ജീവിതമാകുന്ന നൗക – 8

Related Posts


ചില തിരക്കുകൾ മൂലം വിചാരിച്ച സമയത്തു ഈ ഭാഗം പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. അതിനാൽ ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു
ചെന്നൈ:

രാജയുടെ വീട്ടിൽ അദീലും ജാഫറും താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. രാജ അവരുടെ ബന്ധനത്തിലയിരുനെങ്കിലും പുറമെ നിന്ന് നോക്കിയാൽ രാജയുടെ അംഗരക്ഷകരെ പോലെയാണ് അദീലും ജാഫറും പെരുമാറിയിരുന്നത്. സ്വന്തം സുരക്ഷയെ കരുതി സലീം അവിടെ താമസിച്ചിരുന്നില്ല.

ഒരു പ്രാവിശ്യം രാജ് രക്ഷപെടാൻ ശ്രമിച്ചതിന് ശിക്ഷയായി പാദത്തിലെ ഒരു വിരൽ തന്നെ അറത്തു മാറ്റി. അതോടെ രാജ ആ ശ്രമം തന്നെ ഉപേക്ഷിച്ചു. രാജയെ കീഴപെടുത്തിയതോടെ സലീമിനും കൂട്ടർക്കും തത്കാലം സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചു. ഡ്രഗ്സ് കച്ചവടം നടത്തി ലഭിച്ച രാജയുടെ വിഹിതം മുഴുവൻ ക്യാഷായി തന്നെ അവൻ്റെ വീട്ടിൽ ഉണ്ടായിരുന്നു.

രാജയുടെ ബോസ്സ് ഭരതിന് സംശയം ഒന്നും തോന്നാതിരിക്കാനായി സെന്തിൽ അടിച്ചു കൊണ്ട് പോയ് ഡ്രഗ്സ് വീണ്ടെടുത്തു എന്ന് നുണ രാജയെ കൊണ്ട് പറയിപ്പിച്ചു. സലീമിൻ്റെ ആജ്ഞ പ്രകാരം രാജയാകട്ടെ സെന്തിൽ മരണപ്പെട്ടു എന്ന കാര്യം ഭരതിനെ അറിയിച്ചുമില്ല. ഫാക്ടറിയിൽ നടന്ന കൊലപാതകങ്ങളെ പറ്റി മീഡിയയിൽ ചർച്ച ആയെങ്കിലും മരിച്ചത് രാജയുടെ അംഗരക്ഷകരാണെന്നുള്ള കാര്യവും ഭരത് അറിഞ്ഞില്ല. പോരാത്തതിന് പത്രം ന്യൂസ് ചാനൽ ഒക്കെ നോക്കുന്ന സ്വാഭാവം അവന് ഉണ്ടായിരുന്നില്ല

ഒരാഴ്ച്ച് കാത്തിരുന്നെങ്കിലും ഫോണിലുടെ അല്ലാതെ ഭരത് ബന്ധപെട്ടിരുന്നില്ല. അവസാനം സലീം ഒരു പദ്ധതിയിട്ട്. കാശു വീഴുന്ന ഒരു ബിസിനസ്സ് പ്രൊപോസൽ. അതിനു വേണ്ടി ഒരു മീറ്റിംഗ്. രാജയെ കൊണ്ട് സംഭവം സെറ്റാക്കി. അങ്ങനെ നേരത്തെ നിശ്ചയിച്ച പോലെ ഒരു 5 സ്റ്റാർ ഹോട്ടലിലിൽ മീറ്റിംഗ് ഫിക്സ് ചെയ്‌തു. സ്റ്റാർ ഹോട്ടൽ ആയതു കൊണ്ട് പല റിസ്ക് ഉണ്ട്. ഒന്നാമതായി ആയുധങ്ങൾ ഒന്നും തന്നെ കൊണ്ടുപോകാൻ സാധിക്കില്ല. രണ്ടാമതായി ഭരത് എത്ര പേരെ കൂട്ടിയാണ് വരിക എന്നറിയില്ല. എങ്കിലും മീറ്റിങ് അനിവാര്യമാണ്. അതു കൊണ്ട് രാജാ ആ അവസരം മുതലാക്കാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് രാജയെ കൊണ്ട് പോകുന്നത് റിസ്‌ക് ആണ്. അവസാന നിമിഷം രാജയെ കൊണ്ട് തന്നെ ഒഴിവുകഴിവ് പറഞ്ഞു മാറ്റി നിർത്തി. പക്ഷേ കോടികളുടെ ഇടപാട് ആയതു കൊണ്ട് ഭരത് മീറ്റിങ് ഒഴുവാക്കിയില്ല. നിശ്ചയിച്ച സമയത്തു തന്നെ ഭരത് മീറ്റിങ്ങിന് എത്തി. ഹോട്ടലിൻ്റെ പുറത്തായി ആദിലും നിലയുറപ്പിച്ചു.
നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിൻ്റെ ബാറിൽ വെച്ചാണ് മീറ്റിങ്. സലീം ആകട്ടെ സുബൈർ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഔപചാരിക സംഭാഷണങ്ങൾക്ക് ശേഷം അവർ നേരെ ബിസിനസ് കാര്യങ്ങളിലേക്ക് കടന്നു

“meth അധവാ ക്രിസ്റ്റൽ എന്നറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ് കുറഞ്ഞ വിലക്ക് എത്തിക്കാമെന്നും പകരം ഹെറോയിൻ നൽകണം”

യാതൊരു സംശയവും തോന്നാത്ത രീതിയിൽ തന്നെ സലീം കാര്യങ്ങൾ അവതരിപ്പിച്ചു.

“സുബൈർ ഭായി ഡീൽ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ ഹേറോയിന് വില ഭയങ്കര കൂടുതലാണ്. അപ്പോൾ meth വളരെയധികം സപ്ലൈ വരും എനിക്ക് ഇവിടെ അത്രക്ക് വലിയ മാർക്കറ്റ് ഇല്ല.”

“അത് കുഴപ്പമില്ല. ആവിശ്യത്തിന് എടുത്താൽ മതി ബാക്കി ക്യാഷ് ആയി തരാം “

“സാമ്പിൾ എപ്പോൾ കാണിക്കും?”

ഭരത് അത് ചോദിച്ചപ്പോൾ സലീമിന് അത് ഒരു അവസരമായി തോന്നി. ഒരു ചുണ്ട ഇട്ട് നോക്കാമെന്ന് തീരുമാനിച്ചു.

“സാമ്പിൾ ഇവിടെ ചെന്നൈയിൽ ഉണ്ട്. നമ്മുടെ ഒരാളുടെ വീട്ടിലാണ് ഇരിക്കുന്നത്.”

“എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകാം ഭായി”

ഭരത് അത് പറഞ്ഞതും സലീമിൻ്റെ മനസ്സിൽ സന്തോഷം തോന്നി. ഭരതിനെ ഒറ്റക്ക് കിട്ടാനുള്ള അവസരം.

“ഓക്കേ എന്നാൽ നമുക്ക് അങ്ങോട്ട് പോകാം,”

“എൻ്റെ വാഹനത്തിൽ പോകാം.”

ബില്ല് ഒക്കെ അടച്ചു ഹോട്ടലിൻ്റെ വെളിയിലേക്കിറങ്ങിയതും ഭരത് ഡ്രൈവറിനെ വിളിച്ചു. ഉടനെ ഒരു ലാൻഡ് റോവർ വന്ന് നിർത്തി. പതിനഞ്ചു മിനിറ്റു കൊണ്ട് ഇരുവരും അദീലും ജാഫറും താമസിച്ചിരുന്ന വീട് എത്തും വാഹനത്തിൽ കയറിയതും സലീം ഡ്രൈവറിന് അങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തു.

‘നല്ല പോലെ പ്ലാൻ ചെയ്‌താൽ അതികം താമസിക്കാതെ ലക്ഷ്യത്തിൽ എത്തിച്ചേരാം. ഇത്രയും എളുപ്പം കാര്യം സാധിക്കുമെന്ന് സലീം പോലും കരുതിയില്ല. ദൈവം വരെ ഈ സാത്താനൊപ്പമാണ്. അവന് മനസ്സിൽ സന്തോഷം തോന്നി.

ഒരു കോളനി പോലെ ഉള്ള സ്ഥലത്താണ് അദീലും ജാഫറും താമസിക്കുന്നത്. വലിയ വാഹങ്ങൾ പോകാൻ പ്രയാസമുള്ള വഴി. അതു കൊണ്ട് സ്ഥലത്തു എത്തിയപ്പോൾ മെയിൻ റോഡിൽ വാഹനം നിർത്തി, ഒരു 150 മീറ്റർ നടക്കണം എന്ന് ഭരതിനോട് പറഞ്ഞു.
വണ്ടി നിർത്തിയതും ഭരത് ഡാഷ് ബോർഡ് തുറന്നു ഒരു റിവോൾവർ എടുത്തു അരയിൽ തിരുകി. എന്നിട്ട് വാഹനത്തിൽ ഇറങ്ങി സലീമിൻ്റെ പിന്നാലെ നടന്നു. നാട്ടുകാർ ഒക്കെ വലിയ വാഹനവും പരിചയമില്ലാത്ത മുഖങ്ങൾ കണ്ട് തുറിച്ചു നോക്കുന്നുണ്ട്. വീട് എത്തിയപ്പോൾ സലീം വാതിലിൽ രണ്ടു പ്രാവിശ്യം മുട്ടി. വീട്ടിൽ ആരുമില്ലെന്ന് അവനറിയാം എങ്കിലും അവൻ നല്ല അഭിനയം കാഴ്ച വെച്ചു.

“ഭരത് ഭായി, ആൾ സ്ഥലത്തു ഇല്ലെന്ന് തോന്നുന്നു. ഞാൻ ഒന്ന് ഫോൺ വിളിക്കട്ടെ.”

സലീം ആദിലിനെ വിളിച്ചു പെട്ടന്ന് തന്നെ വീട്ടിലേക്ക് എത്താൻ പറഞ്ഞു

“വാ നമുക്ക് ഒന്ന് പുകച്ചിട്ടു വരാം”

അവർ തിരികെ മെയിൻ റോഡിൽ പോയി അവിടെ ഉള്ള ഒരു പെട്ടിക്കടയിൽ നിന്ന് സിഗരറ്റ് വാങ്ങി പുകച്ചുകൊണ്ട് നിന്നു. ആദീൽ വരുന്നത് കണ്ടതും സലീം ഭരതിനെ കൂട്ടി തിരികെ നടന്നു.

അവർ എത്തിയതും ആദീൽ പെട്ടന്ന് തന്നെ വീടിൻ്റെ വാതിൽ തുറന്നു അകത്തേക്ക് കയറി. കൂടെ സലീമും ഭരതും.

“അദീലെ നീ നമ്മുടെ സാധനം ഇങ്ങോട്ട് എടുത്തേ.”

ആദീൽ അടുക്കളയിലേക്ക് പോയതിൻ്റെ പിന്നാലെ സലീമും കയറി. എന്നിട്ട് സലീം ഭരതിനെ അങ്ങോട്ട് വിളിച്ചു.

“ഭരത് ഇങ്ങോട്ട് വരൂ.”

അകത്തു കയറിയ ഭരതിന് തലയുടെ പിന്നിൽ ശക്തമായി അടി വീണു ബോധം മറയുമ്പോളും എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.

ബോധം തെളിഞ്ഞപ്പോൾ ഭരത് ബന്ധനസ്ഥനായി തറയിൽ കിടക്കുകയാണ് . വായിൽ തുണിയും തിരുകിയിട്ടുണ്ട്. നേരെ മുൻപിൽ ഒരു കസേരയിലായിലായി സുബൈർ ചിരിച്ചുകൊണ്ടിരിക്കുന്നു. . തൻ്റെ ഫോണും തോക്കും സുബൈറിൻ്റെ കൈയിലാണ്. സൈഡിലായി നേരത്തെ കണ്ട സഹായി നിൽക്കുന്നുണ്ട്. സലീം ആംഗ്യം കാണിച്ചതും ഭരതിൻ്റെ വയറിനിട്ട് ആദീൽ രണ്ട് തോഴി വെച്ച് കൊടുത്തു. ഭരത് വേദനയിൽ ചുരുണ്ട് കൂടി വായിൽ നിന്ന് ശബ്ദമൊന്നും പുറത്തുവന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *