അരുണിമ ശെരിക്കും ഭയന്ന് തുടങ്ങി
“”ശ്രീ…. വിഷ്ണുവേട്ടാ…….ടാ…. “”
അവളവനെ കുലുക്കി വിളിച്ചു.
“”വിഷ്ണുവും ശ്രീഹരിയും ഒന്നുമല്ലടി ഞാന്‍ ഭദ്രനാ. നിന്നെ ഇവിടെ കൊണ്ട് വരാന്‍, നിന്നെയും നിന്റെ കുടുംബത്തെയും ഒന്നോന്നായി തീര്‍ക്കാന്‍ എത്ര നാളായി കാത്തു നിക്കുവാന്നറിയോ?””
ഒരു ഭ്രാന്തന്‍ ശബ്ധത്തില്‍ ഭദ്രന്‍ വിളിച്ചു കൂവി. അവന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. ആരുണിമ ശെരിക്കും ഇപ്പോള്‍ പേടിച്ചു.
“”ഹം ഹം ഹ്മ്മ കൊല്ലും ഞാന്‍. ഹ ഹാ ഹാ ഹാ
ആദ്യം നിന്നെ പിന്നെ നിന്റെ ചേട്ടന്‍ ആ കഴുവേറിയെ അതുകഴിഞ്ഞു കണ്‍മുന്നില്‍ വെട്ടിപിടിച്ച ഒന്നിനും അർത്ഥം ഇല്ലെന്നറിയുമ്പോ അത് കണ്ടു നീറി നിക്കുന്ന നിന്റെയൊക്കെ തന്തയേയും . ഹഹാ ഹ ….. അവനെ ഞാന്‍ അറിയിക്കും ആ വേദന എന്താന്ന്‍, കണ്മുന്നില്‍ ജീവനായിരുന്നവര്‍ ഇല്ലാതാകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാത്തവന്റെ വേദന. ചാവടി നീ ചെവ് …””
അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു.അവൾ അവന്റെ കൈ തട്ടി മാറ്റി പിന്നോട്ട് നീങ്ങി. പക്ഷേ തുറന്നു കിടന്ന ആ നിലവറയിലേക്ക് വീണു. ആ വീഴ്ച്ചയിൽ അവവളുടെ കൈമുട്ടുകൾ പൊട്ടിയിരുന്നു. എങ്കിലും ഒരുവിധം അവൾ എഴുന്നേറ്റു നിന്നു. ഒരു മൂലയിലേക്ക് അവൾ ഒളിച്ചു.
ഭദ്രനും പുറകെ ചാടി ഇറങ്ങി. ആ ഇരുട്ടത്തും അവൾക്കവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല. അവൻ അവളെ കണ്ടെത്തി. അവന്റെ വലത്തേ കൈ വീണ്ടും അവളുടെ കഴുത്തിലേക്കു നീണ്ടു. ആ കഴുത്തില്‍ അവന്റെ കൈകൾ മുറുകി.
“”ഹാ ഹാ രെക്ഷ പെടുമോ, ഈ ഭദ്രന്റടുത്തുന്നു രെക്ഷ പെടുമോ? ഹാ ഹാ ഹാ ””
ഭദ്രന്റെ അട്ടഹാസം പല ആവര്‍ത്തി ആ മുറിയില്‍ മുഴങ്ങി കെട്ടു.
“”ഭദ്രാ ആമിയെ വിടാൻ, അവക്കൊന്നും അറിയില്ല , അവള്‍ അതിലില്ല അവൾ അവളെ ഒന്നും ചെയ്യല്ലേ.””
അത് വിഷ്ണുവിന്റെ ദയനീയ ശബ്ദം ആയിരുന്നു. അവർ രണ്ടാൾ ആണെന്നു തോന്നി പൊകും വിധം ആ ഇരുട്ടത്തു ഭദ്രന്റെ അലർച്ച വന്നു.
“”എന്‍റെ മുന്‍നിന്നു മാറി നിക്കടാ…. ഞാന്‍ ആരാണെന്നു നോക്കില്ല തീര്‍ത്തു കളയും നിന്നെയും. ഞാൻ ””
“”ഇല്ലാ ഞാന്‍ മാറില അവളെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല. എന്നേ കൊന്നാലും ഞാന്‍ മാറില്ല. അവളെ അവളെ ……..””
ഭദ്രന്റെ ആ ഉറച്ച ഭ്രാന്തൻ ശബ്ദത്തിനു മുൻപിൽ വിഷ്ണു എതിർക്കാൻ ശ്രെമിച്ചെങ്കിലും അവന്റെ ശബ്‌ദം പോലും അവന്റെ ദയനിയ തോൽവി ഭയക്കുന്നുണ്ടായിരുന്നു.
ശ്രീഹരിക്കുള്ളിൽ വിഷ്ണുനെ കൂടാതെ ഭദ്രൻ എന്നൊരു ആളും കൂടെ ഉണ്ടെന്ന് അരുണിമ ഇപ്പൊ തിരിച്ചറിഞ്ഞു. ഇത്രനാളും ആമിയുടെ മുന്നിൽ വരാൻ മടിച്ച വിഷ്ണു അവൾക്ക് വേണ്ടി ജീവൻ കളയാൻ മടിയില്ലെന്നറിഞ്ഞപ്പോൾ ആമി ഒന്ന് ചിരിച്ചു. അവളുടെ കാത്തിരിപ്പിന് അർഥം ഉണ്ടായതുപോലെ. ഇതവളുടെ അവസാനമാണെന്ന് അവൾ മനസിലാക്കിയിരുന്നു, അതുപോലെ ഇനി വിഷ്‌ണു എത്ര തന്നെ ഭദ്രനോട് ഏറ്റുമുട്ടിയാലും ജയിക്കില്ലന്നും . അത്രമേൽ ദയനീയമായിരുന്നു വിഷ്‌ണു വിന്റെ ശബ്ദം.
“”വിഷ്ണുവേട്ടാ എന്റെ കൈ പിടിക്കോ? എനിക്ക് പേടിയാകുന്നു””.
മരണമൊഴി പോലെ അവളത് വിതുമ്പി.
എന്തോ വിഷ്ണു അവന്റെ മറ്റേ കൈ കൊണ്ട് അവളുടെ കൈ പിടിച്ചു. മരണത്തിലേക്ക് കൈ പിടിച്ചു പോകാൻ രണ്ടാളും തയാറായപോലെ.
“”ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു, പക്ഷേ ഇപ്പൊ വിധി….””
അവളുടെ വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാതെ മുറിഞ്ഞു പോയി
“”ആമി….എന്നോട് നീ ക്ഷെമിക്കടീ , എന്തിനാ എന്തിനാ പെണ്ണേ നീ ഇതിനിടയിൽ വന്നത്.””
“”എനിക്ക് വിഷമല്ലാ എനിക്ക് വേണ്ടി നീ വീണ്ടും വന്നല്ലോ അതുമതി, അതുമതി ഈ ഭ്രാന്തി പെണ്ണിന്. എന്റെ ജീവൻ പോകുമ്പോളേ വരൂള്ളെന്നറിയാരുന്നു.””
“”ആമി എനിക്ക് ഭദ്രനെ ഇനിയും എത്ര തടഞ്ഞു നിർത്താൻ കഴിയുമെന്നറി യില്ലടി… “”
“” എനിക്ക് മരിക്കണത്തിൽ ഇനി പേടിയില്ല എന്റെ കൈ പിടിക്കാൻ നീ ഉണ്ടല്ലോ, അതുമതി… എന്നെ അവസാനമായി ഒന്നൂടെ ആമി ഈന്നു വിളിക്കോ കെട്ടു കൊതി തീര്‍ന്നിട്ടില്ല“”
“”നിന്നെ മരിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന് മുൻപേ ഞാൻ…….
