“അടുത്തയാഴ്ച്ച എൻ്റെ ആള് പോകും. “
“സാർ ഏജന്റ് അസൈൻ ചെയ്യുന്നതെല്ലാം മൊബൈൽ ആപ്പ് വഴിയാണ്. ഞാൻ ചെയ്യാം ഇപ്പോൾ എന്നെ വെറുതെ വിട്. “
“നിൻ്റെ G1024നെ കിട്ടി കഴിയുമ്പോൾ വെറുതെ വിടാം. അത് വരെ നീ ഇവിടെ ഇരുന്ന് ബിസിനസ്സ് ചെയ്താൽ മതി.”
കൊച്ചി:
പുതു വർഷം പുതിയ പ്രതീക്ഷകൾ കൃത്യം രണ്ടാം തിയതി തന്നെ കോളേജ്ജ് തുറന്നു. എല്ലാവരും പോയി ഹാൾ ടിക്കറ്റ് ഒക്കെ വാങ്ങി. പത്താം തിയതി പരീക്ഷ തുടങ്ങും അർജ്ജുവും രാഹുലും ജേക്കബ് അച്ചായൻ്റെ അടുത്ത് നിന്ന് തിരിച്ചെത്താൻ വൈകിയിരുന്നു.
രാഹുൽ വളരെ സന്തോഷത്തിലാണ്. കുറെ നാളുകൾക്ക് ശേഷം അവന് അച്ഛനും അമ്മയെയും കാണാൻ പറ്റി കൂടെ ഫ്രീ ആയിട്ട് ഒരു വെക്കേഷനും.
പരീക്ഷ അടുക്കും തോറും രാഹുലിന് ടെൻഷൻ കൂടി തുടങ്ങി. അർജ്ജുവാകട്ടെ ഒന്നും പഠിക്കാതെ നടക്കുകയാണ്. പിന്നെ പരീക്ഷക്കിടയിൽ ഓരോ ദിവസത്തെ ഗ്യാപ് ഉണ്ട്. ഒറ്റ പ്രശ്‍നം മാത്രമേ ഉള്ളു പരീക്ഷ കഴിയുന്നതിൻ്റെ പിറ്റേ ദിവസം തന്നെ അടുത്ത സെമസ്റ്റർ ആരംഭിക്കും. പത്താം തിയതി മുതൽ പരീക്ഷ തുടങ്ങി. എല്ലാവർക്കും വളരെ എളുപ്പമായിരുന്നു.
പരീക്ഷൾക്കിടയിൽ അന്നയെ കണ്ടിരുന്നെങ്കിലും അർജ്ജുൻ മൈൻഡ് ചെയ്യാൻ പോയില്ല. അന്ന തിരിച്ചും. പക്ഷേ അവളുടെ മുഖത്തു നിഗൂഡമായ ഒരു പുഞ്ചിരി ഉള്ളതായി അർജ്ജുവിന് തോന്നി. ഇനി അടുത്ത വല്ല പാരാ പണിയാനാണോ ആവൊ? കീർത്തന അന്നയെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്ന അർജ്ജുവിനെ ഇടക്ക് പാളി നോക്കുന്നത് അവൾ കണ്ടിരുന്നു. അവളുടെ ഉള്ളിൽ അന്നയോടുള്ള ദേഷ്യം വർദ്ധിച്ചു. എങ്കിലുമതവൾ ഭംഗിയായി ഒളിപ്പിച്ചു.
പുതിയ സെമസ്റ്റർ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സംസാരത്തിനിടയിൽ ദീപുവിനോട് കീർത്തന അർജ്ജുവിനായി അന്ന വാങ്ങിയ ഗിഫ്റ്റനെ പറ്റി പറഞ്ഞു. അവളുടെ വാക്കുകളിൽ നിന്ന് തന്നെ അന്നയോടുള്ള ദേഷ്യവും ദീപു വായിച്ചെടുത്തു.
“എന്നെ പറ്റിച്ച അന്നയെ ഒരു പാഠം പഠിപ്പിക്കണം. അതിന് നിൻ്റെ സഹായം വേണം”
ദീപുവിൻ്റെ മനസ്സിൽ ലഡ്ഡുക്കൾ പൊട്ടിയെങ്കിലും അവൻ ഒന്നുമറിയാത്ത പോലെ നല്ല പിള്ള ചമഞ്ഞു
“അത് വേണോ കീർത്തു ?”
“അവളല്ലേ നിനക്ക് പെണ്ണുപിടിയൻ എന്ന പട്ടം ചാർത്തി തന്നത്.”
“ശരി ഞാൻ ഹെല്പ് ചെയ്യാം. ആദ്യം നീ തഞ്ചത്തിൽ നിന്നിട്ട് അന്നയെ കുറിച്ച് എന്ധെങ്കിലും രഹസ്യം കണ്ട് പിടിക്ക്. ഒന്നുമല്ലെങ്കിലും അവളിപ്പോളും നിൻ്റെ കൂട്ടുകാരിയല്ലേ.”
പെട്ടന്നാണ് കീർത്തനക്ക് ആ വീഡിയോയുടെ കാര്യം ഓർമ്മ വന്നത്. അവൾ അതിനെക്കുറിച്ചു ദീപുവിനോട് പറഞ്ഞു.
“ഡാ നമുക്ക് അത് ക്ലാസ്സ് whatsapp ഗ്രൂപ്പിൽ ഇടം എല്ലാവരുടെയും മുൻപിൽ അവൾ ഒന്ന് കൂടി നാണം കെടട്ടെ.”
വരും വരായകളെ കുറിച്ചാലോചിക്കാതെയാണ് കീർത്തന അത് പറഞ്ഞത്. അന്നയോടുള്ള പകയിൽ അർജ്ജു എന്ന വ്യക്തിയെ കുറിച്ച് അവൾ ഓർത്തില്ല
“നീ ആദ്യം ആ വീഡിയോയോ ഒപ്പിച്ചെടുക്ക്. ഒന്നെങ്കിൽ അവളുടെ കമ്പ്യൂട്ടറിൽ നിന്ന് അല്ലെങ്കിൽ കോളേജ് വക ബാക്കപ്പിൽ നിന്ന്. എന്നിട്ട് തീരുമാനിക്കാം എന്തു ചെയ്യണമെന്ന്.”
പിന്നീടുള്ള ദിവസങ്ങളിൽ വീഡിയോ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കീർത്തനയുടെ ഓരോ നീക്കങ്ങളും. ആദ്യം അന്നയുമായി വീണ്ടും അടുത്തു. പിന്നെ അവളുടെ ലാപ്ടോപ്പ് കേടായി എന്ന് കള്ളം പറഞ്ഞ. പ്രെസൻറ്റേഷനായി പവർ പോയിന്റ് സ്ലൈഡറുകൾ ഉണ്ടാക്കാനാണ് എന്ന് പറഞ്ഞു ഉച്ച സമയത്തു അന്നയുടെ ലാപ്ടോപ്പ് കരസ്ഥമാക്കും. അന്ന കഴിക്കാൻ പോകുന്ന സമയം അതിൽ സെർച്ച് ചെയ്‌ത് നോക്കും. കൂട്ടുകാരി ലാപ്ടോപ്പ് ചോദിക്കുന്നതിൽ അന്നക്ക് . സംശയമൊന്നും തോന്നിയില്ല. ആദ്യ രണ്ട് ദിവസം നോക്കിയിട്ടു ഒന്നും തന്നെ കണ്ടെത്താനായില്ല. അതോടെ കീർത്തനയും ദീപുവും തത്കാലം ശ്രമം ഉപേക്ഷിച്ചു. അവരിരുവർക്കും വളരെയേറെ നിരാശ തോന്നി.
ക്ലാസ്സുകൾ പഴയതു പോലെ തുടർന്നു. പുതിയ സബ്ജെക്റ്റുകൾ കുറച്ചു കഠിനമാണ് എങ്കിലും അർജ്ജുവിന് അത് ഒന്നും ഒരു വിഷയവുമില്ല.
