മൗനങ്ങൾ പാടുമ്പോൾ

നിനക്കു വട്ടായെടീ. അല്ലേല് ഒരാമ്പ്രന്നോന്റെ കയ്യീക്കേറി പിടിക്കുമോ?
എടീ, ഞാനീ കോളേജിൽ ചേർന്ന അന്ന് കേശവേട്ടൻ ക്ലാസ്സിൽ വന്ന് നമ്മളെയൊക്കെ സ്വാഗതം ചെയ്തില്ലേ? അന്നുതൊട്ടെന്റെ നെഞ്ചിലൊണ്ടടീ.

ഉം. അവളുടെ മുഴുത്ത മുലകളിൽ നോക്കി ഷെർലി ചിരിച്ചു. ഇതുങ്ങൾക്കവിടെ സ്ഥലം പോരാ. പിന്നെയാ തീപ്പൊരീംകൂടെ.

പോടീ. സാറ നാണിച്ചു തുടുത്തു. അവൾ ദുപ്പട്ട വലിച്ചു മുലകൾ മറച്ചു.

അവടെയൊരു കേശവേട്ടൻ! നിന്റെ കാര്യം പോക്കാടീ മോളേ! ഷെർലി കുരിശു വരച്ചു.

സാറ വൈകുന്നേരമാവാൻ ഒട്ടും ക്ഷമയില്ലാതെ കാത്തു. ഷെർലിയോട് പൊക്കോളാൻ പറഞ്ഞിട്ട് അവൾ പോർട്ടിക്കോയിൽ പടിയിലിരുന്നു. ദൂരെ വോളിബോൾ കോർട്ടിൽ പേശികളുടെ ചലനം കണ്ടു. മൈതാനത്തിന്റെയരികിൽ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾ മെല്ലെയുലഞ്ഞു. വൈകുന്നേരമായി. കോളേജ് ആളൊഴിഞ്ഞ അരങ്ങായി.

പിന്നിൽ ഉറച്ച കാലടികൾ അടുത്തുവരുന്നതവളറിഞ്ഞു. എണീറ്റു നിന്നു. കേശവൻ നടന്നുവന്നു. പോകാം സാറ. അവളുടെ മറുപടിക്കു കാക്കാതെയവൻ നടന്നു. ഒന്നമ്പരന്നെങ്കിലും അവൾ കൂടെയോടിയെത്തി.

ഒന്നു നില്ലെന്റെ സാറേ. ഒന്നുമില്ലെങ്കിലും ഒരു പാവം സുന്ദരിപ്പെണ്ണ് കാത്തിരുന്നതല്ലേ.. ഇത്രേം വെയിറ്റിടണോ? അവൾ അണച്ചുകൊണ്ട് ചോദിച്ചു.

കേശവൻ നിന്നു. അവളെ സൂക്ഷിച്ചു നോക്കി. മുടിയഴിഞ്ഞു പാറിക്കിടന്നിരുന്നു. ചാഞ്ഞവെയിലിൽ അവളൊരു പുൽക്കൊടിപോലെ ചെറുതായി ആടി.

വാ. ഒറ്റവാക്ക്. അവൻ പിന്നെയും നടന്നുതുടങ്ങി, പക്ഷേ ധൃതി കുറഞ്ഞിരുന്നു.

സ്ത്രീയേ നീയും ഞാനും തമ്മിലെന്ത്? ഈശോയെപ്പോലത്തെ ചോദ്യം കേട്ടവളമ്പരന്നു. മുഖം ഉയർത്തിയപ്പോൾ അവന്റെ തീക്ഷ്ണമായ, ചിരിയൊളിപ്പിച്ച കണ്ണുകളിൽ കണ്ണുകളുടക്കി.

എനിക്ക് ഈ തീപ്പൊരിയെ ഇഷ്ട്ടാണ്. അവളങ്ങു നേരേ ചൊവ്വേ വളച്ചുകെട്ടില്ലാതെ പറഞ്ഞു.

ഹഹഹഹ…അവന്റെ പൊട്ടിച്ചിരി അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല!

എടീ സാറക്കുട്ടീ! അവൻ നീട്ടി വിളിച്ചു.

എന്താ ഇച്ചായാ…അവളും അതേ ഈണത്തിൽ ചോദിച്ചു.

നീ ശരിക്കും ഒരു കുരിശാണല്ലോടീ. കേശവൻ ചിരിച്ചു.

ഇച്ചായനങ്ങ് ചൊമന്നോ! ഇതേ കർത്താവ് തീരുമാനിച്ചതാ. അവളുടെ സംസാരം കേട്ടവൻ ചിരിയടക്കി.

നിനക്ക് എന്നെപ്പറ്റി എന്തറിയാം? അവൻ സീരിയസ്സായി.

ആരോഗ്യമുള്ള പുരുഷൻ. ഞാനിഷ്ട്ടപ്പെടുന്നയാൾ. എനിക്കിത്രേമൊക്കെ മതി കേശവേട്ടാ. അവളും തമാശ നിർത്തി സീരിയസ്സായി.
സാറ. ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്. അതും ഇപ്പോഴത്തെ മെയിൻസ്റ്റ്രീമിനും ഇടത്തോട്ട്. നാടു ഭരിക്കുന്ന പാർട്ടിക്കാർക്ക് ഞങ്ങൾ പ്രധാന ശത്രുക്കളാണ്. രാഷ്ട്രീയ ഭാവിയൊന്നും ഞാൻ മുന്നിൽ കാണുന്നില്ല. നമ്മുടെ കോളേജിൽ പ്രസ്ഥാനമുള്ളത് ഒരു പാരമ്പര്യമുള്ളതുകൊണ്ടാണ്. നിന്റെ ജീവിതം മുന്നിൽ നിവർന്നുകിടപ്പൊണ്ട്. എന്റെ കൂടെയായാൽ ഭാവി ഇരുളടയും. തന്നേമല്ല, എനിക്ക് ഒരു ബന്ധം ആലോചിക്കാൻ പറ്റില്ല.

രണ്ടുപേരും നിശ്ശബ്ദരായി നടന്നു.

ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവൾ മൗനം മുറിച്ചു.കേശവനവളെ നോക്കി. തീർച്ചയായും. അവനൊരു സംശയവുമില്ലായിരുന്നു.

കേശവേട്ടനെന്നെ ഇഷ്ടമല്ലേ? അവൾ വഴിയോരത്തു നിന്നു. എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കിയ അവനോട് സ്വരം ചിലമ്പാതെ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

ഇഷ്ട്ടമാണ്. ആ ഉത്തരം കേട്ടപ്പോൾ അവൾ കോരിത്തരിച്ചു. ഒരു നിമിഷം അവൾ കണ്ണച്ചുനിന്നു. ഇപ്പോൾ അവളും അവനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഈ നിമിഷം അവസാനിക്കാതിരുന്നെങ്കിൽ!

അവൻ അവളുടെ കൈ കവർന്നപ്പോൾ സാറ ഞെട്ടിയുണർന്നു. പോവാം. അവൻ കൈ വിട്ടു. നിഴലുകൾ നീണ്ടുതുടങ്ങിയിരുന്നു. അവരൊന്നും മിണ്ടാതെ സ്വസ്ഥതയുള്ള നിശ്ശബ്ദതയിൽ ആലോചനകളിൽ മുഴുകി നടന്നു.

ആരാണെന്റെയൊപ്പം നടക്കുന്ന ഈപ്പെണ്ണ്! ഒരാഴ്ച്ചയ്ക്കു മുമ്പ് അവളീ ചക്രവാളത്തിലേ ഇല്ലായിരുന്നു. ഇപ്പോഴിതാ അവളിടിച്ചുകേറി കസേര വലിച്ചിട്ടിരിക്കുന്നു! അവളെ കണ്ടുകൊണ്ടിരിക്കണമെന്നു തോന്നുന്നു. അവളുടെ കുശുമ്പും പിണക്കങ്ങളും എന്തു രസമാണ്.. സഖാവോരോന്നാലോചിച്ചു പോയി.

സാറ ഒപ്പം നടക്കുന്ന ഉയരമുള്ള താടിക്കാരനെ അവനറിയാതെ ഇടംകണ്ണുകൊണ്ടു കോരിക്കുടിച്ചു. ആ തിങ്ങിവളരുന്ന കറുത്തുചുരുണ്ട മുടിയിൽ മുഖം ചേർത്ത് ശ്വാസമെടുക്കണം. ആ മുടിക്കുപിടിച്ചു തന്റെ മുഴുത്ത മുലകളിലേക്കമർത്തണം. ആ ചുവന്ന കവിളുകളിൽ, താടിക്കു മുകളിൽ തിളങ്ങുന്ന ആ തൊലിയിൽ നുള്ളിനോവിക്കണം. വേറെ പെണ്ണുങ്ങളെ നോക്കിയാൽ ആ നെഞ്ചിൽ പല്ലുകളമർത്തി തൊലി പൊട്ടിച്ചു ചോരവരുത്തണം. ഈ കോന്തൻ സഖാവെന്തു പറഞ്ഞാലും തനിക്കൊന്നുമില്ല. ഇവനെനിക്കായി പിറന്നതാണ്. ഇവനെന്റെ മാത്രമാണ്. ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും!

സാറേ, ദാ കൊച്ചുമോളെ ഏൽപ്പിക്കുന്നേ! അവൾ വൈകിയതു കാരണം ഗേറ്റിൽ അവളേയും കാത്തുനിന്ന അപ്പച്ചനോട് സഖാവ് പറയുന്നത് കേട്ടപ്പോൾ അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. പിന്നെ തലകുനിച്ചകത്തേക്കു കേറിപ്പോയി.
കേശവാ. ചായ കുടിച്ചിട്ട് പോയാ മതി. ഞാനിന്ന് ദേവൂനെക്കണ്ടാരുന്നു! മോൻ വല്ല്യ പരാക്രമിയാണെന്നപ്പഴല്ല്യോ മനസ്സിലായത്! മേരി ചിരിച്ചുകൊണ്ട് വെളിയിലേക്കു വന്നു.

സത്യം പറഞ്ഞാൽ ചേച്ചീടെ കൈകൊണ്ടിടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചിയാണ്. കേശവനുള്ളിലേക്ക് കയറി. അമ്മയോട് പറഞ്ഞേക്കല്ലേ!

അയ്യട! എന്തൊരു സോപ്പിടൽ! അമ്മേ പോവാൻ നേരം സ്വന്തം കഴുത്തേല് തലയൊണ്ടോന്ന് നോക്കണേ! സാറ തലനീട്ടി.

എടാ മോനേ. മേരിയവന്റെയടുത്തിരുന്നു. ദേവൂന് നല്ല വിഷമമൊണ്ടടാ. നീ മാത്രേ അവക്കൊള്ളൂ. നാരായണൻ ലോക്കപ്പീക്കെടന്നാന്ന് അവളു പറഞ്ഞു. കേട്ടു നിന്ന സാറ ഒന്നു ഞെട്ടി.

ചേച്ചീ. അമ്മയൊരു സഖാവിന്റെ ഭാര്യയാണ്. എന്റെ വഴിയമ്മയ്ക്കറിയാം. ഐം ആം ലിവിങ് ഡേഞ്ചറസ്ലി. അതെനിക്കുമറിയാം. ഈ പ്രായത്തിലേ പറ്റൂ. ഞാനതെന്നേ തെരഞ്ഞെടുത്തതാണ്. നല്ല ചായ. അവൻ ചായ മൊത്തിക്കൊണ്ടു പറഞ്ഞു.

അവൻ പോയിക്കഴിഞ്ഞ് മേരിയൊരു ദീർഘശ്വാസം വിട്ടു. എന്തു നല്ല ചെറുക്കനാണ്! അവനിങ്ങനേം.

എങ്കിലമ്മയങ്ങു കെട്ടിക്കോന്നേ. സാറ വന്നു മേരീടെ കഴുത്തിൽ തൂങ്ങി.

ഒറ്റയടിവെച്ചുതരും. വന്നുവന്ന് പെണ്ണിനെന്തും പറയാന്നായി. മേരി മോളുടെ ചെവിക്കു പിടിച്ചു കിഴുക്കി.

തിരിഞ്ഞ സാറയുടെ കയ്യിൽ മേരി പിടിച്ചു. നീയൊന്നു നിന്നേടീ.

കർത്താവേ പണിയായി. സാറ മേരി കാണാതെ കുരിശുവരച്ചു.

നീയിവിടെയിരുന്നേടീ. മേരി സാറയെ സൂക്ഷിച്ചു നോക്കി. അവളിരുന്നു ഞെളിപിരികൊണ്ടു.

മുഖത്തു നോക്കടീ. മേരി ചിരിയമർത്തി.

എന്താമ്മേ? സാറ ചളിച്ച മോന്ത അമ്മയുടെ നേർക്കു തിരിച്ചു.

നീയെന്തിനാടീ കേശവന്റെ കൂടെ വന്നേ?

Leave a Reply

Your email address will not be published. Required fields are marked *