അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..
ആദ്യത്തെ കവറിൽ മക്കൾക്കുള്ള ഡ്രസായിരുന്നു..
അത് മാറ്റി വെച്ച് അവൾ മറ്റേ കവർ തുറന്നു..
മൂന്ന് നൈറ്റി..
മൂന്ന് അടിപ്പാവാട..
ശാലിനി പൊട്ടിക്കരഞ്ഞ് പോയി.. മൂന്നെണ്ണം ഒരുമിച്ചൊന്നും ജീവിതത്തിൽ കണ്ടിട്ടില്ല.. അതും വില കൂടിയത്..
ഇത് വാങ്ങിത്തരാൻ എന്താണ് സുധിയുമായി തനിക്കുള്ള ബന്ധം.. ?..
അവന്റെ പണിക്കാരിയല്ലേ താൻ..?..
അത് മാത്രമാണോ… ?..
അതെ… അത് മാത്രമാണ് തനിക്ക് അവനുമായുള്ള ബന്ധം..
വേറൊരു ബന്ധവുമില്ല..
ഉണ്ടാവാൻ പാടില്ല..
കല്യാണം പറഞ്ഞുറപ്പിച്ച ചെക്കനാണവൻ..
എന്നിട്ടും ശാലിനിയുടെ ഹൃദയത്തിൽ മഞ്ഞ് തുള്ളികൾ വീഴുന്നുണ്ടായിരുന്നു..
ഈ വാങ്ങിത്തന്ന വസ്ത്രങ്ങൾ അവൾ ഹൃദയം കൊണ്ടാണ് ഇഷ്ടപ്പെട്ടത്..അത് വാങ്ങിത്തന്ന ആളെയും..
സുധിയെ ഒന്ന് കാണാൻ ശാലിനിക്ക് വല്ലാത്ത കൊതി തോന്നി..
ഇപ്പോ അവൻ ഫാമിലുണ്ടാവും..
ദൂരെ നിന്നൊന്ന് കാണുകയെങ്കിലും വേണം..
പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസിലായതും ശാലിനി ഉടുത്തിരുന്ന നൈറ്റി ഊരിമാറ്റി പുതിയൊരു നൈറ്റി എടുത്തിട്ടു..
കൃത്യമായ അളവിലുള്ള ആ ചുവന്ന നൈറ്റിയിൽ അവൾ അരുമയോടെ തലോടി..
അനുരാഗം അണപൊട്ടിയൊഴുകുന്ന ഹൃദയത്തോടെ അവൾ എണീറ്റ് അടുക്കള വശത്തൂടെ പുറത്തിറങ്ങി..
തോട്ടത്തിലേക്ക് നടക്കുമ്പോൾ
അവളെല്ലാം മറന്നിരുന്നു..
മക്കളെ മറന്നിരുന്നു..
ഭർത്താവിനെ മറന്നിരുന്നു..
തന്റെ വീട് മറന്നിരുന്നു..
എല്ലാം മറന്നിരുന്നു..
താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യനായ സുധി മാത്രമേ അവളുടെ മനസിൽ ഉണ്ടായിരുന്നുള്ളൂ..
സുധി മാത്രം…
✍️…
പിറ്റേന്ന് പതിവ് നേരത്ത് തന്നെ ശാലിനി തോട്ടത്തിലെത്തി..
സുധി വെട്ട് കഴിഞ്ഞ് പോയിട്ടുണ്ട്..
അവൻ വരുന്ന പുലർകാലത്ത് തന്നെ തോട്ടത്തിലെത്താനാണ് ശാലിനിക്ക് മോഹം..
എന്നാൽ ആ കാലമാടൻ പോവാതെ വരാനാവില്ല..
ഇന്നലെ ദൂരത്ത് നിന്ന് സുധിയെ കണ്ടാണ് ശാലിനി കൊതി തീർത്തത്..
തന്റെ മനസിൽ നടക്കുന്ന പരിവർത്തനം എന്തെന്ന് ശാലിക്ക് മനസിലാക്കാനായില്ല..
അത് എന്ത് മാത്രം അപകടം പിടിച്ചതാണെന്നും അവളറിഞ്ഞില്ല..
അവൾ ചുറുചുറുക്കോടെ ജോലി തുടങ്ങി..
ഉള്ളിൽ നിന്നും അലയടിച്ചുയരുന്ന പ്രണയഗാനം മൂളാതിരിക്കാൻ ശാലിനിക്കായില്ല..
സ്വന്തം മക്കൾ പോലും അവളുടെ ഒർമ്മയിലെങ്ങും ഉണ്ടായിരുന്നില്ല..
പാലെടുത്ത് വലിയ ബാരലിൽ കൊണ്ട് പോയി ഒഴിക്കുമ്പോഴും അവളുടെ കണ്ണുകൾ ദാഹത്തോടെ സുധിയെ തേടുകയായിരുന്നു..
ശാലിനിക്കവനെ കാണാൻ വല്ലാത്ത കൊതിതോന്നി..എന്നാൽ അന്നവൾക്ക് സുധിയെ കാണാനായില്ല.. കടുത്ത നിരാശയോടെയാണ് ശാലിനി വീട്ടിലേക്ക് മടങ്ങിയത്..മൺതിട്ടയിൽ നിന്ന് വീട്ടിലേക്ക് നോക്കിയ ശാലിനി വിറച്ച് പോയി.. അടുക്കള വാതിൽ തുറന്ന് തന്നെത്തന്നെ നോക്കി നിൽക്കുന്ന രാജേട്ടൻ..എന്റീശ്വരാ… ഈ കാലമാടൻ ഇന്നെന്താ ഇത്ര നേരത്തെ…?. ഇന്ന് പണിയില്ലേ…?.
രണ്ട് മൂന്ന് ദിവസമായി മൺതിട്ടയിൽ നിന്ന് മുറ്റത്തേക്ക് ചാടിയ ശാലിനി പേടിയോടെ സാവധാനം ഒതുക്കുകളിറങ്ങി മുറ്റത്തെത്തി.. രാജൻ നല്ല ലഹരിയിലാണെന്ന് അവൾക്ക് മനസിലായി..കണ്ണുകൾ കലങ്ങിച്ചുവന്നിട്ടുണ്ട്.. ശാലിനി അടുത്തെത്തിയതും രാജൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറി..പേടിയോടെ ശാലിനിയും.. അകത്ത് കയറിയ ശാലിനി ഞെട്ടിപ്പോയി.. ഇയാൾ കാണാതെ ഒളിപ്പിച്ച് വെച്ച സുധി കൊണ്ടുവന്ന സാധനങ്ങളെല്ലാം ചാക്കഴിച്ച് നിലത്ത് ചെരിഞ്ഞിരിക്കുന്നു… ഇന്ന് തന്റെ അവസാനമാണെന്ന് അവളുറപ്പിച്ചു.. തല ഉയർത്താനവൾക്കായില്ല.. എന്നാൽ ഉറക്കെ നിലവിളിച്ച് കൊണ്ട് അവൾ അടിവയർ പൊത്തിപ്പിടിച്ച് നിലത്തേക്കിരുന്നു..
“” പട്ടിപ്പൂറീ മോളേ… ഇതെവിടുന്നാടീ ഇത്രയും സാധനങ്ങൾ… ?.. ചത്ത് പോയ നിന്റെ തന്ത കൊണ്ട് വന്നതാണോടീ പുലയാടി മോളേ… ?..’”.
