ഹ! അമ്മയീപ്പെണ്ണിന്റെകൂടെ തമാശ പറഞ്ഞോണ്ടിരിപ്പാണോ!
എന്റെ പേര് പെണ്ണെന്നല്ല. ഞാൻ സാറയാണ്. അവൾ കടുപ്പിച്ചു പറഞ്ഞു.
കേശവനന്തംവിട്ടുപോയി! അയ്യോ! അറിയാതെ പറഞ്ഞതാണേ! അവൻ തൊഴുതു.
ഹഹഹ…അമ്മ ചിരിച്ചു. ഇവനിതു വേണം മോളേ! പെണ്ണെന്താണെന്ന് സഖാവിനറിഞ്ഞൂട. ആ നീ അങ്ങോട്ട് ചെല്ലടാ. ഞാൻ ചായ കൊണ്ടരാം.
അമ്മ തിരിഞ്ഞപ്പോൾ അവൻ അവളുടെ ചെവിയിലേക്ക് ചുണ്ടുകളടുപ്പിച്ചു. എന്നാലും പെണ്ണുതന്നെയല്ലേടീ?
അവളങ്ങു ചുവന്നുതുടുത്തുപോയി. ഉത്തരം മുട്ടിപ്പോയി. അമ്മേ! അവൾ പരാതിപ്പെട്ടുകൊണ്ട് തിരിഞ്ഞപ്പോഴേക്കും കേശവൻ സ്ഥലം കാലിയാക്കിയിരുന്നു!
മഴ തോർന്നപ്പോൾ കേശവൻ സഖാവ് സൈക്കിളിന്റെ ക്യാരിയറിൽ ഭാണ്ഡക്കെട്ടുകളുമേറ്റി പാർട്ടിയോഫീസിലേക്കു പുറപ്പെടാനൊരുങ്ങി.
എടാ ഒന്നു നിന്നേ. ഈ കൊച്ചിനേം കൂടി കൊണ്ടോയി വിട്. നമ്മടെ മാത്യൂസാറിന്റെ കൊച്ചുമോളാ.
ഓഹോ സാറിന്റെ വീട്ടിലെയാണോ കാന്താരി. അവൻ സാറയെ നോക്കിച്ചിരിച്ചു.
കാന്താരി ഇയാൾടെ കെട്ട്യോളാ! സാറ കൊഞ്ഞനം കാട്ടി.
എടാ ഈ കൊച്ചിനെ വെറുതേ ഞോണ്ടാതെ അവളെക്കൊണ്ടുവിട്ടേ. ചിരിച്ചുകൊണ്ട് ദേവകിയമ്മ അകത്തേക്ക് കേറിപ്പോയി.
കേറിയിരിക്കടീ. അവൻ സൈക്കിളിന്റെ ക്രോസ്ബാറിൽ തട്ടിക്കാണിച്ചു. അവളൊരു കൂസലുമില്ലാതെ പാവാടയിൽ പൊതിഞ്ഞ തടിച്ച കുണ്ടിയവിടെ ഉറപ്പിച്ച് ഇടതു വശത്തേക്ക് കാലുകൾ തൂക്കിയിരുന്നു.
കൊറച്ചൂടെ പൊറകിലോട്ടിരുന്നാട്ടെ തമ്പുരാട്ടീ. അവൻ പറഞ്ഞു. ബാലൻസു കിട്ടണ്ടായോ?
അവളവനെ നോക്കി ചുണ്ടുകോട്ടിയിട്ട് കൊറച്ചൂടെ പൊറകിലേക്ക് കുണ്ടി നീക്കി. അവൻ മെല്ലെ ചവുട്ടിത്തുടങ്ങി. കാലുകൾ എത്ര വിടർത്തിയിട്ടും അവളുടെ മൃദുലമായ കുണ്ടിയിലുരസുന്നു. ശ്ശെടാ കണ്ടാലെലുമ്പിയാണേലും തൊടയ്ക്കും കുണ്ടിക്കും നല്ല കനം! സൈക്കിളു ചവിട്ടാനും ഇത്തിരി ആയാസപ്പെടണം. അവൻ ചിരിച്ചുകൊണ്ട് ആദ്യമായി ഒരു പെണ്ണിനെ മനസ്സിലേക്ക് കയറ്റിവിട്ടു.
ഇയാളെന്തിനാ ചിരിക്കുന്നേ? എപ്പക്കണ്ടാലും വല്ല്യ പോസാണല്ലോ! അവൾ കെറുവിച്ചു.
ശ്ശെടാ…എടീ സാറേ..ഞാൻ നിന്നെ മുന്നേ കണ്ടിട്ടുപോലുമില്ല. പിന്നെങ്ങനാ? അവൻ അവളുടെ മിനുത്ത മുടിയും, കൊച്ചുകമ്മലണിഞ്ഞ ശംഖുപോലെയുള്ള കാതും നോക്കിപ്പറഞ്ഞു.
പെട്ടെന്ന് ആ വലിയ മുനയുള്ള കണ്ണുകൾ അവന്റെ നേർക്കു തിരിഞ്ഞു. അവൾക്കുള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. അവന്റെ വെളുത്തു ചുവന്ന ആണത്തമുള്ള മുഖത്തു വളരുന്ന സമൃദ്ധമായ താടിയിൽ തഴുകാൻ… ഉള്ളിലേക്ക് കയറി കോതിമിനുക്കാൻ അവളുടെ വിരലുകൾ തരിച്ചു. അവന്റെ നെഞ്ചിൽ നിന്നുമുയരുന്ന മണം അവളെ മയക്കിത്തുടങ്ങി. വിടർന്ന ചന്തികളിൽ അവന്റെ മുട്ടും ഉറച്ച തുടയുടെ പേശികളും സൈക്കിൾ ചവിട്ടുമ്പോൾ ഉരയുന്നത് അവളെ കോരിത്തരിപ്പിച്ചു.
ഞാനും ഇയാൾടെ കോളേജിലാ. ഫസ്റ്റിയർ ബീഎസ്സ്സി. പ്രസംഗിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. നമ്മളു പാവങ്ങളെയൊന്നും ഗൗനിക്കത്തില്ലല്ലോ. പാർട്ടീലെ സുന്ദരിക്കോതമാരൊണ്ടല്ലോ! അവളുതന്നെ അറിയാതെ പരിഭവങ്ങളുടെ ചാക്കുകെട്ടഴിച്ചുപോയി.
കേശവൻ ചിരിച്ചുപോയി.
ഇയാളെന്തിനാ ചിരിക്കുന്നേ? അവളു പിന്നേം കെറുവിച്ചു.
കേശവൻ സൈക്കിളു നിർത്തി വശത്തുള്ള കലുങ്കിൽ കാലുകുത്തി. ചിരിക്കാതെന്തു ചെയ്യും! പ്രസ്ഥാനത്തിലുള്ളവരോട് , ആണായാലും പെണ്ണായാലും ഒരേ മനോഭാവമാണ്, സഖാക്കളായി! അല്ലാതെ നീ പറയണപോലെ.. അവൻ മുഴുമിച്ചില്ല.
ഞാനൊന്നും പറഞ്ഞില്ലേ! അല്ലേലിപ്പം നമ്മളാരാ! അവളിത്തിരി സങ്കടപ്പെട്ടു.
നീയോ! നീയൊരു ഭയങ്കരിയല്ലേടീ! വല്ല്യ കള്ള സങ്കടമൊന്നും വേണ്ട! പോരാത്തേന് മുടിഞ്ഞ കനവും. കണ്ടാപ്പറയുമോ! അതൊട്ടില്ലതാനും! അവൻ ചിരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടിത്തുടങ്ങി.
കനമൊണ്ടേ കണക്കായിപ്പോയി. ദേ അമ്മ പറഞ്ഞത് കേട്ടല്ലോ! എന്നെ വീട്ടീ വിട്ടേച്ച് പോയാമതി ഇയാള്. അവൾ സ്വരം കടുപ്പിച്ചു.
അവനുറക്കെച്ചിരിച്ചു. എന്റെ പേര് കേശവൻ. “ഇയാൾ” എന്നല്ല. പിന്നെ സാറ. ഉം. എന്റെയൊരിതു വെച്ച് ഇതിനെ കെട്ടുന്നവന് കുരിശു ഫ്രീ!
