ആത്മബന്ധം

അതെ

ഞാൻ സൽമാത്തന്റെ അനിയനാണ്

എന്തെ

എനിക്കൊരു കാര്യം പറയാനുണ്ട്

എന്താ

നമുക്കൊരു ചായ കുടിച്ചിട്ട് സംസാരിച്ചാലോ

എന്റെ ബസ് ഇപ്പൊ വരും

ഒരഞ്ചു മിനുട്ടു മതി

എന്താ കാര്യം

അത് ഇവിടെ വച്ച് എങ്ങനെ പറയും

ഇവിടെ വച്ച് പറയാൻ പറ്റാത്ത എന്ത് കാര്യ

അത് ഞാൻ തന്റെ വീടെവിടെയാ

നെടുങ്കണ്ടം

അതല്ല എനിക്ക് ഞാൻ …ഞാൻ തന്റെ വീട്ടിൽ വന്നോട്ടെ

എന്തിന്

തന്റെ വീടും വീട്ടുകാരെയും ഒക്കെ കാണാൻ

അതെന്തിനാ
എനിക്ക് തന്നെ ഇഷ്ടമായി കല്യാണം കഴിക്കാൻ താല്പര്യമുണ്ട് തനിക്കു വേറെ അഫൈർ ഒന്നും ഇല്ലെങ്കിൽ

അഫൈർ ഒന്നും ഇല്ല

എന്ന ഞാൻ വന്നോട്ടെ

ഇപ്പോഴോ

അല്ല തന്റെ അഡ്രെസ്സ് പറ ഞാൻ വരാം

ഇപ്പൊ വരുന്നോ

വരാൻ എനിക്ക് ഇഷ്ടമാണ് തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ

ഇക്കക്ക് എന്നെ മനസ്സിലായില്ലല്ലേ

ഇല്ല …നല്ല പരിചയം തോന്നിയിരുന്നു എത്ര ആലോചിച്ചിട്ടും മനസിലായില്ല

ഇത്ര വേഗം മറന്നോ

എത്ര ഓർത്തിട്ടും മനസ്സിലാകുന്നില്ല

ഞാൻ ഷാദിയ കുഞ്ഞാപ്പയുടെ മോളാ

പടച്ചോനെ ഇക്കാന്റെ മോളോ ഷാദിയ മോളെന്താ ഇവിടെ ഇങ്ങനെ ഇക്ക എവിടെ

ഉപ്പച്ചി വീട്ടിലുണ്ട്

പലരോടും ഞാൻ ഇക്കയെ കുറിച്ച് ചോദിച്ചിരുന്നു ആർക്കും അറിയില്ലായിരുന്നു

എങ്ങനെ അറിയും ഞങ്ങൾ പിന്നെ അങ്ങോട്ട് വന്നിട്ടില്ല

മോള് വാ ഇവിടെ നിന്ന് വെയില് കൊള്ളേണ്ട

അതൊക്കെ ശീലായി ഇക്ക

എന്നാലും ന്റെ പടച്ചോനെ മോളെ ഒന്നും വിചാരിക്കരുത് ഞാൻ ഒന്നും പറഞ്ഞിട്ടില്ല എല്ലാം മറന്നേക്കൂ

അതെന്തേ

മോളെ കല്യാണം ആലോചിക്കാനുള്ള യോഗ്യത എനിക്കില്ല ആളറിയാതെ പറഞ്ഞതാ റബ്ബേ എന്നാലും എനിക്ക്
മോളെ മനസിലായില്ലല്ലോ

ഞാൻ ഒരുപാടു മാറിപ്പോയി അതാ

മോള് വാ ഞാൻ കൊണ്ടാകാം വീട്ടിൽ എനിക്ക് ഇക്കാനെ കാണണം

ഹമ്

മോള് ചായ കുടിച്ചോ

ഹമ്

എന്ന വാ

ഞാനും മോളും കാറിൽ കയറി ഇക്കയെ കാണാൻ എന്റെ മനസ്സ് തുടിക്കയായിരുന്നു എത്ര കാലമായി വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .ഇക്കയെ കുറിച്ച് ഒരു വിവരവും ഇല്ലാതായിട്ട് .അന്ന് കാണുമ്പോൾ ചെറിയ കുട്ടി ആയിരുന്നു ഷാദിയ .മോളെന്ന അന്നും വിളിച്ചിരുന്നത് .തിരിച്ചറിയാൻ കഴിയാത്ത വിധം അവൾ വളർന്നിരിക്കുന്നു .ഗുണ്ടുമണി പോലെ ഇരുന്ന കുട്ടി മെലിഞ്ഞു ഉയരം വച്ച് .എന്നാലും ആ മുഖം പോലും ഒരുപാടു മാറിയിരിക്കുന്നു .മനസ്സിലൂടെ ഒരുപാടു കാര്യങ്ങൾ മിന്നിമറഞ്ഞു എന്തിനായിരിക്കും ഇവൾ ജോലിക്കു വന്നത് .ഇക്ക എന്ത് ചെയ്യായിരിക്കും .ഞങ്ങൾ ഒന്നും സംസാരിക്കാതെ കുറെ നേരം കാറിൽ ഇരുന്നു നെടുങ്കണ്ടം ലക്ഷ്യമാക്കി ഞാൻ വണ്ടി ഓടിച്ചു .

ഇക്ക എന്താ ഒന്നും മിണ്ടാത്തെ

എന്താ മോളെ

ഇക്ക എന്താ ഒന്നും മിണ്ടാതിരിക്കുന്നത്
ഒന്നുല്ല മോളെ ഞാൻ എന്തൊക്കെയോ ആലോചിച്ചു പോയി

സല്മത്ത ഇക്കാന്റെ ഇത്തയായിരുന്നോ

ഹമ് അതെ

ഇന്നലെ ഇക്കയെ കണ്ട് ഞാൻ ഷോക്കായി പോയി

അതെന്തേ

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇക്കയെ

അതാണോ പെട്ടന്ന് ജോലി മതിയാക്കി തിരിച്ചു പോണത്

ഹമ്

അതെന്തേ

എന്നെ ഇക്ക തിരിച്ചറിഞ്ഞാലോ എന്ന് വിചാരിച്ചു

ഞാൻ അറിഞ്ഞാലെന്താ

ഉപ്പച്ചി എപ്പോഴും പറയും ആരെങ്കിലും നമ്മളെ അന്വേഷിച്ചു വരുമെങ്കിൽ അത് ഫാസി ആയിരിക്കുമെന്ന്

മോളെന്തിനാ ഈ ജോലിക്ക് വന്നത്

കുടുംബം കഴിയണ്ടേ ഇക്ക

എന്തൊക്കെയാ മോളെ പറയുന്നേ

സത്യമാണ് ഇക്ക ഞാൻ ജോലിചെയ്ത ഇപ്പൊ ഞങ്ങൾ ജീവിക്കുന്നത്

അപ്പൊ ഇക്കയോ

ഉപ്പച്ചി കിടപ്പിലാണ്

എന്റെ കാലുകൾ അറിയാതെ ബ്രേക്കിൽ അമർന്നു .അവൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല തലയിലൂടെ മിന്നല്പിണരുകൾ പാഞ്ഞുപോയപോലെ തോന്നി .കുറച്ചുനേരം സ്വബോധം നഷ്ടപെട്ടപോലെ എന്ത് ചെയ്യണം പറയണം എന്ന് എനിക്കറിയില്ലായിരുന്നു .പ്രജ്ഞ നഷ്ടപ്പെട്ട് ഞാൻ കാറിൽ ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി .

എന്താ ഇക്ക ഇങ്ങനെ നോക്കുന്നത്

എന്താ മോളെ നീ പറഞ്ഞെ

അതെ ഇക്ക ഉപ്പച്ചി കിടപ്പിലാണ്

എന്തുണ്ടായി

ഇക്ക അന്ന് വീട്ടിൽ നിന്ന് പോയ രാത്രി ഉപ്പച്ചി ഞങ്ങളോട് എല്ലാ കാര്യങ്ങളും പറഞ്ഞു .അടുത്ത ദിവസം തൊട്ട് ഞങ്ങൾ ജീവിച്ച വീടും യാത്ര ചെയ്തിരുന്ന കാറും എല്ലാം ഞങ്ങൾക്ക് അന്യമായെന്ന് .കടങ്ങൾ വീട്ടാൻ എല്ലാം ഞങ്ങൾക്ക് നഷ്ടമായെന്ന് .ആരോടും പറയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങുകയാണെന്ന് .അടുത്ത ദിവസം
ഉപ്പച്ചി ഉമ്മയുടെ കയ്യിലെ രണ്ടു വളയും വാങ്ങി പുറത്തു പോയി .സാധനങ്ങൾ എല്ലാം പാക് ചെയ്യാൻ പറഞ്ഞാണ് ഉപ്പച്ചി പോയത് .ഉപ്പച്ചി തിരികെ വരുമ്പോളേക്കും ഞങ്ങൾ വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്തു ആ വീട്ടിലെ സാധനങ്ങൾ ഒന്നും എടുക്കാൻ നിന്നില്ല അത്യാവശ്യം വേണ്ട സാധങ്ങൾ മാത്രം എടുത്തു .ഞങ്ങള്ക്ക് പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടി വന്നു .ഉപ്പ ഒരു ടാക്സിയിൽ തിരികെ വന്നു .എങ്ങോട്ടാണെന്ന് ചോദിക്കാതെ ഉപ്പച്ചിയോടൊപ്പം ഞങ്ങൾ കാറിൽ കയറി .ആരും ഒന്നും സംസാരിച്ചില്ല .വാർന്നൊഴുകുന്ന ഉമ്മച്ചിയുടെ കണ്ണുനീർ ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല .ഒരുപാടു ദൂരം യാത്ര ചെയ്തു ഉപ്പച്ചിയുടെ ഒരു പഴയ ചങ്ങാതിയുടെ വീടിന്റെ മുന്നിലാണ് ആ യാത്ര അവസാനിച്ചത് .അവിടെ ചെറിയ ഒരു വീട്ടിലേക്കു ഞങ്ങൾ താമസം മാറി .കുറച്ചു ദിവസം കൊണ്ട് ഞങ്ങൾ ആ വീടുമായി പൊരുത്തപ്പെട്ടു ഞാനും ഷംസിയും അവിടുത്തെ സ്കൂളിൽ പഠിക്കാൻ പോയി തുടങ്ങി .അവിടെ ഉണ്ടായിരുന്ന പാറമടയിൽ ഉപ്പച്ചി ജോലിക്കു പോയിത്തുടങ്ങി .
ഇവിടെ ഉണ്ടായിരുന്നപ്പോൾ വല്ലപ്പോഴുമാണ് ഞങ്ങൾ ഉപ്പച്ചിയെ കണ്ടിരുന്നത് .സാമ്പത്തികമായി കഷ്ടപ്പാടുണ്ടെങ്കിലും സന്തുഷ്ടരായിരുന്നു ഞങ്ങൾ .ആ വലിയ വീട്ടിൽ ലഭിക്കാതിരുന്ന പലതും ഞങ്ങൾക്ക് ലഭിച്ചു .ഉപ്പയുടെ സ്നേഹം അനുഭവിച്ചു ഞാനും ഷംസിയും ,ഭർത്താവുണ്ടെങ്കിലും വിധവയുടെ ജീവിതമായിരുന്നു ഉമ്മച്ചിക്കു .അവിടെ എത്തി സാധാരണ ജീവിതം തുടങ്ങിയപ്പോൾ ഉമ്മച്ചിക്ക് ഭർത്താവിനെയും ഞങ്ങൾക്ക് ഉപ്പയെയും തിരികെ ലഭിച്ചു .എന്നും തിരക്കും യാത്രയും ബിസിനസ്സും ആയി നടന്നിരുന്ന ഉപ്പയിൽ നിന്നും സ്നേഹിക്കാൻ മാത്രമറിയുന്ന തിരക്കുകൾ ഇല്ലാത്ത ടെൻഷൻ ഇല്ലാത്ത സന്തോഷവാനായ ഉപ്പയെ ഞങ്ങൾക്ക് ലഭിച്ചു .ഞങ്ങളുടെ ഏതാഗ്രഹവും സാധിപ്പിച്ചു തരുമായിരുന്നു ഉപ്പച്ചി .വിലകൂടിയ വസ്ത്രങ്ങളേക്കാൾ ആഭരങ്ങളെക്കാൾ ഞങ്ങൾക്ക് ഇഷ്ടമായത് ഉപ്പച്ചി വാങ്ങിത്തന്നിരുന്ന വസ്ത്രങ്ങളും ഭക്ഷണവും ആയിരുന്നു .നാട്ടിലെ വലിയ വീട്ടിൽ പണക്കാരന്റെ മക്കളായി ജീവിക്കുമ്പോൾ കിട്ടാതിരുന്ന പലതും ഞങ്ങൾക്ക് ലഭിച്ചു .ഉപ്പയുടെ സാമീപ്യം കരുതൽ സ്നേഹം എല്ലാം .ആരും ഞങ്ങളെ തിരിച്ചറിയരുതെന്ന് ഉപ്പച്ചി ആഗ്രഹിച്ചിരുന്നു എന്റെ പേരും ഷംസിയുടെ പേരും ഉപ്പച്ചി മാറ്റി .ആസിയ എന്ന പേര് എനിക്ക് വല്ലാതെ ഇഷ്ടമായിരുന്നു ഞാൻ തന്നെ എന്റെ പേര് ഷാദിയയിൽ നിന്നും ആസിയ ആക്കി മാറ്റി ഷംസിയും അവളുടെ പേര് മാറ്റി അവളിപ്പോൾ സൈറ ആണ് .ഞങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം ഉപ്പാക്ക് ലഭിച്ചിരുന്നു .അന്നന്ന് ലഭിച്ചിരുന്ന വരുമാനത്തിൽ നിന്നും ഞങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം പാകം ചെയ്തു ഞങ്ങൾ സുഖമായി ജീവിച്ചു പോന്നു .സന്തോഷത്തിന്റെ നാളുകൾ ..ഞാൻ +2 ചെയുന്ന സമയത്താണ്
ഉപ്പച്ചിക്ക് അപകടം സംഭവിച്ചത് .പാറ പൊട്ടിക്കാൻ മരുന്ന് വച്ച് തീ കൊളുത്തി മാറിനിൽക്കായിരുന്നു പൊട്ടാതെ വന്നപ്പോൾ തീ അണഞ്ഞെന്നു കരുതി അടുത്തേക്ക് ചെന്നത് .അപ്രതീക്ഷിതമായി പാറ പൊട്ടി ചിന്നിച്ചിതറിയ പാറ കഷണങ്ങളിൽ ഒരെണ്ണം ഉപ്പച്ചിയുടെ തലയിലാണ് കൊണ്ടത് .അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു .കുറെ നാളുകൾ ചികിത്സ നടത്തി .തലയിൽ രക്തം കട്ടപിടിച്ചിരികയാണ് നേരെ നില്ക്കാൻ ഉപ്പച്ചിക് കഴിയില്ല ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ പോകും .മരുന്നിന്റെ സഹായത്താലാണ് ഇപ്പോൾ ജീവിക്കുന്നത് .തലയിലെ ക്ളോട്ട് അലിയിച്ചു കളയാൻ ഉള്ള മരുന്നുകൾ കഴിക്കുന്നുണ്ട് പൂർണമായും ഇപ്പോളും മാറിയിട്ടില്ല .ഉപ്പച്ചിയുടെ അപകടം ഞങ്ങളെ വല്ലാതെ തളർത്തി ശാരീരികമായി ഉള്ളതിനേക്കാളും ഉപ്പയെ തളർത്തിയത് മനസികമായാണ് .കയ്യിലുള്ള കാശുമുഴുവൻ നഷ്ടമായിട്ടും ഉള്ളതെല്ലാം പോയിട്ടും തളരാതിരുന്ന ഉപ്പച്ചി മുഴുവനായും തളർന്നു .മനസ്സിന് അല്പം പോലും ബലമില്ലാത്ത അവസ്ഥ .ഞങ്ങളുടെ കഷ്ടതയോർത്താണ് ഉപ്പ വിഷമിക്കുന്നത് .ഉപ്പയുടെ ചികിത്സക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി പണം ഒരുപാടു വേണമായിരുന്നു .പരിചയക്കാർ ആരോടെങ്കിലും ചോദിക്കാമെന്ന് ഞങ്ങൾ പലതവണ ഉപ്പച്ചിയോട് പറഞ്ഞതാണ് .സമ്മതിച്ചില്ല അവസാനം ഉമ്മച്ചിക്ക് ജോലിക്ക് പോവേണ്ടി വന്നു .പണിയെടുത്തു ശീലമില്ലാത്ത ഉമ്മച്ചി ഉപ്പ പോയിരുന്ന പാറമടയിൽ ജോലിക്കു പോയി പാറമടയുടെ മുതലാളി നല്ല മനുഷ്യൻ ആയിരുന്നു .അദ്ദേഹമാണ് ചികിത്സയുടെ വലിയ പങ്കും വഹിച്ചത് ഒരുപാടു നാളുകൾ ഉപ്പച്ചി ആശുപത്രിയിൽ കിടന്നു തലക്കേറ്റ മുറിവ് കൂടാതെ കയ്യിലും കാലിലും ചതവുകളും പൊട്ടലും ഉണ്ടായിരുന്നു .എല്ലാം മാറിവരാൻ സമയമെടുത്തു .ആ നാളുകളിൽ പാറ മടയിലെ മുതലാളി ആണ് ചിലവുകൾ നടത്തിയിരുന്നത് .ഉപ്പച്ചി വീട്ടിലേക്കു വന്നതിനുശേഷമാണ് ഉമ്മ ജോലിക്കു പോകാൻ തുടങ്ങിയത് ഞാൻ +2 മുഴുവനാക്കിയില്ല പഠിത്തം നിർത്തി .ഉപ്പയുടെ കാര്യങ്ങൾ നോക്കാൻ എപ്പോഴും ഒരാൾ കൂടെ വേണം ഉമ്മ ജോലിക്കും ഷംസി പഠിക്കാനും പോകും ഞാൻ വീട്ടുകാര്യങ്ങൾ നോക്കി .അതിരാവിലെ ഉമ്മാക്ക് ജോലിക്കു പോണം ഉച്ചയോടെ കഴിയും അതുകൊണ്ടൊന്നും തികയാതെ വന്നപ്പോൾ ഉച്ചകഴിഞ്ഞുള്ള സമയത്തും ഉമ്മ മറ്റു ജോലികൾ ചെയ്യാൻ തുടങ്ങി .പപ്പടം നിർമിക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ പപ്പട പണിയും ചെയ്തു .വലിയൊരു തുക വേണം ഉപ്പച്ചിയുടെ മരുന്നിന് .എല്ലാം ഉമ്മച്ചിക്കു കിട്ടുന്ന കൂലിയിൽ നിന്നും വേണം .
ഇക്ക ഫോൺ അടിക്കുന്നു
ഏതോ മായികലോകത്തായിരുന്നു ഞാൻ കേട്ടതൊന്നും സത്യമാകല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു .എന്റെ ഫോൺ അടിച്ചത് പോലും ഞാൻ കേട്ടില്ല അവളുടെ വാക്കുകൾ മാത്രമായിരുന്നു മനസ്സ് നിറയെ .രാജാവിനെ പോലെ ജീവിച്ചിരുന്ന എന്റെ ഇക്ക ഇന്ന് മരുന്ന് വാങ്ങാൻ ഗതിയില്ലാതെ ..മറ്റുള്ളവരെ ആശ്രയിച്ചു നിവർന്നുനിൽക്കാൻ പോലും ശേഷിയില്ലാതെ .ചിന്തിക്കാൻ പോലും എനിക്കായില്ല .ആ കിടപ്പു കാണാനുള്ള ശക്തി എനിക്കുണ്ടോ എന്ന് പോലും സംശയമായിരുന്നു .മോളെ വഴിയിൽ ഇറക്കി തിരികെ പൊനല്ലോ എന്ന് പോലും ഞാൻ ചിന്തിച്ചു .മോൾ പറഞ്ഞപ്പോളാണ് ഞാൻ ഫോണിന്റെ കാര്യം ശ്രദ്ധിച്ചത് നോക്കിയപ്പോൾ ഇത്താത്തയാണ്

Leave a Reply

Your email address will not be published. Required fields are marked *