“നിങ്ങൾ എന്തായാലും ഒരു സമ്മാനം പോലെ ഞങ്ങൾക്ക് കൊണ്ടുവന്ന ഇവനെ ഞങ്ങൾക്ക് വേണ്ട. ഇനി മേലാൽ ഈ കാര്യം പറഞ്ഞ് ഇങ്ങോട്ട് വരാനും നിൽക്കരുത്, നിങ്ങൾക്ക് ഇറങ്ങാം” എന്നും പറഞ്ഞ് എഴുനേറ്റ് നിന്ന ശേഷം മൂന്നുപേരെയും നോക്കി കാളിദാസൻ കൈ കൂപ്പി.
“ഇതൊക്കെ സംഭവിച്ചത് കാരണം ഞാൻ ഇവളെ വേണ്ടാണ് വെക്കും എന്ന് വിചാരിക്കണ്ട. ഞാൻ ഇവൾക്ക് വേണ്ടി പോരാടി കൊണ്ടേ ഇരിക്കും, അതിപ്പോ അങ്കിളിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും” പോവുന്ന വഴിക്ക് ഹൃതിക് പറഞ്ഞു.
“ഞങ്ങൾ ഇവൾക്ക് വേണ്ടി നിന്നെ കാലും നല്ല ഒരുത്തനെ കണ്ടുപിടിച്ച് കൊടുക്കും. കണ്ടുപിടിച്ച് തരണം എന്നുപറഞ്ഞ് ഇവൾ തന്നെ എന്റെ അടുത്ത് വരും” കാളിദാസൻ അവരെ വെല്ലുവിളിച്ചു.
“വേണ്ട അച്ഛാ… പ്ളീസ്, ഒരു പ്രാവിശ്യം ഞാൻ…” ആഷിക പറഞ്ഞ് തുടങ്ങിയെങ്കിലും അത് മുഴുവനാകാൻ അയാൾ സമ്മതിച്ചില്ല, അതിന്റെ ഒപ്പം ഹൃതിക് വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത് നിസഹായി ആയി അവൾ നോക്കിനിന്നു.
