ബംഗ്ലാവ് 14അടിപൊളി 

 

ഫരീദ് ഇളകിച്ചിരിച്ചു. പർദ്ദ ധരിച്ചത് സൗകര്യത്തിനല്ല. വിശ്വാസം കൊണ്ടാണെന്നു പറഞ്ഞു.” ശിവൻകുട്ടിക്ക് ഭീതിയാണു തോന്നിയത്.

 

“അപ്പൊ ഞാനുറച്ചു. എനിക്ക് പറയാനുള്ളത് അറിയേണ്ടത് ശിവനാണെന്നും, അത് കായൽ മദ്ധ്യത്തിൽ വെച്ചാവണമെന്നും. എന്നാൽ ശിവൻ പൊയ്ക്കോ. അമ്മയും പെങ്ങളുമല്ലേ വീട്ടിലുള്ളതു ?”

 

അവൻ പുറത്തിറങ്ങി. “ബൈ, ശിവാ. ഗുഡ്നൈറ്റ്” ഫരീദ് കൈ വീശി കാണിച്ചു. മാരുതികാർ അവിടെയിട്ട് തിരിച്ച അവൾ ഓടിച്ചു പോയി.

അൽപനേരം ചലനശേഷി നഷ്ടപ്പെട്ട് ശിവൻകുട്ടി തരിച്ചു നിന്നു! ഈ സ്ത്രീ ഒരു സമസ്യയാണ്. പൂരിപ്പിക്കാനാവാത്ത സമസ്യ..!

മാരുതി റോഡിലേക്ക് കയറി മറഞ്ഞു സന്ധ്യ രാത്രിക്ക് വഴിമാറിക്കഴിഞ്ഞിരുന്നു എങ്കിലും നിലാവുപോലെ ചെറിയ വെട്ടമുണ്ട്. അവൻ വീട്ടിലേക്ക് നടന്നു. സാധാരണ ശനിയാഴ്ച്ചകളിൽ താൻ പത്തുമണി കഴിഞ്ഞെ വീട്ടിലെത്താറുള്ളൂ. ഇന്ന് വളരെ നേരത്തെയാണ്. ഫരീദ സുഹൃത്തുക്കളോടൊപ്പമുള്ള കൂടലൊന്നും നടന്നില്ല.

 

വീട്ടുമുറ്റത്തെത്തിയതും തന്റെ പിറകിലാരോ വരുന്നതുപോലൊരു തോന്നൽ . അവനുണ്ടായി തിരിഞ്ഞു നോക്കിയപ്പോൾ ശരിയാണ്. ആ രോ വരുന്നുണ്ട്. പതുക്കെയാണു വരുന്നത്. തന്റെ വീട്ടിലേക്കു തന്നെയാണോ?. തൊട്ടടുത്ത വീടിന്റെ അടുക്കളയിൽ നിന്നുള്ള വെളിച്ചത്തിൽ അവൻ ആളെ കണ്ടു. ശ്രീകലയുടെ അച്ചൻ രാഘവൻ! തന്നെ കാണാനുള്ള വരവായിരിക്കും. എന്തായാലും ഈ പരുവത്തിൽ കാണാതിരിക്കുകയാകും നല്ലത്. ഭാവി മരുമോൻ മൂക്കറ്റം കുടിച്ചാണു വീട്ടിലെത്തുന്നതെന്ന് അമ്മായിയച്ചൻ അറിയേണ്ട, മാത്രമല്ല, താൻ കുടിച്ച കാര്യം ശ്രീകല അറിയുകയും ചെയ്യും.

 

 

രാഘവൻ മുറ്റത്തേക്ക് കയറുന്നതിനു മുൻപേ അവൻ വിറകു പുരയുടെ അടുത്തേക്ക് മാറിനിന്നു. പക്ഷേ, മുറ്റത്തെത്തിയ അയാൾ വീട്ടിലേക്ക് കയറാതെ തന്റെ അടുത്തേക്ക് വരുന്നതു കണ്ട അവൻ താൻ പിടിക്കപ്പെട്ടു എന്ന് ഉറപ്പിച്ചു. എങ്കിലും ഒരു പരീക്ഷണത്തിനായി അവൻ വിറകു പുരയുടെ ഉള്ളിലേക്ക് കയറി നിന്നു. രാഘവേട്ടനും വിറകു പുരയുടെ ഉള്ളിലേക്ക് കയറി കയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഉരച്ചു!, ചമ്മിയ മുഖത്തോടെ അവൻ തലയുയർത്തി

 

പക്ഷേ, അയാൾ ഉരച്ച തീപ്പെട്ടിക്കൊള്ളി പുറത്തേക്ക് വീശിക്കാണിക്കുകയാണ് ചെയ്തത്. പുറം തിരിഞ്ഞു നിന്നതിനാൽ അവനെയൊട്ടു കണ്ടതുമില്ല

 

“മോളേ. ഞാനൊന്നു കക്കൂസിൽ പോയി വരാം” അകത്ത് അമ്മയുടെ സ്വരം

 

സംശയത്തിന്റെ ആയിരം കടന്നലുകൾ തലക്കുള്ളിൽ മൂളിപ്പറന്നു. ഇയാൾ അമ്മയ്ക്ക് സിഗ്നല് കൊടുത്തതാണോ? കൂടുതൽ ചിന്തിച്ച ബുദ്ദിമുട്ടേണ്ടി വന്നില്ല. അമ്മയുടെ കാലടി ശബ്ദം അടുത്തെത്തി.

 

“രാഘവേട്ടാ…” പതുങ്ങിയ വിളി

 

തൊട്ടു മുന്നിൽ കെട്ടിപ്പുണരുന്ന നിഴലുകൾ!

 

മനസ്സിൽ ഒരു വിഗ്രഹം വീണുടഞ്ഞു. അച്ചന്റെ തിരോധാനത്തിനു ശേഷം കൂലിപ്പണിയെടുത്ത് മക്കളെ പോറ്റിയ തങ്ക് വിഗ്രഹം. കള്ളിന്റെ ലഹരി ആവിയായിപ്പോയ അവൻ എന്താണു ചെയ്യേണ്ടതെന്നറിയാതെ അന്തിച്ച് നിന്നു. പെട്ടെന്ന് സംയമനം വീണ്ടെടുത്ത അവൻ, അവർ തന്റെ ദേഹത്ത് ട്ടാതിരിക്കാൻ മൂലയിലേക്ക് ഒതുങ്ങിനിന്നു എന്തുകൊണ്ടാണ് തനിക്ക് പ്രതികരിക്കാൻ കഴിയാത്തത്? പ്രതികരിച്ചാൽ തന്റെ സ്വപ്ന ഗോപുരം ചീട്ടുകൊട്ടാരം പോലെ തകരും എന്നു ഭയന്നിട്ടാണോ? തന്റെ എല്ലാമല്ലാമായ ശ്രീകലയുടെ അച്ചനാണ് തന്റെ അമ്മയോടൊപ്പം അവൻ കടുത്ത അസഹ്യതയോടെ തല കുനിച്ച നിന്നു.

 

“രാഘവേട്ടാ. അവനവിടെ വന്നിരുന്നല്ലോ, എന്നിട്ടും രാഘവേട്ടനെ കണ്ടില്ലാന്നു പറഞ്ഞു.”

 

“അപ്പം ഞാനവിടെ ഇല്ലായിരുന്നെട’ അയാളവളുടെ മുല പിടിച്ച കശക്കുന്നതിനിടയിൽ പറഞ്ഞു. “കല മോളുടെ കല്യാണം കഴിഞ്ഞാൽ പാതി സമാധാനമായി. ഒരു ആൺകുട്ടിയില്ലാത്തതിന്റെ വിഷമം ഇപ്പഴാണെടീ ശരിക്കും അനുഭവിക്കണത്”

 

“അതേയതേ, ഉണ്ടായത് മൂന്നും പെൺകുട്ടികൾ. രണ്ടെണ്ണം ശാന്തേടെ വയറ്റിലും ഒന്ന് എന്റെ വയറ്റിലും” വത്സല ചിരിച്ചു

Updated: April 16, 2025 — 12:03 am

Leave a Reply

Your email address will not be published. Required fields are marked *