ബംഗ്ലാവ് 14അടിപൊളി 

 

വാതിലിനു മുട്ടി. പക്ഷേ അമ്മെ എന്നു വിളിച്ചില്ല. അമ്മ തന്നെ വന്ന് വാതിൽ തുറന്നു. കുളിച്ച പ്രസന്നമായ മുഖം!,

 

“നിന്റെ ഷർട്ടിലെന്താടാ മാറാല, നീയെവിടേങ്കിലും വീണോ?” വത്സല ശ്രദ്ധിച്ചത് അതായിരുന്നു.

 

തളേള എവിടേങ്കിലും വീണാലൊന്നും മാറാല പറ്റില്ല. അതിനു മാറാല ഉള്ളടത്ത് തന്നെ ചെന്ന് നിൽക്കണം. അവൻ അമ്മയോടൊന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. കള്ളിന്റെ മണം കിട്ടിയ വത്സല പിന്നൊന്നും ചോദിച്ചതുമില്ല. അവനൊന്നും തിന്നാൻ നിന്നില്ല. ബാക്കിയുണ്ടായിരുന്ന കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി കട്ടിലിലേക്ക് വീണു.

 

പിറ്റേന്ന് പത്തു മണിക്കാണവൻ എണീറ്റത്. അല്ലെങ്കിലും ഞായറാഴ്ച്ച വൈകിയേ ഉണരാറുള്ളൂ. മുറിക്ക് പുറത്തിറങ്ങിയ അവൻ കണ്ടത് വീക്കിലിയും വായിച്ച് കസേരയിലിരിക്കുന്ന ശാലിനിയെയാണ്. അമ്മയുടെ ജാരസന്തതി, അമ്മക്ക് കള്ള വെടിയിലുണ്ടായ മകൾ!. അവൻ മുഖം തിരിച്ചു.

 

ചായ കൂടിക്കുമ്പോൾ അമ്മയുടെ മുഖത്തേക്ക് വൻ നോക്കാനേ നിന്നില്ല. പക്ഷേ, അമ്മ തിരിഞ്ഞ് നടക്കുമ്പോഴെല്ലാം പിന്തുടരുന്ന കണ്ണുകൾ

അവനെതന്നെ വഞ്ചിച്ചുകൊണ്ടിരുന്നു.

 

“അമ്മയുടെ മുഖത്തെന്താ ഒരു പാട്? വീക്കിലിയിൽ മുഖം പൂഴ്സത്തിയിരുന്ന ശാലിനി അപ്പോഴാണത് ശ്രദ്ധിച്ചത്.

 

ശാലിനിയുടെ ചോദ്യം കേട്ട വത്സല ചെറുതായൊന്നു ഞെട്ടി. ശിവൻകുട്ടിയും അമ്മയെ നോക്കി. രാഘവേട്ടന്റെ കടികൊണ്ട പാട് തെളിഞ്ഞു കിടപ്പുണ്ട് കവിളിൽ,

 

“അത് രാവിലെ കട്ടിലിൽ കൊണ്ടതാടീ.’ അതും പറഞ്ഞവർ കണ്ണാടിയിൽ ചെന്ന് നോക്കി. ശരിയാണ്. സൂക്ഷിച്ചു നോക്കിയാൽ പല്ല് കൊണ്ടതാണെന്ന് മനസ്സിലാവുകയും ചെയ്യും. അവളവിടെ വിരലുകൊണ്ടമർത്തി. സുഖമുണ്ടെരു നോവ് ശരീരത്തിലേക്കാകമാനം പടർന്നു ആ കോരിത്തരിപ്പിൽ അവൾ അറിയാതെ ചിരിച്ചുപോയി.

 

ശിവൻകുട്ടി അതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ കൈ കഴുകി മുറ്റത്തേക്കിറങ്ങി. ഇന്നലെ സുഹൃത്തുക്കളോടൊപ്പം കൂടാൻ കഴിഞ്ഞില്ല. ഇന്നാ ക്ഷീണം തീർക്കണം. മാത്രമല്ല, നന്നായിട്ടൊന്ന് മിനുങ്ങിയാലേ മനസ്സൊന്നു ശാന്തമാകൂ. കള്ളുകൂടി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും മനസ്സിനു സന്തോഷമാണ്. അവൻ നട വഴിയിലേക്ക് കയറി.

ഹാജിയാരുടെ ലാൻസർ കാർ കായലോര ബംഗ്ലാവിന്റെ പോർച്ചിൽ വന്നു നിൽക്കുമ്പോൾ മദ്യാഹ്നമായിരുന്നു. അയാൾ കാറിൽ നിന്നിറങ്ങി. അയാളെ അത്ഭതപ്പെടുത്തിക്കൊണ്ട് സിറ്റൗട്ടിൽ അനില കാത്തു നിൽപ്പുണ്ടായിരുന്നു. കൈപ്പറമ്പിൽ ഏല്യ- ദേവസ്യ ദമ്പതികളുടെ ഏക സന്താനം, മഞ്ഞ ചുരിദാറാണ് ധരിച്ചിരിക്കുന്നത്.

 

“ജ്ജ് മൂഷിഞ്ഞോ ?? “അയാൾ വെളുക്കെ ചിരിച്ചുകൊണ്ട് സിറ്റൗട്ടിലേക്ക് കയറിച്ചെന്നു. അവൾ മിണ്ടാതെ അതേ നിൽപ് നിന്നു.

 

“പെണങ്ങിയോ..? അനക്ക് മൊതലും പലിശേം തിരിച്ചടക്കാനുള്ള ബഴി പറഞ്ഞു തന്നേന്റെ നന്ദിയെങ്കിലും കാട്ട്. യേത്..??” അയാൾ പൊട്ടിച്ചിരിച്ചു.

 

അനിലക്ക് അസഹ്യത തോന്നി, തോമാച്ചന്റെ കയ്യിൽ നാലു പുത്തൻ വന്നു വീണിട്ടുണ്ട്. ഫീസിനും ചിലവിനുമായി പതിനായിരം തരാമെന്ന് ഏറ്റിട്ടുണ്ട്. കാലത്ത് പള്ളീൽ വെച്ച് കണ്ടതാണ്. വൈകീട്ട് പഞ്ചായത്ത് ഓഫീസിനടുത്ത് എത്താനാണ് പറഞ്ഞത്. അങ്ങേരുടെ വീട്ടിലെന്തായാലും പറ്റത്തില്ല. പഞ്ചായത്ത് ഓഫീസിനു പിന്നിൽ വിജനമായ പ്രദേശമാണ്. കുറ്റിക്കാടുകളുമുണ്ട്. കാടെങ്കിൽ കാട്, ഒരു മണിക്കൂറിനല്ലെ!,

 

“ഇയെന്താ മുണ്ടാത്തെ? “ഹാജിയാരുടെ സ്വരം

 

“ഏതാണ് നിങ്ങളുടെ ബെഡ് റും? “അനില യാതൊരു ഭാവ വിത്യാസവുമില്ലാതെ തിരക്കി

 

അവളുടെ പെട്ടെന്നുള്ള പ്രതികരണത്തിൽ ഒരുവേള അയാൾ പരുങ്ങി. ആദ്യം കാത്തിരുന്നു വിസ്മയിപ്പിച്ചു. ഇപ്പോൾ അനിവാര്യമായ രതിയങ്കത്തിനു മുൻകൈ വെയ്യടുത്തു!,

 

സംയമനം വീണ്ടെടുക്കുമ്പോൾ അവളുടെ കണ്ണുകൾ ബെഡ്റൂം തിരക്കുന്നത് അയാൾ കണ്ടു

 

“അനക്ക് പൂതിയെളകിയോ? അയിനാണോ ഇത്ര തെരക്ക്? “അയാൾ വിശാലമായൊന്നു ചിരിച്ചു.

Updated: April 16, 2025 — 12:03 am

Leave a Reply

Your email address will not be published. Required fields are marked *