എന്റെ ഡോക്ടറൂട്ടി – 19 8അടിപൊളി  

“”…ആടാ..! നിന്റെ തള്ളയിങ്ങുവരട്ടേ, ഞാമ്പറയുന്നുണ്ട്… എന്റെ കെട്ടിയോമ്പോലുമിത്രേം ധൈര്യത്തിലെന്നെ തല്ലത്തില്ല..!!”””_ സിറ്റ്ഔട്ടിൽനിന്നും പോർച്ചിലേയ്ക്കുകയറിയപ്പോൾ പിന്നാലെവന്നാണു കക്ഷിയതുപറഞ്ഞത്…

“”…അതിന്റെ കുരുത്തക്കേടാ കയ്യില്… എന്റേന്നിപ്പൊത്തന്നെ ഇതെത്രാത്തെയാ… അതെങ്ങനെ, മനുഷ്യനായാ കുറച്ചുനാണമ്മേണ്ടേ..??”””_ ഞാൻ വണ്ടിയിലേയ്ക്കു കേറി…

“”…ശെരിയ്ക്കും നീയൊരു നായ്ക്കുട്ടിയാ… ദേഷ്യംവന്നാൽ കടിച്ചുകീറാനും സ്നേഹന്തോന്നിയാൽ നക്കിത്തോർത്താനും മാത്രമേ നെനക്കറിയൂ… അതിനിടയിൽ മറ്റൊന്നിനേം കുറിച്ച് ചിന്തിയ്ക്കാനുള്ള കഴിവില്ലാത്ത പൊട്ടൻ നായ്ക്കുട്ടി..!!”””_ ചെറിയമ്മ കള്ളച്ചിരിയോടെ അടുത്തേയ്ക്കുവന്നു…

“”…ശെരിയ്ക്കും ഞാനൊരു പൊട്ടനാല്ലേ..?? അതോണ്ടാവും ആരുമെന്നെ അടുപ്പിയ്ക്കാത്തത് ല്ലേ..?? ആകെ ചൊറിയാനാണേൽ കൂടി മിണ്ടിക്കൊണ്ടിരുന്നത് മീനാക്ഷിയാ… ഇപ്പൊ അവൾക്കും ജാഡ..!!”””_ ഞാനും ചിരിച്ചുകൊണ്ടാണങ്ങനെ പറഞ്ഞത്…

എന്നാൽ കേട്ടതും ചെറിയമ്മയുടെ മുഖംവാടി…

ഉടനെ അവരെന്റെ കയ്യോട് ചേർന്നൊതുങ്ങി നിന്നിട്ട് പറഞ്ഞു:

“”…എന്നോട് ശ്രീക്കുട്ടനെപ്പോഴും പറയും… സിത്തു കൂടെയുണ്ടേൽ വേറൊന്നിനെക്കുറിച്ചും ചിന്തിയ്ക്കണ്ടാന്ന്… ഈ ലോകംമുഴുവൻ നമ്മളെ തള്ളിപ്പറഞ്ഞാലും തള്ളിക്കളഞ്ഞാലും അവൻമാത്രം നമ്മളെ വിട്ടിട്ട് പോവൂലാന്ന്… കാരണം അതിനുള്ള ബുദ്ധി അവനില്ലാന്ന്..!!”””

“”…ഓഹോ.! വന്ന് ചേർന്നൊക്കെ നിന്നപ്പോൾ ഞാൻകരുതി എന്നെ ആശ്വസിപ്പിയ്ക്കാനാണെന്ന്… കളിയാക്കാനായ്രുന്നല്ലേ..?? മാറ് തളേള..!!”””_ ചോദിച്ചതിനൊപ്പം ഞാനവരെ തള്ളിമാറ്റി,

“”…പിന്നെ കവിളേൽ ചൂട് പിടിയ്ക്കാൻ മറക്കണ്ട… അല്ലേൽ ഹനുമാൻസാമിയ്ക്ക് ഫിഗറിടാൻ കമ്മിറ്റിക്കാര് ക്യൂനിൽക്കും..!!”””
വണ്ടിയുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഞാൻ വിളിച്ചുപറഞ്ഞപ്പോൾ ചെറിയമ്മയുടെയൊരു പൊട്ടിച്ചിരി മുഴങ്ങുന്നുണ്ടായിരുന്നു…

പിന്നൊന്നുകറങ്ങിയശേഷം ഞാനുച്ചയോടെയാണ് മീനാക്ഷിയുടെ ഹോസ്പിറ്റലിലേയ്ക്കെത്തുന്നത്…

ക്യാഷ്വാലിറ്റീടെ ഫ്രണ്ടിൽ കൊണ്ടുപോയി വണ്ടിയും നിർത്തിയിട്ട് ഞാൻ ചുറ്റുപാടുമൊക്കെ കണ്ണോടിച്ചു…

കുറച്ചുനേരം അങ്ങനെ നോക്കിനിന്നപ്പോൾ ആളുകളൊക്കെ വല്ലാത്തൊരു നോട്ടം…

അപ്പോഴേയ്ക്കും സെക്യൂരിറ്റിയും അങ്ങോട്ടേയ്ക്കു വന്നു…

ഉടനെ ഞാൻ മീനാക്ഷിയെ വിളിച്ചു…

“”…ഹലോ.! എടീ കോപ്പേ… നീയിതെവിടെപ്പോയി ചത്തുകിടക്കുവാ..??”””_ അവൾ കോളെടുത്തപാടെ ചോദിച്ചതും,

“”…നീയെവിടെ നിയ്ക്കുവാ..??”””_ എന്നായിരുന്നവൾടെ ആകാംഷാപൂർവ്വമുള്ള മറുചോദ്യം…

“”…നിന്റമ്മേടെ മറ്റേടത്ത്.. പൊറത്തൊട്ടിറങ്ങിവാടീ… ഞാനിവിടെ അത്യാ.. അത്യാഗ്രഹ…””‘_ ഞാൻ അവിടെക്കണ്ട ബോർഡ് വായിയ്ക്കാൻ തുടങ്ങിയതും,

“”…മ്മ്മ്.! അവിടെനിയ്ക്കേ… ഞാനിപ്പൊ വരാം..!!”””_ ഉടനെ മറുപടിപറഞ്ഞശേഷം അവള് കോള് കട്ടാക്കി…

കുറച്ചുനേരം അവിടെനിന്നപ്പോൾ ബിൽഡിങ്ങിന്റെ സൈഡിലെവഴിയേ മീനാക്ഷി ഓടിപ്പാഞ്ഞ് വരുന്നത് ഞാൻകണ്ടു…

ഇടതുകൈകൊണ്ട് ലോങ്സ്കർട്ട് കുറച്ചുയർത്തിപ്പിടിച്ചുള്ള ആ ഓട്ടം, എന്റെമുന്നിൽ അവസാനിയ്ക്കുമ്പോൾ അവൾടെകണ്ണുകളിൽ ഞാനന്നുവരെ കാണാത്തൊരു ഭാവമായിരുന്നു…

സന്തോഷവുംസങ്കടവും കൂടികലർന്ന് കണ്ണുകൾനിറഞ്ഞുള്ള മീനാക്ഷിയുടെനിൽപ്പ്…

എന്തൊക്കെയോ പറയണമെന്നും ചോദിയ്ക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടാഞ്ഞിട്ടും ഓടിവന്നതിനാലുള്ള കിതപ്പും പ്രതീക്ഷിയ്ക്കാതെ എന്നെ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റും കൂടികലർന്നതിനാൽ നാവനക്കാനവൾക്കു കഴിഞ്ഞില്ലെന്നതാണ് സത്യം…

എന്നാലപ്പോഴും മരണവീട്ടിൽ പെട്ടുപോയ മട്ടായിരുന്നെനിയ്ക്ക്…

കൂട്ടത്തിൽ, സ്ഥായിയായ കുറച്ചുപുച്ഛംകൂടി വാരിവിതറി ഇതൊക്കെയെന്തെന്ന മട്ടിലവളെ നോക്കുമ്പോൾ,

“”…നീ… നീ വരത്തില്ലെന്നാ സത്യായ്ട്ടും ഞാങ്കരുതീരുന്നേ..!!”””_ അപ്പോഴും തന്റെയുള്ളിൽ വകഞ്ഞൊഴുകിക്കൊണ്ടിരുന്ന ആവേശത്തെ പുറമേ പ്രകടമാക്കാനറിയാതെ മീനാക്ഷിപറഞ്ഞു…

“”…അതിനു ഞാൻ നിന്നെക്കരുതി വന്നേന്നുമല്ല, ആ തള്ളയവിടെ ചാവോന്നു ഭീഷണിപ്പെടുത്തിയപ്പൊ വേറെ വഴിയില്ലാണ്ടു വന്നുപോയതാ… നാശം..!!”””_ മീനാക്ഷി പറഞ്ഞുതീരാൻ കാത്തുനിന്നപോലെ എന്റെയാമറുപടി ചെന്നതും അത് കൃത്യമായികൊണ്ടെന്നു മനസ്സിലായി…

അത്രയുംനേരം പൂനിലാവുദിച്ചുനിന്ന മുഖം മെല്ലെ മങ്ങിത്തുടങ്ങി… എന്തെന്നില്ലാതെയുള്ള ആ ആവേശവും പെട്ടെന്നകന്നു…

“”…പോവാം..!!”””_ പെട്ടെന്നെന്റെ മുഖത്തൂന്നു കണ്ണെടുത്തതു പറയുന്നതിനൊപ്പം അവൾതിരിഞ്ഞുനിന്ന് കണ്ണൊന്നുതുടച്ചു…

അതെന്തിനാണെന്നു മനസ്സിലാകാത്തതുകൊണ്ട് ഞാനിട്ടതു കാര്യമാക്കിയുമില്ല…

“”…ഇവിടെയല്ല… ഓഡിറ്റോറിയത്തിലാ ഫങ്ഷൻ… വണ്ടി അവിടെവെയ്ക്കാം..!!”””_ എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞ അവൾ അതുമ്പറഞ്ഞ് വണ്ടിയ്ക്കുപിന്നിൽ കയറി…

അങ്ങനെ കോളേജിന്റെമുന്നിലെ ബിൽഡിങ്ങിന്റെ വശത്തൂടെയുള്ളവഴിയെ അവളെന്നെ മറ്റൊരു ബിൽഡിങ്ങിലേയ്ക്കു കൊണ്ടുപോയി…

ഏകദേശം മൂന്നുനാലേക്കറിൽ കാണുന്നിടത്തൊക്കെ
ഓരോ ബിൽഡിങ്ങുകൾ…

ഹോസ്പിറ്റലിൽവന്ന ജനങ്ങളും പഠിയ്ക്കുന്ന പിള്ളേരും എല്ലാംകൂടി ജനസമുദ്രം…

ഓഹ്.! പിള്ളേരെയൊക്കെ സമ്മതിയ്ക്കണം, ഞാനൊക്കെയായിരുന്നേൽ ഡെയ്ലി ക്ലാസ്സു കണ്ടുപിടിച്ചുവരുമ്പോൾ ഉച്ചയായേനെ…

മിക്കവാറുംദിവസം ആ ഹോസ്പിറ്റലിൽ വരുന്നുണ്ടേലും അകത്തേയ്ക്കു കേറീതൊന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്…

അതും മെയ്ൻ ബിൽഡിങ്ങിലെ പ്രിൻസിപ്പാളിന്റെ റൂമിലും ക്യാന്റീനിലുമൊക്കെ…

അങ്ങനെ അവൾകാണിച്ച വഴിയിലൂടെ അത്യാവശ്യം നല്ല വൃത്തിയ്ക്ക് അലങ്കാരിച്ച ഓഡിറ്റോറിയത്തിനു മുന്നിലെത്തി…

വണ്ടി പാർക്കിങ് സൈഡിൽവെച്ച് ഇറങ്ങുമ്പോഴാണ്,

“”…ആഹാ.! പടക്കവും വെടിവെപ്പുകാരനുമൊക്കെണ്ടല്ലോ… ഹോസ്റ്റലും വീടുമൊന്നും പോരാതെവന്നപ്പോ കോളേജിലേയ്ക്കു കേറിയോ..??”””_ എന്നൊരുചോദ്യവും അതിനകമ്പടിയെന്നോണം കുറേ പരിഹാസചിരികളും ഞാൻകേട്ടത്…

ചുറ്റുമൊന്നോടിച്ചു നോക്കിയപ്പോൾ ആരൊക്കെയോ മീനാക്ഷിയെനോക്കി പടക്കമെന്നൊക്കെ വിളിയ്ക്കുന്നതും കണ്ടു…

“”…ആഹാ.! നിന്നിവടെല്ലാരും പടക്കോന്നാണോ വിളിയ്ക്കുന്നേ..??”””_ സംശയത്തോടെ ഞാൻ ചോദിച്ചതും അവളെന്നെ കത്തുന്നനോട്ടത്തോടെ തിരിഞ്ഞുനോക്കി…

ഉടനെ,

“”…നീയെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ഞാനല്ല, ദേ… അവന്മാരു വിളിച്ചതാ..!!”””_ എന്നുത്തരവുംകൊടുത്തു…

അതോടെ അവള് അവന്മാരെയൊന്നു നോക്കിയശേഷം തിരിഞ്ഞുനടന്നു…

കൂട്ടത്തിൽ, പിറുപിറുക്കുമ്പോലെ എന്നോടു പറയുകേംചെയ്തു;

“”…ഞാൻ പറഞ്ഞില്ലേ, അന്നു ഹോസ്റ്റലീവെച്ചുണ്ടായ പ്രശ്നത്തിനുശേഷം പിള്ളേരങ്ങനെയൊക്കെയാ വിളിയ്ക്ക… ഇപ്പെല്ലാം ശീലമായി..!!”””_ തിരിഞ്ഞുനോക്കാതെ പറഞ്ഞുനടക്കുമ്പോൾ അവൾ പറഞ്ഞതിനെന്തു മറുപടി കൊടുക്കണമെന്ന് ആലോചിയ്ക്കുവായിരുന്നു ഞാൻ…

Leave a Reply

Your email address will not be published. Required fields are marked *