന്ന്. എന്നും നിന്റെ ചൂടുപറ്റി കിടന്നതല്ലേ, അപ്പൊ എനിക്കറിയില്ലേ ഈ മനസ്.

: അപ്പൊ തുഷാര….

: എല്ലാം അറിയാം. പക്ഷെ നിനക്കെന്നോട് പ്രേമം തോന്നിയതൊന്നും ഞാൻ പറഞ്ഞിട്ടില്ല കേട്ടോ.. ബാക്കിയൊക്കെ അവൾക്കറിയാം

: എന്നിട്ടും അവളെന്തിനാ എന്നെ…

: തുഷാരയ്ക്ക് നിന്നോട് പ്രണയമല്ല, അവളുടെ ഉള്ളിലൂടെ ഒഴുകുന്ന ചോരയിൽ അലിഞ്ഞുചേർന്ന പ്രാണനാണ്. നീ സുഖം കണ്ടെത്താൻ എന്റെ കൂടെ കൂടിയെന്നുവച്ച് അവൾക്ക് നിന്നെ പ്രേമിച്ചൂടെന്നുണ്ടോ…

: ഇതൊക്കെ അറിഞ്ഞിട്ടും അവൾക്കെങ്ങനെ…

: അതാണ് മോനേ അസ്ഥിക്ക് പിടിച്ച പ്രേമമെന്നൊക്കെ പറയുന്നത്… അവളെ കൈവിടല്ലേ അനിയാ. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം. കല്യാണമൊക്കെ കഴിഞ്ഞ് നിങ്ങളുടെ മാത്രം നല്ല നിമിഷങ്ങളിൽ കെട്ടിപിടിച്ച് കിടക്കുമ്പോ എപ്പോഴെങ്കിലും മനസുതുറന്നാൽ മതി…. അവൾക്ക് നിന്നോടുള്ള ഇഷ്ടം കൂടത്തെ ഉള്ളു.

: ലെച്ചു നീയൊരു പാഠപുസ്ഥകം തന്നെ… എന്നാലും എത്ര ഈസിയായിട്ടാ കാര്യങ്ങൾ ഒരു വഴിക്കാക്കിയത്.

: ഇതൊക്കെ അവളും അറിയണമെന്ന് എനിക്ക് തോന്നി. നിങ്ങൾ ഒരു ജീവിതമൊക്കെ തുടങ്ങിക്കഴിഞ്ഞിട്ട് അറിയുന്നതിലും നല്ലതല്ലേ ഇപ്പൊ പറയുന്നത്. ഇനി എന്റെ കാട്ടുപോത്തിന് മനസ്സിൽ കുറ്റബോധം പേറേണ്ടല്ലോ..

: ലെച്ചു….. ഉമ്…മ്മ

: പോയി നിന്റെ കട്ടുറുമ്പിന് കൊടുക്ക്…

: ഇന്ന് എന്റെ ലെച്ചുപെണ്ണിന് തരാം…

: അയ്യട…

: ലെച്ചു… ഞാൻ ആകെ പ്രാന്തുപിടിച്ച് നടക്കുവായിരുന്നു. എനിക്കറിയാം നിന്നെ ആഗ്രഹിച്ചതേ തെറ്റാണെന്ന്, പക്ഷെ നമുക്കൊന്നും നിയന്ത്രിക്കാൻ പറ്റാത്ത സാധനമല്ലേ മനസ്. അത് എപ്പോഴോ നിന്നെ പ്രേമിച്ചുതുടങ്ങി. നിന്നോട് അത് പറയണോ, അതോ എന്റെ ഉള്ളിൽ തന്നെ കുഴിച്ചുമൂടണോ എന്നുള്ള ചിന്തയായിരുന്നു ഉള്ളിൽ മുഴുവൻ. പക്ഷെ നീയായിട്ട് ഞാൻപോലും അറിയാതെ എന്റെ മനസ് മറ്റൊരുപെണ്ണിന് സമ്മാനിച്ചു. സത്യം പറഞ്ഞാൽ ലെച്ചു എന്നെയാണ് രക്ഷിച്ചത്….

: അയ്യേ… ഈ ചെക്കൻ പിന്നേം സെന്റി ആയോ… നന്ദിയൊക്കെ നീ തുഷാരയ്ക്ക് കൊടുത്തോ. ഞാൻ ഇങ്ങനൊരു കാര്യം പറഞ്ഞപ്പോൾ അവളാ എന്റെ കൂടെ നിന്ന് നിന്റെ മനസ് മാറ്റിയത്. അവൾ അത്രയ്ക്കും ഇഷ്ടപെട്ടുപോയി നിന്നെ. നീ പറയാറില്ലേ ഞാനും അവളും ഫുൾ ടൈം ചാറ്റിങ് ആണെന്ന്.. നീ എന്റെ
ഫോണെടുത്ത് നോക്കിക്കോ… മുഴുവൻ നിന്നെകുറിച്ചായിരിക്കും. ഇത്രയും കാലം നിന്റെ കൂടെ കിടന്ന ഞാൻപോലും നിന്നെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല.. എന്റെ ശ്രീകുട്ടനെ അവൾ പൊന്നുപോലെ നോക്കും.

: ലെച്ചു… ഒരു സങ്കടം കൂടിയുണ്ട്.. എന്റെ കല്യാണം കഴിഞ്ഞാൽ നീ…

: അതോർത്ത് എന്റെ മോൻ പേടിക്കണ്ട… അപ്പോഴേക്കും എന്റെ അണ്ടർ വേൾഡ് കിംഗ് പാച്ചു അവതരിക്കും മോനേ… എത്രയൊക്കെ ഞാൻ നിന്നെ സ്നേഹിച്ചാലും, പാച്ചുവിനോളം ആവില്ല നീ. ഭർത്താവ് എന്നും സത്യവും, കാമുകൻ കള്ളവുമാണ്. ഇതിന്റെ അർഥം കല്യാണം കഴിയുമ്പോ നിനക്ക് മനസിലാവും.

: ലെച്ചു നിന്നെ ഞാനൊന്ന് തൊഴുതോട്ടെ…

: ഹീ… ആക്കല്ലേ..

മണപ്പിച്ചോണ്ട് ഇരിക്കാതെ കാര്യത്തിലേക്ക് കടക്ക് രാവണാ….

………………

Leave a Reply

Your email address will not be published. Required fields are marked *