ഞാൻ 5അടിപൊളി  

“ദേവു..”

അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് ഒന്ന് മൂളി.

“എന്ത് പറ്റി നിനക്ക്?”

“ഒരു കാര്യം ഉണ്ട്.. ഞാൻ വീട്ടിൽ എത്തിയിട്ട് പറയാം എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു.”

“എന്താ കാര്യം.. നീ ഇപ്പോൾ തന്നെ പറഞ്ഞോ..”

അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു.

“അഭിലാഷേട്ടൻ ഇന്ന് ട്രെയിനിൽ വച്ച് എന്നോട് പറഞ്ഞു… പുള്ളിക്കാരന് എന്നെ ഇഷ്ട്ടമാണ്. ഡിവോഴ്സ് ആയതൊന്നും ആൾക്ക് കുഴപ്പമില്ലെന്ന്.”

ഞാൻ ഒന്ന് മൂളി.

“അഭിലാഷേട്ടൻ ഇത്രയും നാൾ ചില സൂചനകളൊക്കെ തന്ന് കിടന്ന് കറങ്ങുന്നുണ്ടായിരുന്നെങ്കിലും തുറന്നുള്ള ഒരു പറച്ചിൽ ഇന്ന് ആദ്യമായിട്ടായിരുന്നു.”

“എന്നിട്ട് നീ എന്ത് പറഞ്ഞു.”

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുള്ളിക്കാരൻ എന്റെ കാര്യത്തിൽ ഇത്തിരി സീരിയസ് ആണെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ എല്ലാ കാര്യങ്ങളും ഇന്നത്തെ പ്രൊപ്പോസിങ്ങിന് മുൻപ് ആളോട് പറഞ്ഞിട്ടുണ്ടായിരുന്നു.”

“ഇന്നിപ്പോൾ പ്രൊപ്പോസ് ചെയ്തപ്പോൾ നീ എന്താ പറഞ്ഞത്.”

“നിന്റെ നമ്പർ കൊടുത്തു. നിന്നോട് എന്താണ് വച്ചാൽ സംസാരിച്ചോളാൻ പറഞ്ഞു.”

“നമ്പർ കൊടുത്തല്ലോ.. അപ്പോൾ പിന്നെ എന്നെ വിളിച്ചോളും.. നീ അതിനെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.”

അവൾ കുറച്ച് നേരം മിണ്ടാതിരിന്നിട്ട് പറഞ്ഞു.

“അഭിലാഷേട്ടൻ പ്രൊപ്പോസ് ചെയ്തപ്പോൾ എനിക്ക് പെട്ടെന്ന് ബിബിനെ ഓർമ വന്നു. അവനും ഇതുപോലെ തന്നെ ഡിവോഴ്സ് ആയതൊന്നും പ്രശ്നമില്ല എന്നും പറഞ്ഞല്ലേ പ്രൊപ്പോസ് ചെയ്തത്.”

“എല്ലാരും അവനെ പോലെ ആകണമെന്നില്ലല്ലോ ദേവു.”

അവൾ പിന്നെ ഒന്നും മിണ്ടിയില്ല.

 

അവളുടെ വീട്ടിൽ എത്തി ദേവു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ബൈക്കിലെ ബാഗിൽ വച്ചിരുന്ന ഡയറി മിൽക്ക് എടുത്ത് അവൾക്ക് കൊടുത്തു.

അത് കിട്ടിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.

“ഒരു മറുവീടിന്റെ വർക്ക് നടന്നുകൊണ്ടിരിക്കയാണ്. ഞാൻ പോകട്ടെ.”

അവൾ എനിക്ക് കൈ വീശി ബൈ പറഞ്ഞു.

ബൈക്ക് മുന്നോട്ട് എടുക്കുന്നതിനു മുൻപായി ഞാൻ പറഞ്ഞു.

“ഫുഡ് വയ്ക്കാൻ മടി തോന്നുവാണേൽ വിളിച്ച് പറഞ്ഞാൽ മതി. ഞാൻ കൊണ്ട് വരാം.”

അവൾ ശരിയെന്ന അർഥത്തിൽ തലയാട്ടി.

അന്ന് രാത്രി തന്നെ ഞാൻ പ്രധീക്ഷിച്ചപോലെ അഭിലാഷിന്റെ കാൾ എന്നെ തേടി എത്തി. ഫോണിൽ സംസാരിക്കുന്നതിനേക്കാൾ നേരിട്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാൽ ഞാൻ തന്നെയാണ് അഭിലാഷിനോട് നാളെ കൊല്ലത്ത് RP മാളിൽ വച്ച് കാണാം എന്ന് പറഞ്ഞത്.

കാറിലിരുന്ന ഞാൻ ദേവുവിന്റെ മുഖത്തേക്ക് തന്നെ നോക്കി. ഇന്നലെ അവൾ കണ്ട ടെൻഷന്റെ ഒരു ലക്ഷണവും ഇന്ന് അവളിൽ കാണാനേ ഇല്ല. അവൾ വളരെ കൂൾ ആയി മൊബൈലിൽ കുത്തി കളിച്ച് കൊണ്ടിരിക്കുകയാണ്.

പക്ഷെ എന്നിൽ ഇന്ന് നല്ല ടെൻഷൻ നിറഞ്ഞിട്ടുണ്ട്. കാരണം രണ്ടര വർഷങ്ങൾക്ക് മുൻപ് ബിബിനോട് സംസാരിക്കാനും ഞാൻ ഇതുപോലെ പോയിട്ടുള്ളതാണ്. അതിനു ശേഷം ഉണ്ടായ കാര്യങ്ങളൊക്കെ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപെടാത്തവ ആയിരുന്നു.

പെട്ടെന്ന് ദേവു പറഞ്ഞു.

“ഡാ. അഭിലാഷേട്ടൻ മെസ്സേജ് അയച്ചു. ഇവിടെ മക് ഡൊണാൾസിൽ ഇരിപ്പുണ്ടെന്ന്.”

ഞാൻ അവളുമായി കാറിൽ നിന്നും ഇറങ്ങി അഭിലാഷ് പറഞ്ഞിടത്തേക്ക് നടന്നു.

മക് ഡൊണാൾസിലേക്ക് കയറിയ ദേവുവിന്റെ കണ്ണുകൾ ചുറ്റുമൊന്ന് പരതി. പെട്ടെന്ന് എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടവൾ പറഞ്ഞു.

“അഭിലാഷേട്ടൻ ദേ അവിടെ ഇരിക്കുന്നു.”

ദേവു നോക്കി നിൽക്കുന്നിടത്തേക്ക് ഞാൻ തല തിരിച്ചപ്പോൾ ഒരു ടേബിളിൽ ഒറ്റയ്ക്ക് ഞങ്ങളെ നോക്കി പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ഒരാളെ കണ്ടു.

 

കാണാൻ തരക്കേടില്ലാത്ത ഒരാൾ. ഇരു നിറമാണ്. കണ്ടാൽ ആരും കുറ്റം പറയില്ല.

ഞങ്ങൾ അഭിലാഷിന്റെ അടുത്തേക്ക് നടന്നു. ഞങ്ങൾ അടുത്ത് ചെന്നതും അഭിലാഷ് എഴുന്നേറ്റ് എനിക്ക് നേരെ കൈ നീട്ടി.

“അഭിലാഷ്..”

കൈ കൊടുക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അഭിലാഷിന്റെ പൊക്കമാണ്. ദേവുവിനെക്കാളും ശകലം കൂടി പൊക്കം ഉണ്ട്. അതികം വണ്ണിച്ചിട്ടില്ലാത്ത ശരീരവും. ദേവുവുമായി നല്ല ചേർച്ച ഉണ്ട്.

ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് തന്നെ ദേവിക ചിരിച്ചുകൊണ്ട് അഭിലാഷിനോട് പറഞ്ഞു.

“ഇതാണ് ഞാൻ പറയാറുള്ള എന്റെ ഇപ്പോഴത്തെ ഗാർഡിയൻ.”

ഒരു ചിരിയോടെ ഞാനും അഭിലാഷും കസേരയിലേക്ക് ഇരുന്നു.

രാജീവിന്റെയും ബിജുവിനെയും ബിബിനെയും ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയ നെഗറ്റീവ് ഫീലിംഗ് ഇത്തവണ അഭിലാഷിനെ കണ്ടപ്പോൾ എനിക്ക് തോന്നിയില്ല. അത് ചെറിയൊരു തരത്തിൽ മനസ്സിനൊരു ആശ്വാസം പകർന്നു.

“ഞാൻ കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ട് വരാം.”

ദേവു അവിടെ നിന്നും ഫുഡ് ഓർഡർ ചെയ്യാനായി പോയി.

അഭിലാഷ് തന്നെ സംസാരത്തിനു തുടക്കം ഇട്ടു.

“നിങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ആണല്ലേ പരിചയപ്പെടുന്നത്?”

ഞാൻ ചിരിച്ച് കൊണ്ട് അതെ എന്ന അർഥത്തിൽ മൂളി. എന്നിട്ട് പറഞ്ഞു.

“ഒരു കൂട്ടുകാരനായ ഞാൻ അവളുടെ കല്യാണക്കാര്യം സംസാരിക്കാൻ വരുന്നത് കൊണ്ട് അഭിലാഷ് ഒന്നും വിചാരിക്കരുത്.”

എന്നെക്കാളും പ്രായത്തിൽ മൂത്തതായിട്ടും ഞാൻ പേര് വിളിച്ച് തന്നെയാണ് സംസാരിച്ചത്.

“ഏയ്.. ദേവു എന്നോടെല്ലാം പറഞ്ഞിട്ടുള്ളതുമാണ്. പിന്നെ അവളെ പരിചയപ്പെട്ട കാലം തൊട്ട് കേട്ട് തുടങ്ങിയതും ആണ് തന്റെ പേര്.”

“എല്ലാപേരും ഞങ്ങളുടെ ഫ്രണ്ട്ഷിപ് നല്ല വശത്തോടെ തന്നെ കാണണമെന്നില്ല. അത് കൊണ്ടാണ് തുടക്കത്തിലെ ഞാൻ അങ്ങനെ പറഞ്ഞത്.”

ഫുഡ് ഓർഡർ ചെയ്തിട്ട് ടോക്കൺ നമ്പർ വിളിക്കുന്നതിനായി വെയ്റ്റ് ചെയ്യുന്ന ദേവുവിനെ നോക്കി അഭിലാഷ് പറഞ്ഞു.

“ദേവു പറഞ്ഞ് എനിക്കറിയാം.. അവളുടെ അമ്മ മരിച്ചതിൽ പിന്നെ താൻ മാത്രമാണ് അവൾക്കൊരു സഹായത്തിന് ഉണ്ടായിരുന്നതെന്ന്.”

“ഞാൻ അങ്ങനെ അവളെ സഹായിക്കുന്നത് എല്ലാപേരും നല്ല അർധത്തോടെ ആണ് എടുത്തിരിക്കന്നത് എന്ന് എനിക്ക് തോന്നുന്നില്ല…”

ദേവു രണ്ടു ബർഗറും കോളയും ആയി ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പെട്ടെന്ന് സംസാരം നിർത്തി.

 

അവൾ അത് ടേബിളിലേക്ക് വച്ചപ്പോൾ ഞാൻ ചോദിച്ചു.

“ഇതെന്താ രണ്ടെണ്ണം മാത്രം?”

“എനിക്ക് വേണ്ടടാ.. ഞാൻ പോയി എനിക്ക് കുറച്ച് ഡ്രസ്സ് നോക്കട്ടെ.”

അഭിലാഷിനെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“അഭിലാഷേട്ടാ നിങ്ങൾ സംസാരിച്ചിരിക്ക്.”

അവൾ അവിടെ നിന്നും നടന്നകന്നു. എനിക്കും അഭിലാഷിനും ഒറ്റക്ക് സംസാരിക്കാൻ അവൾ അവസരം ഉണ്ടാക്കിയതാണെന്ന് ഞങ്ങൾക്ക് മനസിലായി.

അവൾ പോയി കഴിഞ്ഞപ്പോൾ അഭിലാഷ് പറഞ്ഞു.

“കുറച്ച് ആഴ്ചകൾക്ക് മുൻപ് നാട്ടിൽ നിങ്ങളെ കുറിച്ച് സംസാരം ഉണ്ടായതും അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ പിണങ്ങിയതുമൊക്കെ അവൾ പറഞ്ഞിരുന്നു….. അവൾ എനിക്ക് മുന്നിൽ വച്ച ഒരേ ഒരു ഡിമാൻഡ് അഥവാ കല്യാണം നടക്കുകയാണെങ്കിൽ തന്റെ പേരിൽ ഞങ്ങളുടെ ലൈഫിൽ ഒരു പ്രോബ്ലം ഉണ്ടാകരുത് എന്ന് മാത്രം ആണ്.”

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *